Saturday, 30 March 2013

മണിക്കുട്ടി

 ആറാം  ക്ലാസിലെ  അവസാന  പീര്യെട്  കഴിഞ്ഞതും  ഒരോട്ടമാണ് , സ്കൂൾ  വിട്ടു വന്നാൽ അന്നൊക്കെ ചോറും  തൈരും  ഇടിച്ച  ചമ്മന്തിയും ആണ്  കഴിക്കുക . ചുരുക്കം  ദിവസങ്ങളിൽ മാത്രമേ ഉപ്പെരിയോ  മിക്ച്ചരോ  ഉണ്ണിയപ്പമോ  പോലെയുള്ള  പലഹാരങ്ങൾ കിട്ടുകയുള്ളൂ .  അന്ന്  പതിവില്ലാതെ  വഴന അപ്പം  ഉണ്ടാക്കുന്ന മണം  എങ്ങിനെയോ  കിട്ടി അടുക്കളയിലേക്ക്  പുസ്തക കെട്ടുമായി  ഓടി .  

" അനിയൻ  മോനല്ലേ , അപ്പചിയെ  അറിയുമോ ?"
 ചൂടോടെ  കയ്യിലേക്ക്  തന്ന വഴന അപ്പം  വാങ്ങി  ഞാൻ  അവരെ  സൂക്ഷിച്ചു നോക്കി ,  ഒരു പരിചയവുമില്ലാത്ത  ഈ പുതിയ  അപ്പച്ചി  എവിടെ നിന്ന്  വന്നു ?  പെട്ടന്നാണ്  അടുക്കളയുടെ  ചായ്പ്പിൽ  തുണി കൊണ്ട് ഒരു തോട്ടിൽ  കെട്ടിത്തൂക്കിയിരിക്കുന്നത്  കണ്ടത് .  ഞാൻ  അങ്ങോട്ട്‌  ഓടി , നല്ല  സുന്ദരിയായ ഒരു കുഞ്ഞു  അതിൽ ഉറങ്ങുന്നു ,  സ്വർണത്തിന്റെ  നിറം , ചുവന്ന  കവിളുകൾ , കരി മഷി  കൊണ്ട്  വരച്ച  പുരികവും  കണ്ണും  കറുത്ത  പൊട്ടും  കരി വളയും  വെളുത്ത കുഞ്ഞുടുപ്പും ഒക്കെ  ഇട്ട  ആ കുഞ്ഞിനെ  ഞാൻ കണ്ണ്  ചിമ്മാതെ  നോക്കി  നിന്നു,  ഹോ , എന്തൊരു   സുന്ദരി ! ,  കണ്ടിട്ടും കണ്ടിട്ടും മതി വരാതെ  ഞാൻ ആ തൊട്ടിലിൽ  പതിയെ ആട്ടിക്കൊടുത്തു ,  ലോകത്തെ  എല്ലാ കുഞ്ഞുങ്ങളും  ഈ പ്രായത്തിൽ  അതി  സുന്ദരനൊ  അതി സുന്ദരിയോ  അല്ലെ !. ഞാൻ  ആ  കരിവള അണിഞ്ഞ  കുഞ്ഞിക്കാലുകളും  കുഞ്ഞിക്കൈകളും  തടവി  നോക്കി .  

"  ഈ മോളുടെ  പേരെന്താ  ?"  ഞാൻ  അപ്പചീന്നു  വിളിക്കാതെ തന്നെ  ഉറക്കെ   ചോദിച്ചു .
" മണിക്കുട്ടി , അനിയൻ  മോന് ഇഷ്ടപ്പെട്ടോ ?"
അണ്ണനും  കൊച്ചനിയനും  കൂടി  എത്തിയപ്പോഴേക്കും  ഞങ്ങൾക്കു  ആ  കുഞ്ഞു  എങ്ങിനെയെങ്കിലും  ഒന്ന് ഉറക്കം  വിട്ടു ഉണർന്നാൽ  മതി എന്നായി .  ഞങ്ങൾ  മൂന്നു പേരും  തോട്ടിൽ  മണിക്കുട്ടി  ഉണരുന്നതും  നോക്കി നിൽപ്പാണ്. 
 അണ്ണൻ  അവരെ  ഇതിനിടെ  "വല്ല്യേച്ചീ " ന്നു വിളിക്കുന്നത്‌  കേട്ട് ഞാനും  അങ്ങിനെ വിളിച്ചു തുടങ്ങി .  അത് വരെ  കണ്ടിട്ടില്ലാത്ത  അവരെ അപ്പചീന്നു  വിളിക്കാൻ  ഒരു മടി . 
മണിക്കുട്ടി  ഉണര്നതും  വലിയ വായിൽ  കരച്ചിൽ തുടങ്ങി . 
" പൊയിൻ പിള്ളേരെ അപ്രത്ത് "  അമ്മയുടെ  ഉച്ചത്തിൽ  ഉള്ള ശകാരം  കേട്ട് ഞങ്ങൾ  തല്ക്കാലം  പിൻവലിഞ്ഞു.
"  കൊച്ചിന്  പാല് കൊടുക്ക്‌  പെണ്ണെ "
  ആദ്യം വിചാരിച്ചത് പോലെ  വീട്ടില് നിർത്താൻ കൊണ്ടുവന്ന  സ്ത്രീ അല്ല  എന്നും ,  ബന്ധം  പറഞ്ഞു വരുമ്പോൾ  അച്ഛന്റെ  അർദ്ധസഹോദരി  തന്നെയാണെന്നും  അമ്മയുടെ  സംഭാഷണത്തിൽ നിന്നും  മനസ്സിലായി .  അച്ഛന്റെ  ബന്ധുക്കളെ പറ്റി അമ്മ  സ്ഥിരം  പറയാറുള്ള  പുച്ചത്തോടെയുള്ള  പറച്ചിൽ  കേട്ട് കേട്ട് ഞങ്ങൾക്കു  ശീലവും ആയി . 

