Sunday 4 November 2012

ദവീന്ദര്‍ കുമാര്‍ ദോഗ്രാ എന്ന ഡീ കെ ഡോഗ്ര!

 ദവീന്ദര്‍ കുമാര്‍  ദോഗ്രാ എന്ന ഡീ കെ  ഡോഗ്ര! 
ഞങ്ങള്‍ എല്ലാം  ബഹുമാനപൂര്‍വ്വം  ഡോഗ്രാജി എന്ന് വിളിക്കും , 
ഞങ്ങള്‍ മാത്രമല്ല , അദ്ദേഹത്തെ  ഒരിക്കലെങ്കിലും  പരിചയപ്പെട്ടിട്ടുല്ലവരെല്ലാം  അദ്ദേഹത്തെ  അങ്ങിനെയേ  വിളിക്കൂ ,  അത്ര  ഉജ്ജ്വല  വ്യക്തിത്വം  ആണ്  അദ്ദേഹത്തിന്റേതു . അഞ്ഞൂറ്  ജീവനക്കാരുള്ള , ഇന്ത്യയില്‍ ആദ്യമായി   തോഷിബാ  സീ ടീ  സ്കാനറുകള്‍  ഇറക്കുമതി ചെയ്യാനും അത്  ഇവിടെ നിര്‍മ്മിക്കാനും നിരവധി  സ്കാനിംഗ്  കേന്ദ്രങ്ങള്‍ തുടങ്ങാനും  ഒക്കെ  പദ്ധതിയിട്ട  യുനൈട്ടെദ് ഗ്രൂപ്പ്  എന്ന  സ്വകാര്യ  കമ്പനിയുടെ   മാനേജിംഗ്  ഡയരക്ടര്‍  ആയിരുന്നു  അദ്ദേഹം .  ഇത്ര  വലിയ  സാങ്കേതിക  കാര്യങ്ങള്‍  കൈകാര്യം ചെയ്യുന്ന  ഒരു കമ്പനിയുടെ  അമരത്ത്   വെറും മുപ്പത്തഞ്ചു  വയസ്സുള്ളപ്പോള്‍  എത്തിയ  അദ്ദേഹത്തിന്റെ  വിദ്യാഭ്യാസ യോഗ്യത  കേട്ടാല്‍  ആരും ഒന്ന്  ചിരിക്കും ,  ബീ എ  പോളിട്ക്സ് ! . കലാലയത്തില്‍ രാഷ്ടതന്ത്രം  പഠിച്ച  ഡോഗ്രാജി  പഞാബിലെ  ഒരു മന്ത്രിയുടെ  പോളിടിക്കല്‍ സെക്രട്ടറി  ആയിരുന്നു , മന്ത്രിയുടെ  പണി  പോയപ്പോള്‍  ആ മന്ത്രിക്കു  ഡോഗ്രാജിയുടെ കഴിവുകള്‍  തിരിച്ചറിഞ്ഞു   സ്വന്തം  സുഹൃത്ത് കൂടിയ  യുനൈട്ടെദ്  ഗ്രൂപ്പ്  ചെയര്‍മാന്‍  ഗുപ്താജി  യോട്  പറഞ്ഞു  കമ്പനിയില്‍ ആദ്യം  ഒരു  മാനേജര്‍  പദവി നല്‍കി ,  വെറും  അഞ്ചു വര്ഷം കൊണ്ട്  അദ്ദേഹം  തന്റെ  നേതൃപാടവവും കഠിനാധ്വാനവും കൊണ്ട്  മുംബയില്‍   അതെ കമ്പനിയുടെ  മാനേജിംഗ്  ഡയരക്ടര്‍  ആയി . 
1991  ഞാന്‍ എന്റെ  എങ്ങിനീയിരിംഗ്  കഴിഞ്ഞു  ആദ്യ ജോലിക്കായി  തോഷിബ യുടെ  അന്നത്തെ  വിതരണ ക്കാരായ  യുനൈട്ടെദ്  ഗ്രൂപ്പില്‍  ഒരു സര്‍വീസ്  എഞ്ചിനീയര്‍ടെ  ജോലിക്ക്  അപേക്ഷിച്ച്   കൂടികാഴ്ചക്ക്  അവസാന ഘട്ടമായ  ഡോഗ്രാജിയുടെ  മുന്‍പില്‍ ഭവ്യതയോടെ   ഇരുന്നു .

പകുതി   ഇംഗ്ലീഷിലും  ഹിന്ദിയിലും  കുറെ  പഞ്ജാബി  ശൈരികളും ഒക്കെ  കലര്‍ന്ന  അദ്ദേഹത്തിന്റെ  ഉജ്വല  പ്രഭാഷണം  കേട്ട് വായും പൊളിച്ചു  ഇരുന്നു . ശാസ്ത്രം  സാധാരണക്കാരുടെ  ജീവിതത്തില്‍  വരുത്തിയ  മാറ്റങ്ങളെപ്പറ്റിയായിരുന്നു  ആ വാക്ധോരണി .  അത് വരെ   സാധാരണ ഭാഷ ഉപയോഗിച്ച്  ശാസ്ത്ര  നെട്ടങ്ങലെപറ്റിയും സീ ടീ സ്കാന്നെരിനെ  പറ്റിയും  ഇത്ര  മനോഹരമായി  ഒരാള്‍  സംസാരികുന്നത്  ഞാന്‍ കേട്ടിട്ടില്ലായിരുന്നു .  എങ്ങിനെയും ഇദ്ദേഹത്തിന്റെ  കമ്പനിയില്‍  കയറിപറ്റണമെന്നും ജപ്പാനില്‍  പരിശീലനം  നേടണമെന്നും ഒക്കെ  ഞാന്‍ മനസ്സാ  മോഹിച്ചു .

അന്നുവരെ  വീട്ടില്‍ നിന്നും മാസം  ചിലവിനു  അയച്ചു കിട്ടുന്ന 600  രൂപ  മാത്രമാണ്  എന്റെ  ഏക വരുമാനം . അത് ഹോസ്റ്റലില്‍  ജീവിക്കുന്ന  എനിക്ക്  കഷ്ടിച്ച്  തട്ടി മുട്ടി ഒരു മാസം   കഴിച്ചു കൂട്ടാം  എന്നെ ഉള്ളൂ ,  എങ്ങിനെയെങ്കിലും  ജോലി ആയാല്‍  ഇനി  മാന്യമായി  ജീവിക്കാം  എന്നൊക്കെ ആഗ്രഹിച്ചു  തുടങ്ങിയ  കാലം .   ആദ്യം കിട്ടുന്ന  ശമ്പളം  അത് ഏതായാലും  ഒരു  ആയിരതഞ്ഞൂര്  രൂപ  എങ്കിലും  ഉണ്ടാവും , ഞാന്‍ മനപ്പായസം  ഉണ്ടു.

