ഇത്തവണ
അരീക്കര പോയപ്പോള്‍ കണ്ട അച്ഛന്റെ ചില സഹപാറികളെയും അമ്മയുടെ സഹ
പ്രവര്‍ത്തകരെയും ഒക്കെ മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട് .
ശുധാത്മാക്കളായ അവരെപ്പറ്റി ഒക്കെ എഴുതാന്‍ തക്ക പ്രാധാന്യവും ഉണ്ട് .
എന്നീട്ടും അച്ഛനെ പറ്റി അല്പം കൂടി എഴുതണം എന്ന് മനസ്സ് പറയുന്നു .
ഞാന്‍ എന്റെ അച്ഛനെ പറ്റി എഴുതുമ്പോള്‍ അത് വായിക്കുന്ന ഓരോരുത്തരും
അവരുടെ അച്ഛനെ ഓര്‍ക്കും എന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് വീണ്ടും
എഴുതണം എന്ന് ആഗ്രഹിക്കുന്നത് .
എന്റെ അച്ഛന്‍ ,
ചെമ്പശ്ശേരി കൃഷ്ണന്‍ മകന്‍ സുദര്‍ശനന്‍ എന്ന തങ്കപ്പന്‍ , 86 വയസ്സ്
, അരീക്കരയിലെ പഴയ കൂട്ട് കുടുംബങ്ങളില്‍ ഒന്നായ കിഴക്കേക്കര വീട്
ഭാഗം വെച്ച് പിരിയുമ്പോള്‍ അച്ഛന്റെ അച്ഛനായ കൃഷ്ണന്‍ സാര്‍ എന്ന
കുടിപള്ളിക്കുടം വാദ്ധ്യാര്‍ക്ക് കുറ്റിക്കാടും ചീങ്കയും വെട്ടുകല്ലും
നിറഞ്ഞ നാലേക്കര്‍ മലഞ്ചരിവും അതിനു താഴെ കുറച്ചു പാടവും ആണ് വീതം
കിട്ടിയത് . അച്ഛന്റെ അമ്മ മരിക്കുമ്പോള്‍ അച്ഛന് വെറും അഞ്ചു വയസ്സ് .
മൂത്ത സഹോദരി നളിനി അപ്പച്ചിയും , ശരിക്കും അമ്മ നോക്കുന്നതുപോലെ
അച്ഛനെ വളര്‍ത്തിയത് കൊണ്ടായിരിക്കും.അച്ഛന്‍ ഈ മൂത്ത സഹോദരിയെ "
കൊച്ചമ്മ " എന്നാണു വിളിച്ചിരുന്നത് , അച്ഛന് പതിനെട്ടു വയസ്സ്
ആവുന്നതിനു മുന്‍പേ കൃഷ്ണന്‍സാര്‍ അച്ഛനെക്കാള്‍ അധികം പ്രായം കൂടുതല്‍
ഒന്നും ഇല്ലാത്ത ഒരു അമ്മയെ വിവാഹം ചെയ്തു . അരയും പുരയും ഉള്ള ഒരു
ചെറിയ വീട്ടില്‍ അച്ഛനും നളിനി അപ്പച്ചിയും പിന്നെ അഞ്ചു അര്‍ദ്ധ
സഹോദരങ്ങളും ആയി ജീവിതം അത്യന്തം ദുരിതപൂര്‍ണമായി മുന്നോട്ടു നീങ്ങി .
കൃഷ്ണ സാറിനു കിട്ടുന്ന ആറു രൂപ ശമ്പളം കൊണ്ട് ഒന്‍പതു പേരുള്ള ആ
കുടുംബം എങ്ങിനെ കഴിഞ്ഞു എന്ന് അച്ഛനോട് ചോദിച്ചാല്‍ മാത്രം മതി ,
അച്ഛന്റെ കണ്ണ് നിറയാന്‍ .
