Sunday 24 June 2012

ഹാന്‍സ് ഡീ ജാഗര്‍

 
എന്റെ അരീക്കര കഥകള്‍ക്ക് പലതിനും ഒരു കണ്ണീരിന്റെ നനവുണ്ടെങ്കിലും ജിവിതത്തില്‍ ഓര്‍ത്തു ചിരിക്കാന്‍ രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . എന്റെ സൌദിയിലെ പ്രവാസ ജീവിതത്തില്‍ അങ്ങിനെയുണ്ടായ ഒരു രസകരമായ ഒരു സംഭവം ഇവിടെ വിവരിക്കാം ,
റിയാദില്‍ ഞാന്‍ ജോലിക്ക് എത്തുമ്പോള്‍ ഫിലിപ്സ് ന്റെ ഓഫീസില്‍ ഏറക്കുറെ ഡച്ച്കാരുടെ ഒരു വലിയ സംഘം ആയിരുന്നു , ഞങ്ങള്‍ ഇന്ത്യക്കാരായി രണ്ടു എഞ്ചിനീയര്‍ മാറും രണ്ടു ഇന്ത്യക്കാരായ ഓഫീസ് സ്റ്റാഫ്‌ ഉം പിന്നെ നാല് ഡ്രൈവര്‍മാരും . അതിനാല്‍ ആദ്യമൊക്കെ എനിക്ക് ഈ സായിപ്പന്മാരുടെ കൂടെ ജോലി ചെയ്യാന്‍ പല വിധ ബുദ്ധിമുട്ടുകള്‍ ആയിരുന്നു , ഞാന്‍ ഒരു നീളമില്ലാത്ത കറുത്തിരുണ്ട ഒരു പയ്യന്‍ , മിക്ക ഡച്ച് കാരോടും മുകളിലോട്ടു നോക്കി സംസാരിക്കണം . അവരുടെ ഇംഗ്ലീഷ് രീതിയും എന്റെ ഇംഗ്ലീഷും ഒന്ന് യോജിച്ചു വരാന്‍ കുറച്ചു സമയം എടുത്തു . കൂടെയുള്ള ഡച്ച് കാരന്‍ എഞ്ചിനീയര്‍ മായി ഇതു മിലിട്ടറി ആശുപത്രി യില്‍ ചെന്നാലും ചെക്ക് പോസ്റ്റില്‍ എനിക്ക് പണി കിട്ടിയത് തന്നെ . ഞാന്‍ ആണ് കാര്‍ ഓടിക്കുന്നതെങ്കില്‍ എന്റെ കാര്‍ മുഴവന്‍ അരിച്ചു പെറക്കി പരിശോധിക്കും , ഡച്ച് കാരന്റെ ഇക്കാമ പോലും നോക്കില്ല , ഡച്ച് കാരന്‍ ആണ് കാര്‍ ഓടിക്കുന്നതെങ്കില്‍ എന്നെ പുറത്തിറക്കി കുടഞ്ഞു പരിശോധിക്കും . ഞങ്ങളുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പല മിലിട്ടറി ആശുപത്രികളിലെ സ്ടാഫ്ഫിനും ഈ വര്‍ണവിവേചനം ഉണ്ടായിരുന്നു . അമേരിക്കാനോ കാനഡക്കാരനോ ആയ എം ആര്‍ ഐ യുടെ ടെക്കിനു പലപ്പോഴും ഈ ഇന്ത്യക്കാരന് ഇത് വല്ലതും അറിയുമോ എന്ന മട്ടില്‍ എന്നെ നോക്കും . എനിക്കും സായിപ്പ് ചെയ്യുന്ന പണി ഒക്കെ അറിയാമെന്നു അത്തരം സായിപ്പിനെ മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ കുറച്ചു സമയം എടുത്തു .

എന്റെ സഹ പ്രവര്‍ത്തകനായിരുന്ന എം ആര്‍ ഐ എഞ്ചിനീയര്‍ , ഡച്ച് സായിപ്പിന്റെ പേര് ഹാന്‍സ് ഡീ ജാഗര്‍ എന്നായിരുന്നു , ആളൊരു രസികന്‍ തന്നെ ആയിരുന്നു , എവിടെ ഫോട്ടോ എടുക്കരുത് എന്ന് എഴുതി വെച്ചിരിക്കുന്നിടത്ത് ഒരു ഫോട്ടോ എടുത്തെ അടങ്ങൂ , ഒടുവില്‍ സെക്യൂരിറ്റി സായിപ്പല്ലേ , പോട്ടെ എന്ന മട്ടില്‍ വെറുതെ വിടുകയും ചെയ്യും . ഓവര്‍ സ്പീടിനും സിഗ്നല്‍ കട്ട് ചെയ്തതിനും കുറെ കാശ് കൊടുത്തിട്ടുണ്ട് , റെഡ് സിഗ്നല്‍ അല്ല യെല്ലോ ആയിരുന്നു എന്ന് പോലിസ് ഉമായി തര്‍ക്കിക്കും , അവസാനം അവര്‍ വെറുതെ വിടും . അയാളുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നു എങ്കില്‍ എപ്പോ ജയിലില്‍ ആയി എന്ന് ചോദിച്ചാല്‍ മതി .

ആദ്യത്തെ രണ്ടു കൊല്ലം ഞാന്‍ ഹാന്‍സുമായി ആയിരുന്നു മിക്ക യാത്രകളും . കൂടുതലും തബൂക് , ജെദ്ദ, ദമ്മാം , ഹഫ്ര അല്‍ ബാത്തെന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിലിട്ടറി ആശുപത്രികളില്‍ ആയിരുന്നു അന്ന് വലിയ പ്രൊജെക്ടുകള്‍ .
ചിലപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ ഹോളണ്ടില്‍ നിന്നും കുറെ എങ്ങിനീയര്‍ മാര്‍ കൂടി വരും . വലിയ പ്രൊജെക്ടുകള്‍ സമയത്തിന് തീര്‍ക്കാന്‍ ആണീ പരിപാടി .

തബൂക്കില്‍ മിലിട്ടറി ആശുപത്രിയിലെ വര്‍ക്ക് നടക്കുന്ന സമയം , ഞാനും ഹാന്‍സും ഹോളണ്ടില്‍ നിന്നും ഞങ്ങളെ സഹായിക്കാന്‍ വന്ന എറിക് എന്ന ഒരു എഞ്ചിനീയര്‍ കൂടി ഉണ്ട് . അവിടുത്തെ പ്രസിദ്ധമായ തബൂക് സഹാറ എന്ന ഒരു ഒന്നാകിട ഹോട്ടലില്‍ ആണ് താമസം . ഞങ്ങള്‍ ഒരേ ഫ്ല്ലോറില്‍ അടുത്തടുത്ത റൂമുകളില്‍ ആയി താമസിക്കുന്നു . ഇവിടെ രാവിലെ വേണ്ട ബ്രേക്ക്‌ ഫാസ്റ്റ് നമുക്ക് തലേ ദിവസമേ ഒരു കാര്‍ഡില്‍ വേണ്ട വിഭവങ്ങള്‍ ടിക്ക് ചെയ്തു നമ്മുടെ വാതിലിന്റെ പിടിയില്‍ തൂക്കിയിടാം , അതില്‍ സെര്‍വ് ചെയ്യേണ്ട സമയം , ചായ വേണോ , കാപ്പി വേണോ , എന്ന് വേണ്ട സകല വിവരങ്ങളും വെറുതെ ടിക്ക് ചെയ്തു ഇട്ടാല്‍ മാത്രം മതി . രാവിലെ അഞ്ചു മണി മുതല്‍ പത്ത് വരെ ഈ സര്‍വീസ് കിട്ടും . ഞങ്ങള്‍ മിക്കവാറും 8 മണിക്ക് ഈ സര്‍വീസ് ഉപയോഗിച്ച് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഒന്‍പതിന് മുന്‍പായി ഹോട്ടലില്‍ നിന്നും ഇറങ്ങും . പൊതുവേ മടിയനായ ഹാന്‍സ് എട്ടരക്ക് ഓര്‍ഡര്‍ ചെയ്തു കുളിക്കാതെയും നനക്കാതെയും പഴയ ഉടുപ്പും പാന്റുമൊക്കെ വലിച്ചു കയറ്റി ഞങ്ങള്‍ കാര്‍ സ്ടാര്ട്ട് ആക്കി പോകാന്‍ തുടങ്ങുമ്പോഴേക്കും ഓടി വന്നു കയറും . അതാണ്‌ ടിയാന്റെ രീതി . എറിക് ആണെങ്കില്‍ പല കുസൃതികളും ഒപ്പിക്കുന്ന ഒരു വീരന്‍ , അതിനാല്‍ ഇത്തരം ഉടക്കുകള്‍ ഒത്തു തീര്‍പ്പാക്കുന്ന പണി കൂടി എനിക്ക് ചിലപ്പോള്‍ കിട്ടും .

വന്നു രണ്ടാം ദിവസം ആണെന്ന് തോന്നുന്നു , വെളുപ്പിന് ഇടനാഴിയില്‍ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് , ഏതാണെന്ന് നോക്കാം എന്ന് വിചാരിച്ചു കതകു തുറന്നപ്പോള്‍ ഹാന്‍സ് ഒരു കൊച്ചു നിക്കറും ബനിയനും മാത്രം ഇട്ടു നിന്ന് കാവടിയാട്ടക്കാരെ പോലെ നിന്ന് തുള്ളുകയാണ് . ഒരു വെയിറ്റര്‍ , ഫിലിപ്പിനോ ആണെന്ന് തോന്നുന്നു വലിയ ഒരു ട്രോളിയില്‍ എന്തെക്കെയോ മൂടി പ്പോതിഞ്ഞു കൊണ്ട് വന്നു ടോം ആന്‍ഡ്‌ ജെറിയിലെ ജെരിയെപ്പോലെ വിറക്കുകയാണ് . ഹാന്‍സ് ന്റെ " , ബ്ലഡി ഫൂള്‍ " മാത്രമേ ഉറക്കെ കേള്‍ക്കുന്നുള്ളൂ , ഫിലിപ്പിനോയുടെ " സര്‍ സര്‍ ബട്ട്‌ " ആ ചീത്ത വിളിയില്‍ മുങ്ങിപ്പോയി , സമയം ഒരു അഞ്ചായിക്കാണും. ഞാന്‍ ഫിലിപ്പിനോയോടു കാര്യം തിരക്കി , അയാള്‍ തലേദിവസം ഇട്ട കാര്‍ഡ്‌ അനുസരിച്ച് അഞ്ചു മണിക്ക് ബ്രേക്ക്‌ ഫാസ്റ്റ് സെര്‍വ് ചെയ്യാന്‍ വന്നതാണ് . ഹാന്‍സ് പറയുന്നു ഞാന്‍ അങ്ങിനെ ഓര്‍ഡര്‍ ചെയ്തിട്ടേ ഇല്ല എന്ന് . തലേന്ന് ഉറക്കം കിട്ടാതെ വലഞ്ഞ ഹാന്‍സ് വയിറ്റരുടെ "കിണിം കിണിം" ബെല്ലടി കേട്ടാണ് ഉണരുന്നത് . " ബ്രേക്ക്‌ ഫാസ്റ്റ് നിന്റെ അപ്പന് കൊണ്ട് കൊടു... " ഓര്‍ഡര്‍ പരിശോധിച്ചപ്പോള്‍ ഒരു പത്തിരുപതു ഐറ്റം ഓര്‍ഡര്‍ ചെയ്തിട്ടും ഉണ്ട് . ഇതെല്ലാം കൂടി ആ പാവം കൊച്ചു വെളുപ്പാന്‍ കാലത്ത് എങ്ങിനെ കഴിക്കാനാ ? എനിക്കും ആ ഓര്‍ഡര്‍ ഷീറ്റ് കണ്ടു ചിരി അടക്കാന്‍ ആയില്ല, നാല് ഒമ്ലെറ്റ് , പത്തു ബ്രെഡ്‌ , ഒരു കപ്പു തൈര് , നാല് ആപ്പിള്‍ , രണ്ടു ജ്യൂസ്‌ ...ലിസ്റ്റ് നീളുകയാണ് ... ശിവ ശിവ . ഒരു തരത്തില്‍ ഫിലിപ്പിനോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു സ്ഥലം വിട്ടു ,