" മി . പണിക്കര്‍ ,  നിങ്ങള്‍  ഒരു  സീ ടീ  സ്കാനര്‍  കണ്ടിട്ടുണ്ടോ ?"
" സര്‍ , ഞങ്ങള്‍  കോളേജില്‍ നിന്നും  ഒരു  സ്കാന്നെര്‍   കാണാന്‍ പോയിരുന്നു "
"  പക്ഷെ   നിങ്ങള്‍  അത് തുറന്നു  കണ്ടിട്ടുണ്ടോ "
" ഇല്ല സര്‍ "
"  അപ്പോള്‍ നിങ്ങള്‍  ഇവിടെ നിന്ന്  എല്ലാം  പഠിക്കും , ജപ്പാനില്‍  പോകും , തിരിച്ചു വന്നു  നിങ്ങള്‍  മലയാളികള്‍  ഈ ജോലി  രാജിവെച്ചു ഗള്‍ഫില്‍  പോകും , അത് കൊണ്ട്   എന്റെ  കമ്പനിക്കു  എന്ത് പ്രയോജനം ?"
 ഞാന്‍ ഞെട്ടിപ്പോയി , സത്യത്തില്‍  അത് തന്നെ ആയിരുന്നു  എന്റെ മനസ്സിലും , മുംബയിലെ  ഏതെങ്കിലും  കമപ്നിയില്‍ കയറി  കുറച്ചു  കാലം  ചിലവഴിച്ചു  പിന്നെ  കടല്‍ കടക്കണം ,  അങ്ങിന  ജീവിതം  കര പിടിപ്പികണം
" ശരി , മി . പണിക്കര്‍   നിങ്ങള്‍  എന്ത് ശമ്പളം  പ്രതീക്ഷിക്കുന്നു ?  തുറന്നു പറയാം "
" സര്‍ , ഒരു ആയിരത്തി  അഞ്ഞൂറ് ... രൂപ .. കിട്ടിയാല്‍ ..."
" അതിനു  നിങ്ങള്ക്ക്  എന്തറിയാം,  എന്ത്  ധൈര്യത്തില്‍  ആണ്  നിങ്ങള്‍  അത് ചോദിച്ചത് "
അദ്ദേഹത്തിന്റെ  ഘനമുള്ള  ശബ്ദം  കേട്ട് ഞാന്‍  വിറച്ചു കൊണ്ട്  മറുപടി പറഞ്ഞു 
"  സര്‍,  എന്നോട്  ക്ഷമിക്കണം ,  അത്  കൂടുതല്‍   ആണെങ്കില്‍  സര്‍  പറയുന്ന  ശമ്പളം , എനിക്കീ  ജോലി വേണം  സര്‍,  ഞാന്‍  കേരളത്തിലെ  ഒരു കുഗ്രാമത്തില്‍  നിന്നും  ഒരു പാട്  പ്രതീക്ഷകളോടെ  മുംബയില്‍  വന്നതാണ് "
 ഞാന്‍ കരച്ചിലിന്റെ  വക്കോളം എത്തി ,  അദ്ദേഹം എന്റെ  കണ്ണില്‍ തന്നെ തറച്ചു   നോക്കി  എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് , ആദ്യമായി  സ്വപനം കണ്ട  ജോലിയും ജപ്പാന്‍ യാത്രയും ഒക്കെ ജലരേഖകള്‍ ആയി  എന്ന് എനിക്ക്  തോന്നി .
" മി . പണിക്കര്‍  നിങ്ങളുടെ  ഗ്രാമത്തെക്കാള്‍  കുഗ്രാമത്തിലാണ്  ഞാന്‍  ജനിച്ചതും വളര്‍ന്നതും ,  നിങ്ങള്ക്ക്  ഞാന്‍  ആയിരത്തി  എണ്ണൂരു  രൂപ  ശമ്പളം  തരും , ജപ്പാനില്‍  പരിശീലനത്തിന്  അയക്കും , പക്ഷെ  നിങ്ങള്‍  മൂന്നു കൊല്ലം  ഈ ജോലി  വിടാന്‍  പാടില്ല , സമ്മതം  ആണോ , ഇപ്പോള്‍ ഈ നിമിഷം  പറയണം "

" സര്‍ ,  ഞാന്‍  തയാര്‍ , ഇന്ന് തന്നെ  , ഇപ്പൊ വേണെമെങ്കിലും  ..."
" വേണ്ട .. നിങ്ങള്‍  ഈ വരുന്ന  ഒന്നാം തീയതി  മുതല്‍  ജോലിക്ക്   വന്നോളൂ ,  അപ്പോയിന്റ് മെന്റ്  ഓര്‍ഡര്‍  ഒക്കെ  ഓഫീസില്‍ നിന്നും  വാങ്ങിക്കൊള്ളൂ "

 എന്റെ കണ്ണ്  നിറഞ്ഞു എന്ന് തന്നെ  പറയാം,  ആദ്യത്തെ ജോലി,  അതും  അന്നത്തെക്കാലത്ത്  മികച്ചത്  എന്ന് തന്നെ പറയാവുന്ന  ഒരു തുടക്ക  ശമ്പളം , ജപ്പാന്‍ യാത്ര , എന്റെ  സ്വപ്നം ആയിരുന്ന  ഒരു  പ്രവര്‍ത്തന മേഖല .  അരീക്കരയും  അമ്മയും  മാമിയും  എല്ലാം  ഒരു നിമിഷം  ഓര്‍ത്തു ,   അമ്മ  എപ്പോഴും  പറയുന്ന  പ്രശ്നക്കാരന്‍ , മണ്ടന്‍ , തല തിരിഞ്ഞവാന്‍ ,  അസത്ത് , പന്ന ചെറുക്കന്‍ , അസുരവിത്ത്‌,  ദാ അവസാനം  സ്വന്തം  കാലില്‍  നില്ക്കാന്‍  ഒരു ജോലി . എന്നും എന്നെ ശകാരിച്ചു കൊണ്ട്  കത്തെഴുതുന്ന അമ്മക്ക്  ഞാന്‍ ഇന്ന്  കത്തെഴുതും ,  പ്രീയപ്പെട്ട  മാമിക്ക് , അപ്പച്ചിക്ക്,  പഠിപ്പിച്ച  സാറന്മാര്‍ക്ക്‌ , എല്ലാവരും ഒന്ന്  അറിയട്ടെ . 