മണിക്കുട്ടിക്ക്  അന്ന്  കഷ്ടിച്ച്  മൂന്നു മാസം  പ്രായം കാണും ,  പാല് കുടി , ഉറക്കം , പന്നെയും പാല് കുടി  ഇതല്ലാതെ  മണിക്കുട്ടിക്കു   മറ്റു  കാര്യ പരിപാടികൾ  ഒന്നും ഇല്ല .  വല്യേച്ചി  അടുക്കളയിൽ  ചില ജോലികള ഒക്കെ ചെയ്യും , ഇടയ്ക്കിടെ  മണിക്കുട്ടി  കരയുമ്പോൾ  ഓടിവന്നു  പാല് കൊടുക്കും ,  ഉച്ചയോടെ  കുളിപ്പിച്ച്  പൊട്ടൊക്കെ തോടീച്ചു സുന്ദരിയാക്കി  വീണ്ടും പാല് കൊടുത്തു ഉറക്കും .  ഞാൻ സ്കൂളിൽ നിന്നും  വന്നാൽ  പിന്നെ  മണിക്കുട്ടിയെ  കളിപ്പിക്കലും അവൾ  കൈയ്യനക്കുന്നതും  കാലിട്ടടിക്കുന്നതും നോക്കി ഇങ്ങനെ നില്ക്കും , എത്ര നേരം   വേണമെങ്കിലും  അങ്ങിനെ  നില്ക്കും .  മണിക്കുട്ടിയെ  എടുക്കാൻ  എന്റെ  അമ്മ  സമ്മതിക്കില്ല , എന്നാലും  വല്യേചിയൊദു  കെഞ്ചും .

"  അപ്രത്ത്  പോ അസത്തെ "  അമ്മയുടെ  പതിവ് ശകാരം  കേൾക്കുന്നത്‌ വരെ , അല്ലെങ്കിൽ  വിളക്ക് കത്തിച്ചു നാമം  ചൊല്ലാൻ  വിളിക്കുനത്‌ വരെ  അവിടെ തന്നെ  ചുറ്റിപറ്റി നില്ക്കും . 

 അപ്പുറത്തെ  യശോധര അമ്മയോട്  അമ്മ എന്തൊക്കയോ  അടക്കം പറയുന്നത്  കേട്ടാണ്  ആ  അപ്പച്ചി  ആരാണെന്നും   എങ്ങിനെയാണ്  ഇവിടെ എത്തിയതെന്നും ഒക്കെ  എനിക്ക്  കുറേശ്ശെ  മനസിലായി  വന്നത് . 

 വല്യേച്ചി  ശരിക്കും അച്ഛന്റെ  അർദ്ധ  സഹോദരി ആയിട്ട് തന്നെ വരും , ഏതോ  ചെറുപ്പക്കാരനുമായി  സ്നേഹത്തിലായി ,  ഗര്ഭിണി ആയപ്പോഴേക്കും  അയാള്  കൈയ്യൊഴിഞ്ഞു .  സ്വന്തം വീട്ടില് നിന്നും  അടിച്ചിരക്കപ്പെട്ട   പാവം  വല്യേച്ചി  ദൂരെ  ഏതോ ബന്ധു വീട്ടില്  കുറേക്കാലം  കഴിഞ്ഞു ,  കൈക്കുഞ്ഞുമായി  ഒരു ദിവസം  അവിടെ നിന്നും  പടിയിറങ്ങി   അമ്മയുടെ  കാലു പിടിച്ചു  കരഞ്ഞു , അലിവു തോന്നി  അമ്മ   വീട്ടില് നിന്നോളാൻ പറഞ്ഞു .  അരീക്കരയിൽ  ഇത്തരം  അനുഭവങ്ങൾ  വലിയ  വാര്ത്ത ഒന്നും  അല്ല , പക്ഷെ  അമ്മക്ക്  ഏറ്റവും  സഹിക്കാൻ പറ്റാത്ത  കാര്യങ്ങൾ ആണ്  സദാചാര  ഭ്രംശം  ! .  അത്തരം  വാർത്തകൾ ഒക്കെ അമ്മയുടെ  ചെവിയിൽ എത്തിയാൽ  ഉടൻ  "  ഈ നശിച്ച  നാട്ടിൽ കഴിയാൻ  വിധിക്കപ്പെട്ട  എന്റെ  വിധി " എന്നൊക്കെ പ്പറഞ്ഞു  അമ്മ  കണ്ണില കാണുന്നവരോടൊക്കെ  അതൊക്കെ  പറഞ്ഞു കൊണ്ടിരിക്കും . 

