Wednesday 13 February 2013

കൊച്ചു മൂപ്പീന്ന്

 അരീക്കരയിലെ  കുട്ടിക്കാലത്ത്  ഞങ്ങള്‍  കുട്ടികള്‍ വളര്‍ന്നത്‌  സിനിമാതാരങ്ങളുടെയോ ഗായകരുടെയോ ആരാധകരായല്ല , റേഡിയോ  വാര്‍ത്ത വായിക്കുന്ന  ശങ്കര നാരായണന്റെയും  ഗോപന്റെയും പ്രതാപന്റെയും  വെണ്മണി വിഷ്ണുവിന്റെയും  രാമചന്ദ്രന്റെയും റാണിയുടെയും ഒക്കെ കടുത്ത ആരാധകാരായത്. അച്ഛന്‍  പട്ടാളത്തില്‍ നിന്ന്  കൊണ്ടുവന്ന ട്രന്സിസ്ടോര്‍   റേഡിയോ ഓണ്‍  ചെയ്യുന്നത്  വാര്‍ത്ത  കേള്‍ക്കാന്‍  മാത്രം ആണ് . ചലച്ചിത്ര ഗാനങ്ങളും പാട്ട് കച്ചേരിയും ഒക്കെ  അച്ഛന്‍  മാത്രം  അകത്തു  കൊണ്ടുപോയി  കേള്‍ക്കും . അല്ലെങ്കില്‍  പിള്ളേരുടെ  പഠിത്തം  ഉഴപ്പിപ്പോവും    പോലും!. 
അന്ന് പത്രം  വരുത്തുന്നത്  അരീക്കര  മൂന്നോ നാലോ വീടുകളിലും മൂലപ്ലാവിലെ വായനശാലയിലും  ദിനേശന്റെ  ബാര്‍ബര്‍ ഷോപ്പിലും  മോടീക്കാരന്റെ ചായക്കടയിലും  മാത്രമാണ് . അമ്മയും  അച്ഛനും  കുട്ടികള്‍  പത്രം വായിക്കണം , അത്   സ്കോളര്‍ ഷിപ്‌  പരീക്ഷക്ക്‌  പഠിക്കാന്‍ ആവശ്യമാണ്  എന്നൊരു ചിന്ത  അമ്മക്ക്  ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍  പത്രം  വായിക്കണം  എന്നത്  പട്ടാള നിയമത്തില്‍  ഉള്‍പ്പെട്ടു . അങ്ങിനെ പത്ര വായന  ഒരു ശീലമായി .

മുളക്കുഴ നിന്നും  വരുന്ന പേപ്പറുകാരന്‍  വെളുപ്പിന്  പടിക്കല്‍ വന്നു  ബെല്ലടിക്കേണ്ട താമസം  ഞാനും  ചേട്ടനും  മത്സരിച്ചു  ഓടും , അത്  ആദ്യം  കൈക്കലാക്കാന്‍  നടത്തുന്ന പിടിവലിയില്‍ പത്രം  കീറിപ്പോവുകയും ചൂടന്‍ വാര്‍ത്തകള്‍ക്ക്  പകരം  രാവിലെ  തന്നെ അച്ഛന്റെ  കൈയ്യില്‍ നിന്നും  ചൂടന്‍ അടി കിട്ടുന്നതും സ്ഥിരം  പതിവാണ് . 
ഇങ്ങനെ റേഡിയോ യും  പേപ്പറും  തരുന്ന വാര്‍ത്തകള്‍ കെട്ടും വായിച്ചും ആണ്  ഞങ്ങള്‍  വളര്‍ന്നത്‌ . അന്ന് തുടങ്ങിയ  വാര്‍ത്തകലോടുള്ള കമ്പം  ഇന്നും  അങ്ങിനെതന്നെ , വാര്‍ത്താ ചാനലുകളുടെ മുന്‍പില്‍  എത്ര നേരം വേണമെങ്കിലും  കുത്തിയിരിക്കും , കുട്ടികളുമായും  ഭാര്യയുമായും ഒക്കെ  ഈ ന്യൂസ്  ചാനല്‍  കാണാനുള്ള കമ്പം കൊണ്ട്  ടീ വീ  രീമോട്ടിനു  വേണ്ടി വഴക്കുണ്ടാക്കാന്‍  ഇപ്പോഴും ഒരു  മടിയുമില്ല   .

വാര്‍ത്തകള്‍  അരീക്കര എത്തുന്നത്  പേപ്പറും റേഡിയോ  ഉം മാത്രം അല്ല , ഓര്‍മയുള്ള കാലം മുതല്‍  അരീക്കര  മിക്ക വീടുകളും  കയറിയിറങ്ങി  വാര്‍ത്തകള്‍  അറിയിക്കുന്ന ഒരു അത്ഭുത മനുഷ്യന്റെ  കഥ പറയാം . കൊച്ചു മൂപ്പീന്ന്  എന്ന്  അരീക്കര്‍ക്കാര്‍  മുഴുവന്‍  വിളിക്കുന്ന ഇദ്ദേഹം  ബന്ധം  ഒക്കെ  പറഞ്ഞാല്‍  അച്ഛന്റെ  ഒരു ചിറ്റപ്പന്‍ ആയി വരും ,  ഉഗ്ര പ്രതാപി ആയിരുന്ന  കരിങ്ങാട്ടില്‍  മൂപ്പീന്നിന്റെ  സ്വന്തം  അനുജന്‍ , എന്നാല്‍ സാഹചര്യങ്ങള്‍ മൂലം പ്രതാപവും  പത്രാസും ഒക്കെ നഷ്ടപ്പെട്ടുപോയ  ഒരു സാധു  മനുഷ്യന്‍ . കിഴക്കെച്ചരുവില്‍  എന്നൊരു സാമാന്യം  ഭേദപ്പെട്ട  ഒരു കുടുംബത്തില്‍  കൃഷിയും  പശുവും  ഒക്കെ ആയി കുടുംബത്തെ  പോറ്റിയ ഒരു  ശുദ്ധഗതിക്കാരന്‍ . കുട്ടികള്‍ ഒക്കെ  സ്വന്തം കാലില്‍  ആയതോടെ  കൊച്ചുമൂപ്പീന്  സ്വതന്ത്രനായി . പിന്നെ  അവര്‍ക്ക് അവരുടെ  ജീവിതം  അവരുടെ ,അച്ഛന്റെ  കാര്യം അച്ഛന്‍  തന്നെ  നോക്കി ശീലിച്ചത് കൊണ്ടായിരിക്കണം , കൊച്ചു  മൂപ്പീന്ന് അവരെ ആശ്രയിക്കാതെ  സ്വന്തം  ഇഷ്ടങ്ങള്‍  നോക്കി  ഏറെക്കുറെ  ഏകനായി  ജീവിച്ചു .  ഭാര്യയും  മക്കളും  ഒക്കെ ആയി  എങ്ങിനെയൊക്കെയോ  ഒത്തു പോവാന്‍  കൊച്ചു മൂപ്പീന്നിനു  പ്രയാസം ആയിരുന്നു  എന്ന് തോന്നുന്നു . അദ്ദേഹം  രാവിലെ  മോടിക്കാരന്റെ  കടയില്‍  വന്നു ഒരു ചായ കുടിക്കും , പത്രം  ആദ്യം  വായിക്കുന്ന ആളായിരിക്കും  കൊച്ചു മൂപ്പീന്ന് . ആ വാര്‍ത്തകള്‍  ഒക്കെ  കയ്യില്‍ വെച്ച്  കരിങ്ങാട്ടില്‍  ഒന്ന്  കയറും, സ്വന്തം  ചേട്ടനായ  കരിങ്ങാട്ടില്‍  മൂപ്പീന്നിനെ  കാണും , നാട്ടു വര്‍ത്തമാനവും  പേപ്പറില്‍  വായിച്ച  വാര്‍ത്തകളും  ഒക്കെ അവിടെ ഒന്ന്  വിസ്തരിക്കും , ചായയോ  കഞ്ഞിയോ  അവിടെ  ഉണ്ടാവും , പിന്നെ  മുകളിലത്തെ   വീടായ   ഞങ്ങളുടെ വീട്ടിലേക്കു ,  ഞങ്ങള്‍  പഠിക്കാന്‍  ഇരിക്കുമ്പോള്‍  ഇങ്ങിനെ  കിട്ടുന്ന  ഇടവേളകള്‍  ഒരു അനുഗ്രഹമാണ് . അച്ഛനോട്  നാടിലെ വിശേഷങ്ങള്‍  ഒക്കെ  പറയുമ്പോള്‍  അത് ഞങ്ങള്‍ക്ക് " ലൈറ്റ്  ന്യൂസും "  ചിലപ്പോള്‍  " ബ്രേക്കിംഗ്  ന്യൂസും " ഒക്കെ ആവും .  വീട്ടില്‍  നിന്നും പിന്നെ കൊച്ചു കളീക്കല്‍, പിന്നെ  അടുത്ത് വീട് ,...  
അങ്ങിനെ ചൂടോടെ   വാര്‍ത്തകള്‍  കൊണ്ട്  വരുന്ന  കൊച്ചു മൂപ്പീന്ന്  ഞങളുടെ  പ്രീയപ്പെട്ട  വാര്‍ത്താ അവതാരകന്‍ ആയിത്തീര്‍ന്നു . അദ്ദേഹം  കഷ്ടിച്ച്  പത്തു മിനിട്ട്  ആയിരിക്കും  വീട്ടില്‍  ചിലവഴിക്കുന്നത് , പക്ഷെ  അത്രയും  നേരം  കൊണ്ട്  അരീക്കര  നടന്ന  മിക്ക വിശേഷങ്ങളും  കേള്പ്പിചിരിക്കും , മറ്റു  വീടുകളില്‍ നടന്ന  പല വിധ  വിശേഷങ്ങള്‍ , അത്   വിവാഹം,  പ്രസവം ,  പശുവിനെ വാങ്ങല്‍ ,  ജോലി  കിട്ടിയത് ,  പേര്‍ഷ്യക്ക്  പോയത്  , പട്ടാളത്തില്‍  ചേര്‍ന്നത്‌ ,  അവധിക്ക് വന്നത് , പശു  പ്രസവിച്ചത് , കല്യാണം മുടങ്ങിയത് ,  ആലോചന  വന്നത് ,  കള്ളന്‍ കയറിയത് , വാഴ  വിത്ത്  മോഷ്ടിച്ചത് ,  അനിയനു തല്ലു കൊണ്ടത്‌ , ....എന്ന് വേണ്ട  അരീക്കര  ലോക്കല്‍   ആകാശവാണി  പോലെ  കൊച്ചു മൂപ്പീന്ന്  ചായ  കുടിച്ചു  വാര്‍ത്തകള്‍  തന്നു  പോവുന്നത്  ഏറെക്കുറെ  എല്ലാദിവസവും  ഒരു പതിവായിരുന്നു .  കൊച്ചു മൂപ്പീന്ന്  സ്ഥിരം പോവുന്ന  കുറെ വീടുകള്‍ ഉണ്ട് ,  അദ്ദേഹം  ചെല്ലുന്നത്  ഇഷ്ടപ്പെടാത്ത വീടുകളും  അന്ന് അരീക്കര  കുറവായിരുന്നു .  അദ്ദേഹം  വന്നില്ലെങ്കില്‍  ഒരു ന്യൂസും  അറിയില്ല  എന്നാ സ്ഥിതി ആയിരുന്നു . 

ഞങ്ങള്‍  സ്കൂള്‍  കഴിഞ്ഞു കോളേജില്‍  എത്തിയപ്പോളും ഈ വാര്‍ത്ത  അവതാരകന്‍  സ്ഥിരം  സന്ദര്‍ശകന്‍ ആയിരുന്നു ,  ഇടയ്ക്കിടെ അച്ഛനോട്  ചിലപ്പോള്‍ " രണ്ടു രൂപയുണ്ടോ  എടുക്കാന്‍  തങ്കപ്പാ ?"  എന്നൊരു  ചോദ്യവും  ഉണ്ടാവും . അദ്ദേഹം  വാങ്ങുന്നത്  സത്യത്തില്‍  മറ്റൊരു  സ്ഥലത്ത്  പോവാനുള്ള  വഴിച്ചെലവു  ആണ് .  അദ്ദേഹത്തിന്റെ  നടപ്പും യാത്രയും  എന്താണ് എന്ന്  അങ്ങിനെയാണ്  എനിക്ക്  മനസ്സിലാവുന്നത് .  പത്തും  പന്ത്രണ്ടു  കി മി  ദൂരമുള്ള  ബന്ധു വീടുകള്‍  പോലും നടന്നാണ്  പോവുന്നത് .  അന്ന്  എഴുപതു  വയസ്സ്  ഉണ്ടായിരുന്ന  കൊച്ചു മൂപ്പീന്ന്  വണ്ടി കയറിപ്പോവുന്ന  സ്ഥലം  കൊല്ലമോ വര്‍ക്കലയോ  മാത്രം ആയിരുന്നു . ബാക്കി  സ്ഥിരമായി  പത്തു പതിനഞ്ചു  സ്ഥലങ്ങള്‍  നടന്നു തന്നെ പോവും , ഒരു വീട്ടിലും  താമസിക്കില്ല ,  കഞ്ഞിയോ  ചായയോ  ഊണോ  അത്രയ്ക്ക്  സന്തോഷത്തോടെ  കൊടുക്കുന്ന  നിരവധി  വീടുകള്‍  ഉണ്ടായിരുന്നതിനാല്‍  എവിടെ യാത്ര ചെയ്യാനും  കൊച്ചു മൂപ്പീന്നിനു  മടി ഉണ്ടായിരുന്നില്ല . 

ഞങ്ങള്‍  കുട്ടികള്‍  മൂന്ന് പേരും  വളര്‍ന്നത്‌  കൊച്ചു മൂപ്പീനിന്റെ  വാര്തകളിലൂടെയും  വാക്കുകളിലൂടെയും  ലോകത്തെ അറിഞ്ഞു കൊണ്ടാണ് . അദ്ദേഹം  മുംബൈ  നഗരത്തിലെ ജീവിതം  മറ്റേതോ  ബന്ധുവില്‍ നിന്നും  കേട്ട്  വിവരിച്ചത്  എന്നും ഞാന്‍  ഓര്‍മ്മിക്കുന്നു . പേര്‍ഷ്യയിലെ  ജീവിതവും  അതുപോലെ  ഓര്‍മയില്‍   ഉണ്ട് . " തങ്കപ്പന്റെ  മക്കള്‍ " എന്ന് പറഞ്ഞു  ദൂരെ   ഓരോ  വീടുകളില്‍  ഞങ്ങളെപ്പറ്റിയും  അദ്ദേഹം  വാര്‍ത്തകള്‍  കൊടുക്കുന്നുണ്ടാകും , തീര്‍ച്ച .

ഞാന്‍ ഗള്‍ഫില്‍  നിന്നും  അവധിക്ക്  വരുന്നത്  ദിവസങ്ങള്‍ക്കു  മുന്‍പേ  അറിഞ്ഞു  വെച്ച്  കൃത്യമായി    വീട്ടില്‍ വരും.  എന്നെ  ചെറിയ  കുട്ടിയായിരുന്നപ്പോള്‍  ഉണ്ടായിരുന്ന  അതെ കൌതുകത്തോടെയും  സ്നേഹത്തോടെയും  അരീക്കര  നടന്ന  സകല വിധ  വിശേഷങ്ങളും  പറയും .  സാമ്പത്തിക  ആരോഗ്യ  പ്രശ്നങ്ങള്‍  ഒക്കെ  വിവരിക്കുന്നതിന്നിടെ 
" അനിയാ , ഇപ്പൊ  എനിക്ക്  എത്ര വയസ്സായെന്ന്  അറിയാമോ ?"
" കൂടി വന്നാ ഒരു  എന്പത്തഞ്ചു . ...."
" ഈ വരുന്ന  മേടത്തില്‍  തൊണ്ണൂറ്റി നാല്  തികയും അനിയാ "
അത് പറയുമ്പോള്‍  ആണ്  കൊച്ചു മൂപ്പീന്ന്  എന്ന ആ അത്ഭുത  മനുഷ്യന്റെ ആരോഗ്യവും  നടപ്പും  വാര്‍ത്തകള്‍  അറിഞ്ഞു വെക്കാനുള്ള  ആവേശവും  ഒക്കെ  മനസ്സിലാവുകയുള്ളൂ ,  അത്രയും  ദൂരം  ആ പ്രായത്തില്‍  നടക്കുന്ന  അദേഹത്തെ  അത്ഭുതത്തോടെ മാത്രമേ  കാണാന്‍ ആവൂ .

പോകാന്‍ നേരത്ത്  ഞാന്‍ കൈയ്യില്‍  തിരുകി വെച്ച് കൊടുക്കുന്ന  നോട്ടുകള്‍  വാങ്ങി മുളവടിയും എടുത്തു  ആ തുകല്‍ ചെരുപ്പും  ഇട്ടു " അനിയാ , മെഴുവേലി ഒന്ന്  പോണം , പിന്നെ  ഗോപിയെ  ഒന്ന്  കാണണം ,  പിന്നെ ഇലവുംതിട്ട ,  ഉടനെ വരാം "  ഞാന്‍ കൊടുക്കുന്ന  ആ പണം മുഴുവന്‍  മറ്റൊരിടത്തേക്ക്  യാത്ര ചെയ്യാന്‍  ആണ്  ഉപയോഗിക്കുക  എന്ന് എനിക്ക് തീര്‍ച്ചയാണ് .  ഓരോ  വീട്ടിലും  മറ്റൊരിടത്തെ  വിശേഷങ്ങള്‍  എത്തിച്ചു  അടുത്ത വീട്ടിലേക്കു . 