അന്ന് പത്ത് മണിക്ക് കണ്ണും തിരുമി കാറില്‍ കയറാന്‍ വന്ന ഹാന്‍സിനെ കണ്ടതും എറിക് ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി , " കിടിലന്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ് വെളുപ്പിനെ അഞ്ചു മണിക്ക് കഴിക്കുന്നതാ ഉത്തമം " എന്ന് പറഞ്ഞു കുലുങ്ങി ചിരിച്ച എറിക് കാറില്‍ വെച്ച് ആ രഹസ്യം പറഞ്ഞു , അടുത്ത മുറിയിലെ താമസക്കാരനായ ഹാന്‍സിന്റെ വാതിലില്‍ ഇട്ടിരുന്ന ഓര്‍ഡര്‍ ഷീറ്റ് എറിക് എടുത്തു കണ്ണില്‍ കണ്ടെതെല്ലാം ടിക്ക് ചെയ്തു സെര്‍വ് ചെയ്യേണ്ട സമയം അഞ്ചു മണി ആക്കി സ്വന്തം മുറിയില്‍ കയറിപ്പോയി . പാവം ഫിലിപ്പിനോ ഓര്‍ഡര്‍ അനുസരിച്ച് എല്ലാം ചുമ്മിക്കെട്ടി ട്രോളി യിലാക്കി വെളുപ്പിന് അഞ്ചു മണിക്ക് ബെല്ലടിച്ചതാണ് . എറിക് അന്ന് അടി കിട്ടാതെ രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി .

ഹാന്‍സ് ഇപ്പോഴും എനിക്ക് മെയില്‍ അയക്കാറുണ്ട് , ഇന്ത്യയില്‍ വരാറുണ്ട് , യാത്രകളില്‍ എടുക്കുന്ന ഫോട്ടോ ഒക്കെ ചിലപ്പോള്‍ അയച്ചു തരും , അടുത്തകാലത്ത്‌ തായ്ലണ്ടില്‍ പോയി കടുവകളുടെ കൂട്ടില്‍ കയറി , ആ ഫോട്ടോ ദാ ഇവിടെ
സായിപ്പ് ആള് പുലി തന്നെ !

ഇത് മാര്‍ഗരെട്റ്റ് , മാഗി എന്ന് വിളിക്കും

 
അരീക്കര മൂലപ്ലാവ് മുക്കില്‍ അന്ന് ആകെ രണ്ടോ മൂന്നോ കെട്ടിടങ്ങളെ ഉള്ളൂ , മൂപ്പീന്നിന്റെ റേഷന്‍ കട, മോടീക്കാരന്റെ ചായക്കട, പിന്നെ വായനശാല . വീട്ടിലെ നിന്നും രക്ഷപെടാന്‍ ഞാന്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം ആയിരുന്നു വായനശാലയില്‍ പോക്ക് . ആദ്യമൊക്കെ അച്ഛന്‍ കൊണ്ട് വന്നു വായിക്കുന്ന പുസ്തകങ്ങള്‍ അറിയാതെ എടുത്തു വായിക്കുമായിരുന്നു . പിന്നെ അച്ഛന്‍ എടുത്ത പുസ്തകം തിരിച്ചു കൊടുക്കുന്ന സമയത്ത് ഞാനും ഒരു പുസ്തകം എടുക്കാന്‍ തുടങ്ങി . യാത്രാ വിവരണ ത്തിലാണ് തുടക്കം , അതും എസ് കെ പൊറ്റക്കാടിന്റെ പുസ്തകങ്ങള്‍ , അത് വായിച്ചാണ് യാത്രകള്‍ ജീവിതത്തിന്റെ സ്വപ്നവും ലക്ഷ്യവുമായി മാറിയത് . അന്ന് ആരെങ്കിലും ഒക്കെ ഗള്‍ഫില്‍ പോയി വന്നു അവിടുത്തെ കാഴ്ചകളും ഒക്കെ വിവരിക്കുമ്പോള്‍ വെറുതെ ദീവാസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കും . എന്നായിരിക്കും ഒരു വിദേശ രാജ്യം കാണാന്‍ കഴിയുക , എസ് കെ യുടെ പുസ്തകങ്ങളില്‍ വായിച്ചു ശീലിച്ച ഏതെങ്കിലും ഒരു രാജ്യം നേരില്‍ കാണാന്‍ സാധിക്കുമോ ? അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ എസ് കെ പൊറ്റക്കാടിന്റെ പുസ്തകം വായിച്ചു എന്നതൊന്നും വിദേശ രാജ്യം കാണാനുള്ള യോഗ്യത നേടിതരില്ലല്ലോ .

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു മുംബയില്‍ ജോലിക്ക് കയറിയ ഉടനെ പാസ്പോര്‍ട്ട്‌ കയ്യില്‍ ഉണ്ടോ എന്ന ബോസ്സിന്റെ ചോദ്യം തന്നെ എന്നെ മനപായസം കുടിപ്പിച്ചു . പാസ്പോര്‍ട്ട്‌ ഒക്കെ സംഘടിപ്പിച്ചു ഞങ്ങളുടേത് തോഷിബ കമ്പനി ആയതിനാല്‍ ജപ്പാന്‍ യാത്ര ആയിരിക്കും ആദ്യം തരപ്പെടും എന്നായിരുന്നു എന്റെ പ്രതീക്ഷ . എല്ലാം ശരിയായ പോലെ അമ്മക്ക് ഇത് പറഞ്ഞു കത്തെഴുതുക ,ജപ്പാനിലെ കാഴ്ചകള്‍ ഭാവനയില്‍ കണ്ടു പഴയ കൂട്ടുകാര്‍ക്ക് കത്തെഴുതുക ഒക്കെയായിരുന്നു എന്റെ വിദേശ യാത്രകളോട് ഉള്ള അത്യാഗ്രഹം നിറഞ്ഞ വിനോദങ്ങള്‍ . അങ്ങിനെയിരുന്നപ്പോഴാണ് ഞങ്ങള്‍ നേത്ര ശാസ്ത്രക്രിയക്കും ഉദര ശാസ്ത്രക്രിയക്കും ഉപയോഗിക്കുന്ന ലേസര്‍ സര്‍ജറി ഉപകരണം വിതരണം ചെയ്യാന്‍ തീരുമാനിച്ചത് . അതിനായി ഈ രംഗത്ത് അന്ന് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഒരു ആസ്ട്രേലിയന്‍ കമ്പനി യുമായി ഉടമ്പടി ഒപ്പ് വെച്ചു.


ഒരു ദിവസം എന്റെ ബോസ്സ് എന്നെ അദ്ദേഹത്തിന്റെ ക്യാബിനെക്ക് വിളിപ്പിച്ചു .

" സോം , നിങ്ങളെ ഞാന്‍ ആസ്ട്രെലിയിലെ അടലൈട് എന്ന പട്ടണത്തില്‍ ഒരു മാസത്തെ പരിശീലനത്തിന് അയക്കുകയാണ് . തയ്യാറായിക്കൊള്ളൂ . വിസയും ടിക്കറ്റ്‌ ഉം ഒക്കെ ശരിയാക്കണം "

ബോസ്സിന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നത് പോലെ ഒഴുകി നടക്കുന്നത് പോലെ . കാരണം ചെറുപ്പം മുതലുള്ള ഒരു വലിയ സ്വപ്നം , എസ് കെ പൊറ്റക്കാടിനെപ്പോലെ എനിക്കും ഒരിക്കല്‍ പോയ ഒരു രാജ്യത്തെ പറ്റി എന്തെങ്കിലും എഴുതണം . അമ്മയ്ക്കും മാമിക്കും പഴയ കൂട്ടുകാര്‍ക്കും ഒക്കെ കത്തെഴുതി , എല്ലാത്തിലും ഒരു പൊങ്ങച്ചം മാത്രം , ഞാന്‍ ആസ്ട്രേലിയ ക്ക് പോവുന്നു . സിംഗപ്പൂരും കാണും . അവര്‍ക്കറിയില്ലല്ലോ ഞാന്‍ എസ് കെ പൊറ്റ ക്കടിന്റെ പുസ്തകം വായിച്ചു കിടന്നപ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും .

അങ്ങിനെ സ്വന്തം ബാഗിനേക്കാള്‍ ഭാരമുള്ള പൊങ്ങച്ച സഞ്ചിയും ഒക്കെ മുറുക്കി ഞാന്‍ സിംഗപ്പൂര് വഴി ദീര്‍ഘമായൊരു യാത്രയുടെ ഒടുവില്‍ ആസ്ട്രലിയ യിലെ അടലൈട് പട്ടണത്തില്‍ വിമാനം ഇറങ്ങി . ലേസരെക്സ് എന്ന പ്രസിദ്ധമായ കമ്പനിയുടെ പ്രതിനിധികള്‍ എന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു . ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പ് ആകാശത്തില്‍ നിന്ന് നോക്കികണ്ട അടലൈട് പട്ടണം പച്ച പുതച്ച കുന്നുകളും മനോഹരമായ കടല്‍ത്തീരങ്ങളും ഒക്കെ ആയി അതി മനോഹരമായ ഒരു കാഴ്ച ആയിരുന്നു . ആലീസിന്റെ അത്ഭുതലോകം പോലെ ഞാന്‍ ആ മനോഹരമായ നഗരം ആസ്വദിച്ചു കണ്ടു . കമ്പനി പ്രതിനിധികള്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ കാറില്‍ നിന്നും പുറത്തെ കാഴ്ചകള്‍ കണ്ടു രസിച്ചു .

