ആറാം
ക്ലാസിലെ അവസാന പീര്യെട് കഴിഞ്ഞതും ഒരോട്ടമാണ് , സ്കൂൾ വിട്ടു
വന്നാൽ അന്നൊക്കെ ചോറും തൈരും ഇടിച്ച ചമ്മന്തിയും ആണ് കഴിക്കുക .
ചുരുക്കം ദിവസങ്ങളിൽ മാത്രമേ ഉപ്പെരിയോ മിക്ച്ചരോ ഉണ്ണിയപ്പമോ
പോലെയുള്ള പലഹാരങ്ങൾ കിട്ടുകയുള്ളൂ . അന്ന് പതിവില്ലാതെ വഴന അപ്പം
ഉണ്ടാക്കുന്ന മണം എങ്ങിനെയോ കിട്ടി അടുക്കളയിലേക്ക് പുസ്തക കെട്ടുമായി
ഓടി .
" അനിയൻ മോനല്ലേ , അപ്പചിയെ അറിയുമോ ?"
ചൂടോടെ
കയ്യിലേക്ക് തന്ന വഴന അപ്പം വാങ്ങി ഞാൻ അവരെ സൂക്ഷിച്ചു നോക്കി , ഒരു
പരിചയവുമില്ലാത്ത ഈ പുതിയ അപ്പച്ചി എവിടെ നിന്ന് വന്നു ? പെട്ടന്നാണ്
അടുക്കളയുടെ ചായ്പ്പിൽ തുണി കൊണ്ട് ഒരു തോട്ടിൽ
കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടത് . ഞാൻ അങ്ങോട്ട് ഓടി , നല്ല
സുന്ദരിയായ ഒരു കുഞ്ഞു അതിൽ ഉറങ്ങുന്നു , സ്വർണത്തിന്റെ നിറം , ചുവന്ന
കവിളുകൾ , കരി മഷി കൊണ്ട് വരച്ച പുരികവും കണ്ണും കറുത്ത പൊട്ടും കരി
വളയും വെളുത്ത കുഞ്ഞുടുപ്പും ഒക്കെ ഇട്ട ആ കുഞ്ഞിനെ ഞാൻ കണ്ണ്
ചിമ്മാതെ നോക്കി നിന്നു, ഹോ , എന്തൊരു സുന്ദരി ! , കണ്ടിട്ടും
കണ്ടിട്ടും മതി വരാതെ ഞാൻ ആ തൊട്ടിലിൽ പതിയെ ആട്ടിക്കൊടുത്തു , ലോകത്തെ
എല്ലാ കുഞ്ഞുങ്ങളും ഈ പ്രായത്തിൽ അതി സുന്ദരനൊ അതി സുന്ദരിയോ അല്ലെ
!. ഞാൻ ആ കരിവള അണിഞ്ഞ കുഞ്ഞിക്കാലുകളും കുഞ്ഞിക്കൈകളും തടവി നോക്കി .
" ഈ മോളുടെ പേരെന്താ ?" ഞാൻ അപ്പചീന്നു വിളിക്കാതെ തന്നെ ഉറക്കെ ചോദിച്ചു .
" മണിക്കുട്ടി , അനിയൻ മോന് ഇഷ്ടപ്പെട്ടോ ?"
അണ്ണനും കൊച്ചനിയനും കൂടി എത്തിയപ്പോഴേക്കും ഞങ്ങൾക്കു ആ കുഞ്ഞു
എങ്ങിനെയെങ്കിലും ഒന്ന് ഉറക്കം വിട്ടു ഉണർന്നാൽ മതി എന്നായി . ഞങ്ങൾ
മൂന്നു പേരും തോട്ടിൽ മണിക്കുട്ടി ഉണരുന്നതും നോക്കി നിൽപ്പാണ്.
അണ്ണൻ അവരെ ഇതിനിടെ "വല്ല്യേച്ചീ " ന്നു വിളിക്കുന്നത് കേട്ട് ഞാനും
അങ്ങിനെ വിളിച്ചു തുടങ്ങി . അത് വരെ കണ്ടിട്ടില്ലാത്ത അവരെ അപ്പചീന്നു
വിളിക്കാൻ ഒരു മടി .
മണിക്കുട്ടി ഉണര്നതും വലിയ വായിൽ കരച്ചിൽ തുടങ്ങി .
" പൊയിൻ പിള്ളേരെ അപ്രത്ത് " അമ്മയുടെ ഉച്ചത്തിൽ ഉള്ള ശകാരം കേട്ട് ഞങ്ങൾ തല്ക്കാലം പിൻവലിഞ്ഞു.