ക്ഷാമ കാലവും ലോക മഹാ യുദ്ധകാലവും
ഒക്കെ പട്ടിണിയും, പണമുള്ള ചില ബന്ധുക്കളുടെ ഔദര്യവുമായി അച്ഛന്‍
കൌമാരം കഴിച്ചു കൂട്ടി . ആറു കി മി ദൂരം അതിരാവിലെ നടന്നു മെഴുവേലി
ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കാന്‍ പോയി . അച്ഛന്റെ കൂടെ ഒന്നാം
ക്ലാസ്സില്‍ പഠിച്ചു തുടങ്ങിയ കുട്ടികളില്‍ പത്താം തരം എത്തിയ ഒരേ ഒരു
വിദ്യാര്‍ഥി ആയിരുന്നു അച്ഛന്‍ എന്ന് പറയുമ്പോള്‍ അന്നത്തെ
വിദ്യാഭ്യാസം അന്നാട്ടില്‍ എത്ര ദുഷ്കരം ആണെന്ന് മനസ്സിലാകുമല്ലോ .
പക്ഷെ അച്ഛന് പഠിക്കാന്‍ നല്ല കഴിവുണ്ടെന്നും കോളേജില്‍ അയച്ചു
പഠിപ്പിക്കണം എന്നൊക്കെ കൃഷ്ണന്‍ സര്‍ എന്ന പ്രൈമറി സ്കൂള്‍
അദ്ധ്യാപകന്‍ ഒരുപാട് ആശിച്ചു എങ്കിലും അതിനുള്ള പാങ്ങൊന്നും ആ
പാവത്തിനില്ലായിരുന്നു . മെഴുവേലി സ്കൂളില്‍ പോകുന്നതും അവിടെ കൃഷ്ണന്‍
സാറിന്റെ ചേട്ടന്റെ വീട്ടില്‍ താമസിച്ചും ഗൌരി കൊച്ചമ്മ എന്ന
മറ്റൊരു സഹോദരി ചോറ് വിളമ്പി കൊടുത്തു പാട്ട വിളക്കിന്റെ
വെട്ടത്തിരുന്നു പഠിച്ചു ഒന്നാം ക്ലാസ്സോടെ അന്നത്തെ ഇ എസ് എല്‍ സീ
പരീക്ഷ പാസായ അച്ഛന് പക്ഷെ സമ്മാനിച്ചത് കൃഷ്ണന്‍ സാറിന്റെ
പ്രാരാബ്ധങ്ങളുടെ വലിയൊരു ഭാരമായിരുന്നു . അന്ന് വരെ ആരുടെ മുന്‍പിലും
കൈ നീട്ടാതെ വളര്‍ന്ന അഭിമാനിയായ അച്ഛന്‍ അവസാനം കോളേജില്‍ പോകണം
എന്നൊരു ആഗ്രഹം മനസ്സില്‍ വെച്ച് ചങ്ങനനാശ്ശേരിയിലുള്ള സ്വന്തം
അമ്മാവനെ കണ്ടു സഹായം ചോദിയ്ക്കാന്‍ പോയി . അവിടെയും വലിയ മെച്ചമായ
സ്ഥിതി ഒന്നും ആയിരുന്നില്ലെങ്കിലും അരീക്കരയെക്കാള്‍ ഭേദം ആണല്ലോ
എന്ന് വിചാരിച്ചാണ് പുറപ്പെട്ടത് . അമ്മാവന് സഹായിയ്ക്കാന്‍ വലിയ
മനസ്സുള്ള ആളൊക്കെ ആയിരുന്നു , പക്ഷെ അവിടെയും അഞ്ചാറു മക്കളൊക്കെ
പഠിക്കുന്നു , വരുമാനം തുച്ഛം, അമ്മാവന്‍ നിവര്‌തിയില്ലെന്നു പറഞ്ഞു
കൈമലര്‍ത്തിയാതോടെ അച്ഛന്റെ കോളേജു സ്വപ്നങ്ങള്‍ ഒക്കെ വാടിക്കരിഞ്ഞു .