അടലൈട് നഗരത്തില്‍ എന്റെ താമസം സണ്ണിസൌത്ത് മോട്ടെല്‍ എന്ന ഒരു പഞാബി നടത്തുന്ന ഒരു ചെറിയ ഹോട്ടലില്‍ ആയിരുന്നു . ഹോട്ടല്‍ ചെറുതായിരുന്നെങ്കിലും മുന്തിയ സൌകര്യങ്ങള്‍ ഉള്ള ആ മോട്ടെല്‍ എനിക്ക് നന്നേ പിടിച്ചു . രാവിലെത്തെയും വൈകിട്ടത്തെയും ഭക്ഷണം ആ മോട്ടെല്‍ ന് ചേര്‍ന്ന് താമസിക്കുന്ന മോടെല്‍ ഉടമ പഞാബില്‍ നിന്നും കുടിയേറിയ ഹരീന്ദര്‍ സിംഗ് ന്‍റെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു . ഹരീന്ദര്‍ സിംഗ് ശരിക്കും ഒരു ഡോക്ടര്‍ , അതും ഒരു സര്‍ജന്‍ ആയിരുന്നു , അദ്ദേഹം ഈ രാജ്യത്തേക്ക് കുടിയേറി ഇവിടുത്തെ പരീക്ഷ പാസാവാന്‍ കഠിന പരിശ്രമം നടത്തിയിട്ടും കര കയറിയില്ല . ഒടുവില്‍ ആയുധം താഴെ വെച്ചു ഈ മോട്ടെല്‍ നടത്താന്‍ തീരുമാനിച്ചു .

ആദ്യത്തെ ആഴ്ച തന്നെ ഞാന്‍ ആ മനോഹരമായ പട്ടണത്തിലെ കാഴചകള്‍ ഒക്കെ കണ്ടു തീര്‍ത്തു, അന്തമില്ലാതെ പരന്നു കിടക്കുന്ന വൈന്‍ യാര്‍ഡുകള്‍, കംഗാരുക്കള്‍ മുറിച്ചു കടക്കുന്ന ഗ്രാമീണ റോഡുകള്‍ , അവിടുത്തെ മൃഗശാല , ഓപ്പല്‍ മൈനുകള്‍ , മനോഹരമായ കടല്‍ തീരങ്ങള്‍ , ചെറു വനങ്ങള്‍ അങ്ങിനെ അതൊരു സ്വപ്ന ലോകം തന്നെ ആയിരുന്നു .
ഹരീന്ദര്‍ സിങ്ങും കുടുംബവും എനിക്കും അതിവേഗം വളരെ പ്രിയപ്പെട്ടവരായി . അത്ര ഹൃദ്യമായിരുന്നു അവരുടെ പെരുമാറ്റവും ഭക്ഷണവും . ഞാന്‍ ലെസേരെക്സ് കമ്പനിയിലെ പരിശീലനം കഴിഞ്ഞു അഞ്ചു മണിയോടെ മോട്ടെളില്‍ എത്തും , നല്ല തണുപ്പ് ഉള്ളതിനാല്‍ കുളി രാവിലെ മാത്രം ആക്കി . പിന്നെ മുഴുവന്‍ സമയവും ഹരീന്ദര്‍ സിംഗുമായി നാട്ടിലെയും അവിടുത്തെയും വിശേഷങ്ങള്‍ പറഞ്ഞു ഉണ് കഴിച്ചു തിരിച്ചു റൂമില്‍ എത്തും .

കാണാനുള്ള കാഴ്ചകള്‍ ഒക്കെ ഏറെക്കുറെ രണ്ടു ആഴ്ചകൊണ്ട് കണ്ടു തീര്‍ത്തു എന്ന് തന്നെ പറയാം .
ആ ശനിയാഴ്ച എവിടെ പോകണം എന്ന് പ്ലാന്‍ ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ ഹരീന്ദര്‍ സിംഗ് ന്റെ മുറിയില്‍ ഇരിക്കുക ആണ് .

" സോം , ഞാന്‍ തന്നെ ഒരു സ്ഥലം ഇന്ന് കാണിച്ചു തരാം , നടന്നു പോവാനുള്ള ദൂരമേ ഉള്ളൂ "
എനിക്ക് എവിടെപ്പോകാനും ആവേശം ആയിരുന്നു . പറയാത്ത താമസം ഞാന്‍ റെഡിയായി
അങ്ങിനെ ഞങ്ങള്‍ വൈകിട്ട് ഒരു ചെറിയ നടപ്പ് നടന്നു ഒരു റിസോര്‍ട്ട് പോലെ തോന്നുന്ന ഒരു സ്ഥലത്ത് എത്തി . എനിക്ക് അത് ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെട്ടു . വലിയ പുല്‍ത്തകിടിയും പൂന്തോപ്പും അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന ചെറു തടാകവും ജലധാരയും ഒക്കെ ക്കൂടി ആകെ മനോഹരമായ ഒരു സ്ഥലം . നിരവധി വൃദ്ധജനങ്ങള്‍ അവിടെ വീല്‍ ചെയര്‍ലും ഊന്നു വടികളും ഒക്കെ ആയി ആ പുല്‍ത്തകിടിയില്‍ ഇരിക്കുകയും നടക്കുകയും ചെയ്യുന്നു .

' ഇത് പെന്‍ഷന്‍ പറ്റിയവര്‍ക്കും പ്രായം ചെന്നവര്‍ക്കും സര്‍ക്കാര്‍ ഒരുക്കിയ താമസ സ്ഥലം ആണ് . ഏജ് കെയര്‍ ഹോം എന്ന് വിളിക്കും . വാ നമുക്ക് അകത്തൊക്കെ ഒന്ന് ചുറ്റിക്കാണാം"

ഞങ്ങള്‍ ആ വലിയ കെട്ടിടത്തിന്റെ ലോബി യിലേക്ക് കടന്നു . അവിടെയും വളരെ നല്ല സംവിധാനങ്ങള്‍ , ഒരു സര്‍ക്കാര്‍ വൃദ്ധ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്ന സൌകര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി . അത്രയും വലിയ ആ കെട്ടിടത്തില്‍ അമ്പതു പേര് കാണും ,

ഹരീന്ദര്‍ സിംഗ് നെ കണ്ടതും " ഹലോ ഹരീന്ദര്‍ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് വീല്‍ ചെയറില്‍ നിന്നും എഴുനേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മദാമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു .

" സോം , ഇത് മാര്‍ഗരെട്റ്റ് , മാഗി എന്ന് വിളിക്കും , ഇവിടുത്തെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മാഗി . "
മാഗി എന്റെ കൈ പിടിച്ചു വീണ്ടും വീണ്ടു കുലുക്കി , എത്രയോ നാളത്തെ പരിചയം ഉണ്ടെന്നപോലെ ആന്നു മാഗിയുടെ പെരുമാറ്റം . അവിടുത്തെ സംസ്കാരം അനുസരിച്ച് എത്ര പ്രായം ഉള്ളവരെയും നമ്മുടെ അവരുടെ പേര് വിളിക്കാം , അച്ഛനെയും അമ്മയെയും പേര് തന്നെയാണ് വിളിക്കുക .

മാഗി ഒരു റേഡിയോ ബ്രോഡ്‌ കാസ്റെര്‍ ആയിരുന്നു . വാര്‍ത്ത വായിക്കുകയോ ചെറിയ നാടകത്തിനു ശബ്ദം കൊടുക്കുകയോ സ്ക്രിപ്റ്റ് എഴുതുകയോ ഒക്കെ ചെയ്യുക ആയിരുന്നു ജോലി .
മാഗി തുരുതുരാ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു . ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും ഒക്കെ ഞാന്‍ പറഞ്ഞു . അന്ന് യാത്ര പറഞ്ഞപ്പോള്‍ ഇനിയും വരണം എന്ന് അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എന്ന് പറഞ്ഞു ഞാന്‍ ആ വെളുത്ത മെലിഞ്ഞ കൈകള്‍ പിടിച്ചു കുലുക്കി .

അന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ അവിടുത്തെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഹരീന്ദര്‍ സിംഗ് നോട് വാ തോരാതെ സംസാരിച്ചിരുന്നു . പറഞ്ഞു പറഞ്ഞു മാഗിയെപ്പറ്റി സംഭാഷണം ചെന്ന് നിന്നു. എത്ര മനോഹരമായി സംസാരിക്കുന്നു ആ മദാമ്മ . എനിക്ക് വളരെ ഇഷ്ടമായി ആ പഴയ റേഡിയോ താരത്തെ .

" സോം , സോമിന് ഒരു കാര്യം അറിയാമോ , ഇതുപോലെ ഈ പട്ടണത്തില്‍ നിരവധി ഏജ് കെയര്‍ ഹോം മുകള്‍ ഉണ്ട് . അവിടെ താമസിക്കുന്ന മിക്കവാറും എല്ലാവര്ക്കും മക്കള്‍ ഉണ്ട് . അവര്‍ ഈ പട്ടണത്തില്‍ തന്നെ ഉണ്ട് , സ്വന്തം അച്ഛനെയും അമ്മയെയും വര്‍ഷത്തില്‍ ഫാദര്‍സ് ഡേയ്ക്കും മദര്‍സ് ഡേക്കും ഒരു റോസാപ്പൂവും ആയി വന്നു കാണുന്ന മക്കള്‍ ആണ് ഇവര്‍ക്കെല്ലാം "

ഞാന്‍ ചവച്ചു കൊണ്ടിരുന്ന ചപ്പാത്തി ഇറങ്ങുന്നില്ല എന്ന് എനിക്ക് തോന്നി , എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു . തൊണ്ട വറ്റുന്നത് പോലെ . ഞാന്‍ കേട്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ല .

" സോം , മാഗി യുടെ മകന്‍ ഈ പട്ടണത്തില്‍ നിരവധി ചെറിയ വ്യവസായങ്ങള്‍ നടത്തുന്ന ഒരു ധനികന്‍ ആണ് . വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ വന്നാല്‍ ആയി , മാഗിക്ക് നമ്മള്‍ ചെല്ലുന്നതും സംസാരിക്കുന്നതും വലിയ സന്തോഷം ആണ് , ഞാന്‍ ഇടയ്ക്കിടെ പോവും , കുറെ കാര്യങ്ങള്‍ പറയും, തിരിച്ചു വരും "

ഞാന്‍ റൂമില്‍ തിരിച്ചു വന്നു , ഉറങ്ങുന്നതിനു മുന്‍പ് അമ്മ എനിക്കയച്ച കത്ത് ഒന്ന് കൂടി വായിച്ചു

" നീ എവിടെപ്പോയാലും നന്നായി പെരുമാറണം , അഹങ്കാരം കുറക്കണം , ഗുരു സ്മരണ വേണം , കുളിച്ചാല്‍ നന്നായി തോര്‍ത്തണം, രാസ്നാദി പൊടി തിരുമണം... "

എന്തുമാത്രം വഴക്കും ഉപദേശങ്ങളും , എന്നിട്ടും എനിക്ക് അമ്മയെ ഒരു നിമിഷം പോലും മറക്കാന്‍ സാധിക്കുന്നില്ല , പാവം മാഗി , അതെ നഗരത്തില്‍ ഉള്ള സ്വന്തം മകന്‍ വന്നു കാണുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ , അതും ഒരു മണിക്കൂര്‍ , അമ്മക്ക് എഴുതാന്‍ വെച്ചിരുന്ന പേപ്പര്‍ എന്റെ കണ്ണീര്‍ വീണു നനഞ്ഞു .