എത്ര എത്ര  വാര്‍ത്തകള്‍  ആണ്  കഴിഞ്ഞ  പത്തിരുപതു  കൊല്ലം  ആയി  കൊച്ചു മൂപ്പീന്ന്  അരീക്കരയിലെ  വീടുകളില്‍  എത്തിക്കുന്നത് ?  അദ്ദേഹം  എന്നൊരു  മനുഷ്യന്‍  ഇല്ലാതിരുന്ന  ഒരു അരീക്കര  എനിക്ക്  പൂര്‍ണം  ആവുമോ  എന്ന് എനിക്ക്  സംശയം  ഉണ്ട് . 

 എന്റെ വീടുമായി  കൊച്ചു മൂപ്പീന്നിനു  വല്ലാത്ത  ഒരു അടുപ്പം  ഉണ്ടായിരുന്നു ,  അച്ഛന്‍  കൊച്ചു മൂപ്പീന്നിനു  ഉപദേശിക്കാനും  ശകാരിക്കാനും  സഹായങ്ങള്‍ ചോദിക്കാനും  ഒക്കെ  ഉള്ള " തങ്കപ്പന്‍ " ആയിരുന്നു.  ഞങ്ങള്‍  മക്കള്‍  അദ്ദേഹത്തിനു  പൊടി കുഞ്ഞുങ്ങള്‍  ആയിരുന്നു . 

കുറെ   വര്‍ഷങ്ങള്‍ക്കു  മുന്‍പ്  കൊച്ചു മൂപ്പീന്ന്  പതിവ്  പോലെ വെളുപ്പിന്  ദൂരെ  ഒരു ബന്ധു വീട്  തേടി നടക്കുന്നതിനിടയില്‍  ട്രാന്‍സ്പോര്‍ട്ട്  ബസ്‌ ഇടിച്ചു  സാരമായ  പരിക്ക്  പറ്റി. പിന്നെ ചികിത്സയും  കിദപ്പുമായി  ഒന്ന് രണ്ടു വര്ഷം  വീട്ടില്‍ തന്നെ  ആയിരുന്നു . അരീക്കര  വീടുകളിലെ  നിത്യ സന്ദര്‍ശകന്‍ അങ്ങിനെ  സ്വന്തം വീട്ടില്‍  ഒതുങ്ങിക്കൂടി . പഴയ ആരോഗ്യവും  നടപ്പ്  ശീലവും തിരിച്ചു  കിട്ടാന്‍  പിന്നെ  സാധിച്ചുമില്ല . ഞാന്‍  അവധിക്കു  വരുമ്പോള്‍   പിന്നെയും  വീട്ടില്‍ വടിയും കുത്തി  വന്നു വാര്‍ത്തകള്‍  ചൂടോടെ  തരുമായിരുന്നു . 

ഇപ്പൊ മൂന്നാല്  കൊല്ലം ആയിക്കാണും , ഞാന്‍ ഗള്‍ഫ്‌  ഒക്കെ മതിയാക്കി  ഹൈദരാബാദില്‍  ജോലി  ആയി .  ഒരു ദിവസം പതിവ് പോലെ   അച്ഛന്റെ ഫോണ്‍ വന്നു . 
" അനിയാ ,  നമ്മുടെ  കൊച്ചു മൂപ്പീന്ന്  മരിച്ചു  പോയി , നൂറു  വയസ്സ്  ആയെന്നു  പറയുന്നു "

അച്ഛന്‍  പറഞ്ഞത്   വെറും  ഒരു  "ബ്രേക്കിംഗ്  ന്യൂസ്"  ആയിരുന്നില്ല , 
സത്യമായും അതൊരു  " ഹാര്‌ട്ട്  ബ്രേക്കിംഗ്  ന്യൂസ് " ആയിരുന്നു .
 
 
അരീക്കരയിലെ കുട്ടിക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നത്‌ സിനിമാതാരങ്ങളുടെയോ ഗായകരുടെയോ ആരാധകരായല്ല , റേഡിയോ വാര്‍ത്ത വായിക്കുന്ന ശങ്കര നാരായണന്റെയും ഗോപന്റെയും പ്രതാപന്റെയും വെണ്മണി വിഷ്ണുവിന്റെയും രാമചന്ദ്രന്റെയും റാണിയുടെയും ഒക്കെ കടുത്ത ആരാധകാരായത്. അച്ഛന്‍ പട്ടാളത്തില്‍ നിന്ന് കൊണ്ടുവന്ന ട്രന്സിസ്ടോര്‍ റേഡിയോ ഓണ്‍ ചെയ്യുന്നത് വാര്‍ത്ത കേള്‍ക്കാന്‍ മാത്രം ആണ് . ചലച്ചിത്ര ഗാനങ്ങളും പാട്ട് കച്ചേരിയും ഒക്കെ അച്ഛന്‍ മാത്രം അകത്തു കൊണ്ടുപോയി കേള്‍ക്കും . അല്ലെങ്കില്‍ പിള്ളേരുടെ പഠിത്തം ഉഴപ്പിപ്പോവും പോലും!.
അന്ന് പത്രം വരുത്തുന്നത് അരീക്കര മൂന്നോ നാലോ വീടുകളിലും മൂലപ്ലാവിലെ വായനശാലയിലും ദിനേശന്റെ ബാര്‍ബര്‍ ഷോപ്പിലും മോടീക്കാരന്റെ ചായക്കടയിലും മാത്രമാണ് . അമ്മയും അച്ഛനും കുട്ടികള്‍ പത്രം വായിക്കണം , അത് സ്കോളര്‍ ഷിപ്‌ പരീക്ഷക്ക്‌ പഠിക്കാന്‍ ആവശ്യമാണ് എന്നൊരു ചിന്ത അമ്മക്ക് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ പത്രം വായിക്കണം എന്നത് പട്ടാള നിയമത്തില്‍ ഉള്‍പ്പെട്ടു . അങ്ങിനെ പത്ര വായന ഒരു ശീലമായി .

മുളക്കുഴ നിന്നും വരുന്ന പേപ്പറുകാരന്‍ വെളുപ്പിന് പടിക്കല്‍ വന്നു ബെല്ലടിക്കേണ്ട താമസം ഞാനും ചേട്ടനും മത്സരിച്ചു ഓടും , അത് ആദ്യം കൈക്കലാക്കാന്‍ നടത്തുന്ന പിടിവലിയില്‍ പത്രം കീറിപ്പോവുകയും ചൂടന്‍ വാര്‍ത്തകള്‍ക്ക് പകരം രാവിലെ തന്നെ അച്ഛന്റെ കൈയ്യില്‍ നിന്നും ചൂടന്‍ അടി കിട്ടുന്നതും സ്ഥിരം പതിവാണ് .
ഇങ്ങനെ റേഡിയോ യും പേപ്പറും തരുന്ന വാര്‍ത്തകള്‍ കെട്ടും വായിച്ചും ആണ് ഞങ്ങള്‍ വളര്‍ന്നത്‌ . അന്ന് തുടങ്ങിയ വാര്‍ത്തകലോടുള്ള കമ്പം ഇന്നും അങ്ങിനെതന്നെ , വാര്‍ത്താ ചാനലുകളുടെ മുന്‍പില്‍ എത്ര നേരം വേണമെങ്കിലും കുത്തിയിരിക്കും , കുട്ടികളുമായും ഭാര്യയുമായും ഒക്കെ ഈ ന്യൂസ് ചാനല്‍ കാണാനുള്ള കമ്പം കൊണ്ട് ടീ വീ രീമോട്ടിനു വേണ്ടി വഴക്കുണ്ടാക്കാന്‍ ഇപ്പോഴും ഒരു മടിയുമില്ല .

വാര്‍ത്തകള്‍ അരീക്കര എത്തുന്നത് പേപ്പറും റേഡിയോ ഉം മാത്രം അല്ല , ഓര്‍മയുള്ള കാലം മുതല്‍ അരീക്കര മിക്ക വീടുകളും കയറിയിറങ്ങി വാര്‍ത്തകള്‍ അറിയിക്കുന്ന ഒരു അത്ഭുത മനുഷ്യന്റെ കഥ പറയാം . കൊച്ചു മൂപ്പീന്ന് എന്ന് അരീക്കര്‍ക്കാര്‍ മുഴുവന്‍ വിളിക്കുന്ന ഇദ്ദേഹം ബന്ധം ഒക്കെ പറഞ്ഞാല്‍ അച്ഛന്റെ ഒരു ചിറ്റപ്പന്‍ ആയി വരും , ഉഗ്ര പ്രതാപി ആയിരുന്ന കരിങ്ങാട്ടില്‍ മൂപ്പീന്നിന്റെ സ്വന്തം അനുജന്‍ , എന്നാല്‍ സാഹചര്യങ്ങള്‍ മൂലം പ്രതാപവും പത്രാസും ഒക്കെ നഷ്ടപ്പെട്ടുപോയ ഒരു സാധു മനുഷ്യന്‍ . കിഴക്കെച്ചരുവില്‍ എന്നൊരു സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തില്‍ കൃഷിയും പശുവും ഒക്കെ ആയി കുടുംബത്തെ പോറ്റിയ ഒരു ശുദ്ധഗതിക്കാരന്‍ . കുട്ടികള്‍ ഒക്കെ സ്വന്തം കാലില്‍ ആയതോടെ കൊച്ചുമൂപ്പീന് സ്വതന്ത്രനായി . പിന്നെ അവര്‍ക്ക് അവരുടെ ജീവിതം അവരുടെ ,അച്ഛന്റെ കാര്യം അച്ഛന്‍ തന്നെ നോക്കി ശീലിച്ചത് കൊണ്ടായിരിക്കണം , കൊച്ചു മൂപ്പീന്ന് അവരെ ആശ്രയിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ നോക്കി ഏറെക്കുറെ ഏകനായി ജീവിച്ചു . ഭാര്യയും മക്കളും ഒക്കെ ആയി എങ്ങിനെയൊക്കെയോ ഒത്തു പോവാന്‍ കൊച്ചു മൂപ്പീന്നിനു പ്രയാസം ആയിരുന്നു എന്ന് തോന്നുന്നു . അദ്ദേഹം രാവിലെ മോടിക്കാരന്റെ കടയില്‍ വന്നു ഒരു ചായ കുടിക്കും , പത്രം ആദ്യം വായിക്കുന്ന ആളായിരിക്കും കൊച്ചു മൂപ്പീന്ന് . ആ വാര്‍ത്തകള്‍ ഒക്കെ കയ്യില്‍ വെച്ച് കരിങ്ങാട്ടില്‍ ഒന്ന് കയറും, സ്വന്തം ചേട്ടനായ കരിങ്ങാട്ടില്‍ മൂപ്പീന്നിനെ കാണും , നാട്ടു വര്‍ത്തമാനവും പേപ്പറില്‍ വായിച്ച വാര്‍ത്തകളും ഒക്കെ അവിടെ ഒന്ന് വിസ്തരിക്കും , ചായയോ കഞ്ഞിയോ അവിടെ ഉണ്ടാവും , പിന്നെ മുകളിലത്തെ വീടായ ഞങ്ങളുടെ വീട്ടിലേക്കു , ഞങ്ങള്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ ഇങ്ങിനെ കിട്ടുന്ന ഇടവേളകള്‍ ഒരു അനുഗ്രഹമാണ് . അച്ഛനോട് നാടിലെ വിശേഷങ്ങള്‍ ഒക്കെ പറയുമ്പോള്‍ അത് ഞങ്ങള്‍ക്ക് " ലൈറ്റ് ന്യൂസും " ചിലപ്പോള്‍ " ബ്രേക്കിംഗ് ന്യൂസും " ഒക്കെ ആവും . വീട്ടില്‍ നിന്നും പിന്നെ കൊച്ചു കളീക്കല്‍, പിന്നെ അടുത്ത് വീട് ,...
അങ്ങിനെ ചൂടോടെ വാര്‍ത്തകള്‍ കൊണ്ട് വരുന്ന കൊച്ചു മൂപ്പീന്ന് ഞങളുടെ പ്രീയപ്പെട്ട വാര്‍ത്താ അവതാരകന്‍ ആയിത്തീര്‍ന്നു . അദ്ദേഹം കഷ്ടിച്ച് പത്തു മിനിട്ട് ആയിരിക്കും വീട്ടില്‍ ചിലവഴിക്കുന്നത് , പക്ഷെ അത്രയും നേരം കൊണ്ട് അരീക്കര നടന്ന മിക്ക വിശേഷങ്ങളും കേള്പ്പിചിരിക്കും , മറ്റു വീടുകളില്‍ നടന്ന പല വിധ വിശേഷങ്ങള്‍ , അത് വിവാഹം, പ്രസവം , പശുവിനെ വാങ്ങല്‍ , ജോലി കിട്ടിയത് , പേര്‍ഷ്യക്ക് പോയത് , പട്ടാളത്തില്‍ ചേര്‍ന്നത്‌ , അവധിക്ക് വന്നത് , പശു പ്രസവിച്ചത് , കല്യാണം മുടങ്ങിയത് , ആലോചന വന്നത് , കള്ളന്‍ കയറിയത് , വാഴ വിത്ത് മോഷ്ടിച്ചത് , അനിയനു തല്ലു കൊണ്ടത്‌ , ....എന്ന് വേണ്ട അരീക്കര ലോക്കല്‍ ആകാശവാണി പോലെ കൊച്ചു മൂപ്പീന്ന് ചായ കുടിച്ചു വാര്‍ത്തകള്‍ തന്നു പോവുന്നത് ഏറെക്കുറെ എല്ലാദിവസവും ഒരു പതിവായിരുന്നു . കൊച്ചു മൂപ്പീന്ന് സ്ഥിരം പോവുന്ന കുറെ വീടുകള്‍ ഉണ്ട് , അദ്ദേഹം ചെല്ലുന്നത് ഇഷ്ടപ്പെടാത്ത വീടുകളും അന്ന് അരീക്കര കുറവായിരുന്നു . അദ്ദേഹം വന്നില്ലെങ്കില്‍ ഒരു ന്യൂസും അറിയില്ല എന്നാ സ്ഥിതി ആയിരുന്നു .

ഞങ്ങള്‍ സ്കൂള്‍ കഴിഞ്ഞു കോളേജില്‍ എത്തിയപ്പോളും ഈ വാര്‍ത്ത അവതാരകന്‍ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു , ഇടയ്ക്കിടെ അച്ഛനോട് ചിലപ്പോള്‍ " രണ്ടു രൂപയുണ്ടോ എടുക്കാന്‍ തങ്കപ്പാ ?" എന്നൊരു ചോദ്യവും ഉണ്ടാവും . അദ്ദേഹം വാങ്ങുന്നത് സത്യത്തില്‍ മറ്റൊരു സ്ഥലത്ത് പോവാനുള്ള വഴിച്ചെലവു ആണ് . അദ്ദേഹത്തിന്റെ നടപ്പും യാത്രയും എന്താണ് എന്ന് അങ്ങിനെയാണ് എനിക്ക് മനസ്സിലാവുന്നത് . പത്തും പന്ത്രണ്ടു കി മി ദൂരമുള്ള ബന്ധു വീടുകള്‍ പോലും നടന്നാണ് പോവുന്നത് . അന്ന് എഴുപതു വയസ്സ് ഉണ്ടായിരുന്ന കൊച്ചു മൂപ്പീന്ന് വണ്ടി കയറിപ്പോവുന്ന സ്ഥലം കൊല്ലമോ വര്‍ക്കലയോ മാത്രം ആയിരുന്നു . ബാക്കി സ്ഥിരമായി പത്തു പതിനഞ്ചു സ്ഥലങ്ങള്‍ നടന്നു തന്നെ പോവും , ഒരു വീട്ടിലും താമസിക്കില്ല , കഞ്ഞിയോ ചായയോ ഊണോ അത്രയ്ക്ക് സന്തോഷത്തോടെ കൊടുക്കുന്ന നിരവധി വീടുകള്‍ ഉണ്ടായിരുന്നതിനാല്‍ എവിടെ യാത്ര ചെയ്യാനും കൊച്ചു മൂപ്പീന്നിനു മടി ഉണ്ടായിരുന്നില്ല .

ഞങ്ങള്‍ കുട്ടികള്‍ മൂന്ന് പേരും വളര്‍ന്നത്‌ കൊച്ചു മൂപ്പീനിന്റെ വാര്തകളിലൂടെയും വാക്കുകളിലൂടെയും ലോകത്തെ അറിഞ്ഞു കൊണ്ടാണ് . അദ്ദേഹം മുംബൈ നഗരത്തിലെ ജീവിതം മറ്റേതോ ബന്ധുവില്‍ നിന്നും കേട്ട് വിവരിച്ചത് എന്നും ഞാന്‍ ഓര്‍മ്മിക്കുന്നു . പേര്‍ഷ്യയിലെ ജീവിതവും അതുപോലെ ഓര്‍മയില്‍ ഉണ്ട് . " തങ്കപ്പന്റെ മക്കള്‍ " എന്ന് പറഞ്ഞു ദൂരെ ഓരോ വീടുകളില്‍ ഞങ്ങളെപ്പറ്റിയും അദ്ദേഹം വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടാകും , തീര്‍ച്ച .

ഞാന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുന്നത് ദിവസങ്ങള്‍ക്കു മുന്‍പേ അറിഞ്ഞു വെച്ച് കൃത്യമായി വീട്ടില്‍ വരും. എന്നെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ കൌതുകത്തോടെയും സ്നേഹത്തോടെയും അരീക്കര നടന്ന സകല വിധ വിശേഷങ്ങളും പറയും . സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍ ഒക്കെ വിവരിക്കുന്നതിന്നിടെ
" അനിയാ , ഇപ്പൊ എനിക്ക് എത്ര വയസ്സായെന്ന് അറിയാമോ ?"
" കൂടി വന്നാ ഒരു എന്പത്തഞ്ചു . ...."
" ഈ വരുന്ന മേടത്തില്‍ തൊണ്ണൂറ്റി നാല് തികയും അനിയാ "
അത് പറയുമ്പോള്‍ ആണ് കൊച്ചു മൂപ്പീന്ന് എന്ന ആ അത്ഭുത മനുഷ്യന്റെ ആരോഗ്യവും നടപ്പും വാര്‍ത്തകള്‍ അറിഞ്ഞു വെക്കാനുള്ള ആവേശവും ഒക്കെ മനസ്സിലാവുകയുള്ളൂ , അത്രയും ദൂരം ആ പ്രായത്തില്‍ നടക്കുന്ന അദേഹത്തെ അത്ഭുതത്തോടെ മാത്രമേ കാണാന്‍ ആവൂ .