തിരിച്ചു ബോട്ട് ഇറങ്ങി നടന്നത് സ്വന്തം വീട്ടിലേക്കല്ല ,
പട്ടാളത്തില്‍ ആളെയെടുക്കുന്നു എന്ന് കേട്ടറിഞ്ഞു മൈതാനത്ത്
പൊരിവെയിലില്‍ അച്ഛന്റെ ഊഴം കാത്തു നിന്നു, പിന്നെ പട്ടാള വണ്ടി കയറി
എറണാകുളത്തേക്ക് .തങ്കപ്പന്‍ കുഞ്ഞിനെ തിരിച്ചു വരുന്നതും നോക്കി ചോറ്
വിളമ്പി കാത്തിരുന്ന നളിനി അപ്പച്ചിക്കും കൃഷ്ണ സര്‍ നും പിന്നെ
കിട്ടിയത് അച്ഛന്റെ കത്താണ്
" ആരെയും ബുദ്ധിമുട്ടിക്കുന്നില്ല , ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു"
അച്ഛന്‍ പട്ടാളത്തില്‍ നിന്നും അയക്കുന്ന പണം കൊണ്ട് എട്ടു പേരുള്ള ഒരു
കുടുംബം കഴിയണം , അഞ്ചു അര്‍ത്ഥ സഹോദരങ്ങളെ പഠിപ്പിക്കണം , അവിടെ
നിന്നു വേണം അച്ഛനെ കുറിച്ച് പറയുമ്പോള്‍ തുടങ്ങാന്‍ . അച്ഛന്‍ ആരെയും
കൈവിട്ടില്ല ,അന്നത്തെ പരിതസ്ഥിതിയില്‍ അതൊരു വലിയ ത്യാഗം തന്നെ
ആയിരുന്നു . മൂന്നു സഹോദരികളെ വിവാഹം കഴിപ്പിച്ചു , രണ്ടു
അനിയന്മാര്‍ക്ക് ജോലി ശരിയാക്കി , ഒരിക്കല്‍ കൈവെടിഞ്ഞ അമ്മാവന്റെ
വിദ്യാസമ്പന്നയായ മകളെ വിവാഹവും ചെയ്തു, വലിയ വീട് പണിയാന്‍ തറ
കെട്ടിയെങ്കിലും തല്ല്ക്കാലം ചോര്‍നൊലിക്കാത്ത . ഒരു ഓടിട്ട വീട് പണിതു
. അമ്മയുടെ അരീക്കരയിലെ കഷ്ടപ്പാടുകളും മഹാ വികൃതിയായി വളര്‍ന്ന ഈ
മകനും കാരണം ജോലി കളഞ്ഞു തിരികെ അരീക്കര എത്തി .
അച്ഛന്‍
തിരികെ എത്തുമ്പോള്‍ യാതൊരു കൃഷിയും ചെയ്യാതെ കിടന്ന വീതം കിട്ടിയ
മലഞ്ചരിവും നെല്‍കൃഷി ചെയ്യാതെ കിടന്ന ചെറിയ ഒരു തുണ്ട് ഭൂമിയും നോക്കി
നെടുവീര്‍പ്പിട്ടു കാണും . ഇനി ഇതില്‍ നിന്നും എന്തെങ്കിലും ആദായം
ഉണ്ടാക്കി വേണം മുന്നോട്ടു പോവാന്‍ , പട്ടാളത്തില്‍ നിന്നു വന്നപ്പോള്‍
പിരിഞ്ഞു കിട്ടിയ തുകയുടെ നല്ലൊരു ഭാഗം അച്ഛന്‍ പദ്ധതിക്കയ്യാല
കെട്ടി ആ ഭൂമിയെ തട്ടുകളാക്കി , നിറയെ തെങ്ങും തൈകള്‍ , ഒട്ടു മാവ് ,
പ്ലാവ് , കാശു മാവ് , പേര , സപ്പോട്ട , വാഴ , ചേന , കാച്ചില്‍ , പല തരം
പച്ചക്കറികള്‍ എന്ന് വേണ്ട അവിടെ ഒരു ഹരിത വിപ്ലവം നടത്തി , പശുക്കളെ
വാങ്ങി ധവള വിപ്ലവവും !
അച്ഛന്റെ ഭൂമിയോടുള്ള , മരങ്ങളോടുള്ള ,
പശുക്കലോടുള്ള, പൂക്കലോടുള്ള , സ്നേഹം കണ്ടാണ് ഞങ്ങള്‍ മൂന്നു പേരും
വളര്‍ന്നു വലുതായത് . അമ്മക്ക് കൃഷി എന്ന് കേട്ടാല്‍ അലര്‍ജി ആന്നെന്നു
കൂടി ഓര്‍ക്കണം . അച്ഛന്‍ പരീക്ഷിക്കാത്ത കൃഷികള്‍ , നടാത്ത ചെടികള്‍
ഇല്ലാന്ന് തന്നെ പറയാം . കൊഴുവല്ലൂര്‍ കാരന്‍ ഗ്രാമ സേവകന്‍ മത്തായി
സാര്‍ ഒന്നുകില്‍ അച്ഛനെ തേടി ഇറങ്ങും , അല്ലെങ്കില്‍ അച്ഛന്‍ മത്തായ്
സാറിനെ തേടിയിറങ്ങും. ആ സൗഹൃദം കണ്ടു ആണ് അച്ഛന്റെ കൃഷി എന്തൊരു
മഹത്തായ ആശയം ആണെന്ന് ഞങ്ങള്‍ക്ക് തോന്നിയത് .