പിന്നെയുള്ള എല്ലാ ദിവസങ്ങളും ഞാനും ഹരീന്ടരും മാഗിയെക്കാണാന്‍ പോവുക പതിവായി . ആദ്യം കണ്ട പൂന്തോപ്പും പുല്‍ത്തകിടിയും ജലധാരക്കും ഒക്കെ കണ്ണീരിന്റെ ഒരു നനവ് ഉണ്ടെന്നു എനിക്ക് മനസിലായി തുടങ്ങി .

ഹരീദര്‍ ഇല്ലെങ്കിലും ഞാന്‍ വൈകുന്നേരങ്ങളില്‍ മാഗിയെ കാണാന്‍ പോയിത്തുടങ്ങി . ഞാന്‍ വരുന്നതും മാഗി വീല്‍ ചെയര്‍ ഉരുട്ടി വരുന്നത് എനിക്ക് നിത്യ കാഴ്ച ആയി . മാഗിക്ക് ആയിരം കാര്യങ്ങള്‍ അറിയണം . തുരു തുരാ സംസാരിച്ചു കൊണ്ടിരിക്കും . ഞാന്‍ എന്റെ അമ്മയെപ്പറ്റി പറഞ്ഞു . ഞാന്‍ വളര്‍ന്ന കുഗ്രാമമായ അരീക്കരെയെപ്പറ്റി പറഞ്ഞു .

" Som , Do you miss your Mom ?"
" of course , maggie "
" Som , Do you love your Mom ?"
" Of course , maggie "

മാഗിയുടെ കണ്ണുകളിലെ നനവും ആ മുഖത്തെ ദൈന്യതയും എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . എത്ര ആവേശത്തോടെ ആണ് ഞാന്‍ ഈ വിദേശ രാജ്യം കാണാന്‍ എത്തിയത് . ആദ്യം കാലു കുത്തുന്ന വിദേശ രാജ്യം .

അടലൈട് ലെ താമസം തീരുന്ന ആഴ്ച ഞാന്‍ വീണ്ടും മാഗിയെ ക്കാണാന്‍ പോയി . പോകാന്‍ നേരത്ത് എനിക്ക് മാഗി മനോഹരമായ ഒരു " ബൂമരാന്ഗ്" സമ്മാനിച്ചു . യാത്ര പറയാന്‍ നേരത്ത് " Som , my son give me a hug " എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു . മാഗിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .

ഇന്ന് നമ്മുടെ നാട്ടിലും വൃദ്ധ സദനങ്ങളും അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു പോവാനുള്ള ശരനാലയങ്ങളും ഒക്കെ ധാരാളം . പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അടലൈട് ഇല്‍മാത്രം കാണാന്‍ കഴിഞ്ഞ അത്തരം സംവിധാനം നമ്മുടെ നാട്ടില്‍ ഇത്ര വേഗം എത്തുമെന്ന് അന്ന് ഞാന്‍ വിചാരിച്ചില്ല .

അതിനു ശേഷം എത്രയോ വിദേശ രാജ്യങ്ങളും ലോകാത്ഭുതങ്ങളും ഒരു സഞ്ചാരിയുടെ കൌതുകത്തോടെ നോക്കി നിന്നിരിക്കുന്നു , മാഗിയുടെ മുഖം അപ്പോഴെല്ലാം ഞാന്‍ ഓര്‍ക്കും

" Som , Do you miss your Mom ?"
" Of course , maggie "

" Som , Do you love your Mom ?"
" Of course , maggie "

Wednesday 20 June 2012

ഒരു പാകിസ്ഥാനി അമ്മ

 "പാകിസ്ഥാന്റെ റാവല്‍ പിണ്ടി ,
ഇന്ത്യാക്കാരുടെ വാഴപ്പിണ്ടി 
യാഹ്യാഖാനെ കൊലയാളീ 
നിന്നെ ഞങ്ങളെടുത്തോളാം"

ഇത്രയും ഉറക്കെ ഞാന്‍ ഒരു മുദ്രാവാക്യം ഞാന്‍ അന്ന് വരെ വിളിച്ചിട്ടില്ല . ഇന്ത്യ  ബംഗ്ലാദേശ്  യുദ്ധം നടക്കുന്ന  സമയത്ത്  ഞാന്‍ അരീക്കര വട്ടമോടി പ്രൈമറി  സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയാണ് . നമ്മുടെ രാജ്യത്തിനും  പട്ടാളക്കാര്‍ക്കും ഇന്ദിരാ ഗാന്ധിക്കും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു    അരീക്കരയിലെയും  മുളക്കുഴയിളെയും പിന്നെ വേറെ കുറെ സ്കൂളുകളിലെയും  എല്ലാം കുട്ടികള്‍  ജാഥ ആയി  പോയി അവസാനം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍  എത്തി ,  എന്തൊരു ആവേശമായിരുന്നു  ഞങ്ങള്‍ കുട്ടികള്‍ക്ക്  എന്തെല്ലാം കാഴ്ചകള്‍ ആണ് ഞാന്‍  അന്ന് ജീവിതത്തില്‍ ആദ്യമായി കണ്ടത് .  നാലുപാടും ഉള്ള സ്കൂളുകളില്‍ നിന്നും  ചെങ്ങന്നൂര്  കോളേജില്‍ എത്തിയ കുട്ടികള്‍  അവിടെ നടന്ന പ്രസംഗങ്ങളും  ദേശ ഭക്തി ഗാനങ്ങളും ഒക്കെ  കേട്ട് അവസാനം യാഹ്യാഖാന്റെ പട്ടാളവേഷം അണിഞ്ഞ വാഴകച്ചി കൊണ്ട്  ഉണ്ടാക്കിയ വലിയ ഒരു കോലം കത്തിച്ചു .  നിറയെ പടക്കങ്ങള്‍ കുത്തിനിറച്ചിരുന്ന  ആ കോലം  പടാ പടാ ശബ്ദത്തോടെ  പോട്ടിതെരിക്കുന്നത് കെട്ടും  കണ്ടും  ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു കൈയ്യടിച്ചു .

ആ സംഭവത്തോടെ പട്ടാളക്കാരെന്റെ  മകനായ   എന്റെ മനസ്സില്‍  ശത്രു  എന്നാല്‍ പാകിസ്താന്‍ ആയി . ഒരു  പാകിസ്ഥാനിയെ എവിടെ കണ്ടാലും  കൊന്നു കളയണം  എന്ന ഒരു ചിന്ത  എങ്ങിനെയോ  എന്നില്‍ സ്ഥാനം പിടിച്ചു.  ഭാവനയില്‍  പാകിസ്താന്‍ പട്ടാളക്കാരന്‍ ആണെന്ന്  വിചാരിച്ചു  വീട്ടില്‍ മുറ്റത്ത്‌ നിന്നിരുന്ന കുറെ വാഴകള്‍ വെട്ടി വീഴ്ത്തി . ഉണങ്ങിയ    വാഴക്കൈകള്‍ക്ക് തീവെച്ചു ,  അമ്മയുടെ കൈയ്യില്‍ നിന്നും  പൊതിരെ അടി കിട്ടിയിട്ടും പാകിസ്ഥാനി   വാഴകളെ  തരം കിട്ടിയാല്‍  വെട്ടി അരിഞ്ഞോ തീവെച്ചോ  നശിപ്പിച്ചിരുന്നു.  പിന്നെ  അതിനു അടിയും  

യുദ്ധം ഒക്കെ തീര്‍ന്നു  അച്ഛന്‍  ലീവിന്  സ്ഥലത്ത്  എത്തിയതോടെ  എനിക്ക്  അച്ഛനോട്  അതിര്‍ത്തിയിലെ  യുദ്ധ കഥകള്‍  കേള്‍ക്കാന്‍  വല്ലാത്ത ഒരു ആവേശമായിരുന്നു .  " അച്ഛന്‍   എത്ര പാകിസ്ഥാനികളെ  വെടിവെച്ചു കൊന്നിട്ടുണ്ട് "  ഞാന്‍ ആരെയും  കൊന്നിട്ടില്ല എന്ന അച്ഛന്റെ  മറുപടി കേള്‍ക്കാന്‍  എനിക്ക്  തീരെ താല്‍പ്പര്യം  ഇല്ലായിരുന്നു .  " ആട്ടെ, പാകിസ്ഥാനികള്‍  മരിച്ചു കിടക്കുന്നത്  കണ്ടിട്ടുണ്ടോ "  അങ്ങിനെ  ഒരു ശത്രുവിനെ  എങ്ങിനെ  ഭാവനയില്‍ കൊല്ലാമോ അങ്ങിനെയെല്ലാം  കൊല്ലാം എന്നായിരുന്നു  എന്റെ ധാരണ.  ആയുധപ്പുരയുടെ  വിഭാഗത്തില്‍  ജോലി ചെയ്തിരുന്ന  അച്ഛന്റെ  ജോലി  ഒരിക്കലും  നേരിട്ട്  യുദ്ധം  ചെയ്യുക ആയിരുന്നില്ല .  അത് കൊണ്ട്  തന്നെ അച്ഛനോട്  എനിക്ക് അല്‍പ്പം നീരസവും  ഉണ്ടായിരുന്നു . 

കാലമേറെ  ചെന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥം  ഞാന്‍ സൗദി  റിയാദ്  വിമാനം ഇറങ്ങുമ്പോഴാണ് വേഷവിധാനം കൊണ്ട്  തിരിച്ചറിയാവുന്ന പാകിസ്ഥാനികളെയും അഫ്ഗാനികളെയും കാണുന്നത് . കുട്ടിക്കാലത്തെ പക ഒന്നും ഇല്ലെങ്കിലും  പാകിസ്ഥാനികളെ കാണുമ്പോഴും   ഉള്ളില്‍  അവരോടു   അറിയാതെ " ഇയാള്‍  എന്റെ  ശത്രു " എന്ന  ഒരു  ചെറിയ  ചിന്ത കടന്നു കൂടും . അവരോടു ഇടപെടുന്ന സന്ദര്‍ഭങ്ങള്‍  എന്നെ സംബധിച്ച്   വളരെ കുറവായിരുന്നു താനും . ടാക്സി  പിടിക്കുമ്പോഴോ സാധനം വാങ്ങുമ്പോഴോ  ഒക്കെ പാകിസ്ഥാനിയെ  അറിയാതെ ഒഴിവാക്കി പോകും .