പോകാന്‍ നേരത്ത് ഞാന്‍ കൈയ്യില്‍ തിരുകി വെച്ച് കൊടുക്കുന്ന നോട്ടുകള്‍ വാങ്ങി മുളവടിയും എടുത്തു ആ തുകല്‍ ചെരുപ്പും ഇട്ടു " അനിയാ , മെഴുവേലി ഒന്ന് പോണം , പിന്നെ ഗോപിയെ ഒന്ന് കാണണം , പിന്നെ ഇലവുംതിട്ട , ഉടനെ വരാം " ഞാന്‍ കൊടുക്കുന്ന ആ പണം മുഴുവന്‍ മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ ആണ് ഉപയോഗിക്കുക എന്ന് എനിക്ക് തീര്‍ച്ചയാണ് . ഓരോ വീട്ടിലും മറ്റൊരിടത്തെ വിശേഷങ്ങള്‍ എത്തിച്ചു അടുത്ത വീട്ടിലേക്കു .

എത്ര എത്ര വാര്‍ത്തകള്‍ ആണ് കഴിഞ്ഞ പത്തിരുപതു കൊല്ലം ആയി കൊച്ചു മൂപ്പീന്ന് അരീക്കരയിലെ വീടുകളില്‍ എത്തിക്കുന്നത് ? അദ്ദേഹം എന്നൊരു മനുഷ്യന്‍ ഇല്ലാതിരുന്ന ഒരു അരീക്കര എനിക്ക് പൂര്‍ണം ആവുമോ എന്ന് എനിക്ക് സംശയം ഉണ്ട് .

എന്റെ വീടുമായി കൊച്ചു മൂപ്പീന്നിനു വല്ലാത്ത ഒരു അടുപ്പം ഉണ്ടായിരുന്നു , അച്ഛന്‍ കൊച്ചു മൂപ്പീന്നിനു ഉപദേശിക്കാനും ശകാരിക്കാനും സഹായങ്ങള്‍ ചോദിക്കാനും ഒക്കെ ഉള്ള " തങ്കപ്പന്‍ " ആയിരുന്നു. ഞങ്ങള്‍ മക്കള്‍ അദ്ദേഹത്തിനു പൊടി കുഞ്ഞുങ്ങള്‍ ആയിരുന്നു .

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചു മൂപ്പീന്ന് പതിവ് പോലെ വെളുപ്പിന് ദൂരെ ഒരു ബന്ധു വീട് തേടി നടക്കുന്നതിനിടയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ്‌ ഇടിച്ചു സാരമായ പരിക്ക് പറ്റി. പിന്നെ ചികിത്സയും കിദപ്പുമായി ഒന്ന് രണ്ടു വര്ഷം വീട്ടില്‍ തന്നെ ആയിരുന്നു . അരീക്കര വീടുകളിലെ നിത്യ സന്ദര്‍ശകന്‍ അങ്ങിനെ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടി . പഴയ ആരോഗ്യവും നടപ്പ് ശീലവും തിരിച്ചു കിട്ടാന്‍ പിന്നെ സാധിച്ചുമില്ല . ഞാന്‍ അവധിക്കു വരുമ്പോള്‍ പിന്നെയും വീട്ടില്‍ വടിയും കുത്തി വന്നു വാര്‍ത്തകള്‍ ചൂടോടെ തരുമായിരുന്നു .

ഇപ്പൊ മൂന്നാല് കൊല്ലം ആയിക്കാണും , ഞാന്‍ ഗള്‍ഫ്‌ ഒക്കെ മതിയാക്കി ഹൈദരാബാദില്‍ ജോലി ആയി . ഒരു ദിവസം പതിവ് പോലെ അച്ഛന്റെ ഫോണ്‍ വന്നു .
" അനിയാ , നമ്മുടെ കൊച്ചു മൂപ്പീന്ന് മരിച്ചു പോയി , നൂറു വയസ്സ് ആയെന്നു പറയുന്നു "

അച്ഛന്‍ പറഞ്ഞത് വെറും ഒരു "ബ്രേക്കിംഗ് ന്യൂസ്" ആയിരുന്നില്ല ,
സത്യമായും അതൊരു " ഹാര്‌ട്ട് ബ്രേക്കിംഗ് ന്യൂസ് " ആയിരുന്നു .

ചെമ്പകശ്ശേരി കൃഷ്ണന്‍ മകന്‍ സുദര്‍ശനന്‍ എന്ന തങ്കപ്പന്‍

 കഴിഞ്ഞ  ഒരാഴ്ചയായി  അരീക്കരയില്‍  ഇനി  ആരെപ്പറ്റി  എഴുതണം  എന്ന് വിചാരിച്ചു  ഫേസ്  ബുക്ക്‌ തുറന്നു വെക്കുമ്പോള്‍  മറ്റെന്തെങ്കിലും  സമകാലീന  വിഷയങ്ങള്‍  കണ്ണില്‍ പെടും . പിന്നെ  അതെപ്പറ്റി  രണ്ടു വരി  എഴുതി  നിര്‍ത്തും .ഇത്തവണ അരീക്കര  പോയപ്പോള്‍ കണ്ട  അച്ഛന്റെ  ചില  സഹപാറികളെയും  അമ്മയുടെ  സഹ പ്രവര്‍ത്തകരെയും ഒക്കെ  മനസ്സില്‍  കൊണ്ട് നടക്കുന്നുണ്ട് .  ശുധാത്മാക്കളായ അവരെപ്പറ്റി  ഒക്കെ എഴുതാന്‍  തക്ക പ്രാധാന്യവും  ഉണ്ട് .  എന്നീട്ടും  അച്ഛനെ പറ്റി അല്പം  കൂടി എഴുതണം  എന്ന് മനസ്സ് പറയുന്നു .  ഞാന്‍ എന്റെ  അച്ഛനെ പറ്റി  എഴുതുമ്പോള്‍  അത്  വായിക്കുന്ന  ഓരോരുത്തരും  അവരുടെ  അച്ഛനെ  ഓര്‍ക്കും  എന്ന് എനിക്ക്  ഉറപ്പുള്ളതുകൊണ്ടാണ്‌   വീണ്ടും  എഴുതണം  എന്ന്  ആഗ്രഹിക്കുന്നത് . 

എന്റെ  അച്ഛന്‍ ,  ചെമ്പശ്ശേരി  കൃഷ്ണന്‍  മകന്‍  സുദര്‍ശനന്‍   എന്ന തങ്കപ്പന്‍ , 86  വയസ്സ് ,  അരീക്കരയിലെ പഴയ  കൂട്ട്  കുടുംബങ്ങളില്‍  ഒന്നായ കിഴക്കേക്കര വീട്   ഭാഗം വെച്ച്  പിരിയുമ്പോള്‍  അച്ഛന്റെ അച്ഛനായ  കൃഷ്ണന്‍ സാര്‍   എന്ന കുടിപള്ളിക്കുടം  വാദ്ധ്യാര്‍ക്ക് കുറ്റിക്കാടും  ചീങ്കയും വെട്ടുകല്ലും  നിറഞ്ഞ  നാലേക്കര്‍  മലഞ്ചരിവും അതിനു താഴെ  കുറച്ചു  പാടവും  ആണ്  വീതം കിട്ടിയത് .  അച്ഛന്റെ  അമ്മ മരിക്കുമ്പോള്‍  അച്ഛന്  വെറും  അഞ്ചു വയസ്സ് .  മൂത്ത സഹോദരി  നളിനി അപ്പച്ചിയും , ശരിക്കും അമ്മ  നോക്കുന്നതുപോലെ അച്ഛനെ   വളര്‍ത്തിയത്  കൊണ്ടായിരിക്കും.അച്ഛന്‍  ഈ മൂത്ത സഹോദരിയെ  " കൊച്ചമ്മ " എന്നാണു  വിളിച്ചിരുന്നത്‌ ,   അച്ഛന്  പതിനെട്ടു വയസ്സ്  ആവുന്നതിനു മുന്‍പേ കൃഷ്ണന്‍സാര്‍   അച്ഛനെക്കാള്‍  അധികം പ്രായം കൂടുതല്‍  ഒന്നും  ഇല്ലാത്ത ഒരു അമ്മയെ  വിവാഹം ചെയ്തു .  അരയും പുരയും  ഉള്ള  ഒരു ചെറിയ വീട്ടില്‍  അച്ഛനും  നളിനി അപ്പച്ചിയും  പിന്നെ അഞ്ചു  അര്‍ദ്ധ സഹോദരങ്ങളും  ആയി  ജീവിതം  അത്യന്തം  ദുരിതപൂര്‍ണമായി  മുന്നോട്ടു നീങ്ങി . കൃഷ്ണ സാറിനു   കിട്ടുന്ന ആറു രൂപ  ശമ്പളം  കൊണ്ട്  ഒന്‍പതു  പേരുള്ള  ആ കുടുംബം  എങ്ങിനെ കഴിഞ്ഞു  എന്ന് അച്ഛനോട്  ചോദിച്ചാല്‍   മാത്രം മതി , അച്ഛന്റെ കണ്ണ് നിറയാന്‍ .

ക്ഷാമ കാലവും  ലോക മഹാ യുദ്ധകാലവും ഒക്കെ പട്ടിണിയും, പണമുള്ള  ചില ബന്ധുക്കളുടെ  ഔദര്യവുമായി  അച്ഛന്‍  കൌമാരം  കഴിച്ചു കൂട്ടി . ആറു കി  മി  ദൂരം അതിരാവിലെ  നടന്നു  മെഴുവേലി  ഇംഗ്ലീഷ്  സ്കൂളില്‍  പഠിക്കാന്‍  പോയി . അച്ഛന്റെ  കൂടെ  ഒന്നാം ക്ലാസ്സില്‍  പഠിച്ചു തുടങ്ങിയ കുട്ടികളില്‍  പത്താം തരം  എത്തിയ  ഒരേ ഒരു  വിദ്യാര്‍ഥി  ആയിരുന്നു  അച്ഛന്‍  എന്ന് പറയുമ്പോള്‍ അന്നത്തെ  വിദ്യാഭ്യാസം  അന്നാട്ടില്‍  എത്ര ദുഷ്കരം ആണെന്ന്  മനസ്സിലാകുമല്ലോ . പക്ഷെ  അച്ഛന്  പഠിക്കാന്‍  നല്ല കഴിവുണ്ടെന്നും  കോളേജില്‍  അയച്ചു  പഠിപ്പിക്കണം  എന്നൊക്കെ  കൃഷ്ണന്‍  സര്‍  എന്ന  പ്രൈമറി  സ്കൂള്‍  അദ്ധ്യാപകന്‍  ഒരുപാട്  ആശിച്ചു  എങ്കിലും  അതിനുള്ള  പാങ്ങൊന്നും ആ പാവത്തിനില്ലായിരുന്നു . മെഴുവേലി  സ്കൂളില്‍  പോകുന്നതും  അവിടെ കൃഷ്ണന്‍  സാറിന്റെ  ചേട്ടന്റെ  വീട്ടില്‍  താമസിച്ചും  ഗൌരി  കൊച്ചമ്മ  എന്ന മറ്റൊരു  സഹോദരി  ചോറ്  വിളമ്പി കൊടുത്തു  പാട്ട വിളക്കിന്റെ  വെട്ടത്തിരുന്നു പഠിച്ചു  ഒന്നാം ക്ലാസ്സോടെ  അന്നത്തെ  ഇ എസ്  എല്‍  സീ  പരീക്ഷ  പാസായ  അച്ഛന്  പക്ഷെ  സമ്മാനിച്ചത്‌  കൃഷ്ണന്‍ സാറിന്റെ  പ്രാരാബ്ധങ്ങളുടെ  വലിയൊരു ഭാരമായിരുന്നു . അന്ന് വരെ  ആരുടെ  മുന്‍പിലും കൈ നീട്ടാതെ  വളര്‍ന്ന  അഭിമാനിയായ  അച്ഛന്‍  അവസാനം  കോളേജില്‍  പോകണം  എന്നൊരു  ആഗ്രഹം  മനസ്സില്‍ വെച്ച്  ചങ്ങനനാശ്ശേരിയിലുള്ള  സ്വന്തം  അമ്മാവനെ  കണ്ടു സഹായം  ചോദിയ്ക്കാന്‍  പോയി .  അവിടെയും   വലിയ  മെച്ചമായ  സ്ഥിതി   ഒന്നും  ആയിരുന്നില്ലെങ്കിലും  അരീക്കരയെക്കാള്‍  ഭേദം ആണല്ലോ  എന്ന് വിചാരിച്ചാണ് പുറപ്പെട്ടത്‌ .  അമ്മാവന്  സഹായിയ്ക്കാന്‍ വലിയ  മനസ്സുള്ള ആളൊക്കെ ആയിരുന്നു , പക്ഷെ  അവിടെയും അഞ്ചാറു  മക്കളൊക്കെ  പഠിക്കുന്നു , വരുമാനം തുച്ഛം, അമ്മാവന്‍  നിവര്‌തിയില്ലെന്നു പറഞ്ഞു  കൈമലര്‍ത്തിയാതോടെ  അച്ഛന്റെ കോളേജു   സ്വപ്നങ്ങള്‍  ഒക്കെ വാടിക്കരിഞ്ഞു . തിരിച്ചു   ബോട്ട്  ഇറങ്ങി  നടന്നത്  സ്വന്തം  വീട്ടിലേക്കല്ല ,  പട്ടാളത്തില്‍ ആളെയെടുക്കുന്നു എന്ന് കേട്ടറിഞ്ഞു   മൈതാനത്ത്  പൊരിവെയിലില്‍  അച്ഛന്റെ ഊഴം  കാത്തു നിന്നു, പിന്നെ  പട്ടാള വണ്ടി  കയറി  എറണാകുളത്തേക്ക് .തങ്കപ്പന്‍  കുഞ്ഞിനെ  തിരിച്ചു വരുന്നതും  നോക്കി  ചോറ് വിളമ്പി  കാത്തിരുന്ന  നളിനി അപ്പച്ചിക്കും കൃഷ്ണ സര്‍  നും പിന്നെ കിട്ടിയത്  അച്ഛന്റെ  കത്താണ് 
" ആരെയും  ബുദ്ധിമുട്ടിക്കുന്നില്ല , ഞാന്‍  പട്ടാളത്തില്‍  ചേര്‍ന്നു"

അച്ഛന്‍ പട്ടാളത്തില്‍  നിന്നും അയക്കുന്ന  പണം കൊണ്ട്  എട്ടു പേരുള്ള ഒരു കുടുംബം  കഴിയണം ,  അഞ്ചു അര്‍ത്ഥ  സഹോദരങ്ങളെ  പഠിപ്പിക്കണം ,  അവിടെ നിന്നു വേണം  അച്ഛനെ കുറിച്ച്  പറയുമ്പോള്‍  തുടങ്ങാന്‍ . അച്ഛന്‍  ആരെയും കൈവിട്ടില്ല ,അന്നത്തെ  പരിതസ്ഥിതിയില്‍  അതൊരു വലിയ ത്യാഗം  തന്നെ ആയിരുന്നു .  മൂന്നു സഹോദരികളെ വിവാഹം  കഴിപ്പിച്ചു , രണ്ടു അനിയന്മാര്‍ക്ക്  ജോലി  ശരിയാക്കി ,  ഒരിക്കല്‍  കൈവെടിഞ്ഞ  അമ്മാവന്റെ  വിദ്യാസമ്പന്നയായ  മകളെ  വിവാഹവും ചെയ്തു, വലിയ വീട്  പണിയാന്‍ തറ കെട്ടിയെങ്കിലും  തല്ല്ക്കാലം  ചോര്‍നൊലിക്കാത്ത . ഒരു ഓടിട്ട  വീട്  പണിതു . അമ്മയുടെ  അരീക്കരയിലെ   കഷ്ടപ്പാടുകളും  മഹാ വികൃതിയായി  വളര്‍ന്ന  ഈ  മകനും കാരണം  ജോലി  കളഞ്ഞു  തിരികെ  അരീക്കര എത്തി . 

അച്ഛന്‍  തിരികെ എത്തുമ്പോള്‍ യാതൊരു കൃഷിയും ചെയ്യാതെ  കിടന്ന വീതം കിട്ടിയ   മലഞ്ചരിവും  നെല്‍കൃഷി ചെയ്യാതെ കിടന്ന  ചെറിയ ഒരു തുണ്ട്  ഭൂമിയും  നോക്കി  നെടുവീര്‍പ്പിട്ടു കാണും . ഇനി  ഇതില്‍ നിന്നും  എന്തെങ്കിലും  ആദായം ഉണ്ടാക്കി  വേണം  മുന്നോട്ടു പോവാന്‍ , പട്ടാളത്തില്‍  നിന്നു  വന്നപ്പോള്‍  പിരിഞ്ഞു കിട്ടിയ  തുകയുടെ  നല്ലൊരു  ഭാഗം  അച്ഛന്‍ പദ്ധതിക്കയ്യാല  കെട്ടി  ആ ഭൂമിയെ  തട്ടുകളാക്കി ,  നിറയെ  തെങ്ങും തൈകള്‍  , ഒട്ടു മാവ് , പ്ലാവ് , കാശു മാവ് ,  പേര , സപ്പോട്ട , വാഴ , ചേന , കാച്ചില്‍ , പല തരം  പച്ചക്കറികള്‍  എന്ന് വേണ്ട  അവിടെ ഒരു ഹരിത വിപ്ലവം  നടത്തി , പശുക്കളെ  വാങ്ങി  ധവള  വിപ്ലവവും ! 