 എന്റെ ജോലിയെക്കാളും  കമ്പനിയെക്കാലും ശമ്പളത്തെക്കളും  ഒക്കെ വലിയ  ആകര്‍ഷണം  ഡോഗ്രാജി  എന്ന അത്ഭുത  ബിഗ്‌ ബോസ്സ്  ആയിരുന്നു . അദ്ദേഹം  എനിക്ക് മാത്രമല്ല  ഒരു ഹീറോ , കമ്പനിയിലെ  ഇതു ജീവനക്കാരനും  അദ്ദേഹം  ഒരു   യഥാര്‍ത്ഥ  ലീഡര്‍  തന്നെ  ആയിരുന്നു .  എന്ത് കുഴപ്പം  പിടിച്ച  പ്രശ്നം  ആണെങ്കിലും  ഡോഗ്രാജി  ഒരു  പരിഹാരം  കണ്ടു പഠിക്കും .  എത്ര  ദേഷ്യപ്പെട്ട  കുസ്ടമര്‍  ആയാലും  അദ്ദേഹത്തിന്റെ  ഒരു ഫോണ്‍  കിട്ടിയാല്‍  ശാന്തം ആവും .  ദേഷ്യം  വേണ്ടിടത്ത്  ദേഷ്യം,  ശകാരം  വേണ്ടിടത്ത്  ശകാരം ,  ശിക്ഷ  വേണ്ടിടത്ത്  ശിക്ഷ .  അദ്ദേഹം  എഞ്ചിനീയര്‍  അല്ല , ഡോക്ടര്‍  അല്ല , പക്ഷെ  ഈ  രണ്ടു കൂട്ടരേക്കാളും  മികച്ച  മാനേജര്‍ , ഞാന്‍  അദ്ദേഹത്തില്‍  നിന്നും പഠിച്ച  പാഠങ്ങള്‍  ഒന്നും  ഒരു കോളേജിലും  പഠിപ്പിച്ചതല്ല . 

 ഡോഗ്രാജിയെ  അദ്ദേഹത്തിന്റെ  കമ്പനിയില്‍  വര്‍ക്ക്‌  ചെയ്ത  ഒരാളും ഒരിക്കലും  മറക്കില്ല ,  ഞാനും . ഓരോരുത്തര്‍ക്കും  ഓരോ  അനുഭവങ്ങള്‍  പറയാന്‍ കാണും  . ഞാനും എന്റെ  ഒരു അനുഭവം പറയാം . 

കമ്പനിയില്‍  നാലു കൊല്ലം  ആകാറായി ,  ശമ്പളം  നാലായിരം രൂപ യോളം ആയി, പക്ഷെ  വീട്ടു വാടകയും  ഭക്ഷണവും  ഒക്കെയായി മുംബയില്‍  ഭാരിച്ച  ജീവിത ചിലവുകള്‍ ,  ബാങ്കില്‍  പ്രത്യേകിച്ച്  മിച്ചം ഒന്നും ഇല്ല .മുംബയില്‍  ബാന്ദ്രയില്‍  ഞങ്ങള്‍  ഒരു  ഫ്ലാറ്റില്‍  നാല് സഹപാഠികള്‍ താമസിക്കുന്നു , . അമ്മയും അച്ഛനും ഒക്കെ  കരുതുന്നത്  സമ്പാദ്യം ഒക്കെ  ബാങ്കില്‍  ഉണ്ടായിരിക്കും ,  ചേട്ടന്‍  ഗള്‍ഫില്‍  പോയ സമയം  വീട്ടിലെ സ്ഥിതിയും കുറച്ചു  മെച്ചമായി വരുന്നതിനാല്‍  അമ്മക്കോ  അച്ഛനോ  പണം  ഒന്നും  ഞാന്‍ അയച്ചു കൊടുക്കാരും ഇല്ല . അങ്ങിനെയിരിക്കെ  വിവാഹം ഒക്കെ  നിശ്ചയിച്ചു . അമ്മയുടെ  സഹപാഠിയുടെ മകള്‍ , ഒരു   എം  ബീ  ബീ എസ് കാരി.

  എന്റെ  പ്രശ്നങ്ങള്‍  എത്ര  ഗൌരവം  പിടിച്ചതാണ്  എന്ന്  അന്നാണ്  എനിക്ക് മനസ്സിലാവുന്നത് . കൈയ്യില്‍  പ്രതേകിച്ചു  ഒന്നും ഇല്ല .  മുംബയില്‍ ഒരു  ഫ്ലാറ്റ്  വാടകയ്ക്ക്  എടുക്കണമെങ്കില്‍   അന്നത്തെ സമയത്ത്  25000  രൂപയെങ്കിലും  ഡിപ്പോസിറ്റ്  വേണം , വാടക  എങ്ങിനെയും ഉണ്ടാക്കാം , താലിമാല വേണം ,  ബസ്‌  വേണം ,  അച്ഛന്‍  അയച്ചു തന്ന  ലിസ്റ്റ് കണ്ടു  ഞാന്‍  കണ്ണും തള്ളി  ഇരുപ്പാണ് . നാട്ടില്‍  എങ്ങിനെയും  ഒക്കെ  പരിഹരിക്കാം ,  കല്യാണം   കഴിഞ്ഞു  ഫ്ലാറ്റ്  ഇല്ലെങ്കില്‍  എവിടെ താമസിക്കും . പണം  ! അതുണ്ടെങ്കില്‍  എല്ലാം  ഒരുവിധം  പരിഹാരം ആവും . അതാണല്ലോ  എന്റെ  കൈയ്യില്‍ ഇല്ലാത്തത് . പേരെങ്കില്‍  പെണ്ണ് കാണാന്‍  ചെന്നപ്പോള്‍  " എനിക്ക്  പണമോ  സ്വര്‍ണമോ  മറ്റു യാതൊന്നും  വേണ്ട "  എന്ന്  വലിയ വായില്‍ നാലാള്‍  കേള്‍ക്കെ  പറയുകയും ചെയ്തു . 

  ഓരോദിവസവും അടുക്കുന്തോറും  ഈ ടാര്‍ഗെറ്റ് സംഖ്യ   25000  രൂപ  എങ്ങിനെ   ഉണ്ടാക്കും  എന്ന ഒറ്റ  ചിന്ത കാരണം  എനിക്ക്  യാതൊരു സമാധാനവും ഇല്ല .  അന്ന്  ഇന്നത്തെപ്പോലെ  പെര്സോണേല്‍  ലോണ്‍ , ക്രെഡിറ്റ് കാര്‍ഡ്‌  ഏര്‍പ്പാട്  ഒന്നും  ആയിട്ടില്ല .  ഒടുവില്‍  കമ്പനി  ചിലര്‍ക്ക് ഒക്കെ  ശമ്പളത്തില്‍  നിന്നും  പ്രതിമാസം  പിടിക്കുന്ന  ഒരു ലോണ്‍  കിട്ടിയിട്ടുണ്ട്  എന്ന്  മനസ്സിലായി . 