 എന്തിനു  പറയുന്നു ,  ദിവസങ്ങൾക്കകം മണിക്കുട്ടി  ഞങ്ങളുടെ  അരുമയായി .  അവൾ  പാല് കുടിച്ചോ , ഉറങ്ങിയോ , കുളിപ്പിച്ചോ ,  കൊച്ചു ഉടുപ്പ്  മാറിയോ  തുടങ്ങി  നൂറു തരം  അന്വേഷങ്ങൾ  ഞങ്ങൾ  മാറി മാറി നടത്തും,   ഞങ്ങളുടെ വീട്  അവളുടെ   വളകിലുക്കവും  കുഞ്ഞി കരച്ചിലും കൊണ്ട്  ശബ്ദമുഖരിതമായി . അത് കേൾക്കാൻ ഞങ്ങൾക്കു  എന്ത്  സുഖം .   

പറയിര് കാലാ അമ്പലത്തിലെ  ഉത്സവത്തിനു  ഞാൻ  അമ്മയോട്  കാശ് വാങ്ങി  ഒരു "കിലുക്കം "  കൊണ്ട് വന്നതോടെ  മണിക്കുട്ടി  ഉഷാറായി , അതിന്റെ ശബ്ദം  കേട്ടാൽ മതി , അവൾ  എന്തെങ്കിലും  ഒക്കെ  ശബ്ദങ്ങൾ പുറപ്പെടുവിച്ചു  കണ്ണ്  അങ്ങോട്ട്   തിരിക്കും .  അവളുടെ ചിരിയും കളിയും  കാണാൻ  വീട്ടിലേക്കു ഓടാൻ , സ്കൂൾ  അവസാന പീര്യെട്  ബല്ല്  ആകാത്തതിന്റെ  അക്ഷമ  ഞാൻ എപ്പോഴും കാണിച്ചുകൊണ്ടിരിക്കും. അങ്ങിനെ  ക്ലാസ്സിൽ  ശ്രദ്ധിക്കാതെ  ഇരുന്നതിനു  കണക്കു  പഠിപ്പിക്കുന്ന  പിച്ച സാറിന്റെ  തല്ലും വാങ്ങിയിട്ടുണ്ട് . 

അമ്മക്ക്  മണിക്കുട്ടിയെ  ഇഷ്ടം ഒക്കെ ആയിരുന്നെങ്കിലും  സുന്ദരിയായ വല്യേച്ചിയുടെ  ഒരുക്കവും  സൌന്ദര്യവും  ഒന്നും  പിടിക്കില്ല . 
"  പെണ്ണേ, അടങ്ങി ഒതുങ്ങി  ഇതിനകത്ത്  ഇരുന്നോണം ,  ഇനി  ഒരു ചീത്ത പ്പേര്  കേൾപ്പിച്ചാൽ  ഞാൻ ആ നിമിഷം  ഇറക്കി വിടും "
"  അയ്യോ  ചേച്ചി , ഞാൻ  ചേച്ചിക്ക്   ഒരു പേര് ദോഷവും  വരുത്തുകേല , എനിക്ക്  വേറെ ആരും ഇല്ല  ചേച്ചി , എന്നെ  കൈവിടരുതേ " 

 ഒരു  ഞായറാഴ്ച , അച്ഛൻ  പേപ്പര്  വായിച്ചു കൊണ്ടിരിക്കുകയാണ് , ഒരു ചെറുപ്പകാരൻ   പടി കടന്നു നടന്നു  വന്നു . അമ്മ  മുറ്റത്ത് നില്ക്കുകയാണ് .