അച്ഛന്റെ  ഭൂമിയോടുള്ള , മരങ്ങളോടുള്ള , പശുക്കലോടുള്ള, പൂക്കലോടുള്ള ,  സ്നേഹം  കണ്ടാണ്‌  ഞങ്ങള്‍  മൂന്നു പേരും  വളര്‍ന്നു വലുതായത് . അമ്മക്ക്  കൃഷി  എന്ന് കേട്ടാല്‍ അലര്‍ജി  ആന്നെന്നു  കൂടി ഓര്‍ക്കണം . അച്ഛന്‍  പരീക്ഷിക്കാത്ത  കൃഷികള്‍ , നടാത്ത  ചെടികള്‍  ഇല്ലാന്ന് തന്നെ പറയാം . കൊഴുവല്ലൂര്‍ കാരന്‍  ഗ്രാമ  സേവകന്‍  മത്തായി സാര്‍  ഒന്നുകില്‍  അച്ഛനെ തേടി ഇറങ്ങും , അല്ലെങ്കില്‍  അച്ഛന്‍  മത്തായ് സാറിനെ തേടിയിറങ്ങും. ആ സൗഹൃദം  കണ്ടു ആണ്  അച്ഛന്റെ കൃഷി  എന്തൊരു  മഹത്തായ ആശയം ആണെന്ന് ഞങ്ങള്‍ക്ക്  തോന്നിയത് . 

അച്ഛന്റെ  ബന്ധുക്കളും  സഹപാഠികളും ഒക്കെ വരുമ്പോള്‍  കൃഷി വിഭവങ്ങള്‍  സമ്മാനിക്കാന്‍  അച്ഛനുള്ള  ആവേശവും  അവയെപ്പറ്റി  അച്ഛനുള്ള  അറിവും  എനിക്കിന്നും  മാതൃകയാണ് . മിക്ക കൃഷികളിലും  അച്ഛന് നഷ്ടമായിരുന്നു  എന്താണ് സത്യം . വളം ഇറക്കാനും  കൂലി   കൊടുക്കാനും ഒക്കെ  അമ്മയുടെ  കൈയ്യില്‍ നിന്നും  കടം  വാങ്ങുമ്പോള്‍  കേള്‍ക്കുന്ന  കുത്തുവാക്കുകളും  ശകാരങ്ങളും  ശാപങ്ങളും  ഞങ്ങള്‍ക്ക്  നിത്യ പരിചയമായിരുന്നു . 

മക്കളെക്കാള്‍ അച്ഛന്‍  സ്നേഹിച്ചിരുന്നത്  പശുക്കളെയും  കൃഷിയും  ആണെന്ന്  പലപ്പോഴും  തോന്നിപ്പോവും , അതുപോലെ  പാവങ്ങള്‍  വന്നു  തേങ്ങയോ  തെങ്ങും തൈയ്യോ  പൊത്താനൊ ചൂട്ടോ മടലോ  ഒക്കെ ചോദിച്ചാല്‍  അച്ഛന്‍  അത്  കൊടുക്കുന്നത്  നിറഞ്ഞ മനസ്സോടെയാണ് .  പുര കെട്ടാന്‍  ഓല കൊടുക്കുന്നത്  കര്‍ശനമായി  കാശ് വേണം  എന്നൊക്കെ പറയുമെങ്കിലും  ഒരിക്കലും  വാങ്ങാന്‍  പറ്റാത്ത ആളുകള്‍ക്ക് തന്നെയാണ്  കൊടുക്കുന്നതും . 

അച്ഛനെ  തിരക്കി  എന്തെല്ലാം  ആവശ്യങ്ങളുമായി  ആണ്  ആളുകള്‍  വന്നിരുന്നത്  എന്ന് ഞാന്‍   ഓര്‍ക്കുന്നു . പാര്‍ട്ടിക്കാര്‍ക്ക്  കോടി കെട്ടാന്‍ കമുക് വേണം . മലക്ക് പോവാന്‍  പന്തല്‍ കെട്ടാന്‍  കുരുത്തോല  വേണം .  കല്യാണത്തിനു  കാല്‍ നാട്ടാന്‍  കമുക്  വേണം, അലക് വേണം ,  അച്ഛന്റെ   വിശ്വസ്തരായ  പണിക്കര്‍ക്ക്  എന്തെല്ലാം  ആണ്  സഹായങ്ങള്‍  ചെയ്യുന്നത്   ഞാന്‍  എത്രയോ തവണ  കണ്ടിരിക്കുന്നു . 

  അച്ഛന്റെ  സ്ഥിരം സൈക്കിളില്‍  നിന്നും " സില്‍വര്‍  പ്ലുസ് " എന്നൊരു  മോപ്പെട്  ലേക്ക്  പ്രമോഷന്‍ ആയപ്പോളേക്കും ഞങ്ങള്‍  മൂത്ത  രണ്ടു  മക്കള്‍   വിദേശത്തു  ജോലി ആയിരുന്നു . ഒരിക്കല്‍  ഒരു  പരിചയക്കാരനെ തിരക്കി  പോകുന്ന   വഴിയില്‍  ഒരു കല്ലില്‍  കയറി  ചെറുതായി  അത് മറഞ്ഞു . അച്ഛന്  യാതൊരു പരിക്കും ഇല്ലെന്നു കരുതി  എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍  ആണ്  കാല്  നിലത്തു  നില്‍ക്കുന്നില്ല , മുട്ടിനു  താഴെ വെച്ച്  ഒടിഞ്ഞിരിക്കുന്നു എന്ന്  അപ്പോളാണ്  മനസ്സിലായത് . കൊച്ചനിയനും  അന്ന് എവിടെയോ  പോയിരിക്കുന്നു .   എന്തിനു പറയുന്നു ,  ഞങ്ങളില്‍  ഒരാള്‍ വിവരം അറിഞ്ഞു  നാട്ടില്‍ എത്തി , അച്ഛനെ തിരുവല്ല  പുഷ്പഗിരി  ആശുപത്രിയില്‍ , അവിടെയാണെങ്കില്‍  സൂചി കുത്താന്‍  സ്ഥലമില്ല , ജനറല്‍ വാര്‍ഡില്‍  കിടത്തിയിരിക്കുന്നു . അര മുതല്‍  തള്ളവിരല്‍  വരെ  ഒറ്റ  പ്ലാസ്റെര്‍  ഇട്ടിരിക്കുന്നു .  ഞങ്ങള്‍  അതിശയിച്ചു പോയത്  അതൊന്നുമല്ല , അച്ഛന്റെ  കാര്യങ്ങള്‍ നോക്കാന്‍  ആരോ ഏഴോ  പേര്  അവിടെയുണ്ട് .  അരീക്കര നിന്നും  മണിക്കൂര്‍ ഇടവിട്ട്‌  ഓരോരുത്തര്‍  ചോറ്റു പാത്രങ്ങളുമായി  വാര്‍ഡില്‍  വരുന്നു .

" അണ്ണോ, ഇപ്പഴാ അറിഞ്ഞത് , ഇതെന്തോ  പറ്റി അണ്ണാ "
" ഉയ്യോ  സാറേ , ഇതെങ്ങനെ പറ്റി ?" 
" ഇത് സാറിനു രാവിലത്തെ  കഞ്ഞി , ഉച്ചക്കെ  ഊണ് , വൈകിട്ടത്തെ  കഞ്ഞി , പയറും പപ്പടവും "

അരീക്കര നിന്നും അച്ഛന്‍ ആശുപത്രിയില്‍  ആണെന്ന് അറിഞ്ഞു  വണ്ടി കയറുന്നവര്‍   കൊണ്ട് വരുന്ന  കാഴ്ച  വസ്തുക്കളും ഭക്ഷണവും  മറ്റു കണ്ടു  നേഴ്സ് മാര്‍  അന്തം വിട്ടിരുന്നു 
" അപ്പച്ചന്റെ  മക്കള്‍  രാഷ്ടീയക്കാരാണോ അപ്പച്ചാ ?" 
" എന്റെ  ദൈവമേ    ഈ നാട്ടുകാര്‍ക്ക്  വേറെ പണിയൊന്നും  ഇല്ലേ " 

സത്യത്തില്‍   ഞങ്ങള്‍ മക്കള്‍ക്ക്‌  അച്ഛന്റെ  കാര്യത്തില്‍  ഒരു റോളും  ഇല്ലാതെ  പോയി എന്ന് തന്നെ പറയാം , അച്ഛനെ  കൊണ്ട് പോയതും  ഡോക്ടര്‍ നെ കാണിച്ചതും  പ്ലാസ്റെര്‍ ഇട്ടതും  പണം അടച്ചതും  ഒന്നും ഞങ്ങള്‍  അറിഞ്ഞില്ല ,  ഞാന്‍ ആകെ   അച്ഛന് വേണ്ടി ചെയ്തത്  ഒരു  പരിചയം  ഉപയോഗിച്ച്  വാര്‍ഡിലേക്ക്  മാറ്റി  എന്നത് മാത്രമാണ് . ഒരാള്‍ പണം വാങ്ങില്ല , വീട്ടിലും പോവില്ല . അവര്‍ക്ക്  അച്ഛന്റെ കൂടെ ഇരിക്കണം 

അച്ഛനെപ്പറ്റി  എത്ര ആളുകള്‍  വേവലാതിപ്പെടുന്നു , അച്ഛന്റെ  സ്നേഹത്തിനു  വല്ലാത്ത  ഒരു ആജ്ഞാ ശക്തി  ഉണ്ടായിരുന്നു ,അച്ഛന്  രാഷ്ട്രീയം  ഇല്ല , പക്ഷെ  മിക്ക രാഷ്ട്രീയക്കാരും  അവിടെ വന്നു   പത്തു രൂപയോ  ഒരുപതു രൂപയോ  സംഭാവന വാങ്ങി  ചായയും കുടിച്ചു  പോവുക  പതിവാണ് .  അച്ഛന്  വലിയ വിശ്വാസം ഒന്നും ഇല്ലെങ്കിലും  ഉത്സവങ്ങലോടും  കഥകളിയോടും  ഒക്കെ  നല്ല കമ്പം  ഉണ്ട് . 

ഒരിക്കല്‍  രാഷ്ട്രീയ പിരിവിനു  കുറെ  ചെറുപ്പക്കാര്‍ വന്നു , പതിവ് പോലെ കുറെ കുശലം  പറഞ്ഞു  രസീത് ഒക്കെ  എഴുതി  കാശ് വാങ്ങി  കീശയില്‍  ഇടാന്‍ നേരത്ത്  അച്ഛന്‍   വെറുതെ ലോഹ്യം ചോദിച്ചു 

" നീ  ആ  മോടിക്കെ ഭാസ്കരന്റെ  മോനാല്യോ ?"
" അതെ  സാറെ "
" എന്തോ  വരെ പഠിച്ചു ?"
" പ്രീ  ഡിഗ്രി , പിന്നെ  പോയില്ല  സാറെ "
"  ഡാ  ചെറുക്കാ , നിനക്ക് വല്ല  തൊഴിലും  എടുത്തു  ജീവിച്ചൂടെ? ഈ പിരിവുമായി എത്ര കാലം നടക്കും ? "
പയ്യന്‍  ഒന്നും മിണ്ടാതെ  തലയും താഴ്ത്തി  ഇറങ്ങിപ്പോയി .

രണ്ടു കൊല്ലം  കഴിഞ്ഞപ്പോള്‍  പിരിവും രസീത് കുറ്റിയും ഒക്കെ  കളഞ്ഞു  അതെ പയ്യന്‍  വീട്ടില്‍ നിന്നു  പെയിന്റടിക്കുന്നു, 

ഇത്തവണ  നാട്ടില്‍ പോയപ്പോള്‍  രാവിലെ  അച്ഛന്റെ കൂടെ നടക്കാന്‍  ഇറങ്ങിയപ്പോള്‍ , ഞാന്‍  അച്ഛനെപ്പറ്റി  ഓര്‍ത്തു .   ഞാന്‍  ഒരു വികൃതി ആയതിനാല്‍ അല്ലെ  അച്ഛന്‍  പണി കളഞ്ഞു  അരീക്കര എത്തിയത് .?  തരിശ്ശു   കിടന്ന  മണ്ണെല്ലാം  ഒന്നാന്തരം  കൃഷി ഭൂമി ആക്കിയത് ?  .  ഏതെല്ലാം പ്രതികൂല  സാഹചര്യങ്ങളെയും  കഷ്ടപ്പാടുകളെയും  അതിജീവിച്ചാണ്  അച്ഛന്‍  സ്വന്തം  സഹോദരങ്ങളെയും  കുടുംബത്തെയും  ഉയര്‍ത്തിക്കൊണ്ടു വന്നത് . അച്ഛന്‍ ഒരാളെയും  കൈ വിട്ടില്ല , സഹായം  ചോദിച്ചു  വന്നവരെയൊക്കെ  അച്ഛന്റെ  പരിമിതികള്‍ക്കുള്ളില്‍  നിന്നു  സഹായിച്ചു .  ഞങ്ങള്‍ മൂന്ന്  മക്കളെ  പഠിപ്പിച്ചു ,  

അച്ഛനെപ്പോലെയുള്ള കോടിക്കണക്കിനു  കൃഷിക്കാരാണ്  ഭാരതത്തിന്റെ  ഭക്ഷ്യവ്യവസ്ഥ  സംരക്ഷിക്കുന്നത് .  നഷ്ടങ്ങള്‍  സഹിച്ചു  കൃഷി ചെയ്യാന്‍  ഒരു  ഉള്‍വിളി പോലെ  ഇറങ്ങിത്തിരിക്കുന്നത്‌ . അച്ഛന്‍  ഈ എന്പത്താറാം  വയസ്സിലും  ഇത്ര  ആരോഗ്യവാനായി   ഇരിക്കുന്നത്  അച്ഛന്റെ  കൃഷിയോടുള്ള  അടങ്ങാത്ത  അഭിനിവേശവും  അധ്വാന ശീലവും  ഒന്ന് കൊണ്ട് മാത്രം ആണ് . 

അച്ഛന്റെ  കൂടെ  അരീക്കര  രാവിലെ നടക്കാന്‍  ഇറങ്ങിയപ്പോള്‍ , വല്ലാതെ തേഞ്ഞ  റബ്ബര്‍ ചെരുപ്പും  ഒറ്റ മുണ്ടും  ഉടുത്തു  എന്റെ മുന്‍പില്‍  നടക്കുന്ന അച്ഛനെ   ഓര്‍ത്തു . എത്ര ആളുകള്‍ ആണ് അച്ഛനോട്  കുശലം  ചോദിച്ചു  പോവുന്നത് .  അച്ഛന്റെ മുന്‍പില്‍  ഈ മക്കള്‍  എവിടെ ? 

 ഈ അച്ഛന്‍  ഏറ്റവും  കൂടുതല്‍  എന്നെ അടിച്ചിട്ടുള്ളത്  എന്തിനാ ?. എനിക്കല്ലേ  എറ്റവും   കൂടുതല്‍ അടി കിട്ടിയതും 
കള്ളം പറഞ്ഞതിന് , മോഷ്ടിച്ചതിന് ,  പഠിക്കാത്തതിനു ,  പ്രായം ആയവരെ  ബഹുമാനിക്കഞ്ഞതിനു , റേഡിയോവില്‍  ഹിന്ദി  പാഠം  വരുമ്പോള്‍  ഒളിച്ചു  പോയതിനു , പശുവിനു  കാടി കൊടുക്കഞ്ഞതിനു , തെങ്ങും തൈക്കു വെള്ളം കൊരാഞ്ഞതിനു , സൈക്കിള്‍  ഒളിച്ചു  കൊണ്ടുപോയി  ഉരുട്ടി ഇട്ടതിനു ,  ട്യൂഷന്  പോവാതെ  ഒളിച്ചിരുന്നതിനു ....... 

അമ്മക്ക്  ദേഷ്യവും  സങ്കടവും  ഒക്കെ വരുമ്പോള്‍  കേട്ട് ശീലിച്ച ഒരു വാചകം ഉണ്ട് 
"   ഒരു കൃഷിക്കാരന്റെ  ഭാര്യ  എന്ന് പറയാന്‍  എന്തോ  അഭിമാനമാ  ഉള്ളത് ,  ഈ പിള്ളാരെങ്കിലും  പഠിച്ചു  ഈ   ഓണം  കേറാമൂലയില്‍  നിന്നു  രക്ഷപെട്ടാ മതിയാരുന്നു "

 എന്റെ  പാവം  അമ്മെ ,  എന്നാ കേട്ടോ .
" അച്ഛനെപ്പോലെ  ഒരു  കൃഷിക്കാരന്റെ  മകനാണ്  എന്ന്  പറയാന്‍ അല്ലാതെ  വേറെ എന്താണ്  എനിക്ക്  അഭിമാനം  അമ്മെ ?  എന്റെ രക്ഷപെടല്‍  അരീക്കരയിലേക്ക്   തിരിച്ചു തന്നെ   ആണമ്മേ "
 ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പട്ടാളത്തില്‍  ചേരാന്‍  കാത്തു നിന്ന   അച്ഛന്‍ എന്റെ  മനസ്സില്‍  നിറഞ്ഞു നില്‍ക്കുന്നു .
ഇത്തവണ അരീക്കര പോയപ്പോള്‍ കണ്ട അച്ഛന്റെ ചില സഹപാറികളെയും അമ്മയുടെ സഹ പ്രവര്‍ത്തകരെയും ഒക്കെ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട് . ശുധാത്മാക്കളായ അവരെപ്പറ്റി ഒക്കെ എഴുതാന്‍ തക്ക പ്രാധാന്യവും ഉണ്ട് . എന്നീട്ടും അച്ഛനെ പറ്റി അല്പം കൂടി എഴുതണം എന്ന് മനസ്സ് പറയുന്നു . ഞാന്‍ എന്റെ അച്ഛനെ പറ്റി എഴുതുമ്പോള്‍ അത് വായിക്കുന്ന ഓരോരുത്തരും അവരുടെ അച്ഛനെ ഓര്‍ക്കും എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ്‌ വീണ്ടും എഴുതണം എന്ന് ആഗ്രഹിക്കുന്നത് .