" കൊച്ചിന് പാല് കൊടുക്ക് പെണ്ണെ "
ആദ്യം വിചാരിച്ചത് പോലെ വീട്ടില് നിർത്താൻ കൊണ്ടുവന്ന സ്ത്രീ അല്ല
എന്നും , ബന്ധം പറഞ്ഞു വരുമ്പോൾ അച്ഛന്റെ അർദ്ധസഹോദരി തന്നെയാണെന്നും
അമ്മയുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായി . അച്ഛന്റെ ബന്ധുക്കളെ പറ്റി
അമ്മ സ്ഥിരം പറയാറുള്ള പുച്ചത്തോടെയുള്ള പറച്ചിൽ കേട്ട് കേട്ട്
ഞങ്ങൾക്കു ശീലവും ആയി .
മണിക്കുട്ടിക്ക് അന്ന് കഷ്ടിച്ച്
മൂന്നു മാസം പ്രായം കാണും , പാല് കുടി , ഉറക്കം , പന്നെയും പാല് കുടി
ഇതല്ലാതെ മണിക്കുട്ടിക്കു മറ്റു കാര്യ പരിപാടികൾ ഒന്നും ഇല്ല .
വല്യേച്ചി അടുക്കളയിൽ ചില ജോലികള ഒക്കെ ചെയ്യും , ഇടയ്ക്കിടെ
മണിക്കുട്ടി കരയുമ്പോൾ ഓടിവന്നു പാല് കൊടുക്കും , ഉച്ചയോടെ
കുളിപ്പിച്ച് പൊട്ടൊക്കെ തോടീച്ചു സുന്ദരിയാക്കി വീണ്ടും പാല് കൊടുത്തു
ഉറക്കും . ഞാൻ സ്കൂളിൽ നിന്നും വന്നാൽ പിന്നെ മണിക്കുട്ടിയെ
കളിപ്പിക്കലും അവൾ കൈയ്യനക്കുന്നതും കാലിട്ടടിക്കുന്നതും നോക്കി ഇങ്ങനെ
നില്ക്കും , എത്ര നേരം വേണമെങ്കിലും അങ്ങിനെ നില്ക്കും .
മണിക്കുട്ടിയെ എടുക്കാൻ എന്റെ അമ്മ സമ്മതിക്കില്ല , എന്നാലും
വല്യേചിയൊദു കെഞ്ചും .
" അപ്രത്ത് പോ അസത്തെ " അമ്മയുടെ
പതിവ് ശകാരം കേൾക്കുന്നത് വരെ , അല്ലെങ്കിൽ വിളക്ക് കത്തിച്ചു നാമം
ചൊല്ലാൻ വിളിക്കുനത് വരെ അവിടെ തന്നെ ചുറ്റിപറ്റി നില്ക്കും .
അപ്പുറത്തെ യശോധര അമ്മയോട് അമ്മ എന്തൊക്കയോ അടക്കം പറയുന്നത്
കേട്ടാണ് ആ അപ്പച്ചി ആരാണെന്നും എങ്ങിനെയാണ് ഇവിടെ എത്തിയതെന്നും
ഒക്കെ എനിക്ക് കുറേശ്ശെ മനസിലായി വന്നത് .
വല്യേച്ചി
ശരിക്കും അച്ഛന്റെ അർദ്ധ സഹോദരി ആയിട്ട് തന്നെ വരും , ഏതോ
ചെറുപ്പക്കാരനുമായി സ്നേഹത്തിലായി , ഗര്ഭിണി ആയപ്പോഴേക്കും അയാള്
കൈയ്യൊഴിഞ്ഞു . സ്വന്തം വീട്ടില് നിന്നും അടിച്ചിരക്കപ്പെട്ട പാവം
വല്യേച്ചി ദൂരെ ഏതോ ബന്ധു വീട്ടില് കുറേക്കാലം കഴിഞ്ഞു ,
കൈക്കുഞ്ഞുമായി ഒരു ദിവസം അവിടെ നിന്നും പടിയിറങ്ങി അമ്മയുടെ കാലു
പിടിച്ചു കരഞ്ഞു , അലിവു തോന്നി അമ്മ വീട്ടില് നിന്നോളാൻ പറഞ്ഞു .
അരീക്കരയിൽ ഇത്തരം അനുഭവങ്ങൾ വലിയ വാര്ത്ത ഒന്നും അല്ല , പക്ഷെ
അമ്മക്ക് ഏറ്റവും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് സദാചാര ഭ്രംശം ! .