" സാറേ , രാജമ്മ   ഉണ്ടോ "
" ആരാ "
" സാർ  എന്നെ പഠിപ്പിച്ചതാ .. പള്ളിപടിക്കെന്നാ....."
"  നീ  രാജമ്മേടെ ആരാ ? "
" സാറേ , ഞാൻ  തള്ളേം  കൊച്ചിനേം  വിളിച്ചോണ്ട്  പോവാൻ  വന്നാ .."
" അപ്പം  നീയാ  കൊച്ചിന്റെ  തന്ത ?"
" സാറേ .. അങ്ങിനെ  പറ്റിപ്പോയതാ ..."
"  ഭ ....  നീയാണോ  തന്ത ....  മേലാൽ  ഈ വീട്ടില്  കയറി പ്പോവരുത് "
 " സാറേ ,  ഞാൻ  അവളെ  ഒന്ന് കണ്ടോട്ടെ , എന്റെ കൊച്ചിനെ ഒന്ന് കണ്ടോട്ടെ .?"

വല്യേച്ചി  മണിക്കുട്ടിയേയും  എടുത്തുകൊണ്ടു  മുറ്റത്ത്  വന്നെങ്കിലും  അമ്മയുടെ കോപം  കാരണം  അയാൾ അവിടെ നിന്നില്ല , 

 അച്ഛൻ  സമാധാനം  പറഞ്ഞു  ചെന്ന് നോക്കി , പക്ഷെ  നേരും നെറിയും ഇല്ലാത്ത  അവന്റെ  കൂടെ  ഇറങ്ങിപ്പോയാൽ  പിന്നെ  മേലിൽ  ഈ വീട്ടില്  കയറരുത്  എന്ന ഉഗ്രശാസന  കേട്ട്  വല്യേച്ചി  കരഞ്ഞു കൊണ്ട്  അകത്തേക്ക് കയറി പ്പോയി . 

 സത്യത്തിൽ  ഹൃദയം  തകര്ന്നു പോയത്  എന്റെയായിരുന്നു . മണിക്കുട്ടി  എന്റെ വീട്ടിൽ ഇല്ലാതെ  ഒരു  ദിവസം  എനിക്ക്  സങ്കല്പ്പിക്കാൻ ആവില്ലായിരുന്നു .  വല്യേചിയെയും  മണിക്കുട്ടിയേയും  വിളിച്ചു  കൊണ്ട് പോവാൻ വന്ന  അയാളെ  ഞാൻ കഠിനമായി  വെറുത്തു . അയാളെ  ശാസിച്ചു  തിരിച്ചയച്ച അമ്മയെ  എനിക്ക്  ഇഷ്ടപ്പെടുകയും  ചെയ്തു . 

 മണിക്കുട്ടി  കൊണ്ട് വന്ന സന്തോഷം  അധിക ദിവസം  നീണ്ടു നിന്നില്ല .  അന്ന് അയാൾ തിരിച്ചു  പോയെങ്കിലും  പിന്നെ  വല്യേച്ചിയുടെ  പേരില്  ഒരു കാർഡ് അയച്ചു . കുഞ്ഞുമായി  പള്ളിപ്പടിക്കൽ വരണമെന്നും  അയാൾ  അന്വേഷിക്കാം  എന്നൊക്കെ  എഴുതിയിരുന്നു . ആദ്യം  അമ്മ കുറെ  വഴക്ക് ഒക്കെ  പറഞ്ഞെങ്കിലും  ഒടുവിൽ " തന്ത  ഇല്ലാതെ  വളരുന്നതിലും  ഭേദം  അതാ " എന്ന് പറഞ്ഞു   സമാധിനിപ്പിച്ചു .

പിറ്റേ ദിവസം  ഞാൻ സ്കൂൾ  വിട്ടു  വന്നതും  വല്യേചിയും  മണിക്കുട്ടിയും   പോയി  എന്ന  ഹൃദയ ഭേദകമായ  വാര്ത്തയാണ്  കേട്ടത് . ഞാൻ  മണിക്കുട്ടിയെ   കിടത്തിയ  തോട്ടിൽ  കെട്ടിയ  ചായ്പ്പിലേക്ക്  ഓടിച്ചെന്നു .  വല്യേച്ചിയുടെ  സാധനങ്ങളും  തോട്ടിലും  ചീപ്പും കണ്ണാടിയും  പൌഡർ  ടിന്നും കണ്മഷിയും  കിലുക്കവും  എല്ലാം  കൊണ്ടുപോയിരിക്കുന്നു .  കണ്ണ് പറ്റാതിരിക്കാൻ  കവിളത്ത്  കറുത്ത പൊട്ടു  തൊട്ട അവളുടെ പുഞ്ചിരിക്കുന്ന  മുഖം  എന്റെ മനസ്സിലേക്ക്  ഓടി വന്നു .