അങ്ങിനെ  ഡോഗ്രാജിയുടെ  ക്യാബിനെട്ടില്‍  കടന്നു കൂടി, ഒരു പരുങ്ങലോടെ  നിന്നു

" എന്താ , മി.  പണിക്കര്‍ "
" സര്‍ , എന്റെ  വിവാഹം  നിശ്ചയിച്ചു "
" ഓഹോ , അപ്പൊ   നിങ്ങള്‍  മലയാളികള്‍  വലിയ  ഒരു സ്ത്രീധനം  ഉറപ്പാക്കി , അല്ലെ "
" ഇല്ല  സര്‍ , ഞങ്ങള്‍  അത്തരക്കാരല്ല  സര്‍ "
"എത്തരക്കാരല്ല എന്ന് ? , എനിക്കറിയാം  കേരളത്തില്‍  വലിയ  സ്ത്രീധനം   ആണല്ലോ "
" സര്‍ ,  എനിക്ക്  ഒരു  ലോണ്‍ വേണം , 25000  രൂപ , മാസം  ആയിരം  രൂപ വീതം  കട്ട്  ചെയ്‌താല്‍  മതി , സര്‍  നോ  എന്ന് പറയരുത് ,  എന്റെ കൈയ്യില്‍  വലിയ  ബാങ്ക്   ബാലന്‍സ്   ഉണ്ടെന്നാന്നു  എന്റെ വീട്ടുകാരും  പെണ്‍കുട്ടിയുടെ  വീട്ടുകാരും ഒക്കെ  വിചാരിച്ചിരിക്കുന്നത് , മുംബയില്‍  നല്ല  ജോലി , നല്ല  കമ്പനി ,  പക്ഷെ  മുംബൈ  ചിലവും  അത്രയുണ്ട്‌  എന്ന് അവര്‍ക്ക്  അറിയില്ലല്ലോ "
" മി.  പണിക്കര്‍  കൈയ്യില്‍  കാല്‍കാശില്ല,  പക്ഷെ  ആദര്‍ശത്തിനും  പൊങ്ങച്ചത്തിനും  ഒരു കുറവും  ഇല്ലല്ലോ ,  ആട്ടെ , ഞാന്‍ നോക്കട്ടെ , തീര്‍ച്ച  പറയാന്‍  പറ്റില്ല "
" സര്‍ , സര്‍  ആണ്  എന്റെ  പ്രതീക്ഷ ,  എങ്ങിനെയും  എനിക്ക്  ഈ തുക  കൂടിയേ തീരൂ "

നാട്ടില്‍ പോവാന്‍  ദിവസങ്ങള്‍ അടുത്തിട്ടും  ഡോഗ്രാജി  ലോണ്‍  കാര്യം  മിണ്ടുന്നില്ല .   ഇനി  അവസാന നിമിഷം  പറ്റില്ലാന്നു  വല്ലതും പറയുമോ  ഭഗവാനെ , എങ്കില്‍  എനിക്ക്  നാട്ടില്‍  പോവാന്‍ പറ്റില്ല ,  പിന്നെ  അവരെല്ലാം കൂടി  എങ്ങോട്ട് തിരക്കി വരും . ഇതിനിടെ  ഡോഗ്രാജി ജപ്പാനില്‍  പോവുകയും ചെയ്തു . 

പോകുന്നതിനു  രണ്ടു ദിവസം  മുന്‍പ്   ഡോഗ്രാജി  ജപ്പാനില്‍ നിന്നും എത്തി .  വന്ന പാടെ  ഓഫീസ് മുഴുവന്‍  ഇളക്കി മറിക്കുന്ന ദേഷ്യം ,  എന്തെക്കെയോ  പ്രശ്നങ്ങള്‍  ഉണ്ടു , ഞാന്‍  ക്യാബിനു  ചുറ്റും  പരുങ്ങി  നടക്കുകയാണ് .  ആരെയും  കടത്തി  വിടരുത്  എന്ന്  സെക്രട്ടറി  ഉമാജിയോടു  ചട്ടം കെട്ടിയിരിക്കുകയാണ് .  അങ്ങനെ  അന്നത്തെ പ്രതീക്ഷയും  തീര്‍ന്നു . 

ഇനി ഒരു ദിവസം  കൂടിയേ ഉള്ളൂ ,   അച്ഛന്‍  വിളിക്കുമ്പോള്‍  ഒക്കെ  " ഒക്കെ ,  എല്ലാം ഇവിടെ  ശരിയായിട്ടുണ്ട്  " എന്ന് പറഞ്ഞു  താഴെ  വെക്കും . മനസ്സില്‍  ഡോഗ്രാജി  25000  ലോണ്‍  മാത്രം  ഏക പ്രതീക്ഷ . അന്ന്  ഓഫീസ്  വിടാന്‍  അര മണിക്കൂര്‍  കൂടിയേ  ഉള്ളൂ ,  പെട്ടന്ന്  ഉമാജി  വന്നു ഡോഗ്രാജി  വിളിക്കുന്നു  എന്ന്  കേട്ടതോടെ  പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു  മുളച്ചു . എന്തിനു പറയുന്നു  , ഡോഗ്രാജി   നൂറിന്റെ  കെട്ടുകള്‍ ആയി  ആ 25000  രൂപ  എന്നെ ഏല്‍പ്പിച്ചു  കൈ തരുമ്പോള്‍  ആണ്  ശ്വാസം ഒന്ന്  നേരെ വീണത്‌ . 

അവധി ഒക്കെ  കഴിഞ്ഞു തിരികെ  വന്നു  ജോലിയില്‍ പ്രവേശിച്ചു  ആ മാസത്തെ  ശമ്പളം  കിട്ടിയപ്പോള്‍   ഇനി ലോണ്‍   അടുത്ത മാസം മുതല്‍   കട്ട്  ചെയ്യും എന്ന്  വിചാരിച്ചു .  ഏതായാലും  ഈ മാസം  കട്ട്‌  ഇല്ലാത്തതിനാല്‍  അത്രയും ആശ്വാസം  ആയി.  പുതിയ  താമസവും  വീട്ടു സാധനങ്ങള്‍  വാങ്ങലും ഒക്കെ ഒരു നൂറു തരം ആവശ്യങ്ങള്‍ . 

അടുത്ത  മാസം   വീണ്ടും  കട്ട്‌ ഒന്നും ഇല്ലാതെ  ശമ്പളം  മുഴുവന്‍ കിട്ടി .  അക്കൌണ്ടന്റ്  നോട് ചോദിച്ചിട്ട്  അയാള്‍ക്ക്‌  യാതൊരു വിവരവും ഇല്ല . ഡോഗ്രാജി  ഒന്നും ഇതുവരെ  പറഞ്ഞിട്ടില്ല  പോലും . ഈശ്വരാ  ഇനി ഒറ്റയടിക്ക്  പകുതി  ശമ്പളം വീതം  കട്ട്‌ ചെയ്യാനാണോ ?  ഇത് പുതിയ  ഒരു ടെന്‍ഷന്‍ ആണല്ലോ  ദൈവമേ . 