അത്തരം വാർത്തകൾ ഒക്കെ അമ്മയുടെ ചെവിയിൽ എത്തിയാൽ ഉടൻ " ഈ നശിച്ച
നാട്ടിൽ കഴിയാൻ വിധിക്കപ്പെട്ട എന്റെ വിധി " എന്നൊക്കെ പ്പറഞ്ഞു അമ്മ
കണ്ണില കാണുന്നവരോടൊക്കെ അതൊക്കെ പറഞ്ഞു കൊണ്ടിരിക്കും .
എന്തിനു പറയുന്നു , ദിവസങ്ങൾക്കകം മണിക്കുട്ടി ഞങ്ങളുടെ അരുമയായി .
അവൾ പാല് കുടിച്ചോ , ഉറങ്ങിയോ , കുളിപ്പിച്ചോ , കൊച്ചു ഉടുപ്പ് മാറിയോ
തുടങ്ങി നൂറു തരം അന്വേഷങ്ങൾ ഞങ്ങൾ മാറി മാറി നടത്തും, ഞങ്ങളുടെ വീട്
അവളുടെ വളകിലുക്കവും കുഞ്ഞി കരച്ചിലും കൊണ്ട് ശബ്ദമുഖരിതമായി . അത്
കേൾക്കാൻ ഞങ്ങൾക്കു എന്ത് സുഖം .
പറയിര് കാലാ അമ്പലത്തിലെ
ഉത്സവത്തിനു ഞാൻ അമ്മയോട് കാശ് വാങ്ങി ഒരു "കിലുക്കം " കൊണ്ട്
വന്നതോടെ മണിക്കുട്ടി ഉഷാറായി , അതിന്റെ ശബ്ദം കേട്ടാൽ മതി , അവൾ
എന്തെങ്കിലും ഒക്കെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു കണ്ണ് അങ്ങോട്ട്
തിരിക്കും . അവളുടെ ചിരിയും കളിയും കാണാൻ വീട്ടിലേക്കു ഓടാൻ , സ്കൂൾ
അവസാന പീര്യെട് ബല്ല് ആകാത്തതിന്റെ അക്ഷമ ഞാൻ എപ്പോഴും
കാണിച്ചുകൊണ്ടിരിക്കും. അങ്ങിനെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നതിനു
കണക്കു പഠിപ്പിക്കുന്ന പിച്ച സാറിന്റെ തല്ലും വാങ്ങിയിട്ടുണ്ട് .
അമ്മക്ക് മണിക്കുട്ടിയെ ഇഷ്ടം ഒക്കെ ആയിരുന്നെങ്കിലും സുന്ദരിയായ വല്യേച്ചിയുടെ ഒരുക്കവും സൌന്ദര്യവും ഒന്നും പിടിക്കില്ല .
" പെണ്ണേ, അടങ്ങി ഒതുങ്ങി ഇതിനകത്ത് ഇരുന്നോണം , ഇനി ഒരു ചീത്ത പ്പേര് കേൾപ്പിച്ചാൽ ഞാൻ ആ നിമിഷം ഇറക്കി വിടും "
" അയ്യോ ചേച്ചി , ഞാൻ ചേച്ചിക്ക് ഒരു പേര് ദോഷവും വരുത്തുകേല , എനിക്ക് വേറെ ആരും ഇല്ല ചേച്ചി , എന്നെ കൈവിടരുതേ "
ഒരു ഞായറാഴ്ച , അച്ഛൻ പേപ്പര് വായിച്ചു കൊണ്ടിരിക്കുകയാണ് , ഒരു
ചെറുപ്പകാരൻ പടി കടന്നു നടന്നു വന്നു . അമ്മ മുറ്റത്ത് നില്ക്കുകയാണ് .
" സാറേ , രാജമ്മ ഉണ്ടോ "
" ആരാ "
" സാർ എന്നെ പഠിപ്പിച്ചതാ .. പള്ളിപടിക്കെന്നാ....."
" നീ രാജമ്മേടെ ആരാ ? "
" സാറേ , ഞാൻ തള്ളേം കൊച്ചിനേം വിളിച്ചോണ്ട് പോവാൻ വന്നാ .."
" അപ്പം നീയാ കൊച്ചിന്റെ തന്ത ?"
" സാറേ .. അങ്ങിനെ പറ്റിപ്പോയതാ ..."