അങ്ങനെ റിയാദില്‍ നിന്നും  ഒരു  മുന്നൂറു  കി മി  ദൂരെ  യുനൈസ എന്ന ഒരു സ്ഥലത്ത്  അവിടുത്തെ  എം ഓ  എച്ച്  ആശുപത്രിയില്‍  ഫിലിപ്സ് ഇന്റെ  സീ ടീ സ്കാനര്‍ സ്ഥാപിക്കുന്ന  ജോലിക്ക് പോവേണ്ടി വന്നു . അവിടെ  ഒരു  ഇര്‍ഷാദ്  എന്ന ഒരു  റേഡിയോലജിസ്റ്റ്‌  പാകിസ്താന്‍ കാരന്‍ , ഇംഗ്ലണ്ട് നിന്നും  ഉയര്‍ന്ന ഡിഗ്രി  എടുത്ത  ഈ ഡോക്ടര്‍  വന്ന ദിവസം തന്നെ  എനിക്ക് ഇഷ്ടപ്പെട്ടു . അതുവരെ  മനസ്സില്‍  വെച്ചിരുന്ന പുച്ഛവും പകയും  ഡോ. ഇര്‍ഷാദ്  നോട്  സംസാരിച്ചപ്പോള്‍  മാറിയത്  പെട്ടന്നായിരുന്നു . ഞങ്ങള്‍  പരസ്പരം  വീട്ടു വിശെഷങ്ങള്‍ പങ്കു വെച്ചു.   എന്തിനു പറയുന്നു  ഞങ്ങള്‍  പെട്ടന്ന്  നല്ല  സുഹൃത്തുക്കള്‍ ആയി . പറഞ്ഞു വന്നപ്പോള്‍  ഡോക്ടറുടെ  മുത്തച്ഛന്‍ ഇന്ത്യയിലെ  പഞ്ചാബില്‍ നിന്നും റാവല്‍ പിണ്ടിയില്‍  വിഭജനക്കാലത്ത്  എത്തിച്ചേര്‍ന്ന ആളാണ്‌ . ഡോക്ടറുടെ അച്ഛന്‍ പാക്  പട്ടാളത്തില്‍ ആയിരുന്നു , അമ്മ പ്രൈമറി  സ്കൂള്‍  ടീച്ചര്‍ . രണ്ടു പേരും  റിട്ടയര്‍  ചെയ്തു റാവല്‍പിണ്ടിയില്‍ . 

ദൈവമേ , എന്റെ അച്ഛന്‍  ഇന്ത്യന്‍ പട്ടാളക്കാരന്‍ ,  ഡോക്ടറുടെ  അച്ഛന്‍ പാക് പട്ടാളക്കാരന്‍, രണ്ടുപേരും  ഈ രണ്ടു യുദ്ധം വീതം  കണ്ടവര്‍ . പക്ഷെ  ഡോക്ടറുടെ  വിവരവും വിനയവും  ആ പരസ്പര ശത്രുത അലിയിച്ചു കളഞ്ഞു .  അങ്ങിനെ  എന്ന്  യുനൈസ യില്‍ പോയാലും  ഡോക്ടറുമായി സമയം ചിലവിടുക , അദ്ദേഹത്തിന്റെ അപാര്‍ത്മെന്റില്‍  പോവുക ,  അന്ന്  അദ്ദേഹം  ബാച്ച്ലെര്‍ ആയിരുന്നു എങ്കിലും   വളരെ നല്ല  അപാര്‍ത്മെന്റ്റ്  ഉണ്ടായിരുന്നു . പലപ്പോഴും  എന്റെ ഹോട്ടലില്‍  വന്നു  ഭക്ഷണം കഴിക്കുക , ചെറിയ  ഡ്രൈവിംഗ് നു പോവുക  അങ്ങിനെ  എന്റെ യുനൈസ യാത്രകള്‍  എപ്പൊഴും ഡോക്ടറുടെ  സൗഹൃദം കൊണ്ട്  ഹൃദ്യമായി . 

അങ്ങിനെയിരുന്നപ്പോള്‍  ഒരു ദിവസം ഡോക്ടര്‍  എനിക്ക്  ഫോണ്‍ ചെയ്തു  റിയാദില്‍ വരുന്നു  എന്നും സ്വന്തം മാതാപിതാക്കള്‍  ഒരുമാസത്തേക്ക്  സൗദിയില്‍ വരുന്നു  എന്നും  അറിയിച്ചു .  എയര്‍പോര്‍ട്ടില്‍ വരാമോ  എന്ന് ചോദിച്ചപ്പോള്‍  എനിക്ക് " അതിനെന്താ "  എന്ന് പറയാന്‍  തോന്നിയുള്ളൂ . ഫോണ്‍ താഴെ വെച്ചു  കഴിഞ്ഞാണ്   ഡോക്ടുടെ  അച്ഛന്‍  ഒരു പാക്  പട്ടാളക്കാരന്‍  ആയിരുന്നല്ലോ  എന്നോര്‍ത്തത് . ഇന്ത്യയുടെ  ഒരു ആജന്മ  ശത്രു ! 

 അവര്‍ വരുന്ന ദിവസം  ഞാന്‍  എയര്‍പോര്‍ട്ടില്‍ എത്തി  ആദ്യം  ഡോക്ടര്‍ നെ  സ്വീകരിച്ചു .  ഞങ്ങള്‍  രണ്ടു പേരും കൂടി  ഇന്റര്‍നാഷണല്‍  ടെര്‍മിനലില്‍  കാത്തു നിന്ന് . പര്‍ദ്ദ അണിഞ്ഞ  ആ അമ്മയും  പരമ്പരാഗത പാകിസ്താന്‍ വേഷം  ധരിച്ചു എത്തിയ  ഡോക്ടറുടെ  അച്ഛനും ,   മകനെ  കെട്ടിപ്പിടിച്ചും  ഉമ്മവെച്ചും സ്വീകരിക്കുന്നത്  കണ്ടപ്പോള്‍  നമ്മുടെ  സംസ്കാരത്തില്‍  നിന്നും എന്താണ്  വ്യത്യാസം  എന്ന് ഞാന്‍ ആലോചിച്ചു .  ഡോ  ഇര്‍ഷാദ് നു     " ഒരു ഹിന്ദുസ്ഥാനി " സുഹൃത്ത്  ഉണ്ടെന്നു  അവര്‍ക്ക് അറിയാമായിരുന്നു , അതിനാല്‍  അദ്ദേഹം  " ആവ്വോ ,  മേരാ ബെട്ട , ഗലേ  മിലാദോ
( വരൂ മകനെ , എന്നെ ആലിംഗനം  ചെയൂ "  എന്ന് പറഞ്ഞപ്പോള്‍ ആദ്യം  ചെറിയൊരു നീരസം  ഉള്ളില്‍ ഉണ്ടായോ ?

പക്ഷെ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ആയിരുന്ന  ആ അമ്മയുടെ ഉര്‍ദു  ചിലവാക്കുകള്‍  മനസ്സിലാക്കാന്‍  ബുദ്ധിമുട്ട്  ഉണ്ടായിരുന്നു  എങ്കിലും  സ്നേഹത്തിനോ  വാത്സല്യത്തിനോ ഭാഷയോ രാജ്യമോ പ്രശ്നമല്ലെന്ന്  എനിക്ക് മനസ്സിലായി .  അവരെ  യാത്രയാക്കി  തിരിച്ചു  വീട്ടില്‍ എത്തിയപ്പോള്‍  പഴയ പകയും ശത്രുതയും ഒക്കെ  വേഗം മാഞ്ഞു പോയ പോലെ തോന്നി . 
 യുനൈസയില്‍  തൊട്ടടുത്ത  ആഴ്ച  ഞാന്‍ പോയപ്പോള്‍  ഡോക്ടറുടെ  വീട്ടിലാണ് ഉച്ച ഭക്ഷണം  എന്ന് പറഞ്ഞിരുന്നു .  വീട്ടിലെത്തിയ  എനിക്ക്  അവര്‍ നല്‍കിയ  സ്നേഹവും  വാത്സല്യവും  സത്യമായും ഒരു  അത്ഭുതം  ആയിരുന്നു . ബിരിയാണി  വിളമ്പി  അടുത്ത് നിന്ന്  വിളമ്പി തന്ന  ആ അമ്മ  ഒരു പാകിസ്ഥാനി ആണെന്ന്  ഞാന്‍ മറന്നു പോയി .  ഡോക്ടറുടെ അച്ഛന്‍  ആകട്ടെ  എന്റെ  നാടിനെപ്പറ്റി യും  വീടിനെപ്പറ്റിയും  താജ്മഹലിനെ പറ്റിയും  മുഹമ്മദു റാഫി യെപ്പറ്റി യും ലതാ മങ്ങേഷ്ക്കരിനെ പറ്റിയും ഒക്കെ വാതോരാതെ  സംസാരിച്ചിരുന്നു .  പട്ടാളക്കാരനായ  എന്റെ അച്ഛനെപറ്റി ഞാന്‍ പറഞ്ഞപ്പോള്‍ "  യുദ്ധം ഒരു  പട്ടാളക്കാരന്റെ  ആഗ്രഹം  അല്ലല്ലോ,  ഞാനും  ഒരിക്കല്‍  ഹിന്ദുസ്ഥാനി ആയിരുന്നില്ലേ "  എന്ന് പറഞ്ഞത്  എനിക്ക്   ഹൃദയത്തില്‍  തട്ടി . 

അവര്‍ അവിടെ കഴിഞ്ഞ ഒരു മാസത്തില്‍  പല തവണ  എനിക്ക് യുനൈസ യില്‍ പോകേണ്ടി വന്നിട്ടുണ്ട് , അപ്പോഴെല്ലാം  അവിടെ ഉച്ച ഭക്ഷണം , അല്ലെങ്കില്‍  വൈകിട്ട് ഊണ് . എന്റെ ഓഫീസിലും  ഈ "ശത്രുക്കളുടെ" ചങ്ങാത്തം  സംസാര വിഷയം ആയി .  ഡോക്ടര്‍ ഒന്ന് രണ്ടു തവണ എന്റെ   വീട്ടില്‍ വരികയും ചെയ്തു  .