അച്ഛന്റെ
ബന്ധുക്കളും സഹപാഠികളും ഒക്കെ വരുമ്പോള്‍ കൃഷി വിഭവങ്ങള്‍
സമ്മാനിക്കാന്‍ അച്ഛനുള്ള ആവേശവും അവയെപ്പറ്റി അച്ഛനുള്ള അറിവും
എനിക്കിന്നും മാതൃകയാണ് . മിക്ക കൃഷികളിലും അച്ഛന് നഷ്ടമായിരുന്നു
എന്താണ് സത്യം . വളം ഇറക്കാനും കൂലി കൊടുക്കാനും ഒക്കെ അമ്മയുടെ
കൈയ്യില്‍ നിന്നും കടം വാങ്ങുമ്പോള്‍ കേള്‍ക്കുന്ന കുത്തുവാക്കുകളും
ശകാരങ്ങളും ശാപങ്ങളും ഞങ്ങള്‍ക്ക് നിത്യ പരിചയമായിരുന്നു .
മക്കളെക്കാള്‍ അച്ഛന്‍ സ്നേഹിച്ചിരുന്നത് പശുക്കളെയും കൃഷിയും ആണെന്ന്
പലപ്പോഴും തോന്നിപ്പോവും , അതുപോലെ പാവങ്ങള്‍ വന്നു തേങ്ങയോ തെങ്ങും
തൈയ്യോ പൊത്താനൊ ചൂട്ടോ മടലോ ഒക്കെ ചോദിച്ചാല്‍ അച്ഛന്‍ അത്
കൊടുക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് . പുര കെട്ടാന്‍ ഓല കൊടുക്കുന്നത്
കര്‍ശനമായി കാശ് വേണം എന്നൊക്കെ പറയുമെങ്കിലും ഒരിക്കലും വാങ്ങാന്‍
പറ്റാത്ത ആളുകള്‍ക്ക് തന്നെയാണ് കൊടുക്കുന്നതും .
അച്ഛനെ
തിരക്കി എന്തെല്ലാം ആവശ്യങ്ങളുമായി ആണ് ആളുകള്‍ വന്നിരുന്നത് എന്ന്
ഞാന്‍ ഓര്‍ക്കുന്നു . പാര്‍ട്ടിക്കാര്‍ക്ക് കോടി കെട്ടാന്‍ കമുക് വേണം .
മലക്ക് പോവാന്‍ പന്തല്‍ കെട്ടാന്‍ കുരുത്തോല വേണം . കല്യാണത്തിനു
കാല്‍ നാട്ടാന്‍ കമുക് വേണം, അലക് വേണം , അച്ഛന്റെ വിശ്വസ്തരായ
പണിക്കര്‍ക്ക് എന്തെല്ലാം ആണ് സഹായങ്ങള്‍ ചെയ്യുന്നത് ഞാന്‍ എത്രയോ
തവണ കണ്ടിരിക്കുന്നു .
അച്ഛന്റെ സ്ഥിരം സൈക്കിളില്‍ നിന്നും
" സില്‍വര്‍ പ്ലുസ് " എന്നൊരു മോപ്പെട് ലേക്ക് പ്രമോഷന്‍
ആയപ്പോളേക്കും ഞങ്ങള്‍ മൂത്ത രണ്ടു മക്കള്‍ വിദേശത്തു ജോലി ആയിരുന്നു
. ഒരിക്കല്‍ ഒരു പരിചയക്കാരനെ തിരക്കി പോകുന്ന വഴിയില്‍ ഒരു
കല്ലില്‍ കയറി ചെറുതായി അത് മറഞ്ഞു . അച്ഛന് യാതൊരു പരിക്കും ഇല്ലെന്നു
കരുതി എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് കാല് നിലത്തു
നില്‍ക്കുന്നില്ല , മുട്ടിനു താഴെ വെച്ച് ഒടിഞ്ഞിരിക്കുന്നു എന്ന്
അപ്പോളാണ് മനസ്സിലായത് . കൊച്ചനിയനും അന്ന് എവിടെയോ പോയിരിക്കുന്നു .