" ഭ .... നീയാണോ തന്ത .... മേലാൽ ഈ വീട്ടില് കയറി പ്പോവരുത് "
" സാറേ , ഞാൻ അവളെ ഒന്ന് കണ്ടോട്ടെ , എന്റെ കൊച്ചിനെ ഒന്ന് കണ്ടോട്ടെ .?"
വല്യേച്ചി മണിക്കുട്ടിയേയും എടുത്തുകൊണ്ടു മുറ്റത്ത് വന്നെങ്കിലും അമ്മയുടെ കോപം കാരണം അയാൾ അവിടെ നിന്നില്ല ,
അച്ഛൻ സമാധാനം പറഞ്ഞു ചെന്ന് നോക്കി , പക്ഷെ നേരും നെറിയും ഇല്ലാത്ത
അവന്റെ കൂടെ ഇറങ്ങിപ്പോയാൽ പിന്നെ മേലിൽ ഈ വീട്ടില് കയറരുത് എന്ന
ഉഗ്രശാസന കേട്ട് വല്യേച്ചി കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പ്പോയി .
സത്യത്തിൽ ഹൃദയം തകര്ന്നു പോയത് എന്റെയായിരുന്നു . മണിക്കുട്ടി എന്റെ
വീട്ടിൽ ഇല്ലാതെ ഒരു ദിവസം എനിക്ക് സങ്കല്പ്പിക്കാൻ ആവില്ലായിരുന്നു .
വല്യേചിയെയും മണിക്കുട്ടിയേയും വിളിച്ചു കൊണ്ട് പോവാൻ വന്ന അയാളെ
ഞാൻ കഠിനമായി വെറുത്തു . അയാളെ ശാസിച്ചു തിരിച്ചയച്ച അമ്മയെ എനിക്ക്
ഇഷ്ടപ്പെടുകയും ചെയ്തു .
മണിക്കുട്ടി കൊണ്ട് വന്ന സന്തോഷം
അധിക ദിവസം നീണ്ടു നിന്നില്ല . അന്ന് അയാൾ തിരിച്ചു പോയെങ്കിലും പിന്നെ
വല്യേച്ചിയുടെ പേരില് ഒരു കാർഡ് അയച്ചു . കുഞ്ഞുമായി പള്ളിപ്പടിക്കൽ
വരണമെന്നും അയാൾ അന്വേഷിക്കാം എന്നൊക്കെ എഴുതിയിരുന്നു . ആദ്യം അമ്മ
കുറെ വഴക്ക് ഒക്കെ പറഞ്ഞെങ്കിലും ഒടുവിൽ " തന്ത ഇല്ലാതെ വളരുന്നതിലും
ഭേദം അതാ " എന്ന് പറഞ്ഞു സമാധിനിപ്പിച്ചു .
പിറ്റേ ദിവസം ഞാൻ
സ്കൂൾ വിട്ടു വന്നതും വല്യേചിയും മണിക്കുട്ടിയും പോയി എന്ന ഹൃദയ
ഭേദകമായ വാര്ത്തയാണ് കേട്ടത് . ഞാൻ മണിക്കുട്ടിയെ കിടത്തിയ തോട്ടിൽ
കെട്ടിയ ചായ്പ്പിലേക്ക് ഓടിച്ചെന്നു . വല്യേച്ചിയുടെ സാധനങ്ങളും
തോട്ടിലും ചീപ്പും കണ്ണാടിയും പൌഡർ ടിന്നും കണ്മഷിയും കിലുക്കവും
എല്ലാം കൊണ്ടുപോയിരിക്കുന്നു . കണ്ണ് പറ്റാതിരിക്കാൻ കവിളത്ത് കറുത്ത
പൊട്ടു തൊട്ട അവളുടെ പുഞ്ചിരിക്കുന്ന മുഖം എന്റെ മനസ്സിലേക്ക് ഓടി
വന്നു .
ഈ അടുത്ത കാലത്ത് ഞാൻ അച്ഛനെ വിളിച്ചു വല്യേച്ചിയുടെ
കാര്യം ചോദിച്ചു . പണ്ടെങ്ങോ നാട് വിട്ടു പോയതല്ലേ ? വല്യേചിക്കു ഇപ്പൊ
ഒരു അറുപത്തഞ്ചു വയസെങ്കിലും കാണണം , മണിക്കുട്ടിയോ, മുപ്പത്തഞ്ചു
വയസെങ്കിലും കാണില്ലേ ! അവൾ എവിടെ ആയിരിക്കും ? അവളെ അവളുടെ അച്ഛൻ
സ്വീകരിച്ചോ ? ആർക്കറിയാം?