 ആ വര്‍ഷത്തെ  റംസാന്‍ നോയമ്പ് കാലത്ത്  എനിക്ക്  യുനൈസ യില്‍ പോവേണ്ടി  വന്നു . റംസാന്‍ നോയമ്പ് കാലത്ത്  പകല്‍ ഭക്ഷണം കഴിക്കുകയോ  ഹോട്ടെലുകള്‍  പകല്‍ തുറക്കുകയോ ഇല്ല ,  അതിനാല്‍ യാത്ര ചെയ്യുന്ന  എനിക്ക്  ഉച്ച ഭക്ഷണം കഴിക്കാന്‍   ബുദ്ധിമുട്ട്  വരരുത്  എന്ന്  വിചാരിച്ചു ഡോക്ടര്‍  എനിക്ക്  വീട്ടില്‍  ഭക്ഷണം  തയ്യാറാക്കാം  എന്ന് പറഞ്ഞിരുന്നു . യാത്ര  ചെയ്യുന്നവര്‍ക്ക്  നോയമ്പ് കാലത്തും  ഭക്ഷണം കഴിക്കാം . പരസ്യം ആവരുതെന്നു മാത്രം . 
സ്വയം നോയമ്പ് ആചരിച്ചു  ഡോക്ടറുടെ കുടുംബം  എനിക്ക് ഭക്ഷണം  ഒരുക്കിയത്  എനിക്ക് മറക്കാന്‍ ആവാത്ത അനുഭവം ആണ് .  ആ അമ്മയുടെ കൈപ്പുണ്യവും 

ഡോക്ടറുടെ  അമ്മയും അച്ഛനും തിരികെ  റിയാദ്  എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍  യാത്ര അയക്കാന്‍  ഞാനും പോയി ,   പിരിയാന്‍ നേരത്ത്  മകനെ കെട്ടി പിടിച്ചു കരയുന്ന ആ അമ്മയെ  എനിക്ക് ഹിന്ദുസ്ഥാനി  എന്നോ പാകിസ്ഥാനി  എന്നോ  വിളിക്കാന്‍  മനസ്സ് വന്നില്ല , അമ്മ  എന്നും  എവിടെയും അമ്മ  തന്നെ . ഡോക്ടറുടെ അച്ഛന്‍ എന്നെ  കെട്ടിപ്പിടിച്ചു "  ബേട്ടാ ,  ഞാന്‍ ഒരിക്കല്‍  തജ്മഹല്‍ കാണാന്‍ വരും , നമുക്ക് ഒരുമിച്ചു പോകണം " 
 അത്തവണ  ആ  അമ്മയുടെ  പര്‍ദ്ദയില്‍  മൂടിയിട്ടും  പുറത്ത് കാണാവുന്ന  വെളുത്തു മെലിഞ്ഞ  ആ  പാദങ്ങളില്‍ ഞാനും ഒന്ന് തൊട്ടു തൊഴുതു .  ആ പാകിസ്താനി അമ്മ നിറകണ്ണുകളുമായി   കൈ വീശി നടന്നു നീങ്ങുമ്പോള്‍  ഞാന്‍ എന്റെ സ്വന്തം  ഹിന്ദുസ്ഥാനി അമ്മയെ ഓര്‍ത്തു . ഭാരത മാതാ !