എന്റെ അച്ഛന്‍ , ചെമ്പശ്ശേരി കൃഷ്ണന്‍ മകന്‍ സുദര്‍ശനന്‍ എന്ന തങ്കപ്പന്‍ , 86 വയസ്സ് , അരീക്കരയിലെ പഴയ കൂട്ട് കുടുംബങ്ങളില്‍ ഒന്നായ കിഴക്കേക്കര വീട് ഭാഗം വെച്ച് പിരിയുമ്പോള്‍ അച്ഛന്റെ അച്ഛനായ കൃഷ്ണന്‍ സാര്‍ എന്ന കുടിപള്ളിക്കുടം വാദ്ധ്യാര്‍ക്ക് കുറ്റിക്കാടും ചീങ്കയും വെട്ടുകല്ലും നിറഞ്ഞ നാലേക്കര്‍ മലഞ്ചരിവും അതിനു താഴെ കുറച്ചു പാടവും ആണ് വീതം കിട്ടിയത് . അച്ഛന്റെ അമ്മ മരിക്കുമ്പോള്‍ അച്ഛന് വെറും അഞ്ചു വയസ്സ് . മൂത്ത സഹോദരി നളിനി അപ്പച്ചിയും , ശരിക്കും അമ്മ നോക്കുന്നതുപോലെ അച്ഛനെ വളര്‍ത്തിയത് കൊണ്ടായിരിക്കും.അച്ഛന്‍ ഈ മൂത്ത സഹോദരിയെ " കൊച്ചമ്മ " എന്നാണു വിളിച്ചിരുന്നത്‌ , അച്ഛന് പതിനെട്ടു വയസ്സ് ആവുന്നതിനു മുന്‍പേ കൃഷ്ണന്‍സാര്‍ അച്ഛനെക്കാള്‍ അധികം പ്രായം കൂടുതല്‍ ഒന്നും ഇല്ലാത്ത ഒരു അമ്മയെ വിവാഹം ചെയ്തു . അരയും പുരയും ഉള്ള ഒരു ചെറിയ വീട്ടില്‍ അച്ഛനും നളിനി അപ്പച്ചിയും പിന്നെ അഞ്ചു അര്‍ദ്ധ സഹോദരങ്ങളും ആയി ജീവിതം അത്യന്തം ദുരിതപൂര്‍ണമായി മുന്നോട്ടു നീങ്ങി . കൃഷ്ണ സാറിനു കിട്ടുന്ന ആറു രൂപ ശമ്പളം കൊണ്ട് ഒന്‍പതു പേരുള്ള ആ കുടുംബം എങ്ങിനെ കഴിഞ്ഞു എന്ന് അച്ഛനോട് ചോദിച്ചാല്‍ മാത്രം മതി , അച്ഛന്റെ കണ്ണ് നിറയാന്‍ .

ക്ഷാമ കാലവും ലോക മഹാ യുദ്ധകാലവും ഒക്കെ പട്ടിണിയും, പണമുള്ള ചില ബന്ധുക്കളുടെ ഔദര്യവുമായി അച്ഛന്‍ കൌമാരം കഴിച്ചു കൂട്ടി . ആറു കി മി ദൂരം അതിരാവിലെ നടന്നു മെഴുവേലി ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കാന്‍ പോയി . അച്ഛന്റെ കൂടെ ഒന്നാം ക്ലാസ്സില്‍ പഠിച്ചു തുടങ്ങിയ കുട്ടികളില്‍ പത്താം തരം എത്തിയ ഒരേ ഒരു വിദ്യാര്‍ഥി ആയിരുന്നു അച്ഛന്‍ എന്ന് പറയുമ്പോള്‍ അന്നത്തെ വിദ്യാഭ്യാസം അന്നാട്ടില്‍ എത്ര ദുഷ്കരം ആണെന്ന് മനസ്സിലാകുമല്ലോ . പക്ഷെ അച്ഛന് പഠിക്കാന്‍ നല്ല കഴിവുണ്ടെന്നും കോളേജില്‍ അയച്ചു പഠിപ്പിക്കണം എന്നൊക്കെ കൃഷ്ണന്‍ സര്‍ എന്ന പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ ഒരുപാട് ആശിച്ചു എങ്കിലും അതിനുള്ള പാങ്ങൊന്നും ആ പാവത്തിനില്ലായിരുന്നു . മെഴുവേലി സ്കൂളില്‍ പോകുന്നതും അവിടെ കൃഷ്ണന്‍ സാറിന്റെ ചേട്ടന്റെ വീട്ടില്‍ താമസിച്ചും ഗൌരി കൊച്ചമ്മ എന്ന മറ്റൊരു സഹോദരി ചോറ് വിളമ്പി കൊടുത്തു പാട്ട വിളക്കിന്റെ വെട്ടത്തിരുന്നു പഠിച്ചു ഒന്നാം ക്ലാസ്സോടെ അന്നത്തെ ഇ എസ് എല്‍ സീ പരീക്ഷ പാസായ അച്ഛന് പക്ഷെ സമ്മാനിച്ചത്‌ കൃഷ്ണന്‍ സാറിന്റെ പ്രാരാബ്ധങ്ങളുടെ വലിയൊരു ഭാരമായിരുന്നു . അന്ന് വരെ ആരുടെ മുന്‍പിലും കൈ നീട്ടാതെ വളര്‍ന്ന അഭിമാനിയായ അച്ഛന്‍ അവസാനം കോളേജില്‍ പോകണം എന്നൊരു ആഗ്രഹം മനസ്സില്‍ വെച്ച് ചങ്ങനനാശ്ശേരിയിലുള്ള സ്വന്തം അമ്മാവനെ കണ്ടു സഹായം ചോദിയ്ക്കാന്‍ പോയി . അവിടെയും വലിയ മെച്ചമായ സ്ഥിതി ഒന്നും ആയിരുന്നില്ലെങ്കിലും അരീക്കരയെക്കാള്‍ ഭേദം ആണല്ലോ എന്ന് വിചാരിച്ചാണ് പുറപ്പെട്ടത്‌ . അമ്മാവന് സഹായിയ്ക്കാന്‍ വലിയ മനസ്സുള്ള ആളൊക്കെ ആയിരുന്നു , പക്ഷെ അവിടെയും അഞ്ചാറു മക്കളൊക്കെ പഠിക്കുന്നു , വരുമാനം തുച്ഛം, അമ്മാവന്‍ നിവര്‌തിയില്ലെന്നു പറഞ്ഞു കൈമലര്‍ത്തിയാതോടെ അച്ഛന്റെ കോളേജു സ്വപ്നങ്ങള്‍ ഒക്കെ വാടിക്കരിഞ്ഞു . തിരിച്ചു ബോട്ട് ഇറങ്ങി നടന്നത് സ്വന്തം വീട്ടിലേക്കല്ല , പട്ടാളത്തില്‍ ആളെയെടുക്കുന്നു എന്ന് കേട്ടറിഞ്ഞു മൈതാനത്ത് പൊരിവെയിലില്‍ അച്ഛന്റെ ഊഴം കാത്തു നിന്നു, പിന്നെ പട്ടാള വണ്ടി കയറി എറണാകുളത്തേക്ക് .തങ്കപ്പന്‍ കുഞ്ഞിനെ തിരിച്ചു വരുന്നതും നോക്കി ചോറ് വിളമ്പി കാത്തിരുന്ന നളിനി അപ്പച്ചിക്കും കൃഷ്ണ സര്‍ നും പിന്നെ കിട്ടിയത് അച്ഛന്റെ കത്താണ്
" ആരെയും ബുദ്ധിമുട്ടിക്കുന്നില്ല , ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു"

അച്ഛന്‍ പട്ടാളത്തില്‍ നിന്നും അയക്കുന്ന പണം കൊണ്ട് എട്ടു പേരുള്ള ഒരു കുടുംബം കഴിയണം , അഞ്ചു അര്‍ത്ഥ സഹോദരങ്ങളെ പഠിപ്പിക്കണം , അവിടെ നിന്നു വേണം അച്ഛനെ കുറിച്ച് പറയുമ്പോള്‍ തുടങ്ങാന്‍ . അച്ഛന്‍ ആരെയും കൈവിട്ടില്ല ,അന്നത്തെ പരിതസ്ഥിതിയില്‍ അതൊരു വലിയ ത്യാഗം തന്നെ ആയിരുന്നു . മൂന്നു സഹോദരികളെ വിവാഹം കഴിപ്പിച്ചു , രണ്ടു അനിയന്മാര്‍ക്ക് ജോലി ശരിയാക്കി , ഒരിക്കല്‍ കൈവെടിഞ്ഞ അമ്മാവന്റെ വിദ്യാസമ്പന്നയായ മകളെ വിവാഹവും ചെയ്തു, വലിയ വീട് പണിയാന്‍ തറ കെട്ടിയെങ്കിലും തല്ല്ക്കാലം ചോര്‍നൊലിക്കാത്ത . ഒരു ഓടിട്ട വീട് പണിതു . അമ്മയുടെ അരീക്കരയിലെ കഷ്ടപ്പാടുകളും മഹാ വികൃതിയായി വളര്‍ന്ന ഈ മകനും കാരണം ജോലി കളഞ്ഞു തിരികെ അരീക്കര എത്തി .

അച്ഛന്‍ തിരികെ എത്തുമ്പോള്‍ യാതൊരു കൃഷിയും ചെയ്യാതെ കിടന്ന വീതം കിട്ടിയ മലഞ്ചരിവും നെല്‍കൃഷി ചെയ്യാതെ കിടന്ന ചെറിയ ഒരു തുണ്ട് ഭൂമിയും നോക്കി നെടുവീര്‍പ്പിട്ടു കാണും . ഇനി ഇതില്‍ നിന്നും എന്തെങ്കിലും ആദായം ഉണ്ടാക്കി വേണം മുന്നോട്ടു പോവാന്‍ , പട്ടാളത്തില്‍ നിന്നു വന്നപ്പോള്‍ പിരിഞ്ഞു കിട്ടിയ തുകയുടെ നല്ലൊരു ഭാഗം അച്ഛന്‍ പദ്ധതിക്കയ്യാല കെട്ടി ആ ഭൂമിയെ തട്ടുകളാക്കി , നിറയെ തെങ്ങും തൈകള്‍ , ഒട്ടു മാവ് , പ്ലാവ് , കാശു മാവ് , പേര , സപ്പോട്ട , വാഴ , ചേന , കാച്ചില്‍ , പല തരം പച്ചക്കറികള്‍ എന്ന് വേണ്ട അവിടെ ഒരു ഹരിത വിപ്ലവം നടത്തി , പശുക്കളെ വാങ്ങി ധവള വിപ്ലവവും !

അച്ഛന്റെ ഭൂമിയോടുള്ള , മരങ്ങളോടുള്ള , പശുക്കലോടുള്ള, പൂക്കലോടുള്ള , സ്നേഹം കണ്ടാണ്‌ ഞങ്ങള്‍ മൂന്നു പേരും വളര്‍ന്നു വലുതായത് . അമ്മക്ക് കൃഷി എന്ന് കേട്ടാല്‍ അലര്‍ജി ആന്നെന്നു കൂടി ഓര്‍ക്കണം . അച്ഛന്‍ പരീക്ഷിക്കാത്ത കൃഷികള്‍ , നടാത്ത ചെടികള്‍ ഇല്ലാന്ന് തന്നെ പറയാം . കൊഴുവല്ലൂര്‍ കാരന്‍ ഗ്രാമ സേവകന്‍ മത്തായി സാര്‍ ഒന്നുകില്‍ അച്ഛനെ തേടി ഇറങ്ങും , അല്ലെങ്കില്‍ അച്ഛന്‍ മത്തായ് സാറിനെ തേടിയിറങ്ങും. ആ സൗഹൃദം കണ്ടു ആണ് അച്ഛന്റെ കൃഷി എന്തൊരു മഹത്തായ ആശയം ആണെന്ന് ഞങ്ങള്‍ക്ക് തോന്നിയത് .

അച്ഛന്റെ ബന്ധുക്കളും സഹപാഠികളും ഒക്കെ വരുമ്പോള്‍ കൃഷി വിഭവങ്ങള്‍ സമ്മാനിക്കാന്‍ അച്ഛനുള്ള ആവേശവും അവയെപ്പറ്റി അച്ഛനുള്ള അറിവും എനിക്കിന്നും മാതൃകയാണ് . മിക്ക കൃഷികളിലും അച്ഛന് നഷ്ടമായിരുന്നു എന്താണ് സത്യം . വളം ഇറക്കാനും കൂലി കൊടുക്കാനും ഒക്കെ അമ്മയുടെ കൈയ്യില്‍ നിന്നും കടം വാങ്ങുമ്പോള്‍ കേള്‍ക്കുന്ന കുത്തുവാക്കുകളും ശകാരങ്ങളും ശാപങ്ങളും ഞങ്ങള്‍ക്ക് നിത്യ പരിചയമായിരുന്നു .

മക്കളെക്കാള്‍ അച്ഛന്‍ സ്നേഹിച്ചിരുന്നത് പശുക്കളെയും കൃഷിയും ആണെന്ന് പലപ്പോഴും തോന്നിപ്പോവും , അതുപോലെ പാവങ്ങള്‍ വന്നു തേങ്ങയോ തെങ്ങും തൈയ്യോ പൊത്താനൊ ചൂട്ടോ മടലോ ഒക്കെ ചോദിച്ചാല്‍ അച്ഛന്‍ അത് കൊടുക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് . പുര കെട്ടാന്‍ ഓല കൊടുക്കുന്നത് കര്‍ശനമായി കാശ് വേണം എന്നൊക്കെ പറയുമെങ്കിലും ഒരിക്കലും വാങ്ങാന്‍ പറ്റാത്ത ആളുകള്‍ക്ക് തന്നെയാണ് കൊടുക്കുന്നതും .

അച്ഛനെ തിരക്കി എന്തെല്ലാം ആവശ്യങ്ങളുമായി ആണ് ആളുകള്‍ വന്നിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നു . പാര്‍ട്ടിക്കാര്‍ക്ക് കോടി കെട്ടാന്‍ കമുക് വേണം . മലക്ക് പോവാന്‍ പന്തല്‍ കെട്ടാന്‍ കുരുത്തോല വേണം . കല്യാണത്തിനു കാല്‍ നാട്ടാന്‍ കമുക് വേണം, അലക് വേണം , അച്ഛന്റെ വിശ്വസ്തരായ പണിക്കര്‍ക്ക് എന്തെല്ലാം ആണ് സഹായങ്ങള്‍ ചെയ്യുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു .

അച്ഛന്റെ സ്ഥിരം സൈക്കിളില്‍ നിന്നും " സില്‍വര്‍ പ്ലുസ് " എന്നൊരു മോപ്പെട് ലേക്ക് പ്രമോഷന്‍ ആയപ്പോളേക്കും ഞങ്ങള്‍ മൂത്ത രണ്ടു മക്കള്‍ വിദേശത്തു ജോലി ആയിരുന്നു . ഒരിക്കല്‍ ഒരു പരിചയക്കാരനെ തിരക്കി പോകുന്ന വഴിയില്‍ ഒരു കല്ലില്‍ കയറി ചെറുതായി അത് മറഞ്ഞു . അച്ഛന് യാതൊരു പരിക്കും ഇല്ലെന്നു കരുതി എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് കാല് നിലത്തു നില്‍ക്കുന്നില്ല , മുട്ടിനു താഴെ വെച്ച് ഒടിഞ്ഞിരിക്കുന്നു എന്ന് അപ്പോളാണ് മനസ്സിലായത് . കൊച്ചനിയനും അന്ന് എവിടെയോ പോയിരിക്കുന്നു . എന്തിനു പറയുന്നു , ഞങ്ങളില്‍ ഒരാള്‍ വിവരം അറിഞ്ഞു നാട്ടില്‍ എത്തി , അച്ഛനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ , അവിടെയാണെങ്കില്‍ സൂചി കുത്താന്‍ സ്ഥലമില്ല , ജനറല്‍ വാര്‍ഡില്‍ കിടത്തിയിരിക്കുന്നു . അര മുതല്‍ തള്ളവിരല്‍ വരെ ഒറ്റ പ്ലാസ്റെര്‍ ഇട്ടിരിക്കുന്നു . ഞങ്ങള്‍ അതിശയിച്ചു പോയത് അതൊന്നുമല്ല , അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരോ ഏഴോ പേര് അവിടെയുണ്ട് . അരീക്കര നിന്നും മണിക്കൂര്‍ ഇടവിട്ട്‌ ഓരോരുത്തര്‍ ചോറ്റു പാത്രങ്ങളുമായി വാര്‍ഡില്‍ വരുന്നു .