എവിടെ ആയിരുന്നാലും മണിക്കുട്ടി
ഞങ്ങളുടെ വീടിനെ സുന്ദരമാക്കിയ ആ ദിവസങ്ങൾ ഞാൻ എങ്ങിനെ മറക്കും ? അവളെ
കളിപ്പിക്കാൻ ഞാൻ വാങ്ങിയ കിലുക്കം ഇപ്പോഴും ഓർക്കുന്നു.
ആ കിലുക്കം അവളുടെ ജീവിതം എന്നും സുന്ദരമാക്കട്ടെ !
" അനിയൻ മോനല്ലേ , അപ്പചിയെ അറിയുമോ ?"
ചൂടോടെ കയ്യിലേക്ക് തന്ന വഴന അപ്പം വാങ്ങി ഞാൻ അവരെ സൂക്ഷിച്ചു നോക്കി , ഒരു പരിചയവുമില്ലാത്ത ഈ പുതിയ അപ്പച്ചി എവിടെ നിന്ന് വന്നു ? പെട്ടന്നാണ് അടുക്കളയുടെ ചായ്പ്പിൽ തുണി കൊണ്ട് ഒരു തോട്ടിൽ കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടത് . ഞാൻ അങ്ങോട്ട് ഓടി , നല്ല സുന്ദരിയായ ഒരു കുഞ്ഞു അതിൽ ഉറങ്ങുന്നു , സ്വർണത്തിന്റെ നിറം , ചുവന്ന കവിളുകൾ , കരി മഷി കൊണ്ട് വരച്ച പുരികവും കണ്ണും കറുത്ത പൊട്ടും കരി വളയും വെളുത്ത കുഞ്ഞുടുപ്പും ഒക്കെ ഇട്ട ആ കുഞ്ഞിനെ ഞാൻ കണ്ണ് ചിമ്മാതെ നോക്കി നിന്നു, ഹോ , എന്തൊരു സുന്ദരി ! , കണ്ടിട്ടും കണ്ടിട്ടും മതി വരാതെ ഞാൻ ആ തൊട്ടിലിൽ പതിയെ ആട്ടിക്കൊടുത്തു , ലോകത്തെ എല്ലാ കുഞ്ഞുങ്ങളും ഈ പ്രായത്തിൽ അതി സുന്ദരനൊ അതി സുന്ദരിയോ അല്ലെ !. ഞാൻ ആ കരിവള അണിഞ്ഞ കുഞ്ഞിക്കാലുകളും കുഞ്ഞിക്കൈകളും തടവി നോക്കി .
" ഈ മോളുടെ പേരെന്താ ?" ഞാൻ അപ്പചീന്നു വിളിക്കാതെ തന്നെ ഉറക്കെ ചോദിച്ചു .
" മണിക്കുട്ടി , അനിയൻ മോന് ഇഷ്ടപ്പെട്ടോ ?"
അണ്ണനും കൊച്ചനിയനും കൂടി എത്തിയപ്പോഴേക്കും ഞങ്ങൾക്കു ആ കുഞ്ഞു എങ്ങിനെയെങ്കിലും ഒന്ന് ഉറക്കം വിട്ടു ഉണർന്നാൽ മതി എന്നായി . ഞങ്ങൾ മൂന്നു പേരും തോട്ടിൽ മണിക്കുട്ടി ഉണരുന്നതും നോക്കി നിൽപ്പാണ്.
അണ്ണൻ അവരെ ഇതിനിടെ "വല്ല്യേച്ചീ " ന്നു വിളിക്കുന്നത് കേട്ട് ഞാനും അങ്ങിനെ വിളിച്ചു തുടങ്ങി . അത് വരെ കണ്ടിട്ടില്ലാത്ത അവരെ അപ്പചീന്നു വിളിക്കാൻ ഒരു മടി .
മണിക്കുട്ടി ഉണര്നതും വലിയ വായിൽ കരച്ചിൽ തുടങ്ങി .
" പൊയിൻ പിള്ളേരെ അപ്രത്ത് " അമ്മയുടെ ഉച്ചത്തിൽ ഉള്ള ശകാരം കേട്ട് ഞങ്ങൾ തല്ക്കാലം പിൻവലിഞ്ഞു.