ഭാരത് മാതാ കീ ജയ്‌ !
 "പാകിസ്ഥാന്റെ റാവല്‍ പിണ്ടി ,
ഇന്ത്യാക്കാരുടെ വാഴപ്പിണ്ടി
യാഹ്യാഖാനെ കൊലയാളീ
നിന്നെ ഞങ്ങളെടുത്തോളാം"
ഇത്രയും ഉറക്കെ ഞാന്‍ ഒരു മുദ്രാവാക്യം ഞാന്‍ അന്ന് വരെ വിളിച്ചിട്ടില്ല . ഇന്ത്യ ബംഗ്ലാദേശ് യുദ്ധം നടക്കുന്ന സമയത്ത് ഞാന്‍ അരീക്കര വട്ടമോടി പ്രൈമറി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയാണ് . നമ്മുടെ രാജ്യത്തിനും പട്ടാളക്കാര്‍ക്കും ഇന്ദിരാ ഗാന്ധിക്കും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു അരീക്കരയിലെയും മുളക്കുഴയിളെയും പിന്നെ വേറെ കുറെ സ്കൂളുകളിലെയും എല്ലാം കുട്ടികള്‍ ജാഥ ആയി പോയി അവസാനം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തി , എന്തൊരു ആവേശമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെല്ലാം കാഴ്ചകള്‍ ആണ് ഞാന്‍ അന്ന് ജീവിതത്തില്‍ ആദ്യമായി കണ്ടത് . നാലുപാടും ഉള്ള സ്കൂളുകളില്‍ നിന്നും ചെങ്ങന്നൂര് കോളേജില്‍ എത്തിയ കുട്ടികള്‍ അവിടെ നടന്ന പ്രസംഗങ്ങളും ദേശ ഭക്തി ഗാനങ്ങളും ഒക്കെ കേട്ട് അവസാനം യാഹ്യാഖാന്റെ പട്ടാളവേഷം അണിഞ്ഞ വാഴകച്ചി കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു കോലം കത്തിച്ചു . നിറയെ പടക്കങ്ങള്‍ കുത്തിനിറച്ചിരുന്ന ആ കോലം പടാ പടാ ശബ്ദത്തോടെ പോട്ടിതെരിക്കുന്നത് കെട്ടും കണ്ടും ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു കൈയ്യടിച്ചു .
ആ സംഭവത്തോടെ പട്ടാളക്കാരെന്റെ മകനായ എന്റെ മനസ്സില്‍ ശത്രു എന്നാല്‍ പാകിസ്താന്‍ ആയി . ഒരു പാകിസ്ഥാനിയെ എവിടെ കണ്ടാലും കൊന്നു കളയണം എന്ന ഒരു ചിന്ത എങ്ങിനെയോ എന്നില്‍ സ്ഥാനം പിടിച്ചു. ഭാവനയില്‍ പാകിസ്താന്‍ പട്ടാളക്കാരന്‍ ആണെന്ന് വിചാരിച്ചു വീട്ടില്‍ മുറ്റത്ത്‌ നിന്നിരുന്ന കുറെ വാഴകള്‍ വെട്ടി വീഴ്ത്തി . ഉണങ്ങിയ വാഴക്കൈകള്‍ക്ക് തീവെച്ചു , അമ്മയുടെ കൈയ്യില്‍ നിന്നും പൊതിരെ അടി കിട്ടിയിട്ടും പാകിസ്ഥാനി വാഴകളെ തരം കിട്ടിയാല്‍ വെട്ടി അരിഞ്ഞോ തീവെച്ചോ നശിപ്പിച്ചിരുന്നു. പിന്നെ അതിനു അടിയും
യുദ്ധം ഒക്കെ തീര്‍ന്നു അച്ഛന്‍ ലീവിന് സ്ഥലത്ത് എത്തിയതോടെ എനിക്ക് അച്ഛനോട് അതിര്‍ത്തിയിലെ യുദ്ധ കഥകള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ആവേശമായിരുന്നു . " അച്ഛന്‍ എത്ര പാകിസ്ഥാനികളെ വെടിവെച്ചു കൊന്നിട്ടുണ്ട് " ഞാന്‍ ആരെയും കൊന്നിട്ടില്ല എന്ന അച്ഛന്റെ മറുപടി കേള്‍ക്കാന്‍ എനിക്ക് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു . " ആട്ടെ, പാകിസ്ഥാനികള്‍ മരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ടോ " അങ്ങിനെ ഒരു ശത്രുവിനെ എങ്ങിനെ ഭാവനയില്‍ കൊല്ലാമോ അങ്ങിനെയെല്ലാം കൊല്ലാം എന്നായിരുന്നു എന്റെ ധാരണ. ആയുധപ്പുരയുടെ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ ജോലി ഒരിക്കലും നേരിട്ട് യുദ്ധം ചെയ്യുക ആയിരുന്നില്ല . അത് കൊണ്ട് തന്നെ അച്ഛനോട് എനിക്ക് അല്‍പ്പം നീരസവും ഉണ്ടായിരുന്നു .
കാലമേറെ ചെന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥം ഞാന്‍ സൗദി റിയാദ് വിമാനം ഇറങ്ങുമ്പോഴാണ് വേഷവിധാനം കൊണ്ട് തിരിച്ചറിയാവുന്ന പാകിസ്ഥാനികളെയും അഫ്ഗാനികളെയും കാണുന്നത് . കുട്ടിക്കാലത്തെ പക ഒന്നും ഇല്ലെങ്കിലും പാകിസ്ഥാനികളെ കാണുമ്പോഴും ഉള്ളില്‍ അവരോടു അറിയാതെ " ഇയാള്‍ എന്റെ ശത്രു " എന്ന ഒരു ചെറിയ ചിന്ത കടന്നു കൂടും . അവരോടു ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ എന്നെ സംബധിച്ച് വളരെ കുറവായിരുന്നു താനും . ടാക്സി പിടിക്കുമ്പോഴോ സാധനം വാങ്ങുമ്പോഴോ ഒക്കെ പാകിസ്ഥാനിയെ അറിയാതെ ഒഴിവാക്കി പോകും .
അങ്ങനെ റിയാദില്‍ നിന്നും ഒരു മുന്നൂറു കി മി ദൂരെ യുനൈസ എന്ന ഒരു സ്ഥലത്ത് അവിടുത്തെ എം ഓ എച്ച് ആശുപത്രിയില്‍ ഫിലിപ്സ് ഇന്റെ സീ ടീ സ്കാനര്‍ സ്ഥാപിക്കുന്ന ജോലിക്ക് പോവേണ്ടി വന്നു . അവിടെ ഒരു ഇര്‍ഷാദ് എന്ന ഒരു റേഡിയോലജിസ്റ്റ്‌ പാകിസ്താന്‍ കാരന്‍ , ഇംഗ്ലണ്ട് നിന്നും ഉയര്‍ന്ന ഡിഗ്രി എടുത്ത ഈ ഡോക്ടര്‍ വന്ന ദിവസം തന്നെ എനിക്ക് ഇഷ്ടപ്പെട്ടു . അതുവരെ മനസ്സില്‍ വെച്ചിരുന്ന പുച്ഛവും പകയും ഡോ. ഇര്‍ഷാദ് നോട് സംസാരിച്ചപ്പോള്‍ മാറിയത് പെട്ടന്നായിരുന്നു . ഞങ്ങള്‍ പരസ്പരം വീട്ടു വിശെഷങ്ങള്‍ പങ്കു വെച്ചു. എന്തിനു പറയുന്നു ഞങ്ങള്‍ പെട്ടന്ന് നല്ല സുഹൃത്തുക്കള്‍ ആയി . പറഞ്ഞു വന്നപ്പോള്‍ ഡോക്ടറുടെ മുത്തച്ഛന്‍ ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും റാവല്‍ പിണ്ടിയില്‍ വിഭജനക്കാലത്ത് എത്തിച്ചേര്‍ന്ന ആളാണ്‌ . ഡോക്ടറുടെ അച്ഛന്‍ പാക് പട്ടാളത്തില്‍ ആയിരുന്നു , അമ്മ പ്രൈമറി സ്കൂള്‍ ടീച്ചര്‍ . രണ്ടു പേരും റിട്ടയര്‍ ചെയ്തു റാവല്‍പിണ്ടിയില്‍ .
ദൈവമേ , എന്റെ അച്ഛന്‍ ഇന്ത്യന്‍ പട്ടാളക്കാരന്‍ , ഡോക്ടറുടെ അച്ഛന്‍ പാക് പട്ടാളക്കാരന്‍, രണ്ടുപേരും ഈ രണ്ടു യുദ്ധം വീതം കണ്ടവര്‍ . പക്ഷെ ഡോക്ടറുടെ വിവരവും വിനയവും ആ പരസ്പര ശത്രുത അലിയിച്ചു കളഞ്ഞു . അങ്ങിനെ എന്ന് യുനൈസ യില്‍ പോയാലും ഡോക്ടറുമായി സമയം ചിലവിടുക , അദ്ദേഹത്തിന്റെ അപാര്‍ത്മെന്റില്‍ പോവുക , അന്ന് അദ്ദേഹം ബാച്ച്ലെര്‍ ആയിരുന്നു എങ്കിലും വളരെ നല്ല അപാര്‍ത്മെന്റ്റ് ഉണ്ടായിരുന്നു . പലപ്പോഴും എന്റെ ഹോട്ടലില്‍ വന്നു ഭക്ഷണം കഴിക്കുക , ചെറിയ ഡ്രൈവിംഗ് നു പോവുക അങ്ങിനെ എന്റെ യുനൈസ യാത്രകള്‍ എപ്പൊഴും ഡോക്ടറുടെ സൗഹൃദം കൊണ്ട് ഹൃദ്യമായി .
അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ഡോക്ടര്‍ എനിക്ക് ഫോണ്‍ ചെയ്തു റിയാദില്‍ വരുന്നു എന്നും സ്വന്തം മാതാപിതാക്കള്‍ ഒരുമാസത്തേക്ക് സൗദിയില്‍ വരുന്നു എന്നും അറിയിച്ചു . എയര്‍പോര്‍ട്ടില്‍ വരാമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് " അതിനെന്താ " എന്ന് പറയാന്‍ തോന്നിയുള്ളൂ . ഫോണ്‍ താഴെ വെച്ചു കഴിഞ്ഞാണ് ഡോക്ടുടെ അച്ഛന്‍ ഒരു പാക് പട്ടാളക്കാരന്‍ ആയിരുന്നല്ലോ എന്നോര്‍ത്തത് . ഇന്ത്യയുടെ ഒരു ആജന്മ ശത്രു !
അവര്‍ വരുന്ന ദിവസം ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി ആദ്യം ഡോക്ടര്‍ നെ സ്വീകരിച്ചു . ഞങ്ങള്‍ രണ്ടു പേരും കൂടി ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ കാത്തു നിന്ന് . പര്‍ദ്ദ അണിഞ്ഞ ആ അമ്മയും പരമ്പരാഗത പാകിസ്താന്‍ വേഷം ധരിച്ചു എത്തിയ ഡോക്ടറുടെ അച്ഛനും , മകനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സ്വീകരിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ സംസ്കാരത്തില്‍ നിന്നും എന്താണ് വ്യത്യാസം എന്ന് ഞാന്‍ ആലോചിച്ചു . ഡോ ഇര്‍ഷാദ് നു " ഒരു ഹിന്ദുസ്ഥാനി " സുഹൃത്ത് ഉണ്ടെന്നു അവര്‍ക്ക് അറിയാമായിരുന്നു , അതിനാല്‍ അദ്ദേഹം " ആവ്വോ , മേരാ ബെട്ട , ഗലേ മിലാദോ
( വരൂ മകനെ , എന്നെ ആലിംഗനം ചെയൂ " എന്ന് പറഞ്ഞപ്പോള്‍ ആദ്യം ചെറിയൊരു നീരസം ഉള്ളില്‍ ഉണ്ടായോ ?
പക്ഷെ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ആ അമ്മയുടെ ഉര്‍ദു ചിലവാക്കുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും സ്നേഹത്തിനോ വാത്സല്യത്തിനോ ഭാഷയോ രാജ്യമോ പ്രശ്നമല്ലെന്ന് എനിക്ക് മനസ്സിലായി . അവരെ യാത്രയാക്കി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പഴയ പകയും ശത്രുതയും ഒക്കെ വേഗം മാഞ്ഞു പോയ പോലെ തോന്നി .
യുനൈസയില്‍ തൊട്ടടുത്ത ആഴ്ച ഞാന്‍ പോയപ്പോള്‍ ഡോക്ടറുടെ വീട്ടിലാണ് ഉച്ച ഭക്ഷണം എന്ന് പറഞ്ഞിരുന്നു . വീട്ടിലെത്തിയ എനിക്ക് അവര്‍ നല്‍കിയ സ്നേഹവും വാത്സല്യവും സത്യമായും ഒരു അത്ഭുതം ആയിരുന്നു . ബിരിയാണി വിളമ്പി അടുത്ത് നിന്ന് വിളമ്പി തന്ന ആ അമ്മ ഒരു പാകിസ്ഥാനി ആണെന്ന് ഞാന്‍ മറന്നു പോയി . ഡോക്ടറുടെ അച്ഛന്‍ ആകട്ടെ എന്റെ നാടിനെപ്പറ്റി യും വീടിനെപ്പറ്റിയും താജ്മഹലിനെ പറ്റിയും മുഹമ്മദു റാഫി യെപ്പറ്റി യും ലതാ മങ്ങേഷ്ക്കരിനെ പറ്റിയും ഒക്കെ വാതോരാതെ സംസാരിച്ചിരുന്നു . പട്ടാളക്കാരനായ എന്റെ അച്ഛനെപറ്റി ഞാന്‍ പറഞ്ഞപ്പോള്‍ " യുദ്ധം ഒരു പട്ടാളക്കാരന്റെ ആഗ്രഹം അല്ലല്ലോ, ഞാനും ഒരിക്കല്‍ ഹിന്ദുസ്ഥാനി ആയിരുന്നില്ലേ " എന്ന് പറഞ്ഞത് എനിക്ക് ഹൃദയത്തില്‍ തട്ടി .
അവര്‍ അവിടെ കഴിഞ്ഞ ഒരു മാസത്തില്‍ പല തവണ എനിക്ക് യുനൈസ യില്‍ പോകേണ്ടി വന്നിട്ടുണ്ട് , അപ്പോഴെല്ലാം അവിടെ ഉച്ച ഭക്ഷണം , അല്ലെങ്കില്‍ വൈകിട്ട് ഊണ് . എന്റെ ഓഫീസിലും ഈ "ശത്രുക്കളുടെ" ചങ്ങാത്തം സംസാര വിഷയം ആയി . ഡോക്ടര്‍ ഒന്ന് രണ്ടു തവണ എന്റെ വീട്ടില്‍ വരികയും ചെയ്തു .
ആ വര്‍ഷത്തെ റംസാന്‍ നോയമ്പ് കാലത്ത് എനിക്ക് യുനൈസ യില്‍ പോവേണ്ടി വന്നു . റംസാന്‍ നോയമ്പ് കാലത്ത് പകല്‍ ഭക്ഷണം കഴിക്കുകയോ ഹോട്ടെലുകള്‍ പകല്‍ തുറക്കുകയോ ഇല്ല , അതിനാല്‍ യാത്ര ചെയ്യുന്ന എനിക്ക് ഉച്ച ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് വരരുത് എന്ന് വിചാരിച്ചു ഡോക്ടര്‍ എനിക്ക് വീട്ടില്‍ ഭക്ഷണം തയ്യാറാക്കാം എന്ന് പറഞ്ഞിരുന്നു . യാത്ര ചെയ്യുന്നവര്‍ക്ക് നോയമ്പ് കാലത്തും ഭക്ഷണം കഴിക്കാം . പരസ്യം ആവരുതെന്നു മാത്രം .
സ്വയം നോയമ്പ് ആചരിച്ചു ഡോക്ടറുടെ കുടുംബം എനിക്ക് ഭക്ഷണം ഒരുക്കിയത് എനിക്ക് മറക്കാന്‍ ആവാത്ത അനുഭവം ആണ് . ആ അമ്മയുടെ കൈപ്പുണ്യവും
ഡോക്ടറുടെ അമ്മയും അച്ഛനും തിരികെ റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ യാത്ര അയക്കാന്‍ ഞാനും പോയി , പിരിയാന്‍ നേരത്ത് മകനെ കെട്ടി പിടിച്ചു കരയുന്ന ആ അമ്മയെ എനിക്ക് ഹിന്ദുസ്ഥാനി എന്നോ പാകിസ്ഥാനി എന്നോ വിളിക്കാന്‍ മനസ്സ് വന്നില്ല , അമ്മ എന്നും എവിടെയും അമ്മ തന്നെ . ഡോക്ടറുടെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു " ബേട്ടാ , ഞാന്‍ ഒരിക്കല്‍ തജ്മഹല്‍ കാണാന്‍ വരും , നമുക്ക് ഒരുമിച്ചു പോകണം "
അത്തവണ ആ അമ്മയുടെ പര്‍ദ്ദയില്‍ മൂടിയിട്ടും പുറത്ത് കാണാവുന്ന വെളുത്തു മെലിഞ്ഞ ആ പാദങ്ങളില്‍ ഞാനും ഒന്ന് തൊട്ടു തൊഴുതു . ആ പാകിസ്താനി അമ്മ നിറകണ്ണുകളുമായി കൈ വീശി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ എന്റെ സ്വന്തം ഹിന്ദുസ്ഥാനി അമ്മയെ ഓര്‍ത്തു . ഭാരത മാതാ !
ഭാരത് മാതാ കീ ജയ്‌ !

Thursday 7 June 2012

പെരുംകള്ളന്‍

 
" കള്ളാ .. കള്ളാ ..പുസ്തക കള്ളാ ...
തങ്കമ്മ സാറിന്റെ മോനാണെ...
കേള്‍ക്കാന്‍ നല്ല ചേലാണെ ...
തായോ ,, തായോ ..പെരും കള്ളനെ ഞങ്ങള്‍ക്ക് വിട്ടു തായോ ..."

മുളക്കുഴ ഗവ സ്കൂള്‍ ലെ കുട്ടികള്‍ ഒന്നടങ്കം ആര്‍ത്തിരമ്പി വിളിച്ച ആ മുദ്രാവാക്യങ്ങള്‍ കേട്ട് പരമസ്വാതികയായ ആ അമ്മയുടെ ഹൃദയം തകര്‍ന്നു പോയി , അവര്‍ ടീച്ചേഴ്സ് റൂമിലെ മേശയില്‍ മുഖം അമര്‍ത്തി കരഞ്ഞു . കൂടെ കമലാക്ഷി അമ്മ സാറും മറ്റു രണ്ടു മൂന്നു സാറന്മാരും .

സ്കൂളില്‍ എല്ലാവര്ക്കും മാതൃക ആവേണ്ട ആറാം ക്ലാസ്സുകാരന്‍ സ്വന്തം മകന്‍ സഹപാഠികളുടെ പുസ്തകം മോഷ്ടിച്ച് ഏഴിലെ ഒരു കൂട്ടുകാരന് ഐസ് തിന്ന കടം വീട്ടാനായി കൊടുത്തു . അവന്‍ തോണ്ടി സഹിതം പിടിക്കപ്പെട്ടപ്പോള്‍ കൂട്ട് പ്രതിയെ കാണിച്ചു കൊടുത്തു . ഒന്നും രണ്ടും ഒന്നും അല്ല , ആറു പുസ്തകങ്ങള്‍ ആണ് മോഷ്ടിച്ച് വിറ്റത്.