" അണ്ണോ, ഇപ്പഴാ അറിഞ്ഞത് , ഇതെന്തോ പറ്റി അണ്ണാ "
" ഉയ്യോ സാറേ , ഇതെങ്ങനെ പറ്റി ?"
" ഇത് സാറിനു രാവിലത്തെ കഞ്ഞി , ഉച്ചക്കെ ഊണ് , വൈകിട്ടത്തെ കഞ്ഞി , പയറും പപ്പടവും "

അരീക്കര നിന്നും അച്ഛന്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു വണ്ടി കയറുന്നവര്‍ കൊണ്ട് വരുന്ന കാഴ്ച വസ്തുക്കളും ഭക്ഷണവും മറ്റു കണ്ടു നേഴ്സ് മാര്‍ അന്തം വിട്ടിരുന്നു
" അപ്പച്ചന്റെ മക്കള്‍ രാഷ്ടീയക്കാരാണോ അപ്പച്ചാ ?"
" എന്റെ ദൈവമേ ഈ നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ "

സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക്‌ അച്ഛന്റെ കാര്യത്തില്‍ ഒരു റോളും ഇല്ലാതെ പോയി എന്ന് തന്നെ പറയാം , അച്ഛനെ കൊണ്ട് പോയതും ഡോക്ടര്‍ നെ കാണിച്ചതും പ്ലാസ്റെര്‍ ഇട്ടതും പണം അടച്ചതും ഒന്നും ഞങ്ങള്‍ അറിഞ്ഞില്ല , ഞാന്‍ ആകെ അച്ഛന് വേണ്ടി ചെയ്തത് ഒരു പരിചയം ഉപയോഗിച്ച് വാര്‍ഡിലേക്ക് മാറ്റി എന്നത് മാത്രമാണ് . ഒരാള്‍ പണം വാങ്ങില്ല , വീട്ടിലും പോവില്ല . അവര്‍ക്ക് അച്ഛന്റെ കൂടെ ഇരിക്കണം

അച്ഛനെപ്പറ്റി എത്ര ആളുകള്‍ വേവലാതിപ്പെടുന്നു , അച്ഛന്റെ സ്നേഹത്തിനു വല്ലാത്ത ഒരു ആജ്ഞാ ശക്തി ഉണ്ടായിരുന്നു ,അച്ഛന് രാഷ്ട്രീയം ഇല്ല , പക്ഷെ മിക്ക രാഷ്ട്രീയക്കാരും അവിടെ വന്നു പത്തു രൂപയോ ഒരുപതു രൂപയോ സംഭാവന വാങ്ങി ചായയും കുടിച്ചു പോവുക പതിവാണ് . അച്ഛന് വലിയ വിശ്വാസം ഒന്നും ഇല്ലെങ്കിലും ഉത്സവങ്ങലോടും കഥകളിയോടും ഒക്കെ നല്ല കമ്പം ഉണ്ട് .

ഒരിക്കല്‍ രാഷ്ട്രീയ പിരിവിനു കുറെ ചെറുപ്പക്കാര്‍ വന്നു , പതിവ് പോലെ കുറെ കുശലം പറഞ്ഞു രസീത് ഒക്കെ എഴുതി കാശ് വാങ്ങി കീശയില്‍ ഇടാന്‍ നേരത്ത് അച്ഛന്‍ വെറുതെ ലോഹ്യം ചോദിച്ചു

" നീ ആ മോടിക്കെ ഭാസ്കരന്റെ മോനാല്യോ ?"
" അതെ സാറെ "
" എന്തോ വരെ പഠിച്ചു ?"
" പ്രീ ഡിഗ്രി , പിന്നെ പോയില്ല സാറെ "
" ഡാ ചെറുക്കാ , നിനക്ക് വല്ല തൊഴിലും എടുത്തു ജീവിച്ചൂടെ? ഈ പിരിവുമായി എത്ര കാലം നടക്കും ? "
പയ്യന്‍ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇറങ്ങിപ്പോയി .

രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ പിരിവും രസീത് കുറ്റിയും ഒക്കെ കളഞ്ഞു അതെ പയ്യന്‍ വീട്ടില്‍ നിന്നു പെയിന്റടിക്കുന്നു,

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ രാവിലെ അച്ഛന്റെ കൂടെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ , ഞാന്‍ അച്ഛനെപ്പറ്റി ഓര്‍ത്തു . ഞാന്‍ ഒരു വികൃതി ആയതിനാല്‍ അല്ലെ അച്ഛന്‍ പണി കളഞ്ഞു അരീക്കര എത്തിയത് .? തരിശ്ശു കിടന്ന മണ്ണെല്ലാം ഒന്നാന്തരം കൃഷി ഭൂമി ആക്കിയത് ? . ഏതെല്ലാം പ്രതികൂല സാഹചര്യങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് അച്ഛന്‍ സ്വന്തം സഹോദരങ്ങളെയും കുടുംബത്തെയും ഉയര്‍ത്തിക്കൊണ്ടു വന്നത് . അച്ഛന്‍ ഒരാളെയും കൈ വിട്ടില്ല , സഹായം ചോദിച്ചു വന്നവരെയൊക്കെ അച്ഛന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സഹായിച്ചു . ഞങ്ങള്‍ മൂന്ന് മക്കളെ പഠിപ്പിച്ചു ,

അച്ഛനെപ്പോലെയുള്ള കോടിക്കണക്കിനു കൃഷിക്കാരാണ് ഭാരതത്തിന്റെ ഭക്ഷ്യവ്യവസ്ഥ സംരക്ഷിക്കുന്നത് . നഷ്ടങ്ങള്‍ സഹിച്ചു കൃഷി ചെയ്യാന്‍ ഒരു ഉള്‍വിളി പോലെ ഇറങ്ങിത്തിരിക്കുന്നത്‌ . അച്ഛന്‍ ഈ എന്പത്താറാം വയസ്സിലും ഇത്ര ആരോഗ്യവാനായി ഇരിക്കുന്നത് അച്ഛന്റെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശവും അധ്വാന ശീലവും ഒന്ന് കൊണ്ട് മാത്രം ആണ് .

അച്ഛന്റെ കൂടെ അരീക്കര രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ , വല്ലാതെ തേഞ്ഞ റബ്ബര്‍ ചെരുപ്പും ഒറ്റ മുണ്ടും ഉടുത്തു എന്റെ മുന്‍പില്‍ നടക്കുന്ന അച്ഛനെ ഓര്‍ത്തു . എത്ര ആളുകള്‍ ആണ് അച്ഛനോട് കുശലം ചോദിച്ചു പോവുന്നത് . അച്ഛന്റെ മുന്‍പില്‍ ഈ മക്കള്‍ എവിടെ ?

ഈ അച്ഛന്‍ ഏറ്റവും കൂടുതല്‍ എന്നെ അടിച്ചിട്ടുള്ളത് എന്തിനാ ?. എനിക്കല്ലേ എറ്റവും കൂടുതല്‍ അടി കിട്ടിയതും
കള്ളം പറഞ്ഞതിന് , മോഷ്ടിച്ചതിന് , പഠിക്കാത്തതിനു , പ്രായം ആയവരെ ബഹുമാനിക്കഞ്ഞതിനു , റേഡിയോവില്‍ ഹിന്ദി പാഠം വരുമ്പോള്‍ ഒളിച്ചു പോയതിനു , പശുവിനു കാടി കൊടുക്കഞ്ഞതിനു , തെങ്ങും തൈക്കു വെള്ളം കൊരാഞ്ഞതിനു , സൈക്കിള്‍ ഒളിച്ചു കൊണ്ടുപോയി ഉരുട്ടി ഇട്ടതിനു , ട്യൂഷന് പോവാതെ ഒളിച്ചിരുന്നതിനു .......

അമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോള്‍ കേട്ട് ശീലിച്ച ഒരു വാചകം ഉണ്ട്
" ഒരു കൃഷിക്കാരന്റെ ഭാര്യ എന്ന് പറയാന്‍ എന്തോ അഭിമാനമാ ഉള്ളത് , ഈ പിള്ളാരെങ്കിലും പഠിച്ചു ഈ ഓണം കേറാമൂലയില്‍ നിന്നു രക്ഷപെട്ടാ മതിയാരുന്നു "

എന്റെ പാവം അമ്മെ , എന്നാ കേട്ടോ .
" അച്ഛനെപ്പോലെ ഒരു കൃഷിക്കാരന്റെ മകനാണ് എന്ന് പറയാന്‍ അല്ലാതെ വേറെ എന്താണ് എനിക്ക് അഭിമാനം അമ്മെ ? എന്റെ രക്ഷപെടല്‍ അരീക്കരയിലേക്ക് തിരിച്ചു തന്നെ ആണമ്മേ "
ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പട്ടാളത്തില്‍ ചേരാന്‍ കാത്തു നിന്ന അച്ഛന്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

കണ്ണീരിന്റെ വില

 ഓരോതവണ നാട്ടില്‍ നിന്ന്  അമ്മ  വിളിക്കുമ്പോഴും  അമ്മക്ക്  ഒറ്റക്കാര്യമേ  അറിയേണ്ടതുള്ളൂ 
" എടാ  അനിയാ ,  നീ എന്നാ വരുന്നേ ?, നീ വരാം  വരാം  എന്ന് പറഞ്ഞിട്ടു  എത്ര നാളായി ,  നീ ഒന്ന് വന്നിട്ട് വേണം  എനിക്ക്   അമ്പലമായ അമ്പലങ്ങളും  കൂടെ  വര്‍ക്ക്‌ ചെയ്ത  സാരന്മാരെയും ഒക്കെ  ഒന്ന് കാണാന്‍ " 

അങ്ങനെ ഇത്തവണ   അരീക്കര പോയി താമസിച്ചത്  തികച്ചും  ഒരു  അജ്ഞാതവാസം  പോലെ ആയിരുന്നു .  കോര്‍പ്പറേറ്റ്  ലോകത്തെ  മന്ത്രങ്ങളും  തന്ത്രങ്ങളും  കാപട്യങ്ങളും  ഒക്കെ നിറഞ്ഞ യാന്ത്രികജീവിതത്തില്‍  നിന്നും  ഒരു മോചനം !. അരീക്കര  ഇന്റര്‍നെറ്റ്‌  ഇല്ല , ഫേസ് ബുക്ക്‌  ഇല്ല , മൊബൈല്‍  റേഞ്ച്  തന്നെ  കഷ്ടി , അതിനാല്‍  ആരും  വിളിക്കാതെ , ആരെയും  വിളിക്കാതെ  അമ്മയോടും  അച്ഛനോടും  അവരുടെ  ഇഷ്ടങ്ങള്‍  നോക്കി, അവരുടെ  സങ്കടങ്ങളും  ശകാരങ്ങളും  കേട്ട് , അവര്‍ക്കിഷ്ടപ്പെട്ട  ഭക്ഷണം  അടുക്കളയില്‍ കയറി  പാചകം  ചെയ്തും വിളമ്പി കൊടുത്തും  ഒക്കെ   അവരുടെ  നിഴലില്‍ കഴിയാന്‍  ഒരു ശ്രമം  നടത്തി . അതൊരു പറഞ്ഞറിയിക്കാന്‍  വയ്യാത്ത  അനുഭവം ആയിരുന്നു .

എന്റെ  അമ്മ ,  ചങ്ങനാശ്ശേരി  തൃക്കടിത്താനം കൊണ്ടയില്‍  ഗോവിന്ദന്‍വൈദ്യന്‍  മകള്‍  തങ്കമ്മ,ഇപ്പോള്‍ 80 വയസ്സ്,  എനിക്ക്    അമ്മ മാത്രമല്ല ,  മുളക്കുഴ  ഗവ  ഹൈ  സ്കൂളില്‍  മുപ്പന്തഞ്ചു വര്‍ഷം, ആയിരക്കണക്കിന്  കുട്ടികളെ  കണക്കും  ഇന്ഗ്ലീഷും  പഠിപ്പിച്ച  ഒരു  അധ്യാപിക കൂടി ആയിരുന്നു .   ഒരു അച്ഛന്റെ സകല വിധ  വാത്സല്യങ്ങളും  കിട്ടി ,  മറ്റു  നാല് സഹോദരങ്ങളുടെ  അരുമ  സഹോദരി  ആയി ചങ്ങന്നാശേരി  പോലെ   വെള്ളവും  വെളിച്ചവും ഒക്കെ ഉള്ള  ഒരു ഇടത്തരം  പട്ടണത്തില്‍  വളര്‍ന്നു കണക്കില്‍  ബിരുദവും ബീ എഡ് ഉം ഒക്കെ നേടി  ഒടുവില്‍ സര്‍ക്കാര്‍  ജോലി  നേടി  സ്വന്തം  അപ്പച്ചിയുടെ  മകനായ  എന്റെ  അച്ഛനെ  അന്നത്തെ  നാട്ടു നടപ്പ് അനുസരിച്ച്  വിവാഹം  കഴിച്ചു അരീക്കര  എത്തിച്ചേര്‍ന്നു.

അച്ഛനെ  അമ്മക്ക്  ഒരിക്കലും  ഇഷ്ടമല്ലായിരുന്നു  എന്നും  സ്വന്തം  അച്ഛന്‍  ഒരുപാട്  നിര്‍ബന്ധിച്ചാണ്  കല്യാണം  കഴിപ്പിച്ചതെന്നും  അമ്മ  ഒരു  ആയിരം  വട്ടം  ഞങ്ങളോട്  പറഞ്ഞിട്ടുണ്ട് . അമ്മക്ക്   അരീക്കര  വന്നത്  മുതല്‍  കഷ്ടപ്പാടുകള്‍  മാതമേ ഉള്ളൂ  എന്നും  അച്ഛന്  ഇതൊന്നും  അറിയാതെ  പട്ടാളത്തില്‍  വര്‍ഷത്തില്‍  വരുന്ന  അവധിക്കാലം  അച്ഛന്റെ  ബന്ധുക്കളെ  സഹായിച്ചു  തിരിച്ചു  പോകല്‍  ആണ്  പതിവ്  എന്നും  അമ്മ എന്നും  പരാതിപ്പെട്ടിരുന്നു. കരന്റോ പൈപ്പോ  ഇല്ലാത്ത  അരീക്കരയിലെ  താമസവും  ചിരട്ടയിലും  കുടുക്കയിലും  അടക്കാവുന്ന  പരുവത്തില്‍  ഉള്ള  മൂന്നു ആണ്‍കുട്ടികളും വീട്ടു ജോലികളും  സ്കൂളിലെ  പണിയും ഒക്കെ  ആയി  പാവം  അമ്മക്ക്  താങ്ങാവുന്നതില്‍  കൂടുതല്‍ ആയിരുന്നു. വല്ലപ്പോഴും   വരുന്ന  അമ്മയുടെ  അച്ഛനോട്  സങ്കടക്കെട്ടുകള്‍  അഴിച്ചു വെച്ച്  പരാതി പറയലും  പൊട്ടി കരച്ചിലും  വീട്ടില്‍  നിത്യസംഭവം  ആയിരുന്നു . 

അമ്മയും  അച്ഛനും  എല്ലാ അര്‍ത്ഥത്തിലും  രണ്ടു ധ്രുവങ്ങളില്‍  നില്‍ക്കുന്നവരായിരുന്നു. അമ്മ  വെളുത്തു  സുന്ദരി , അച്ഛന്‍ കറുപ്പിലും വെളുപ്പിലും  ഒന്നും  വിശ്വാസം  ഇല്ലാത്ത  ഒരു ഇരു  നിറക്കാരന്‍,  അമ്മ  വലിയ  ഈശ്വര  ഭക്ത , അച്ഛന്‍  നിരീശ്വര  വിശ്വാസി , അമ്മക്ക്  അല്‍പസ്വല്‍പ്പം  ജാതി  ചിന്ത , അച്ഛന്  പുരോഗമന  ചിന്ത , അമ്മക്ക് അരീക്കര  വിടണം , അച്ഛന്  അരീക്കര  ജീവന്‍ പോയാലും  വിടില്ല . മക്കളില്‍  ചേട്ടന്‍  അമ്മയെപ്പോലെ വെളുത്തു  സുന്ദരന്‍,  ഞാന്‍ അച്ഛനെപ്പോലെ , കൊച്ചനിയനും  അതുപോലെ . 

അമ്മക്ക്  ഒരു നിസ്സാര കാര്യം മതി  സങ്കടം  വരാന്‍,  അച്ഛന്‍  ഒന്ന് ശബ്ദം  ഉയര്‍ത്തി  സംസാരിക്കുകയോ  കുറ്റം  പറയുകയോ  ചെയ്‌താല്‍ മതി ,  കഴിഞ്ഞു !  പിന്നെ  കരച്ചില്‍ ആയി , പഴിച്ചില്‍ ആയി ,  അരീക്കര  വിടണം  എന്നായി ,  അമ്മയും  അച്ഛനും  തമ്മില്‍  ഉള്ള ഈ  ഇണക്കവും പിണക്കവും കണ്ടു ഞങ്ങള്‍  വളര്‍ന്നു വലുതായി  . 

അച്ഛന്‍  മാത്രമല്ല  അമ്മക്ക്  സങ്കടങ്ങള്‍  സമ്മാനിച്ചത്‌ , അമ്മയുടെ  ഭാഷ  കടമെടുത്ത്  പറഞ്ഞാല്‍ " അസത്ത് ചെറുക്കന്‍ " ആയ  ഞാന്‍ അമ്മക്ക് കൊടുത്ത  സങ്കടങ്ങള്‍  ചില്ലറയല്ല . സാധാരണ  കുട്ടികളുടെ  കുസൃതി ആയി സമാധാനിക്കാന്‍  പറ്റുന്ന  കാര്യങ്ങള്‍ ഒന്നും   അല്ല  ഞാന്‍ ചെയ്തു കൂട്ടിയത് , വീട്ടില്‍ നിന്നും  സാധനങ്ങള്‍  മോഷ്ടിക്കുക , അമ്മയുടെ  ബാഗില്‍ നിന്നും പണം  മോഷ്ടിക്കുക , ജാതിയില്‍  താഴ്ന്നതെന്ന്  അമ്മ കരുതുന്ന  കുട്ടികളുമായി  കൂട്ട് കൂടുക , അവരുടെ  വീട്ടില്‍ പോവുക,  ഭക്ഷണം  വാങ്ങി  കഴിക്കുക , അമ്മക്ക്  പൊതുവെ  ഇഷ്ടമില്ലാത്ത  അച്ഛന്റെ  ബന്ധു  വീടുകളില്‍  പോവുക , എന്ന് വേണ്ട  അമ്മയുടെ  ശകാരവും അടിയും  കണ്ണീരും  കഴിഞ്ഞിട്ട്  എനിക്ക്  ഉറങ്ങാന്‍  കഴിയാത്ത  കുട്ടിക്കാലം ആയിരുന്നു . ഒരു ചടങ്ങിനും  അമ്മ  എന്നെ കൊണ്ട് പോവില്ല , അഥവാ  കൊണ്ട് പോയാല്‍  എന്റെ കുറ്റങ്ങള്‍  കാണുന്നവരോടെല്ലാം  അമ്മ   വിളിച്ചു  പറഞ്ഞു കൊണ്ടേയിരിക്കും , അതിനാല്‍  ആ ശിക്ഷ  ഭയന്ന്  ഞാനും  അമ്മയുടെ കൂടെ  ഒരിടത്തും  പോവാന്‍  ഇഷ്ടപ്പെട്ടില്ല . 