എന്തിനു പറയുന്നു , ഞങ്ങളില്‍ ഒരാള്‍ വിവരം അറിഞ്ഞു നാട്ടില്‍ എത്തി ,
അച്ഛനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ , അവിടെയാണെങ്കില്‍ സൂചി
കുത്താന്‍ സ്ഥലമില്ല , ജനറല്‍ വാര്‍ഡില്‍ കിടത്തിയിരിക്കുന്നു . അര
മുതല്‍ തള്ളവിരല്‍ വരെ ഒറ്റ പ്ലാസ്റെര്‍ ഇട്ടിരിക്കുന്നു . ഞങ്ങള്‍
അതിശയിച്ചു പോയത് അതൊന്നുമല്ല , അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരോ ഏഴോ
പേര് അവിടെയുണ്ട് . അരീക്കര നിന്നും മണിക്കൂര്‍ ഇടവിട്ട്
ഓരോരുത്തര്‍ ചോറ്റു പാത്രങ്ങളുമായി വാര്‍ഡില്‍ വരുന്നു .
" അണ്ണോ, ഇപ്പഴാ അറിഞ്ഞത് , ഇതെന്തോ പറ്റി അണ്ണാ "
" ഉയ്യോ സാറേ , ഇതെങ്ങനെ പറ്റി ?"
" ഇത് സാറിനു രാവിലത്തെ കഞ്ഞി , ഉച്ചക്കെ ഊണ് , വൈകിട്ടത്തെ കഞ്ഞി , പയറും പപ്പടവും "
അരീക്കര നിന്നും അച്ഛന്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു വണ്ടി
കയറുന്നവര്‍ കൊണ്ട് വരുന്ന കാഴ്ച വസ്തുക്കളും ഭക്ഷണവും മറ്റു കണ്ടു
നേഴ്സ് മാര്‍ അന്തം വിട്ടിരുന്നു
" അപ്പച്ചന്റെ മക്കള്‍ രാഷ്ടീയക്കാരാണോ അപ്പച്ചാ ?"
" എന്റെ ദൈവമേ ഈ നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ "
സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക് അച്ഛന്റെ കാര്യത്തില്‍ ഒരു റോളും
ഇല്ലാതെ പോയി എന്ന് തന്നെ പറയാം , അച്ഛനെ കൊണ്ട് പോയതും ഡോക്ടര്‍ നെ
കാണിച്ചതും പ്ലാസ്റെര്‍ ഇട്ടതും പണം അടച്ചതും ഒന്നും ഞങ്ങള്‍
അറിഞ്ഞില്ല , ഞാന്‍ ആകെ അച്ഛന് വേണ്ടി ചെയ്തത് ഒരു പരിചയം ഉപയോഗിച്ച്
വാര്‍ഡിലേക്ക് മാറ്റി എന്നത് മാത്രമാണ് . ഒരാള്‍ പണം വാങ്ങില്ല ,
വീട്ടിലും പോവില്ല . അവര്‍ക്ക് അച്ഛന്റെ കൂടെ ഇരിക്കണം
അച്ഛനെപ്പറ്റി എത്ര ആളുകള്‍ വേവലാതിപ്പെടുന്നു , അച്ഛന്റെ സ്നേഹത്തിനു
വല്ലാത്ത ഒരു ആജ്ഞാ ശക്തി ഉണ്ടായിരുന്നു ,അച്ഛന് രാഷ്ട്രീയം ഇല്ല ,
പക്ഷെ മിക്ക രാഷ്ട്രീയക്കാരും അവിടെ വന്നു പത്തു രൂപയോ ഒരുപതു രൂപയോ
സംഭാവന വാങ്ങി ചായയും കുടിച്ചു പോവുക പതിവാണ് . അച്ഛന് വലിയ വിശ്വാസം
ഒന്നും ഇല്ലെങ്കിലും ഉത്സവങ്ങലോടും കഥകളിയോടും ഒക്കെ നല്ല കമ്പം ഉണ്ട്
.