" കൊച്ചിന് പാല് കൊടുക്ക് പെണ്ണെ "
ആദ്യം വിചാരിച്ചത് പോലെ വീട്ടില് നിർത്താൻ കൊണ്ടുവന്ന സ്ത്രീ അല്ല എന്നും , ബന്ധം പറഞ്ഞു വരുമ്പോൾ അച്ഛന്റെ അർദ്ധസഹോദരി തന്നെയാണെന്നും അമ്മയുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായി . അച്ഛന്റെ ബന്ധുക്കളെ പറ്റി അമ്മ സ്ഥിരം പറയാറുള്ള പുച്ചത്തോടെയുള്ള പറച്ചിൽ കേട്ട് കേട്ട് ഞങ്ങൾക്കു ശീലവും ആയി .
മണിക്കുട്ടിക്ക് അന്ന് കഷ്ടിച്ച് മൂന്നു മാസം പ്രായം കാണും , പാല് കുടി , ഉറക്കം , പന്നെയും പാല് കുടി ഇതല്ലാതെ മണിക്കുട്ടിക്കു മറ്റു കാര്യ പരിപാടികൾ ഒന്നും ഇല്ല . വല്യേച്ചി അടുക്കളയിൽ ചില ജോലികള ഒക്കെ ചെയ്യും , ഇടയ്ക്കിടെ മണിക്കുട്ടി കരയുമ്പോൾ ഓടിവന്നു പാല് കൊടുക്കും , ഉച്ചയോടെ കുളിപ്പിച്ച് പൊട്ടൊക്കെ തോടീച്ചു സുന്ദരിയാക്കി വീണ്ടും പാല് കൊടുത്തു ഉറക്കും . ഞാൻ സ്കൂളിൽ നിന്നും വന്നാൽ പിന്നെ മണിക്കുട്ടിയെ കളിപ്പിക്കലും അവൾ കൈയ്യനക്കുന്നതും കാലിട്ടടിക്കുന്നതും നോക്കി ഇങ്ങനെ നില്ക്കും , എത്ര നേരം വേണമെങ്കിലും അങ്ങിനെ നില്ക്കും . മണിക്കുട്ടിയെ എടുക്കാൻ എന്റെ അമ്മ സമ്മതിക്കില്ല , എന്നാലും വല്യേചിയൊദു കെഞ്ചും .
" അപ്രത്ത് പോ അസത്തെ " അമ്മയുടെ പതിവ് ശകാരം കേൾക്കുന്നത് വരെ , അല്ലെങ്കിൽ വിളക്ക് കത്തിച്ചു നാമം ചൊല്ലാൻ വിളിക്കുനത് വരെ അവിടെ തന്നെ ചുറ്റിപറ്റി നില്ക്കും .
അപ്പുറത്തെ യശോധര അമ്മയോട് അമ്മ എന്തൊക്കയോ അടക്കം പറയുന്നത് കേട്ടാണ് ആ അപ്പച്ചി ആരാണെന്നും എങ്ങിനെയാണ് ഇവിടെ എത്തിയതെന്നും ഒക്കെ എനിക്ക് കുറേശ്ശെ മനസിലായി വന്നത് .
വല്യേച്ചി ശരിക്കും അച്ഛന്റെ അർദ്ധ സഹോദരി ആയിട്ട് തന്നെ വരും , ഏതോ ചെറുപ്പക്കാരനുമായി സ്നേഹത്തിലായി , ഗര്ഭിണി ആയപ്പോഴേക്കും അയാള് കൈയ്യൊഴിഞ്ഞു . സ്വന്തം വീട്ടില് നിന്നും അടിച്ചിരക്കപ്പെട്ട പാവം വല്യേച്ചി ദൂരെ ഏതോ ബന്ധു വീട്ടില് കുറേക്കാലം കഴിഞ്ഞു , കൈക്കുഞ്ഞുമായി ഒരു ദിവസം അവിടെ നിന്നും പടിയിറങ്ങി അമ്മയുടെ കാലു പിടിച്ചു കരഞ്ഞു , അലിവു തോന്നി അമ്മ വീട്ടില് നിന്നോളാൻ പറഞ്ഞു . അരീക്കരയിൽ ഇത്തരം അനുഭവങ്ങൾ വലിയ വാര്ത്ത ഒന്നും അല്ല , പക്ഷെ അമ്മക്ക് ഏറ്റവും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് സദാചാര ഭ്രംശം ! . അത്തരം വാർത്തകൾ ഒക്കെ അമ്മയുടെ ചെവിയിൽ എത്തിയാൽ ഉടൻ " ഈ നശിച്ച നാട്ടിൽ കഴിയാൻ വിധിക്കപ്പെട്ട എന്റെ വിധി " എന്നൊക്കെ പ്പറഞ്ഞു അമ്മ കണ്ണില കാണുന്നവരോടൊക്കെ അതൊക്കെ പറഞ്ഞു കൊണ്ടിരിക്കും .