" ആ  തന്തയുടെ അതെ  സ്വഭാവമാ  ഈ അസത്ത്  ചെറുക്കന് ! "  എന്ന്  ഏതു സദസ്സിലും  എവിടെവെച്ചും  അമ്മ   എന്നെ പ്പറ്റി  വിളിച്ചു പറയും . അത് കേട്ട് കേട്ട്  അച്ഛനോട്  എനിക്ക്  ഇഷ്ടം  അല്ല,  ആരാധന  തന്നെ  തുടങ്ങി  എന്നതാണ്  സത്യം . പാവം  അച്ഛന്‍ !  

അടൂരിനും  കൊട്ടരക്കരക്കും  ഇടയില്‍  താഴത്ത് കുളക്കട  എന്നൊരു  സ്ഥലമുണ്ട് ,  ഇവിടെ  പ്രസിദ്ധമായ  " നമ്പീ മഠം " എന്നൊരു   പുരാതന  ഇല്ലം ഉണ്ട് .  അമ്മയുടെ വല്യമ്മയുടെ അമ്മ  ഈ  ഇല്ലത്ത്  നിന്നും  വന്ന  ഒരു സ്ത്രീ  ആണെന്ന്   ആണ്  അമ്മ  വിശ്വസിക്കുന്നത് . അത്  വെറും ഒരു കെട്ടു കഥയാണോ  കെട്ടു  കേള്‍വി ആണോ  സത്യമാണോ  എന്നൊന്നും  ആര്‍ക്കും  അറിഞ്ഞു കൂടാ , പക്ഷെ  അമ്മയും വല്യച്ചനും  ഒക്കെ ഈ കഥ  വിശ്വസിക്കുകയും  ഇടയ്ക്കിടെ  ഈ നമ്പീ  മഠം സന്ദര്‍ശിക്കുകയും  പൂജകളും  വഴിപാടുകളും  ഒക്കെ  കഴിക്കുകയും  ചെയ്യും .  എന്റെ അച്ഛന്‍  ഈ  കഥ  കേള്‍ക്കുന്നത് തന്നെ  കലിയാണ്, 

"ഇത്തരം  വിഡ്ഢി കഥകള്‍  ഒക്കെ  സ്വന്തം മേന്മ  ഉയര്‍ത്തി കാണിക്കാന്‍  പഴയ മൂപ്പീന്നന്മാര്‍  ഉണ്ടാക്കി വെച്ചതാണ് ,  വല്ല  ഹരിജന്‍  കുടുംബത്തില്‍  നിന്നും ആണ്  ഈ വല്യമ്മ  വന്നിരുന്നു  എങ്കില്‍  ഇ കഥ ആരോടെങ്കിലും  മിണ്ടുമായിരുന്നോ ? " 
"  കുടുംബമോ  പാരമ്പര്യമോ ദൈവ വിശ്വാസമോ ഇല്ലാത്ത നിങ്ങള്‍ക്ക് ഇത് വല്ലതും  മനസ്സിലാവുമോ ?" 

എന്നിട്ട്  അമ്മ  ഒറ്റ കരച്ചിലാണ് , ആ കരച്ചില്‍  അവസാനിക്കണമെങ്കില്‍ " എന്ത് കുന്തം  എങ്കിലും  ആകട്ടെ , ഞാന്‍ അടുത്ത ആഴ്ച  അവിടെ  കൊണ്ട് പോകാം , ഇനി  ആ വല്യമ്മ  പിണങ്ങി പ്പോവണ്ട "  എന്ന് അച്ഛന്‍  അമ്മക്ക്  വാക്ക് കൊടുക്കണം . അച്ഛന്‍  മനസ്സില്‍  നിരീശ്വര വാദം  ഒക്കെ കൊണ്ട് നടക്കുമെങ്കിലും  ഒരു ദൈവത്തെയോ  മതത്തെയോ  ഇന്ന് വരെ  ചീത്ത  വിളിച്ചിട്ടില്ല , മറ്റു മതങ്ങളെ  ബഹുമാനിക്കാനും  ജാതി ചിന്ത  ഒരു അധര്‍മം  ആണെന്ന്  പഠിച്ചതും ഒക്കെ  ഞാന്‍ അച്ഛനില്‍ നിന്ന്  തന്നെയാണ് . 

ഞങ്ങള്‍  കുട്ടികള്‍  വളര്‍ന്നു വന്നത്  ഇത്തരം  വഴക്കുകളും പഴി ചാരലുകളും  കേട്ടാണ് ,   അമ്മയും അച്ഛനും  വഴക്ക്  പിടിക്കുമ്പോള്‍  കുട്ടികള്‍  ആരുടെ പക്ഷം  പിടിക്കും ?  രണ്ടു  പക്ഷവും  പിടിച്ചു   വളര്‍ന്നത്‌  കൊണ്ട്  ഞങ്ങള്‍ക്ക്  അമ്മയും അച്ഛനും  ഒരുപോലെ  പ്രീയപ്പെട്ടവര്‍ ആയി . അമ്മയുടെ  ഇഷ്ടങ്ങളും  അച്ഛന്റെ  ഇഷ്ടങ്ങളും അറിഞ്ഞു  അവര്‍ക്ക്  സന്തോഷം  തരുന്നത്  എന്തോ  അത്  ചെയ്തു കൊടുക്കല്‍  ആണ്  ഞങ്ങള്‍  മക്കള്‍  ചെയ്യേണ്ടത്  എന്ന്   അവരെ  കൂടുതല്‍  മനസ്സിലാകിയപ്പോള്‍  തോന്നി . 

അമ്മ പറഞ്ഞ  നമ്പീ മഠം  കാണാന്‍  പല തവണ  ഞാന്‍  അമ്മയോടൊപ്പം  പോയിട്ടുണ്ട് , ആ വലിയ  ഇല്ലത്തിനു മുന്‍പില്‍  നിന്ന്  നിറകണ്ണുകളോടെ   പ്രാര്‍ത്ഥിക്കുന്ന  അമ്മയെ  ഞാന്‍  എത്ര  തവണ കണ്ടിരിക്കുന്നു . ഈ അമ്മ വിശ്വസിക്കുന്നത്   ശരിയാണോ  എന്ന് ആര്‍ക്കറിയാം ? അതോ അച്ഛന്‍  പറഞ്ഞത് പോലെ അമ്മയുടെ പൂര്‍വികര്‍  ജാതിയില്‍  താഴെ  ആയാല്‍  എന്റെ അമ്മ  ആവില്ലേ ? അമ്മ  എന്നും അമ്മ തന്നെ ! 

മനസ്സില്‍  തോന്നുന്നത്  വെട്ടി തുറന്നു  പറയുന്ന  പ്രകൃതം ആണ്  അമ്മക്ക് , മുന്നില്‍ നില്‍ക്കുന്ന  ആള്‍  എന്ത് വിചാരിക്കും  എന്നൊന്നും  അമ്മക്ക്  പ്രശ്നമല്ല .   അതുപോലെ  മലയാളത്തിലെ  പല പദങ്ങളും അര്‍ഥം  അറിയാതെ  അസ്ഥാനത്ത്  ഉപയോഗിച്ച്   പലരെയും  സങ്കടപ്പെടുത്തുകയോ  ചിരിപ്പിക്കുകയോ   ഒക്കെ  ചെയ്തിട്ടുണ്ട് . 

ഒരിക്കല്‍  അമ്മയുടെ സഹപ്രവര്‍ത്തകരായ  കുറെ അധ്യാപകര്‍  വീട്ടില്‍  വന്നു , പതിവ് പോലെ  അരീക്കരയിലെ  കഷ്ടപ്പാടുകളും  അച്ഛന്റെ  കുറ്റങ്ങളും ഒക്കെ  പറഞ്ഞു  കൊണ്ടിരിക്കുകയാണ് ,
"  എന്റെ  സാറേ  എനിക്കീ മനുഷ്യന്റെ  വെപ്പാട്ടി  ജീവിതം  എനിക്ക്  മടുത്തു  "
" അതെന്താ  തങ്കമ്മേ  ഈ   വെപ്പാട്ടീ  ജീവിതം ?"
" ഈ  അരി വെപ്പും  സാമ്പാറു  വെപ്പും എല്ലാം  എനിക്ക്  മടുത്തു  പ്രിയംവദെ"
അമ്മ ഉദ്ദേശിച്ച  അര്‍ഥം കെട്ടു  അവര്‍  പൊട്ടിച്ചിരിച്ചു പോയി . 

എന്റെ  വിവാഹം  കഴിഞ്ഞ  സമയം , ഒരു ദിവസം എന്റെ ഭാര്യ  എന്നോട് പറഞ്ഞു 
" ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിഷമം  തോന്നരുത് ,  എനിക്ക്  നിങ്ങളെ    വിവാഹം  കഴിക്കണമെന്ന്  ഒരിക്കലും താല്‍പ്പര്യം  ഇല്ലായിരുന്നു ,   വീട്ടില്‍ എല്ലാവരും കൂടി  ഒരുപാട്  ബുദ്ധി മുട്ടിയാണ്  എന്നെക്കൊണ്ട്  സമ്മതിപ്പിച്ചത് , കാരണം  നിങ്ങളുടെ  അമ്മ  എന്നോട്  ചില കാര്യങ്ങള്‍  പറഞ്ഞു "

ഞാന്‍  ഒന്ന് ഞെട്ടി , എന്റെ ഈശ്വരാ , എന്റെ സ്വന്തം  അമ്മ  എന്തായിരിക്കും  എന്നെ പറ്റി പറഞ്ഞത് ?

"  ദേ, നിങ്ങളുടെ  അമ്മ  വീട്ടില്‍  വന്നയുടെനെ  പറയുകയാ ,  എന്റെ രണ്ടാമത്തെ  ചെറുക്കന്‍  ഒരു തല തിരിഞ്ഞവന്‍ ആയിരുന്നു ,  വെറും ഒരു മണ്ടന്‍ ! ഒരിക്കലും  പറഞ്ഞാല്‍ കേള്‍ക്കില്ലായിരുന്നു ,  ഒരക്ഷരം  പഠിക്കില്ലായിരുന്നു , വീട്ടില്‍ നിന്ന്  പണം  മോഷ്ട്ടിക്കുമായിരുന്നു,  വെറും ഒരു  അസത്തായിരുന്നു  "

" അതെല്ലാം  ഞാന്‍ സഹിക്കുമായിരുന്നു ,  നിങ്ങളുടെ  അമ്മ പറയുകയാ , അവനൊരു  സ്ത്രീലമ്പടന്‍ ആണെന്ന് "

ഞാന്‍ തളര്‍ന്നു, തലയില്‍  കൈവെച്ചു  ഇരുന്നു പോയി , കരഞ്ഞില്ലന്നെ ഉള്ളൂ !

" ഞാന്‍  ആ നിമിഷം  തീരുമാനിച്ചതാ , ലോകത്തില്‍  ആരെ കെട്ടിയാലും  വേണ്ടില്ല ,  നിങ്ങള്‍  വേണ്ട  എന്ന് "
" എന്നിട്ട്   പിന്നെ  എന്തിനാ  ഇഷ്ടമായീ  എന്ന് പറഞ്ഞത് ? 

" എന്റെ  ചേച്ചി  ലതയാണ്  പറഞ്ഞത് ,  എടീ  സാധാരണ  അമ്മമാര്‍  മക്കള്‍ക്ക്‌  ഇല്ലാത്ത  എന്തെല്ലാം ഗുണങ്ങള്‍  ആണ്  ഉണ്ടെന്നു  പൊക്കി  പറയുന്നത് ,  ഈ അമ്മ വെറും ഒരു  പാവമാ ,അതാണ്‌  ഇങ്ങനെ  എല്ലാം വെട്ടി തുറന്നു  പറയുന്നത് , അമ്മ പറയുന്ന ഈ  മകന്‍  സത്യമായും ഒരു  പാവം ആയിരിക്കും"

 എനിക്ക്   ഒരു  സഹോദരി  ഇല്ലാത്തതിനാല്‍  സ്ത്രീകളോട്  എല്ലാം  വലിയ  കാര്യവും  കരുണയും  ആണെന്ന്  ആണ് അമ്മ  ഉദ്ദേശിച്ചത് , ലത  പലതവണ  അമ്മയോട്  ചോദിച്ചു  അമ്മ  ഉദ്ദേശിച്ച അര്‍ഥം  മനസിലാക്കിയപ്പോള്‍   എന്റെ  വിവാഹം  തീരുമാനിക്കപ്പെട്ടു .  അങ്ങിനെ  ഞാന്‍ രക്ഷപെട്ടു .

ഇത്തവണ അമ്മയോടൊപ്പം   വര്‍ക്ക്‌  ചെയ്ത  എന്റെ പ്രീയപ്പെട്ട  മലയാളം  ടീച്ചര്‍  പ്രിയംവദ ടീച്ചറിനെ  കാണാന്‍ പോയപ്പോള്‍  ടീച്ചര്‍  എന്നെ ചേര്‍ത്ത് പിടിച്ചു  കൊണ്ട് അമ്മയോട് ചോദിച്ചു 

"  എന്നാലും  എന്റെ തങ്കമ്മേ  ഈ  മകന് വേണ്ടിയാണോ  ഇത്ര  കണ്ണീരോഴുക്കിയത് ? "

അമ്മ അന്ന്  ഒഴുക്കിയ ആ  കണ്ണീരിന്റെ  വില  മനസ്സിലായത്‌ കൊണ്ടാണ്  ഇന്ന്  എന്റെ പാവം അമ്മയെ  ഓര്‍ക്കുമ്പോള്‍  തന്നെ  എന്റെ കണ്ണ് നിറയുന്നത് .
 
 
ഓരോതവണ നാട്ടില്‍ നിന്ന് അമ്മ വിളിക്കുമ്പോഴും അമ്മക്ക് ഒറ്റക്കാര്യമേ അറിയേണ്ടതുള്ളൂ
" എടാ അനിയാ , നീ എന്നാ വരുന്നേ ?, നീ വരാം വരാം എന്ന് പറഞ്ഞിട്ടു എത്ര നാളായി , നീ ഒന്ന് വന്നിട്ട് വേണം എനിക്ക് അമ്പലമായ അമ്പലങ്ങളും കൂടെ വര്‍ക്ക്‌ ചെയ്ത സാരന്മാരെയും ഒക്കെ ഒന്ന് കാണാന്‍ "

അങ്ങനെ ഇത്തവണ അരീക്കര പോയി താമസിച്ചത് തികച്ചും ഒരു അജ്ഞാതവാസം പോലെ ആയിരുന്നു . കോര്‍പ്പറേറ്റ് ലോകത്തെ മന്ത്രങ്ങളും തന്ത്രങ്ങളും കാപട്യങ്ങളും ഒക്കെ നിറഞ്ഞ യാന്ത്രികജീവിതത്തില്‍ നിന്നും ഒരു മോചനം !. അരീക്കര ഇന്റര്‍നെറ്റ്‌ ഇല്ല , ഫേസ് ബുക്ക്‌ ഇല്ല , മൊബൈല്‍ റേഞ്ച് തന്നെ കഷ്ടി , അതിനാല്‍ ആരും വിളിക്കാതെ , ആരെയും വിളിക്കാതെ അമ്മയോടും അച്ഛനോടും അവരുടെ ഇഷ്ടങ്ങള്‍ നോക്കി, അവരുടെ സങ്കടങ്ങളും ശകാരങ്ങളും കേട്ട് , അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം അടുക്കളയില്‍ കയറി പാചകം ചെയ്തും വിളമ്പി കൊടുത്തും ഒക്കെ അവരുടെ നിഴലില്‍ കഴിയാന്‍ ഒരു ശ്രമം നടത്തി . അതൊരു പറഞ്ഞറിയിക്കാന്‍ വയ്യാത്ത അനുഭവം ആയിരുന്നു .

എന്റെ അമ്മ , ചങ്ങനാശ്ശേരി തൃക്കടിത്താനം കൊണ്ടയില്‍ ഗോവിന്ദന്‍വൈദ്യന്‍ മകള്‍ തങ്കമ്മ,ഇപ്പോള്‍ 80 വയസ്സ്, എനിക്ക് അമ്മ മാത്രമല്ല , മുളക്കുഴ ഗവ ഹൈ സ്കൂളില്‍ മുപ്പന്തഞ്ചു വര്‍ഷം, ആയിരക്കണക്കിന് കുട്ടികളെ കണക്കും ഇന്ഗ്ലീഷും പഠിപ്പിച്ച ഒരു അധ്യാപിക കൂടി ആയിരുന്നു . ഒരു അച്ഛന്റെ സകല വിധ വാത്സല്യങ്ങളും കിട്ടി , മറ്റു നാല് സഹോദരങ്ങളുടെ അരുമ സഹോദരി ആയി ചങ്ങന്നാശേരി പോലെ വെള്ളവും വെളിച്ചവും ഒക്കെ ഉള്ള ഒരു ഇടത്തരം പട്ടണത്തില്‍ വളര്‍ന്നു കണക്കില്‍ ബിരുദവും ബീ എഡ് ഉം ഒക്കെ നേടി ഒടുവില്‍ സര്‍ക്കാര്‍ ജോലി നേടി സ്വന്തം അപ്പച്ചിയുടെ മകനായ എന്റെ അച്ഛനെ അന്നത്തെ നാട്ടു നടപ്പ് അനുസരിച്ച് വിവാഹം കഴിച്ചു അരീക്കര എത്തിച്ചേര്‍ന്നു.