ഒരു ദിവസം  എല്ലാ ധൈര്യവും  സമ്പാദിച്ചു  ഞാന്‍ ഡോഗ്രാജിയുടെ  ക്യാബിനില്‍  കടന്നു .
" എന്താ  മി.  പണിക്കര്‍ , ഹണിമൂണ്‍  ഒക്കെ  കഴിഞ്ഞോ ?"
" സര്‍ , എന്റെ  ലോണ്‍ ... അത്  ഇതുവരെ  കട്ട്‌ ചെയ്തു  തുടങ്ങിയില്ല "
"  അത് താന്‍  ഒരുമിച്ചു  തന്നാല്‍  മതി , വന്‍ തുക  പെന്‍വീട്ടുകാരെ  കൊള്ള ചെയ്തു  കൈക്കലാക്കി  കാണുമല്ലോ "
" ഉയ്യോ , സര്‍  ഞാന്‍  ഒരു പൈസ  വാങ്ങിയിട്ടില്ല "
" തീര്‍ച്ചയാണോ?"
" അതെ സര്‍ , ഞാന്‍   സര്‍  തന്ന  ലോണ്‍  കൊണ്ടാണ്  ചിലവുകള്‍   നടത്തിയത് "
"  ശരി , മി .പണിക്കര്‍ ,  എങ്കില്‍  ഞാന്‍ നിങ്ങളുടെ  ലോണ്‍  വരവ്  വെച്ചിരിക്കുന്നു ,  അത് നിങ്ങളുടെ  വിവാഹ സമ്മാനം  ആയി  കണക്കാകിയാല്‍ മതി , എന്റെ വകയല്ല , നിങ്ങളുടെ  കമ്പനി വക "

 എന്റെ  കണ്ണ് നിറഞ്ഞു .  ഞാന്‍  ആ വലിയ  മനുഷ്യന്റെ  ലീടര്ഷിപ്  എന്താണെന്നു  അറിഞ്ഞു .   അന്നത്തെ  എന്റെ ഒരു മാസത്തെ  ശമ്പളം  4000 രൂപ  മാത്രം  ആയിരുന്നു  കൂടി  ഓര്‍ക്കുമ്പോള്‍ ആണ്  ആ സമ്മാനം  എത്ര വലുതാണ്‌  എന്ന്  മനസ്സിലാവുന്നത് . 

ഇന്ന്  ഡോഗ്രാജി   റിട്ടയര്‍  ചെയ്തു  ഞങ്ങളുടെ ഇപ്പോഴത്തെ  കമ്പനിയുടെ പാര്‍ട്ട് ടൈം   കണ്സല്ടന്റ്റ്  ആയി  ഒരു  പൈസ  പോലും  പ്രതിഫലം  വാങ്ങാതെ  പ്രവര്‍ത്തിക്കുന്നു .   
ഒരു യഥാര്‍ത്ഥ  ലീഡര്‍  ആരാണെന്ന്  ഞങ്ങളെ  പഠിപ്പിക്കുന്നു .
ദവീന്ദര്‍ കുമാര്‍ ദോഗ്രാ എന്ന ഡീ കെ ഡോഗ്ര!
ഞങ്ങള്‍ എല്ലാം ബഹുമാനപൂര്‍വ്വം ഡോഗ്രാജി എന്ന് വിളിക്കും ,
ഞങ്ങള്‍ മാത്രമല്ല , അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുല്ലവരെല്ലാം അദ്ദേഹത്തെ അങ്ങിനെയേ വിളിക്കൂ , അത്ര ഉജ്ജ്വല വ്യക്തിത്വം ആണ് അദ്ദേഹത്തിന്റേതു . അഞ്ഞൂറ് ജീവനക്കാരുള്ള , ഇന്ത്യയില്‍ ആദ്യമായി തോഷിബാ സീ ടീ സ്കാനറുകള്‍ ഇറക്കുമതി ചെയ്യാനും അത് ഇവിടെ നിര്‍മ്മിക്കാനും നിരവധി സ്കാനിംഗ് കേന്ദ്രങ്ങള്‍ തുടങ്ങാനും ഒക്കെ പദ്ധതിയിട്ട യുനൈട്ടെദ് ഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു അദ്ദേഹം . ഇത്ര വലിയ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ അമരത്ത് വെറും മുപ്പത്തഞ്ചു വയസ്സുള്ളപ്പോള്‍ എത്തിയ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ടാല്‍ ആരും ഒന്ന് ചിരിക്കും , ബീ എ പോളിട്ക്സ് ! . കലാലയത്തില്‍ രാഷ്ടതന്ത്രം പഠിച്ച ഡോഗ്രാജി പഞാബിലെ ഒരു മന്ത്രിയുടെ പോളിടിക്കല്‍ സെക്രട്ടറി ആയിരുന്നു , മന്ത്രിയുടെ പണി പോയപ്പോള്‍ ആ മന്ത്രിക്കു ഡോഗ്രാജിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു സ്വന്തം സുഹൃത്ത് കൂടിയ യുനൈട്ടെദ് ഗ്രൂപ്പ് ചെയര്‍മാന്‍ ഗുപ്താജി യോട് പറഞ്ഞു കമ്പനിയില്‍ ആദ്യം ഒരു മാനേജര്‍ പദവി നല്‍കി , വെറും അഞ്ചു വര്ഷം കൊണ്ട് അദ്ദേഹം തന്റെ നേതൃപാടവവും കഠിനാധ്വാനവും കൊണ്ട് മുംബയില്‍ അതെ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആയി .
1991 ഞാന്‍ എന്റെ എങ്ങിനീയിരിംഗ് കഴിഞ്ഞു ആദ്യ ജോലിക്കായി തോഷിബ യുടെ അന്നത്തെ വിതരണ ക്കാരായ യുനൈട്ടെദ് ഗ്രൂപ്പില്‍ ഒരു സര്‍വീസ് എഞ്ചിനീയര്‍ടെ ജോലിക്ക് അപേക്ഷിച്ച് കൂടികാഴ്ചക്ക് അവസാന ഘട്ടമായ ഡോഗ്രാജിയുടെ മുന്‍പില്‍ ഭവ്യതയോടെ ഇരുന്നു .

പകുതി ഇംഗ്ലീഷിലും ഹിന്ദിയിലും കുറെ പഞ്ജാബി ശൈരികളും ഒക്കെ കലര്‍ന്ന അദ്ദേഹത്തിന്റെ ഉജ്വല പ്രഭാഷണം കേട്ട് വായും പൊളിച്ചു ഇരുന്നു . ശാസ്ത്രം സാധാരണക്കാരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റിയായിരുന്നു ആ വാക്ധോരണി . അത് വരെ സാധാരണ ഭാഷ ഉപയോഗിച്ച് ശാസ്ത്ര നെട്ടങ്ങലെപറ്റിയും സീ ടീ സ്കാന്നെരിനെ പറ്റിയും ഇത്ര മനോഹരമായി ഒരാള്‍ സംസാരികുന്നത് ഞാന്‍ കേട്ടിട്ടില്ലായിരുന്നു . എങ്ങിനെയും ഇദ്ദേഹത്തിന്റെ കമ്പനിയില്‍ കയറിപറ്റണമെന്നും ജപ്പാനില്‍ പരിശീലനം നേടണമെന്നും ഒക്കെ ഞാന്‍ മനസ്സാ മോഹിച്ചു .

അന്നുവരെ വീട്ടില്‍ നിന്നും മാസം ചിലവിനു അയച്ചു കിട്ടുന്ന 600 രൂപ മാത്രമാണ് എന്റെ ഏക വരുമാനം . അത് ഹോസ്റ്റലില്‍ ജീവിക്കുന്ന എനിക്ക് കഷ്ടിച്ച് തട്ടി മുട്ടി ഒരു മാസം കഴിച്ചു കൂട്ടാം എന്നെ ഉള്ളൂ , എങ്ങിനെയെങ്കിലും ജോലി ആയാല്‍ ഇനി മാന്യമായി ജീവിക്കാം എന്നൊക്കെ ആഗ്രഹിച്ചു തുടങ്ങിയ കാലം . ആദ്യം കിട്ടുന്ന ശമ്പളം അത് ഏതായാലും ഒരു ആയിരതഞ്ഞൂര് രൂപ എങ്കിലും ഉണ്ടാവും , ഞാന്‍ മനപ്പായസം ഉണ്ടു.