എന്തിനു പറയുന്നു , ദിവസങ്ങൾക്കകം മണിക്കുട്ടി ഞങ്ങളുടെ അരുമയായി . അവൾ പാല് കുടിച്ചോ , ഉറങ്ങിയോ , കുളിപ്പിച്ചോ , കൊച്ചു ഉടുപ്പ് മാറിയോ തുടങ്ങി നൂറു തരം അന്വേഷങ്ങൾ ഞങ്ങൾ മാറി മാറി നടത്തും, ഞങ്ങളുടെ വീട് അവളുടെ വളകിലുക്കവും കുഞ്ഞി കരച്ചിലും കൊണ്ട് ശബ്ദമുഖരിതമായി . അത് കേൾക്കാൻ ഞങ്ങൾക്കു എന്ത് സുഖം .
പറയിര് കാലാ അമ്പലത്തിലെ ഉത്സവത്തിനു ഞാൻ അമ്മയോട് കാശ് വാങ്ങി ഒരു "കിലുക്കം " കൊണ്ട് വന്നതോടെ മണിക്കുട്ടി ഉഷാറായി , അതിന്റെ ശബ്ദം കേട്ടാൽ മതി , അവൾ എന്തെങ്കിലും ഒക്കെ ശബ്ദങ്ങൾ പുറപ്പെടുവിച്ചു കണ്ണ് അങ്ങോട്ട് തിരിക്കും . അവളുടെ ചിരിയും കളിയും കാണാൻ വീട്ടിലേക്കു ഓടാൻ , സ്കൂൾ അവസാന പീര്യെട് ബല്ല് ആകാത്തതിന്റെ അക്ഷമ ഞാൻ എപ്പോഴും കാണിച്ചുകൊണ്ടിരിക്കും. അങ്ങിനെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നതിനു കണക്കു പഠിപ്പിക്കുന്ന പിച്ച സാറിന്റെ തല്ലും വാങ്ങിയിട്ടുണ്ട് .
അമ്മക്ക് മണിക്കുട്ടിയെ ഇഷ്ടം ഒക്കെ ആയിരുന്നെങ്കിലും സുന്ദരിയായ വല്യേച്ചിയുടെ ഒരുക്കവും സൌന്ദര്യവും ഒന്നും പിടിക്കില്ല .
" പെണ്ണേ, അടങ്ങി ഒതുങ്ങി ഇതിനകത്ത് ഇരുന്നോണം , ഇനി ഒരു ചീത്ത പ്പേര് കേൾപ്പിച്ചാൽ ഞാൻ ആ നിമിഷം ഇറക്കി വിടും "
" അയ്യോ ചേച്ചി , ഞാൻ ചേച്ചിക്ക് ഒരു പേര് ദോഷവും വരുത്തുകേല , എനിക്ക് വേറെ ആരും ഇല്ല ചേച്ചി , എന്നെ കൈവിടരുതേ "
ഒരു ഞായറാഴ്ച , അച്ഛൻ പേപ്പര് വായിച്ചു കൊണ്ടിരിക്കുകയാണ് , ഒരു ചെറുപ്പകാരൻ പടി കടന്നു നടന്നു വന്നു . അമ്മ മുറ്റത്ത് നില്ക്കുകയാണ് .
" സാറേ , രാജമ്മ ഉണ്ടോ "
" ആരാ "
" സാർ എന്നെ പഠിപ്പിച്ചതാ .. പള്ളിപടിക്കെന്നാ....."
" നീ രാജമ്മേടെ ആരാ ? "
" സാറേ , ഞാൻ തള്ളേം കൊച്ചിനേം വിളിച്ചോണ്ട് പോവാൻ വന്നാ .."
" അപ്പം നീയാ കൊച്ചിന്റെ തന്ത ?"
" സാറേ .. അങ്ങിനെ പറ്റിപ്പോയതാ ..."
" ഭ .... നീയാണോ തന്ത .... മേലാൽ ഈ വീട്ടില് കയറി പ്പോവരുത് "
" സാറേ , ഞാൻ അവളെ ഒന്ന് കണ്ടോട്ടെ , എന്റെ കൊച്ചിനെ ഒന്ന് കണ്ടോട്ടെ .?"