 ഈ അടുത്ത കാലത്ത്  ഞാൻ  അച്ഛനെ വിളിച്ചു  വല്യേച്ചിയുടെ  കാര്യം ചോദിച്ചു . പണ്ടെങ്ങോ  നാട് വിട്ടു പോയതല്ലേ ?  വല്യേചിക്കു  ഇപ്പൊ  ഒരു   അറുപത്തഞ്ചു   വയസെങ്കിലും  കാണണം , മണിക്കുട്ടിയോ,  മുപ്പത്തഞ്ചു  വയസെങ്കിലും  കാണില്ലേ ! അവൾ  എവിടെ ആയിരിക്കും  ?  അവളെ  അവളുടെ അച്ഛൻ  സ്വീകരിച്ചോ ? ആർക്കറിയാം? 

എവിടെ ആയിരുന്നാലും  മണിക്കുട്ടി  ഞങ്ങളുടെ  വീടിനെ  സുന്ദരമാക്കിയ  ആ ദിവസങ്ങൾ ഞാൻ എങ്ങിനെ മറക്കും ?  അവളെ കളിപ്പിക്കാൻ ഞാൻ  വാങ്ങിയ  കിലുക്കം    ഇപ്പോഴും  ഓർക്കുന്നു. 

ആ കിലുക്കം  അവളുടെ ജീവിതം  എന്നും സുന്ദരമാക്കട്ടെ !
 
 
ആറാം ക്ലാസിലെ അവസാന പീര്യെട് കഴിഞ്ഞതും ഒരോട്ടമാണ് , സ്കൂൾ വിട്ടു വന്നാൽ അന്നൊക്കെ ചോറും തൈരും ഇടിച്ച ചമ്മന്തിയും ആണ് കഴിക്കുക . ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഉപ്പെരിയോ മിക്ച്ചരോ ഉണ്ണിയപ്പമോ പോലെയുള്ള പലഹാരങ്ങൾ കിട്ടുകയുള്ളൂ . അന്ന് പതിവില്ലാതെ വഴന അപ്പം ഉണ്ടാക്കുന്ന മണം എങ്ങിനെയോ കിട്ടി അടുക്കളയിലേക്ക് പുസ്തക കെട്ടുമായി ഓടി .

" അനിയൻ മോനല്ലേ , അപ്പചിയെ അറിയുമോ ?"
ചൂടോടെ കയ്യിലേക്ക് തന്ന വഴന അപ്പം വാങ്ങി ഞാൻ അവരെ സൂക്ഷിച്ചു നോക്കി , ഒരു പരിചയവുമില്ലാത്ത ഈ പുതിയ അപ്പച്ചി എവിടെ നിന്ന് വന്നു ? പെട്ടന്നാണ് അടുക്കളയുടെ ചായ്പ്പിൽ തുണി കൊണ്ട് ഒരു തോട്ടിൽ കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടത് . ഞാൻ അങ്ങോട്ട്‌ ഓടി , നല്ല സുന്ദരിയായ ഒരു കുഞ്ഞു അതിൽ ഉറങ്ങുന്നു , സ്വർണത്തിന്റെ നിറം , ചുവന്ന കവിളുകൾ , കരി മഷി കൊണ്ട് വരച്ച പുരികവും കണ്ണും കറുത്ത പൊട്ടും കരി വളയും വെളുത്ത കുഞ്ഞുടുപ്പും ഒക്കെ ഇട്ട ആ കുഞ്ഞിനെ ഞാൻ കണ്ണ് ചിമ്മാതെ നോക്കി നിന്നു, ഹോ , എന്തൊരു സുന്ദരി ! , കണ്ടിട്ടും കണ്ടിട്ടും മതി വരാതെ ഞാൻ ആ തൊട്ടിലിൽ പതിയെ ആട്ടിക്കൊടുത്തു , ലോകത്തെ എല്ലാ കുഞ്ഞുങ്ങളും ഈ പ്രായത്തിൽ അതി സുന്ദരനൊ അതി സുന്ദരിയോ അല്ലെ !. ഞാൻ ആ കരിവള അണിഞ്ഞ കുഞ്ഞിക്കാലുകളും കുഞ്ഞിക്കൈകളും തടവി നോക്കി .