" സാര്‍ , എനിക്കിങ്ങനെ ഒരു മകന്‍ ഇല്ല , സാര്‍ ഇവന് നിര്‍ബന്ധിത ടീ സീ കൊടുക്കണം , ഞാനും മറ്റൊരു സ്കൂളിലേക്ക് മാറി പൊക്കോളാം, എനിക്കിനി ഈ നാട്ടില്‍ ജീവിക്കാന്‍ വയ്യ "

ഹെഡ് മാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ് സാര്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി ,
കുട്ടികളുടെ ഇരമ്പല്‍ ഏറെക്കുറെ അവസാനിച്ചപ്പോള്‍ കമലാക്ഷി അമ്മ തങ്കമ്മ സാറിനെ പുറത്ത് തടവി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു .
" അവനൊരു കുഞ്ഞല്ലേ , അവന്റെ സ്വന്തം അമ്മ ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരു ക്ഷമിക്കും , ചെയ്തത് തെറ്റാണെന്ന് അവനു മനസ്സിലായില്ലേ , അത് മതി .. തങ്കമ്മ എഴുനെല്‍ക്കൂ .. അവനെയും കൊണ്ട് വീട്ടില്‍ പോകൂ .."

പ്യൂണ്‍ നാരായണന്‍ ചേട്ടന്‍ താക്കോല്‍ കൂട്ടവുമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി , സ്കൂള്‍ മറ്റെല്ലാ ഭാഗവും പൂട്ടി , തങ്കമ്മ സാര്‍ ഇറങ്ങിയിട്ട് വേണം ടീച്ചേര്‍സ് റൂം പൂട്ടി വീട്ടില്‍ പോവാന്‍ ...


" തങ്കമ്മ എന്ത് വിഡ്ഢിത്തരം ആണീ പറയുന്നത് , അവനെ ഇവിടെ കളഞ്ഞിട്ടു പോയാല്‍ അവന്‍ എങ്ങോട്ട് പോവും , അവനെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയാല്‍ ആരു സമാധാനം പറയും ? "

" വേണ്ട സാറേ , അവനെ എനിക്ക് വേണ്ട .. എവിടെങ്കിലും പോയി തെണ്ടാട്ടെ ,,, എനിക്കിനി രണ്ടു മക്കളെ ഉള്ളന്നു വിചാരിച്ചോളാം.. എനിക്ക് വേണ്ടാ ഈ അസത്തിനെ .. ഈശ്വര... ഇങ്ങനെ ഒരുത്തന്‍ എന്റെ വയറ്റില്‍ വന്നു പിറന്നല്ലോ." അമ്മ ഏങ്ങലടിച്ചു കരഞ്ഞു .

ആദ്യം അനുനയം പരീക്ഷിച്ച കമലാക്ഷി അമ്മ സാറിനു ക്ഷമ കുറഞ്ഞു വന്നു , എന്തെല്ലാം പറഞ്ഞിട്ടും അമ്മ വഴങ്ങുന്നില്ല .


" എങ്കില്‍ തങ്കമ്മ കേട്ടോ , എനിക്ക് സ്വന്തം മക്കളില്ല , ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ട് പോവാ .. അവനെ ഞാന്‍ വളര്‍ത്തി മിടുക്കന്‍ ആക്കും .. അന്ന് തിരികെ ചോദിച്ചാല്‍ ഞാന്‍ തരില്ല .. സമ്മതിച്ചോ "


പറയുക മാത്രമല്ല ആ മകന്റെ കൈ പിടിച്ചു ആ മക്കളില്ലാത്ത കമലാക്ഷി അമ്മ സാര്‍ പുറത്തേക്ക് നടന്നു .


" തങ്കമ്മ സാറേ .. പോയി മോനെ വിളിക്കൂ ..കഴിഞ്ഞതെല്ലാം കഴിഞ്ഞു " ഏലിയാമ്മ സാറിന്റെ സ്വരം ഏറെക്കുറെ ഒരു ആജ്ഞയുടെ രൂപത്തില്‍ ആയിരുന്നു . കമലാക്ഷി അമ്മ സാറിന്റെ കയ്യില്‍ പിടിച്ചു സ്വന്തം അമ്മയെ നോക്കി ' അമ്മേ എന്നെ കളഞ്ഞിട്ടു പോവല്ലേ " വലിയ വായില്‍ കരഞ്ഞ ആ വലിയ കുറ്റവാളിയായ മകനെ അവസാനം എല്ലാവരും കൂടി സ്വന്തം അമ്മയുടെ കൂടെ ഒരു വിധം പറഞ്ഞയച്ചു . നാരായണ ചേട്ടനും അന്ന് സ്കൂള്‍ പൂട്ടി വീടിലെത്താന്‍ വല്ലാതെ വൈകി .


എന്നും സ്കൂള്‍ കവാടത്തില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന കുന്നിന്റെ മുകളിലുള്ള മുളക്കുഴ ഗന്ധര്‍വ മുറ്റം ഭഗവതി ക്ഷേത്രനടക്കു നോക്കി ഉള്ളുരുകി പ്രാര്‍ത്ഥന നടത്തി സ്കൂളില്‍ എത്തുന്ന ആ അമ്മക്ക് രണ്ടാമത്തെ മകന്‍ ഉണ്ടാക്കി വെച്ച പേര് ദോഷം എളുപ്പം മറക്കാനോ പൊറുക്കാണോ ആവുന്നതായിരുന്നില്ല . അമ്മ നീണ്ട അവധി എടുത്തു , പട്ടാളത്തില്‍ ആയിരുന്ന അച്ഛനെ വിളിച്ചു വരുത്തി , സ്കൂളില്‍ ഒന്നാമാന്നയിരുന്ന മൂത്ത മകന്റെ കഥകള്‍ പറയാന്‍ ആ അമ്മക്ക് പഴയത് പോലെ കഴിയുമായിരുന്നില്ല , അത്ര വലിയ ചീത്ത പേരാണ് രണ്ടാമത്തെ മകന്‍ ആ അമ്മക്ക് സംമ്മാനിച്ചത് .


കാലം പിന്നെയും എത്ര കടന്നു പോയി , കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബയില്‍ ജോലി ചെയ്യുന്ന " ബ്ലൂ സ്റാര്‍ " കമ്പനി അവരുടെ ആ വര്‍ഷത്തെ " ബെസ്റ്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജര്‍ " അവാര്‍ഡ് കമ്പനി ചെയര്‍മാന്‍ അശോക്‌ അദ്വാനിയില്‍ നിന്നും വാങ്ങാന്‍ സ്റ്റേജ് ല്‍ കയറിയപ്പോള്‍ അത് വാങ്ങുന്നത് കാണാന്‍ എന്റെ അമ്മ സദസ്സില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി . എന്റെ മനസ്സ് മുഴുവന്‍ ടീച്ചേര്‍സ് റൂമില്‍ ഇരുന്നു ഏങ്ങലടിച്ചു കരഞ്ഞ എന്നെ ഇനി വേണ്ടെന്നു പറഞ്ഞ എന്റെ അമ്മയുടെ മുഖം ആയിരുന്നു . എന്നെ വളര്‍ത്താന്‍ മോഹിച്ച കമലാക്ഷി അമ്മ സാറിന്റെ മുഖവും .


കമലാക്ഷി അമ്മ സാറിനു റിട്ടയര്‍ ചെയ്തിട്ട് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ എനിക്കാഗ്രഹം ഉണ്ടായിരുന്നു , സാധിക്കുമെങ്കില്‍ ഒന്ന് അന്വേഷിച്ചു കണ്ടു പിടിച്ചു വീട്ടില്‍ പോവാനും . പല ശ്രമങ്ങളും നടത്തിയിട്ടും ആര്‍ക്കും ഒരു വിവരവും ഇല്ല . അങ്ങിനെയിരിക്കെ അവിചാരിതമായി കോന്നിയില്‍ ഉള്ള ഒരു സുഹൃത്തിനെ പരിചയപ്പെട്ടു . മുളക്കുഴ സ്കൂള്‍ സംഭാഷണ മധ്യേ കമലാക്ഷി അമ്മ സാറിനെ പറ്റിയും പറഞ്ഞു

" ആ സാറിനെ എനിക്കറിയാം , സാറ് എന്റെ വീടിനടുത്ത് അനിയത്തിയുടെ മകളുടെ കൂടെയാണ് താമസം "
അന്ന് തന്നെ ഞാന്‍ ആ നല്ല സുഹൃത്തിനെ നന്നായി ബുദ്ധി മുട്ടിച്ചു സാറിന്റെ ടെലിഫോണ്‍ സംഘടിപ്പിച്ചു .

അങ്ങേത്തലക്കല്‍ ഒരു പതിഞ്ഞ സ്വരം .. അതെ അത് കമലാക്ഷി സാറ് തന്നെ ആയിരുന്നു ഫോണ്‍ എടുത്തത് .


" സാര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല ... ഞാന്‍ തങ്കമ്മ സാറിന്റെ ...." എന്ന് വരെ പറഞ്ഞതെ ഉള്ളൂ


" സോമരാജന്‍ അല്ലെ ... മോനെ നിനക്ക് എന്റെ നമ്പര്‍ എങ്ങിനെ കിട്ടി ... തങ്കമ്മ എങ്ങിനെ .."


ഞാന്‍ എന്നെ ഒരിക്കല്‍ വളര്‍ത്താന്‍ മോഹിച്ച മക്കളില്ലാത്ത ആ അമ്മയുടെ ശബ്ദം മതി വരുവോളം കേട്ടു.. എന്റെ കണ്ണ് നിറയുന്നത് വരെ .


അടുത്ത കാലത്ത് ഞാന്‍ എനിക്ക് കിട്ടിയ വെള്ളിയില്‍ തീര്‍ത്ത ആ അവാര്‍ഡ്‌ എന്റെ അമ്മയെ കാണിച്ചു . വിഷാദരോഗം കൊണ്ട് നന്നേ ബുദ്ധി മുട്ടുന്ന എന്റെ അമ്മ ആ തളിക തിരിച്ചും മറിച്ചും നോക്കി , കണ്ണാടി പോലെ തിളങ്ങുന്ന അതില്‍ അമ്മയുടെ മുഖം എനിക്ക് നന്നായി കാണാം .


" അനിയാ ,, ഇത് അവര്‍ തന്നത് തന്നെ ആണേ ...കാണാതെ എടുത്തത് ഒന്നും അല്ലല്ലോ ..."


" എന്തോ കാലില്‍ വീണു നനഞ്ഞത്‌ പോലെ ..എന്താണെന്ന് നീ ഒന്ന് നോക്കിക്കേ "


ഞാന്‍ നോക്കാന്‍ പോയില്ല , എനിക്കറിയാം , അത് എന്റെ കണ്ണില്‍ നിന്നും വീണതാണെന്നു .