അച്ഛനെ അമ്മക്ക് ഒരിക്കലും ഇഷ്ടമല്ലായിരുന്നു എന്നും സ്വന്തം അച്ഛന്‍ ഒരുപാട് നിര്‍ബന്ധിച്ചാണ് കല്യാണം കഴിപ്പിച്ചതെന്നും അമ്മ ഒരു ആയിരം വട്ടം ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . അമ്മക്ക് അരീക്കര വന്നത് മുതല്‍ കഷ്ടപ്പാടുകള്‍ മാതമേ ഉള്ളൂ എന്നും അച്ഛന് ഇതൊന്നും അറിയാതെ പട്ടാളത്തില്‍ വര്‍ഷത്തില്‍ വരുന്ന അവധിക്കാലം അച്ഛന്റെ ബന്ധുക്കളെ സഹായിച്ചു തിരിച്ചു പോകല്‍ ആണ് പതിവ് എന്നും അമ്മ എന്നും പരാതിപ്പെട്ടിരുന്നു. കരന്റോ പൈപ്പോ ഇല്ലാത്ത അരീക്കരയിലെ താമസവും ചിരട്ടയിലും കുടുക്കയിലും അടക്കാവുന്ന പരുവത്തില്‍ ഉള്ള മൂന്നു ആണ്‍കുട്ടികളും വീട്ടു ജോലികളും സ്കൂളിലെ പണിയും ഒക്കെ ആയി പാവം അമ്മക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ ആയിരുന്നു. വല്ലപ്പോഴും വരുന്ന അമ്മയുടെ അച്ഛനോട് സങ്കടക്കെട്ടുകള്‍ അഴിച്ചു വെച്ച് പരാതി പറയലും പൊട്ടി കരച്ചിലും വീട്ടില്‍ നിത്യസംഭവം ആയിരുന്നു .

അമ്മയും അച്ഛനും എല്ലാ അര്‍ത്ഥത്തിലും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരായിരുന്നു. അമ്മ വെളുത്തു സുന്ദരി , അച്ഛന്‍ കറുപ്പിലും വെളുപ്പിലും ഒന്നും വിശ്വാസം ഇല്ലാത്ത ഒരു ഇരു നിറക്കാരന്‍, അമ്മ വലിയ ഈശ്വര ഭക്ത , അച്ഛന്‍ നിരീശ്വര വിശ്വാസി , അമ്മക്ക് അല്‍പസ്വല്‍പ്പം ജാതി ചിന്ത , അച്ഛന് പുരോഗമന ചിന്ത , അമ്മക്ക് അരീക്കര വിടണം , അച്ഛന് അരീക്കര ജീവന്‍ പോയാലും വിടില്ല . മക്കളില്‍ ചേട്ടന്‍ അമ്മയെപ്പോലെ വെളുത്തു സുന്ദരന്‍, ഞാന്‍ അച്ഛനെപ്പോലെ , കൊച്ചനിയനും അതുപോലെ .

അമ്മക്ക് ഒരു നിസ്സാര കാര്യം മതി സങ്കടം വരാന്‍, അച്ഛന്‍ ഒന്ന് ശബ്ദം ഉയര്‍ത്തി സംസാരിക്കുകയോ കുറ്റം പറയുകയോ ചെയ്‌താല്‍ മതി , കഴിഞ്ഞു ! പിന്നെ കരച്ചില്‍ ആയി , പഴിച്ചില്‍ ആയി , അരീക്കര വിടണം എന്നായി , അമ്മയും അച്ഛനും തമ്മില്‍ ഉള്ള ഈ ഇണക്കവും പിണക്കവും കണ്ടു ഞങ്ങള്‍ വളര്‍ന്നു വലുതായി .

അച്ഛന്‍ മാത്രമല്ല അമ്മക്ക് സങ്കടങ്ങള്‍ സമ്മാനിച്ചത്‌ , അമ്മയുടെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ " അസത്ത് ചെറുക്കന്‍ " ആയ ഞാന്‍ അമ്മക്ക് കൊടുത്ത സങ്കടങ്ങള്‍ ചില്ലറയല്ല . സാധാരണ കുട്ടികളുടെ കുസൃതി ആയി സമാധാനിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഒന്നും അല്ല ഞാന്‍ ചെയ്തു കൂട്ടിയത് , വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുക , അമ്മയുടെ ബാഗില്‍ നിന്നും പണം മോഷ്ടിക്കുക , ജാതിയില്‍ താഴ്ന്നതെന്ന് അമ്മ കരുതുന്ന കുട്ടികളുമായി കൂട്ട് കൂടുക , അവരുടെ വീട്ടില്‍ പോവുക, ഭക്ഷണം വാങ്ങി കഴിക്കുക , അമ്മക്ക് പൊതുവെ ഇഷ്ടമില്ലാത്ത അച്ഛന്റെ ബന്ധു വീടുകളില്‍ പോവുക , എന്ന് വേണ്ട അമ്മയുടെ ശകാരവും അടിയും കണ്ണീരും കഴിഞ്ഞിട്ട് എനിക്ക് ഉറങ്ങാന്‍ കഴിയാത്ത കുട്ടിക്കാലം ആയിരുന്നു . ഒരു ചടങ്ങിനും അമ്മ എന്നെ കൊണ്ട് പോവില്ല , അഥവാ കൊണ്ട് പോയാല്‍ എന്റെ കുറ്റങ്ങള്‍ കാണുന്നവരോടെല്ലാം അമ്മ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും , അതിനാല്‍ ആ ശിക്ഷ ഭയന്ന് ഞാനും അമ്മയുടെ കൂടെ ഒരിടത്തും പോവാന്‍ ഇഷ്ടപ്പെട്ടില്ല .

" ആ തന്തയുടെ അതെ സ്വഭാവമാ ഈ അസത്ത് ചെറുക്കന് ! " എന്ന് ഏതു സദസ്സിലും എവിടെവെച്ചും അമ്മ എന്നെ പ്പറ്റി വിളിച്ചു പറയും . അത് കേട്ട് കേട്ട് അച്ഛനോട് എനിക്ക് ഇഷ്ടം അല്ല, ആരാധന തന്നെ തുടങ്ങി എന്നതാണ് സത്യം . പാവം അച്ഛന്‍ !

അടൂരിനും കൊട്ടരക്കരക്കും ഇടയില്‍ താഴത്ത് കുളക്കട എന്നൊരു സ്ഥലമുണ്ട് , ഇവിടെ പ്രസിദ്ധമായ " നമ്പീ മഠം " എന്നൊരു പുരാതന ഇല്ലം ഉണ്ട് . അമ്മയുടെ വല്യമ്മയുടെ അമ്മ ഈ ഇല്ലത്ത് നിന്നും വന്ന ഒരു സ്ത്രീ ആണെന്ന് ആണ് അമ്മ വിശ്വസിക്കുന്നത് . അത് വെറും ഒരു കെട്ടു കഥയാണോ കെട്ടു കേള്‍വി ആണോ സത്യമാണോ എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടാ , പക്ഷെ അമ്മയും വല്യച്ചനും ഒക്കെ ഈ കഥ വിശ്വസിക്കുകയും ഇടയ്ക്കിടെ ഈ നമ്പീ മഠം സന്ദര്‍ശിക്കുകയും പൂജകളും വഴിപാടുകളും ഒക്കെ കഴിക്കുകയും ചെയ്യും . എന്റെ അച്ഛന്‍ ഈ കഥ കേള്‍ക്കുന്നത് തന്നെ കലിയാണ്,

"ഇത്തരം വിഡ്ഢി കഥകള്‍ ഒക്കെ സ്വന്തം മേന്മ ഉയര്‍ത്തി കാണിക്കാന്‍ പഴയ മൂപ്പീന്നന്മാര്‍ ഉണ്ടാക്കി വെച്ചതാണ് , വല്ല ഹരിജന്‍ കുടുംബത്തില്‍ നിന്നും ആണ് ഈ വല്യമ്മ വന്നിരുന്നു എങ്കില്‍ ഇ കഥ ആരോടെങ്കിലും മിണ്ടുമായിരുന്നോ ? "
" കുടുംബമോ പാരമ്പര്യമോ ദൈവ വിശ്വാസമോ ഇല്ലാത്ത നിങ്ങള്‍ക്ക് ഇത് വല്ലതും മനസ്സിലാവുമോ ?"

എന്നിട്ട് അമ്മ ഒറ്റ കരച്ചിലാണ് , ആ കരച്ചില്‍ അവസാനിക്കണമെങ്കില്‍ " എന്ത് കുന്തം എങ്കിലും ആകട്ടെ , ഞാന്‍ അടുത്ത ആഴ്ച അവിടെ കൊണ്ട് പോകാം , ഇനി ആ വല്യമ്മ പിണങ്ങി പ്പോവണ്ട " എന്ന് അച്ഛന്‍ അമ്മക്ക് വാക്ക് കൊടുക്കണം . അച്ഛന്‍ മനസ്സില്‍ നിരീശ്വര വാദം ഒക്കെ കൊണ്ട് നടക്കുമെങ്കിലും ഒരു ദൈവത്തെയോ മതത്തെയോ ഇന്ന് വരെ ചീത്ത വിളിച്ചിട്ടില്ല , മറ്റു മതങ്ങളെ ബഹുമാനിക്കാനും ജാതി ചിന്ത ഒരു അധര്‍മം ആണെന്ന് പഠിച്ചതും ഒക്കെ ഞാന്‍ അച്ഛനില്‍ നിന്ന് തന്നെയാണ് .

ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നു വന്നത് ഇത്തരം വഴക്കുകളും പഴി ചാരലുകളും കേട്ടാണ് , അമ്മയും അച്ഛനും വഴക്ക് പിടിക്കുമ്പോള്‍ കുട്ടികള്‍ ആരുടെ പക്ഷം പിടിക്കും ? രണ്ടു പക്ഷവും പിടിച്ചു വളര്‍ന്നത്‌ കൊണ്ട് ഞങ്ങള്‍ക്ക് അമ്മയും അച്ഛനും ഒരുപോലെ പ്രീയപ്പെട്ടവര്‍ ആയി . അമ്മയുടെ ഇഷ്ടങ്ങളും അച്ഛന്റെ ഇഷ്ടങ്ങളും അറിഞ്ഞു അവര്‍ക്ക് സന്തോഷം തരുന്നത് എന്തോ അത് ചെയ്തു കൊടുക്കല്‍ ആണ് ഞങ്ങള്‍ മക്കള്‍ ചെയ്യേണ്ടത് എന്ന് അവരെ കൂടുതല്‍ മനസ്സിലാകിയപ്പോള്‍ തോന്നി .

അമ്മ പറഞ്ഞ നമ്പീ മഠം കാണാന്‍ പല തവണ ഞാന്‍ അമ്മയോടൊപ്പം പോയിട്ടുണ്ട് , ആ വലിയ ഇല്ലത്തിനു മുന്‍പില്‍ നിന്ന് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്ന അമ്മയെ ഞാന്‍ എത്ര തവണ കണ്ടിരിക്കുന്നു . ഈ അമ്മ വിശ്വസിക്കുന്നത് ശരിയാണോ എന്ന് ആര്‍ക്കറിയാം ? അതോ അച്ഛന്‍ പറഞ്ഞത് പോലെ അമ്മയുടെ പൂര്‍വികര്‍ ജാതിയില്‍ താഴെ ആയാല്‍ എന്റെ അമ്മ ആവില്ലേ ? അമ്മ എന്നും അമ്മ തന്നെ !

മനസ്സില്‍ തോന്നുന്നത് വെട്ടി തുറന്നു പറയുന്ന പ്രകൃതം ആണ് അമ്മക്ക് , മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്ത് വിചാരിക്കും എന്നൊന്നും അമ്മക്ക് പ്രശ്നമല്ല . അതുപോലെ മലയാളത്തിലെ പല പദങ്ങളും അര്‍ഥം അറിയാതെ അസ്ഥാനത്ത് ഉപയോഗിച്ച് പലരെയും സങ്കടപ്പെടുത്തുകയോ ചിരിപ്പിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട് .

ഒരിക്കല്‍ അമ്മയുടെ സഹപ്രവര്‍ത്തകരായ കുറെ അധ്യാപകര്‍ വീട്ടില്‍ വന്നു , പതിവ് പോലെ അരീക്കരയിലെ കഷ്ടപ്പാടുകളും അച്ഛന്റെ കുറ്റങ്ങളും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ് ,
" എന്റെ സാറേ എനിക്കീ മനുഷ്യന്റെ വെപ്പാട്ടി ജീവിതം എനിക്ക് മടുത്തു "
" അതെന്താ തങ്കമ്മേ ഈ വെപ്പാട്ടീ ജീവിതം ?"
" ഈ അരി വെപ്പും സാമ്പാറു വെപ്പും എല്ലാം എനിക്ക് മടുത്തു പ്രിയംവദെ"
അമ്മ ഉദ്ദേശിച്ച അര്‍ഥം കെട്ടു അവര്‍ പൊട്ടിച്ചിരിച്ചു പോയി .

എന്റെ വിവാഹം കഴിഞ്ഞ സമയം , ഒരു ദിവസം എന്റെ ഭാര്യ എന്നോട് പറഞ്ഞു
" ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നരുത് , എനിക്ക് നിങ്ങളെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും താല്‍പ്പര്യം ഇല്ലായിരുന്നു , വീട്ടില്‍ എല്ലാവരും കൂടി ഒരുപാട് ബുദ്ധി മുട്ടിയാണ് എന്നെക്കൊണ്ട് സമ്മതിപ്പിച്ചത് , കാരണം നിങ്ങളുടെ അമ്മ എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു "

ഞാന്‍ ഒന്ന് ഞെട്ടി , എന്റെ ഈശ്വരാ , എന്റെ സ്വന്തം അമ്മ എന്തായിരിക്കും എന്നെ പറ്റി പറഞ്ഞത് ?

" ദേ, നിങ്ങളുടെ അമ്മ വീട്ടില്‍ വന്നയുടെനെ പറയുകയാ , എന്റെ രണ്ടാമത്തെ ചെറുക്കന്‍ ഒരു തല തിരിഞ്ഞവന്‍ ആയിരുന്നു , വെറും ഒരു മണ്ടന്‍ ! ഒരിക്കലും പറഞ്ഞാല്‍ കേള്‍ക്കില്ലായിരുന്നു , ഒരക്ഷരം പഠിക്കില്ലായിരുന്നു , വീട്ടില്‍ നിന്ന് പണം മോഷ്ട്ടിക്കുമായിരുന്നു, വെറും ഒരു അസത്തായിരുന്നു "

" അതെല്ലാം ഞാന്‍ സഹിക്കുമായിരുന്നു , നിങ്ങളുടെ അമ്മ പറയുകയാ , അവനൊരു സ്ത്രീലമ്പടന്‍ ആണെന്ന് "

ഞാന്‍ തളര്‍ന്നു, തലയില്‍ കൈവെച്ചു ഇരുന്നു പോയി , കരഞ്ഞില്ലന്നെ ഉള്ളൂ !

" ഞാന്‍ ആ നിമിഷം തീരുമാനിച്ചതാ , ലോകത്തില്‍ ആരെ കെട്ടിയാലും വേണ്ടില്ല , നിങ്ങള്‍ വേണ്ട എന്ന് "
" എന്നിട്ട് പിന്നെ എന്തിനാ ഇഷ്ടമായീ എന്ന് പറഞ്ഞത് ?

" എന്റെ ചേച്ചി ലതയാണ് പറഞ്ഞത് , എടീ സാധാരണ അമ്മമാര്‍ മക്കള്‍ക്ക്‌ ഇല്ലാത്ത എന്തെല്ലാം ഗുണങ്ങള്‍ ആണ് ഉണ്ടെന്നു പൊക്കി പറയുന്നത് , ഈ അമ്മ വെറും ഒരു പാവമാ ,അതാണ്‌ ഇങ്ങനെ എല്ലാം വെട്ടി തുറന്നു പറയുന്നത് , അമ്മ പറയുന്ന ഈ മകന്‍ സത്യമായും ഒരു പാവം ആയിരിക്കും"

എനിക്ക് ഒരു സഹോദരി ഇല്ലാത്തതിനാല്‍ സ്ത്രീകളോട് എല്ലാം വലിയ കാര്യവും കരുണയും ആണെന്ന് ആണ് അമ്മ ഉദ്ദേശിച്ചത് , ലത പലതവണ അമ്മയോട് ചോദിച്ചു അമ്മ ഉദ്ദേശിച്ച അര്‍ഥം മനസിലാക്കിയപ്പോള്‍ എന്റെ വിവാഹം തീരുമാനിക്കപ്പെട്ടു . അങ്ങിനെ ഞാന്‍ രക്ഷപെട്ടു .

ഇത്തവണ അമ്മയോടൊപ്പം വര്‍ക്ക്‌ ചെയ്ത എന്റെ പ്രീയപ്പെട്ട മലയാളം ടീച്ചര്‍ പ്രിയംവദ ടീച്ചറിനെ കാണാന്‍ പോയപ്പോള്‍ ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു

" എന്നാലും എന്റെ തങ്കമ്മേ ഈ മകന് വേണ്ടിയാണോ ഇത്ര കണ്ണീരോഴുക്കിയത് ? "

അമ്മ അന്ന് ഒഴുക്കിയ ആ കണ്ണീരിന്റെ വില മനസ്സിലായത്‌ കൊണ്ടാണ് ഇന്ന് എന്റെ പാവം അമ്മയെ ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് നിറയുന്നത് .