" മി . പണിക്കര്‍ , നിങ്ങള്‍ ഒരു സീ ടീ സ്കാനര്‍ കണ്ടിട്ടുണ്ടോ ?"
" സര്‍ , ഞങ്ങള്‍ കോളേജില്‍ നിന്നും ഒരു സ്കാന്നെര്‍ കാണാന്‍ പോയിരുന്നു "
" പക്ഷെ നിങ്ങള്‍ അത് തുറന്നു കണ്ടിട്ടുണ്ടോ "
" ഇല്ല സര്‍ "
" അപ്പോള്‍ നിങ്ങള്‍ ഇവിടെ നിന്ന് എല്ലാം പഠിക്കും , ജപ്പാനില്‍ പോകും , തിരിച്ചു വന്നു നിങ്ങള്‍ മലയാളികള്‍ ഈ ജോലി രാജിവെച്ചു ഗള്‍ഫില്‍ പോകും , അത് കൊണ്ട് എന്റെ കമ്പനിക്കു എന്ത് പ്രയോജനം ?"
ഞാന്‍ ഞെട്ടിപ്പോയി , സത്യത്തില്‍ അത് തന്നെ ആയിരുന്നു എന്റെ മനസ്സിലും , മുംബയിലെ ഏതെങ്കിലും കമപ്നിയില്‍ കയറി കുറച്ചു കാലം ചിലവഴിച്ചു പിന്നെ കടല്‍ കടക്കണം , അങ്ങിന ജീവിതം കര പിടിപ്പികണം
" ശരി , മി . പണിക്കര്‍ നിങ്ങള്‍ എന്ത് ശമ്പളം പ്രതീക്ഷിക്കുന്നു ? തുറന്നു പറയാം "
" സര്‍ , ഒരു ആയിരത്തി അഞ്ഞൂറ് ... രൂപ .. കിട്ടിയാല്‍ ..."
" അതിനു നിങ്ങള്ക്ക് എന്തറിയാം, എന്ത് ധൈര്യത്തില്‍ ആണ് നിങ്ങള്‍ അത് ചോദിച്ചത് "
അദ്ദേഹത്തിന്റെ ഘനമുള്ള ശബ്ദം കേട്ട് ഞാന്‍ വിറച്ചു കൊണ്ട് മറുപടി പറഞ്ഞു
" സര്‍, എന്നോട് ക്ഷമിക്കണം , അത് കൂടുതല്‍ ആണെങ്കില്‍ സര്‍ പറയുന്ന ശമ്പളം , എനിക്കീ ജോലി വേണം സര്‍, ഞാന്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും ഒരു പാട് പ്രതീക്ഷകളോടെ മുംബയില്‍ വന്നതാണ് "
ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തി , അദ്ദേഹം എന്റെ കണ്ണില്‍ തന്നെ തറച്ചു നോക്കി എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് , ആദ്യമായി സ്വപനം കണ്ട ജോലിയും ജപ്പാന്‍ യാത്രയും ഒക്കെ ജലരേഖകള്‍ ആയി എന്ന് എനിക്ക് തോന്നി .
" മി . പണിക്കര്‍ നിങ്ങളുടെ ഗ്രാമത്തെക്കാള്‍ കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും , നിങ്ങള്ക്ക് ഞാന്‍ ആയിരത്തി എണ്ണൂരു രൂപ ശമ്പളം തരും , ജപ്പാനില്‍ പരിശീലനത്തിന് അയക്കും , പക്ഷെ നിങ്ങള്‍ മൂന്നു കൊല്ലം ഈ ജോലി വിടാന്‍ പാടില്ല , സമ്മതം ആണോ , ഇപ്പോള്‍ ഈ നിമിഷം പറയണം "

" സര്‍ , ഞാന്‍ തയാര്‍ , ഇന്ന് തന്നെ , ഇപ്പൊ വേണെമെങ്കിലും ..."
" വേണ്ട .. നിങ്ങള്‍ ഈ വരുന്ന ഒന്നാം തീയതി മുതല്‍ ജോലിക്ക് വന്നോളൂ , അപ്പോയിന്റ് മെന്റ് ഓര്‍ഡര്‍ ഒക്കെ ഓഫീസില്‍ നിന്നും വാങ്ങിക്കൊള്ളൂ "

എന്റെ കണ്ണ് നിറഞ്ഞു എന്ന് തന്നെ പറയാം, ആദ്യത്തെ ജോലി, അതും അന്നത്തെക്കാലത്ത് മികച്ചത് എന്ന് തന്നെ പറയാവുന്ന ഒരു തുടക്ക ശമ്പളം , ജപ്പാന്‍ യാത്ര , എന്റെ സ്വപ്നം ആയിരുന്ന ഒരു പ്രവര്‍ത്തന മേഖല . അരീക്കരയും അമ്മയും മാമിയും എല്ലാം ഒരു നിമിഷം ഓര്‍ത്തു , അമ്മ എപ്പോഴും പറയുന്ന പ്രശ്നക്കാരന്‍ , മണ്ടന്‍ , തല തിരിഞ്ഞവാന്‍ , അസത്ത് , പന്ന ചെറുക്കന്‍ , അസുരവിത്ത്‌, ദാ അവസാനം സ്വന്തം കാലില്‍ നില്ക്കാന്‍ ഒരു ജോലി . എന്നും എന്നെ ശകാരിച്ചു കൊണ്ട് കത്തെഴുതുന്ന അമ്മക്ക് ഞാന്‍ ഇന്ന് കത്തെഴുതും , പ്രീയപ്പെട്ട മാമിക്ക് , അപ്പച്ചിക്ക്, പഠിപ്പിച്ച സാറന്മാര്‍ക്ക്‌ , എല്ലാവരും ഒന്ന് അറിയട്ടെ .

എന്റെ ജോലിയെക്കാളും കമ്പനിയെക്കാലും ശമ്പളത്തെക്കളും ഒക്കെ വലിയ ആകര്‍ഷണം ഡോഗ്രാജി എന്ന അത്ഭുത ബിഗ്‌ ബോസ്സ് ആയിരുന്നു . അദ്ദേഹം എനിക്ക് മാത്രമല്ല ഒരു ഹീറോ , കമ്പനിയിലെ ഇതു ജീവനക്കാരനും അദ്ദേഹം ഒരു യഥാര്‍ത്ഥ ലീഡര്‍ തന്നെ ആയിരുന്നു . എന്ത് കുഴപ്പം പിടിച്ച പ്രശ്നം ആണെങ്കിലും ഡോഗ്രാജി ഒരു പരിഹാരം കണ്ടു പഠിക്കും . എത്ര ദേഷ്യപ്പെട്ട കുസ്ടമര്‍ ആയാലും അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കിട്ടിയാല്‍ ശാന്തം ആവും . ദേഷ്യം വേണ്ടിടത്ത് ദേഷ്യം, ശകാരം വേണ്ടിടത്ത് ശകാരം , ശിക്ഷ വേണ്ടിടത്ത് ശിക്ഷ . അദ്ദേഹം എഞ്ചിനീയര്‍ അല്ല , ഡോക്ടര്‍ അല്ല , പക്ഷെ ഈ രണ്ടു കൂട്ടരേക്കാളും മികച്ച മാനേജര്‍ , ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒന്നും ഒരു കോളേജിലും പഠിപ്പിച്ചതല്ല .