" ഈ മോളുടെ പേരെന്താ ?" ഞാൻ അപ്പചീന്നു വിളിക്കാതെ തന്നെ ഉറക്കെ ചോദിച്ചു .
" മണിക്കുട്ടി , അനിയൻ മോന് ഇഷ്ടപ്പെട്ടോ ?"
അണ്ണനും കൊച്ചനിയനും കൂടി എത്തിയപ്പോഴേക്കും ഞങ്ങൾക്കു ആ കുഞ്ഞു എങ്ങിനെയെങ്കിലും ഒന്ന് ഉറക്കം വിട്ടു ഉണർന്നാൽ മതി എന്നായി . ഞങ്ങൾ മൂന്നു പേരും തോട്ടിൽ മണിക്കുട്ടി ഉണരുന്നതും നോക്കി നിൽപ്പാണ്.
അണ്ണൻ അവരെ ഇതിനിടെ "വല്ല്യേച്ചീ " ന്നു വിളിക്കുന്നത്‌ കേട്ട് ഞാനും അങ്ങിനെ വിളിച്ചു തുടങ്ങി . അത് വരെ കണ്ടിട്ടില്ലാത്ത അവരെ അപ്പചീന്നു വിളിക്കാൻ ഒരു മടി .
മണിക്കുട്ടി ഉണര്നതും വലിയ വായിൽ കരച്ചിൽ തുടങ്ങി .
" പൊയിൻ പിള്ളേരെ അപ്രത്ത് " അമ്മയുടെ ഉച്ചത്തിൽ ഉള്ള ശകാരം കേട്ട് ഞങ്ങൾ തല്ക്കാലം പിൻവലിഞ്ഞു.
" കൊച്ചിന് പാല് കൊടുക്ക്‌ പെണ്ണെ "
ആദ്യം വിചാരിച്ചത് പോലെ വീട്ടില് നിർത്താൻ കൊണ്ടുവന്ന സ്ത്രീ അല്ല എന്നും , ബന്ധം പറഞ്ഞു വരുമ്പോൾ അച്ഛന്റെ അർദ്ധസഹോദരി തന്നെയാണെന്നും അമ്മയുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായി . അച്ഛന്റെ ബന്ധുക്കളെ പറ്റി അമ്മ സ്ഥിരം പറയാറുള്ള പുച്ചത്തോടെയുള്ള പറച്ചിൽ കേട്ട് കേട്ട് ഞങ്ങൾക്കു ശീലവും ആയി .

മണിക്കുട്ടിക്ക് അന്ന് കഷ്ടിച്ച് മൂന്നു മാസം പ്രായം കാണും , പാല് കുടി , ഉറക്കം , പന്നെയും പാല് കുടി ഇതല്ലാതെ മണിക്കുട്ടിക്കു മറ്റു കാര്യ പരിപാടികൾ ഒന്നും ഇല്ല . വല്യേച്ചി അടുക്കളയിൽ ചില ജോലികള ഒക്കെ ചെയ്യും , ഇടയ്ക്കിടെ മണിക്കുട്ടി കരയുമ്പോൾ ഓടിവന്നു പാല് കൊടുക്കും , ഉച്ചയോടെ കുളിപ്പിച്ച് പൊട്ടൊക്കെ തോടീച്ചു സുന്ദരിയാക്കി വീണ്ടും പാല് കൊടുത്തു ഉറക്കും . ഞാൻ സ്കൂളിൽ നിന്നും വന്നാൽ പിന്നെ മണിക്കുട്ടിയെ കളിപ്പിക്കലും അവൾ കൈയ്യനക്കുന്നതും കാലിട്ടടിക്കുന്നതും നോക്കി ഇങ്ങനെ നില്ക്കും , എത്ര നേരം വേണമെങ്കിലും അങ്ങിനെ നില്ക്കും . മണിക്കുട്ടിയെ എടുക്കാൻ എന്റെ അമ്മ സമ്മതിക്കില്ല , എന്നാലും വല്യേചിയൊദു കെഞ്ചും .

" അപ്രത്ത് പോ അസത്തെ " അമ്മയുടെ പതിവ് ശകാരം കേൾക്കുന്നത്‌ വരെ , അല്ലെങ്കിൽ വിളക്ക് കത്തിച്ചു നാമം ചൊല്ലാൻ വിളിക്കുനത്‌ വരെ അവിടെ തന്നെ ചുറ്റിപറ്റി നില്ക്കും .

അപ്പുറത്തെ യശോധര അമ്മയോട് അമ്മ എന്തൊക്കയോ അടക്കം പറയുന്നത് കേട്ടാണ് ആ അപ്പച്ചി ആരാണെന്നും എങ്ങിനെയാണ് ഇവിടെ എത്തിയതെന്നും ഒക്കെ എനിക്ക് കുറേശ്ശെ മനസിലായി വന്നത് .

വല്യേച്ചി ശരിക്കും അച്ഛന്റെ അർദ്ധ സഹോദരി ആയിട്ട് തന്നെ വരും , ഏതോ ചെറുപ്പക്കാരനുമായി സ്നേഹത്തിലായി , ഗര്ഭിണി ആയപ്പോഴേക്കും അയാള് കൈയ്യൊഴിഞ്ഞു . സ്വന്തം വീട്ടില് നിന്നും അടിച്ചിരക്കപ്പെട്ട പാവം വല്യേച്ചി ദൂരെ ഏതോ ബന്ധു വീട്ടില് കുറേക്കാലം കഴിഞ്ഞു , കൈക്കുഞ്ഞുമായി ഒരു ദിവസം അവിടെ നിന്നും പടിയിറങ്ങി അമ്മയുടെ കാലു പിടിച്ചു കരഞ്ഞു , അലിവു തോന്നി അമ്മ വീട്ടില് നിന്നോളാൻ പറഞ്ഞു . അരീക്കരയിൽ ഇത്തരം അനുഭവങ്ങൾ വലിയ വാര്ത്ത ഒന്നും അല്ല , പക്ഷെ അമ്മക്ക് ഏറ്റവും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് സദാചാര ഭ്രംശം ! . അത്തരം വാർത്തകൾ ഒക്കെ അമ്മയുടെ ചെവിയിൽ എത്തിയാൽ ഉടൻ " ഈ നശിച്ച നാട്ടിൽ കഴിയാൻ വിധിക്കപ്പെട്ട എന്റെ വിധി " എന്നൊക്കെ പ്പറഞ്ഞു അമ്മ കണ്ണില കാണുന്നവരോടൊക്കെ അതൊക്കെ പറഞ്ഞു കൊണ്ടിരിക്കും .