വല്യേച്ചി മണിക്കുട്ടിയേയും എടുത്തുകൊണ്ടു മുറ്റത്ത് വന്നെങ്കിലും അമ്മയുടെ കോപം കാരണം അയാൾ അവിടെ നിന്നില്ല ,
അച്ഛൻ സമാധാനം പറഞ്ഞു ചെന്ന് നോക്കി , പക്ഷെ നേരും നെറിയും ഇല്ലാത്ത അവന്റെ കൂടെ ഇറങ്ങിപ്പോയാൽ പിന്നെ മേലിൽ ഈ വീട്ടില് കയറരുത് എന്ന ഉഗ്രശാസന കേട്ട് വല്യേച്ചി കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി പ്പോയി .
സത്യത്തിൽ ഹൃദയം തകര്ന്നു പോയത് എന്റെയായിരുന്നു . മണിക്കുട്ടി എന്റെ വീട്ടിൽ ഇല്ലാതെ ഒരു ദിവസം എനിക്ക് സങ്കല്പ്പിക്കാൻ ആവില്ലായിരുന്നു . വല്യേചിയെയും മണിക്കുട്ടിയേയും വിളിച്ചു കൊണ്ട് പോവാൻ വന്ന അയാളെ ഞാൻ കഠിനമായി വെറുത്തു . അയാളെ ശാസിച്ചു തിരിച്ചയച്ച അമ്മയെ എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു .
മണിക്കുട്ടി കൊണ്ട് വന്ന സന്തോഷം അധിക ദിവസം നീണ്ടു നിന്നില്ല . അന്ന് അയാൾ തിരിച്ചു പോയെങ്കിലും പിന്നെ വല്യേച്ചിയുടെ പേരില് ഒരു കാർഡ് അയച്ചു . കുഞ്ഞുമായി പള്ളിപ്പടിക്കൽ വരണമെന്നും അയാൾ അന്വേഷിക്കാം എന്നൊക്കെ എഴുതിയിരുന്നു . ആദ്യം അമ്മ കുറെ വഴക്ക് ഒക്കെ പറഞ്ഞെങ്കിലും ഒടുവിൽ " തന്ത ഇല്ലാതെ വളരുന്നതിലും ഭേദം അതാ " എന്ന് പറഞ്ഞു സമാധിനിപ്പിച്ചു .
പിറ്റേ ദിവസം ഞാൻ സ്കൂൾ വിട്ടു വന്നതും വല്യേചിയും മണിക്കുട്ടിയും പോയി എന്ന ഹൃദയ ഭേദകമായ വാര്ത്തയാണ് കേട്ടത് . ഞാൻ മണിക്കുട്ടിയെ കിടത്തിയ തോട്ടിൽ കെട്ടിയ ചായ്പ്പിലേക്ക് ഓടിച്ചെന്നു . വല്യേച്ചിയുടെ സാധനങ്ങളും തോട്ടിലും ചീപ്പും കണ്ണാടിയും പൌഡർ ടിന്നും കണ്മഷിയും കിലുക്കവും എല്ലാം കൊണ്ടുപോയിരിക്കുന്നു . കണ്ണ് പറ്റാതിരിക്കാൻ കവിളത്ത് കറുത്ത പൊട്ടു തൊട്ട അവളുടെ പുഞ്ചിരിക്കുന്ന മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു .
ഈ അടുത്ത കാലത്ത് ഞാൻ അച്ഛനെ വിളിച്ചു വല്യേച്ചിയുടെ കാര്യം ചോദിച്ചു . പണ്ടെങ്ങോ നാട് വിട്ടു പോയതല്ലേ ? വല്യേചിക്കു ഇപ്പൊ ഒരു അറുപത്തഞ്ചു വയസെങ്കിലും കാണണം , മണിക്കുട്ടിയോ, മുപ്പത്തഞ്ചു വയസെങ്കിലും കാണില്ലേ ! അവൾ എവിടെ ആയിരിക്കും ? അവളെ അവളുടെ അച്ഛൻ സ്വീകരിച്ചോ ? ആർക്കറിയാം?
എവിടെ ആയിരുന്നാലും മണിക്കുട്ടി ഞങ്ങളുടെ വീടിനെ സുന്ദരമാക്കിയ ആ ദിവസങ്ങൾ ഞാൻ എങ്ങിനെ മറക്കും ? അവളെ കളിപ്പിക്കാൻ ഞാൻ വാങ്ങിയ കിലുക്കം ഇപ്പോഴും ഓർക്കുന്നു.
ആ കിലുക്കം അവളുടെ ജീവിതം എന്നും സുന്ദരമാക്കട്ടെ !
No comments:
Post a Comment