ഡോഗ്രാജിയെ അദ്ദേഹത്തിന്റെ കമ്പനിയില്‍ വര്‍ക്ക്‌ ചെയ്ത ഒരാളും ഒരിക്കലും മറക്കില്ല , ഞാനും . ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ പറയാന്‍ കാണും . ഞാനും എന്റെ ഒരു അനുഭവം പറയാം .

കമ്പനിയില്‍ നാലു കൊല്ലം ആകാറായി , ശമ്പളം നാലായിരം രൂപ യോളം ആയി, പക്ഷെ വീട്ടു വാടകയും ഭക്ഷണവും ഒക്കെയായി മുംബയില്‍ ഭാരിച്ച ജീവിത ചിലവുകള്‍ , ബാങ്കില്‍ പ്രത്യേകിച്ച് മിച്ചം ഒന്നും ഇല്ല .മുംബയില്‍ ബാന്ദ്രയില്‍ ഞങ്ങള്‍ ഒരു ഫ്ലാറ്റില്‍ നാല് സഹപാഠികള്‍ താമസിക്കുന്നു , . അമ്മയും അച്ഛനും ഒക്കെ കരുതുന്നത് സമ്പാദ്യം ഒക്കെ ബാങ്കില്‍ ഉണ്ടായിരിക്കും , ചേട്ടന്‍ ഗള്‍ഫില്‍ പോയ സമയം വീട്ടിലെ സ്ഥിതിയും കുറച്ചു മെച്ചമായി വരുന്നതിനാല്‍ അമ്മക്കോ അച്ഛനോ പണം ഒന്നും ഞാന്‍ അയച്ചു കൊടുക്കാരും ഇല്ല . അങ്ങിനെയിരിക്കെ വിവാഹം ഒക്കെ നിശ്ചയിച്ചു . അമ്മയുടെ സഹപാഠിയുടെ മകള്‍ , ഒരു എം ബീ ബീ എസ് കാരി.

എന്റെ പ്രശ്നങ്ങള്‍ എത്ര ഗൌരവം പിടിച്ചതാണ് എന്ന് അന്നാണ് എനിക്ക് മനസ്സിലാവുന്നത് . കൈയ്യില്‍ പ്രതേകിച്ചു ഒന്നും ഇല്ല . മുംബയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെങ്കില്‍ അന്നത്തെ സമയത്ത് 25000 രൂപയെങ്കിലും ഡിപ്പോസിറ്റ് വേണം , വാടക എങ്ങിനെയും ഉണ്ടാക്കാം , താലിമാല വേണം , ബസ്‌ വേണം , അച്ഛന്‍ അയച്ചു തന്ന ലിസ്റ്റ് കണ്ടു ഞാന്‍ കണ്ണും തള്ളി ഇരുപ്പാണ് . നാട്ടില്‍ എങ്ങിനെയും ഒക്കെ പരിഹരിക്കാം , കല്യാണം കഴിഞ്ഞു ഫ്ലാറ്റ് ഇല്ലെങ്കില്‍ എവിടെ താമസിക്കും . പണം ! അതുണ്ടെങ്കില്‍ എല്ലാം ഒരുവിധം പരിഹാരം ആവും . അതാണല്ലോ എന്റെ കൈയ്യില്‍ ഇല്ലാത്തത് . പേരെങ്കില്‍ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ " എനിക്ക് പണമോ സ്വര്‍ണമോ മറ്റു യാതൊന്നും വേണ്ട " എന്ന് വലിയ വായില്‍ നാലാള്‍ കേള്‍ക്കെ പറയുകയും ചെയ്തു .

ഓരോദിവസവും അടുക്കുന്തോറും ഈ ടാര്‍ഗെറ്റ് സംഖ്യ 25000 രൂപ എങ്ങിനെ ഉണ്ടാക്കും എന്ന ഒറ്റ ചിന്ത കാരണം എനിക്ക് യാതൊരു സമാധാനവും ഇല്ല . അന്ന് ഇന്നത്തെപ്പോലെ പെര്സോണേല്‍ ലോണ്‍ , ക്രെഡിറ്റ് കാര്‍ഡ്‌ ഏര്‍പ്പാട് ഒന്നും ആയിട്ടില്ല . ഒടുവില്‍ കമ്പനി ചിലര്‍ക്ക് ഒക്കെ ശമ്പളത്തില്‍ നിന്നും പ്രതിമാസം പിടിക്കുന്ന ഒരു ലോണ്‍ കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലായി .

അങ്ങിനെ ഡോഗ്രാജിയുടെ ക്യാബിനെട്ടില്‍ കടന്നു കൂടി, ഒരു പരുങ്ങലോടെ നിന്നു

" എന്താ , മി. പണിക്കര്‍ "
" സര്‍ , എന്റെ വിവാഹം നിശ്ചയിച്ചു "
" ഓഹോ , അപ്പൊ നിങ്ങള്‍ മലയാളികള്‍ വലിയ ഒരു സ്ത്രീധനം ഉറപ്പാക്കി , അല്ലെ "
" ഇല്ല സര്‍ , ഞങ്ങള്‍ അത്തരക്കാരല്ല സര്‍ "
"എത്തരക്കാരല്ല എന്ന് ? , എനിക്കറിയാം കേരളത്തില്‍ വലിയ സ്ത്രീധനം ആണല്ലോ "
" സര്‍ , എനിക്ക് ഒരു ലോണ്‍ വേണം , 25000 രൂപ , മാസം ആയിരം രൂപ വീതം കട്ട് ചെയ്‌താല്‍ മതി , സര്‍ നോ എന്ന് പറയരുത് , എന്റെ കൈയ്യില്‍ വലിയ ബാങ്ക് ബാലന്‍സ് ഉണ്ടെന്നാന്നു എന്റെ വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ഒക്കെ വിചാരിച്ചിരിക്കുന്നത് , മുംബയില്‍ നല്ല ജോലി , നല്ല കമ്പനി , പക്ഷെ മുംബൈ ചിലവും അത്രയുണ്ട്‌ എന്ന് അവര്‍ക്ക് അറിയില്ലല്ലോ "
" മി. പണിക്കര്‍ കൈയ്യില്‍ കാല്‍കാശില്ല, പക്ഷെ ആദര്‍ശത്തിനും പൊങ്ങച്ചത്തിനും ഒരു കുറവും ഇല്ലല്ലോ , ആട്ടെ , ഞാന്‍ നോക്കട്ടെ , തീര്‍ച്ച പറയാന്‍ പറ്റില്ല "
" സര്‍ , സര്‍ ആണ് എന്റെ പ്രതീക്ഷ , എങ്ങിനെയും എനിക്ക് ഈ തുക കൂടിയേ തീരൂ "

നാട്ടില്‍ പോവാന്‍ ദിവസങ്ങള്‍ അടുത്തിട്ടും ഡോഗ്രാജി ലോണ്‍ കാര്യം മിണ്ടുന്നില്ല . ഇനി അവസാന നിമിഷം പറ്റില്ലാന്നു വല്ലതും പറയുമോ ഭഗവാനെ , എങ്കില്‍ എനിക്ക് നാട്ടില്‍ പോവാന്‍ പറ്റില്ല , പിന്നെ അവരെല്ലാം കൂടി എങ്ങോട്ട് തിരക്കി വരും . ഇതിനിടെ ഡോഗ്രാജി ജപ്പാനില്‍ പോവുകയും ചെയ്തു .