എന്തിനു പറയുന്നു , ദിവസങ്ങൾക്കകം മണിക്കുട്ടി ഞങ്ങളുടെ അരുമയായി . അവൾ പാല് കുടിച്ചോ , ഉറങ്ങിയോ , കുളിപ്പിച്ചോ , കൊച്ചു ഉടുപ്പ് മാറിയോ തുടങ്ങി നൂറു തരം അന്വേഷങ്ങൾ ഞങ്ങൾ മാറി മാറി നടത്തും, ഞങ്ങളുടെ വീട് അവളുടെ വളകിലുക്കവും കുഞ്ഞി കരച്ചിലും കൊണ്ട് ശബ്ദമുഖരിതമായി . അത് കേൾക്കാൻ ഞങ്ങൾക്കു എന്ത് സുഖം .

പറയിര് കാലാ അമ്പലത്തിലെ ഉത്സവത്തിനു ഞാൻ അമ്മയോട് കാശ് വാങ്ങി ഒരു "കിലുക്കം " കൊണ്ട് വന്നതോടെ മണിക്കുട്ടി ഉഷാറായി , അതിന്റെ ശബ്ദം കേട്ടാൽ മതി , അവൾ എന്തെങ്കിലും ഒക്കെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു കണ്ണ് അങ്ങോട്ട് തിരിക്കും . അവളുടെ ചിരിയും കളിയും കാണാൻ വീട്ടിലേക്കു ഓടാൻ , സ്കൂൾ അവസാന പീര്യെട് ബല്ല് ആകാത്തതിന്റെ അക്ഷമ ഞാൻ എപ്പോഴും കാണിച്ചുകൊണ്ടിരിക്കും. അങ്ങിനെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നതിനു കണക്കു പഠിപ്പിക്കുന്ന പിച്ച സാറിന്റെ തല്ലും വാങ്ങിയിട്ടുണ്ട് .

അമ്മക്ക് മണിക്കുട്ടിയെ ഇഷ്ടം ഒക്കെ ആയിരുന്നെങ്കിലും സുന്ദരിയായ വല്യേച്ചിയുടെ ഒരുക്കവും സൌന്ദര്യവും ഒന്നും പിടിക്കില്ല .
" പെണ്ണേ, അടങ്ങി ഒതുങ്ങി ഇതിനകത്ത് ഇരുന്നോണം , ഇനി ഒരു ചീത്ത പ്പേര് കേൾപ്പിച്ചാൽ ഞാൻ ആ നിമിഷം ഇറക്കി വിടും "
" അയ്യോ ചേച്ചി , ഞാൻ ചേച്ചിക്ക് ഒരു പേര് ദോഷവും വരുത്തുകേല , എനിക്ക് വേറെ ആരും ഇല്ല ചേച്ചി , എന്നെ കൈവിടരുതേ "

ഒരു ഞായറാഴ്ച , അച്ഛൻ പേപ്പര് വായിച്ചു കൊണ്ടിരിക്കുകയാണ് , ഒരു ചെറുപ്പകാരൻ പടി കടന്നു നടന്നു വന്നു . അമ്മ മുറ്റത്ത് നില്ക്കുകയാണ് .

" സാറേ , രാജമ്മ ഉണ്ടോ "
" ആരാ "
" സാർ എന്നെ പഠിപ്പിച്ചതാ .. പള്ളിപടിക്കെന്നാ....."
" നീ രാജമ്മേടെ ആരാ ? "
" സാറേ , ഞാൻ തള്ളേം കൊച്ചിനേം വിളിച്ചോണ്ട് പോവാൻ വന്നാ .."
" അപ്പം നീയാ കൊച്ചിന്റെ തന്ത ?"
" സാറേ .. അങ്ങിനെ പറ്റിപ്പോയതാ ..."
" ഭ .... നീയാണോ തന്ത .... മേലാൽ ഈ വീട്ടില് കയറി പ്പോവരുത് "
" സാറേ , ഞാൻ അവളെ ഒന്ന് കണ്ടോട്ടെ , എന്റെ കൊച്ചിനെ ഒന്ന് കണ്ടോട്ടെ .?"