പോകുന്നതിനു രണ്ടു ദിവസം മുന്‍പ് ഡോഗ്രാജി ജപ്പാനില്‍ നിന്നും എത്തി . വന്ന പാടെ ഓഫീസ് മുഴുവന്‍ ഇളക്കി മറിക്കുന്ന ദേഷ്യം , എന്തെക്കെയോ പ്രശ്നങ്ങള്‍ ഉണ്ടു , ഞാന്‍ ക്യാബിനു ചുറ്റും പരുങ്ങി നടക്കുകയാണ് . ആരെയും കടത്തി വിടരുത് എന്ന് സെക്രട്ടറി ഉമാജിയോടു ചട്ടം കെട്ടിയിരിക്കുകയാണ് . അങ്ങനെ അന്നത്തെ പ്രതീക്ഷയും തീര്‍ന്നു .

ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ , അച്ഛന്‍ വിളിക്കുമ്പോള്‍ ഒക്കെ " ഒക്കെ , എല്ലാം ഇവിടെ ശരിയായിട്ടുണ്ട് " എന്ന് പറഞ്ഞു താഴെ വെക്കും . മനസ്സില്‍ ഡോഗ്രാജി 25000 ലോണ്‍ മാത്രം ഏക പ്രതീക്ഷ . അന്ന് ഓഫീസ് വിടാന്‍ അര മണിക്കൂര്‍ കൂടിയേ ഉള്ളൂ , പെട്ടന്ന് ഉമാജി വന്നു ഡോഗ്രാജി വിളിക്കുന്നു എന്ന് കേട്ടതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു . എന്തിനു പറയുന്നു , ഡോഗ്രാജി നൂറിന്റെ കെട്ടുകള്‍ ആയി ആ 25000 രൂപ എന്നെ ഏല്‍പ്പിച്ചു കൈ തരുമ്പോള്‍ ആണ് ശ്വാസം ഒന്ന് നേരെ വീണത്‌ .

അവധി ഒക്കെ കഴിഞ്ഞു തിരികെ വന്നു ജോലിയില്‍ പ്രവേശിച്ചു ആ മാസത്തെ ശമ്പളം കിട്ടിയപ്പോള്‍ ഇനി ലോണ്‍ അടുത്ത മാസം മുതല്‍ കട്ട് ചെയ്യും എന്ന് വിചാരിച്ചു . ഏതായാലും ഈ മാസം കട്ട്‌ ഇല്ലാത്തതിനാല്‍ അത്രയും ആശ്വാസം ആയി. പുതിയ താമസവും വീട്ടു സാധനങ്ങള്‍ വാങ്ങലും ഒക്കെ ഒരു നൂറു തരം ആവശ്യങ്ങള്‍ .

അടുത്ത മാസം വീണ്ടും കട്ട്‌ ഒന്നും ഇല്ലാതെ ശമ്പളം മുഴുവന്‍ കിട്ടി . അക്കൌണ്ടന്റ് നോട് ചോദിച്ചിട്ട് അയാള്‍ക്ക്‌ യാതൊരു വിവരവും ഇല്ല . ഡോഗ്രാജി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല പോലും . ഈശ്വരാ ഇനി ഒറ്റയടിക്ക് പകുതി ശമ്പളം വീതം കട്ട്‌ ചെയ്യാനാണോ ? ഇത് പുതിയ ഒരു ടെന്‍ഷന്‍ ആണല്ലോ ദൈവമേ .

ഒരു ദിവസം എല്ലാ ധൈര്യവും സമ്പാദിച്ചു ഞാന്‍ ഡോഗ്രാജിയുടെ ക്യാബിനില്‍ കടന്നു .
" എന്താ മി. പണിക്കര്‍ , ഹണിമൂണ്‍ ഒക്കെ കഴിഞ്ഞോ ?"
" സര്‍ , എന്റെ ലോണ്‍ ... അത് ഇതുവരെ കട്ട്‌ ചെയ്തു തുടങ്ങിയില്ല "
" അത് താന്‍ ഒരുമിച്ചു തന്നാല്‍ മതി , വന്‍ തുക പെന്‍വീട്ടുകാരെ കൊള്ള ചെയ്തു കൈക്കലാക്കി കാണുമല്ലോ "
" ഉയ്യോ , സര്‍ ഞാന്‍ ഒരു പൈസ വാങ്ങിയിട്ടില്ല "
" തീര്‍ച്ചയാണോ?"
" അതെ സര്‍ , ഞാന്‍ സര്‍ തന്ന ലോണ്‍ കൊണ്ടാണ് ചിലവുകള്‍ നടത്തിയത് "
" ശരി , മി .പണിക്കര്‍ , എങ്കില്‍ ഞാന്‍ നിങ്ങളുടെ ലോണ്‍ വരവ് വെച്ചിരിക്കുന്നു , അത് നിങ്ങളുടെ വിവാഹ സമ്മാനം ആയി കണക്കാകിയാല്‍ മതി , എന്റെ വകയല്ല , നിങ്ങളുടെ കമ്പനി വക "

എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ ആ വലിയ മനുഷ്യന്റെ ലീടര്ഷിപ് എന്താണെന്നു അറിഞ്ഞു . അന്നത്തെ എന്റെ ഒരു മാസത്തെ ശമ്പളം 4000 രൂപ മാത്രം ആയിരുന്നു കൂടി ഓര്‍ക്കുമ്പോള്‍ ആണ് ആ സമ്മാനം എത്ര വലുതാണ്‌ എന്ന് മനസ്സിലാവുന്നത് .

ഇന്ന് ഡോഗ്രാജി റിട്ടയര്‍ ചെയ്തു ഞങ്ങളുടെ ഇപ്പോഴത്തെ കമ്പനിയുടെ പാര്‍ട്ട് ടൈം കണ്സല്ടന്റ്റ് ആയി ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുന്നു .
ഒരു യഥാര്‍ത്ഥ ലീഡര്‍ ആരാണെന്ന് ഞങ്ങളെ പഠിപ്പിക്കുന്നു .

No comments:

Post a Comment