വല്യേച്ചി മണിക്കുട്ടിയേയും എടുത്തുകൊണ്ടു മുറ്റത്ത് വന്നെങ്കിലും അമ്മയുടെ കോപം കാരണം അയാൾ അവിടെ നിന്നില്ല ,

അച്ഛൻ സമാധാനം പറഞ്ഞു ചെന്ന് നോക്കി , പക്ഷെ നേരും നെറിയും ഇല്ലാത്ത അവന്റെ കൂടെ ഇറങ്ങിപ്പോയാൽ പിന്നെ മേലിൽ ഈ വീട്ടില് കയറരുത് എന്ന ഉഗ്രശാസന കേട്ട് വല്യേച്ചി കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പ്പോയി .

സത്യത്തിൽ ഹൃദയം തകര്ന്നു പോയത് എന്റെയായിരുന്നു . മണിക്കുട്ടി എന്റെ വീട്ടിൽ ഇല്ലാതെ ഒരു ദിവസം എനിക്ക് സങ്കല്പ്പിക്കാൻ ആവില്ലായിരുന്നു . വല്യേചിയെയും മണിക്കുട്ടിയേയും വിളിച്ചു കൊണ്ട് പോവാൻ വന്ന അയാളെ ഞാൻ കഠിനമായി വെറുത്തു . അയാളെ ശാസിച്ചു തിരിച്ചയച്ച അമ്മയെ എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു .

മണിക്കുട്ടി കൊണ്ട് വന്ന സന്തോഷം അധിക ദിവസം നീണ്ടു നിന്നില്ല . അന്ന് അയാൾ തിരിച്ചു പോയെങ്കിലും പിന്നെ വല്യേച്ചിയുടെ പേരില് ഒരു കാർഡ് അയച്ചു . കുഞ്ഞുമായി പള്ളിപ്പടിക്കൽ വരണമെന്നും അയാൾ അന്വേഷിക്കാം എന്നൊക്കെ എഴുതിയിരുന്നു . ആദ്യം അമ്മ കുറെ വഴക്ക് ഒക്കെ പറഞ്ഞെങ്കിലും ഒടുവിൽ " തന്ത ഇല്ലാതെ വളരുന്നതിലും ഭേദം അതാ " എന്ന് പറഞ്ഞു സമാധിനിപ്പിച്ചു .

പിറ്റേ ദിവസം ഞാൻ സ്കൂൾ വിട്ടു വന്നതും വല്യേചിയും മണിക്കുട്ടിയും പോയി എന്ന ഹൃദയ ഭേദകമായ വാര്ത്തയാണ് കേട്ടത് . ഞാൻ മണിക്കുട്ടിയെ കിടത്തിയ തോട്ടിൽ കെട്ടിയ ചായ്പ്പിലേക്ക് ഓടിച്ചെന്നു . വല്യേച്ചിയുടെ സാധനങ്ങളും തോട്ടിലും ചീപ്പും കണ്ണാടിയും പൌഡർ ടിന്നും കണ്മഷിയും കിലുക്കവും എല്ലാം കൊണ്ടുപോയിരിക്കുന്നു . കണ്ണ് പറ്റാതിരിക്കാൻ കവിളത്ത് കറുത്ത പൊട്ടു തൊട്ട അവളുടെ പുഞ്ചിരിക്കുന്ന മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു .

ഈ അടുത്ത കാലത്ത് ഞാൻ അച്ഛനെ വിളിച്ചു വല്യേച്ചിയുടെ കാര്യം ചോദിച്ചു . പണ്ടെങ്ങോ നാട് വിട്ടു പോയതല്ലേ ? വല്യേചിക്കു ഇപ്പൊ ഒരു അറുപത്തഞ്ചു വയസെങ്കിലും കാണണം , മണിക്കുട്ടിയോ, മുപ്പത്തഞ്ചു വയസെങ്കിലും കാണില്ലേ ! അവൾ എവിടെ ആയിരിക്കും ? അവളെ അവളുടെ അച്ഛൻ സ്വീകരിച്ചോ ? ആർക്കറിയാം?

എവിടെ ആയിരുന്നാലും മണിക്കുട്ടി ഞങ്ങളുടെ വീടിനെ സുന്ദരമാക്കിയ ആ ദിവസങ്ങൾ ഞാൻ എങ്ങിനെ മറക്കും ? അവളെ കളിപ്പിക്കാൻ ഞാൻ വാങ്ങിയ കിലുക്കം ഇപ്പോഴും ഓർക്കുന്നു.

ആ കിലുക്കം അവളുടെ ജീവിതം എന്നും സുന്ദരമാക്കട്ടെ !

No comments:

Post a Comment