ഒരിക്കല്‍ രാഷ്ട്രീയ പിരിവിനു കുറെ ചെറുപ്പക്കാര്‍ വന്നു ,
പതിവ് പോലെ കുറെ കുശലം പറഞ്ഞു രസീത് ഒക്കെ എഴുതി കാശ് വാങ്ങി
കീശയില്‍ ഇടാന്‍ നേരത്ത് അച്ഛന്‍ വെറുതെ ലോഹ്യം ചോദിച്ചു
" നീ ആ മോടിക്കെ ഭാസ്കരന്റെ മോനാല്യോ ?"
" അതെ സാറെ "
" എന്തോ വരെ പഠിച്ചു ?"
" പ്രീ ഡിഗ്രി , പിന്നെ പോയില്ല സാറെ "
" ഡാ ചെറുക്കാ , നിനക്ക് വല്ല തൊഴിലും എടുത്തു ജീവിച്ചൂടെ? ഈ പിരിവുമായി എത്ര കാലം നടക്കും ? "
പയ്യന്‍ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇറങ്ങിപ്പോയി .
രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ പിരിവും രസീത് കുറ്റിയും ഒക്കെ കളഞ്ഞു അതെ പയ്യന്‍ വീട്ടില്‍ നിന്നു പെയിന്റടിക്കുന്നു,
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ രാവിലെ അച്ഛന്റെ കൂടെ നടക്കാന്‍
ഇറങ്ങിയപ്പോള്‍ , ഞാന്‍ അച്ഛനെപ്പറ്റി ഓര്‍ത്തു . ഞാന്‍ ഒരു വികൃതി
ആയതിനാല്‍ അല്ലെ അച്ഛന്‍ പണി കളഞ്ഞു അരീക്കര എത്തിയത് .? തരിശ്ശു
കിടന്ന മണ്ണെല്ലാം ഒന്നാന്തരം കൃഷി ഭൂമി ആക്കിയത് ? . ഏതെല്ലാം
പ്രതികൂല സാഹചര്യങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് അച്ഛന്‍
സ്വന്തം സഹോദരങ്ങളെയും കുടുംബത്തെയും ഉയര്‍ത്തിക്കൊണ്ടു വന്നത് .
അച്ഛന്‍ ഒരാളെയും കൈ വിട്ടില്ല , സഹായം ചോദിച്ചു വന്നവരെയൊക്കെ
അച്ഛന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സഹായിച്ചു . ഞങ്ങള്‍ മൂന്ന്
മക്കളെ പഠിപ്പിച്ചു ,
അച്ഛനെപ്പോലെയുള്ള കോടിക്കണക്കിനു
കൃഷിക്കാരാണ് ഭാരതത്തിന്റെ ഭക്ഷ്യവ്യവസ്ഥ സംരക്ഷിക്കുന്നത് .
നഷ്ടങ്ങള്‍ സഹിച്ചു കൃഷി ചെയ്യാന്‍ ഒരു ഉള്‍വിളി പോലെ
ഇറങ്ങിത്തിരിക്കുന്നത് . അച്ഛന്‍ ഈ എന്പത്താറാം വയസ്സിലും ഇത്ര
ആരോഗ്യവാനായി ഇരിക്കുന്നത് അച്ഛന്റെ കൃഷിയോടുള്ള അടങ്ങാത്ത
അഭിനിവേശവും അധ്വാന ശീലവും ഒന്ന് കൊണ്ട് മാത്രം ആണ് .
അച്ഛന്റെ
കൂടെ അരീക്കര രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ , വല്ലാതെ തേഞ്ഞ
റബ്ബര്‍ ചെരുപ്പും ഒറ്റ മുണ്ടും ഉടുത്തു എന്റെ മുന്‍പില്‍ നടക്കുന്ന
അച്ഛനെ ഓര്‍ത്തു . എത്ര ആളുകള്‍ ആണ് അച്ഛനോട് കുശലം ചോദിച്ചു
പോവുന്നത് . അച്ഛന്റെ മുന്‍പില്‍ ഈ മക്കള്‍ എവിടെ ?
ഈ അച്ഛന്‍ ഏറ്റവും കൂടുതല്‍ എന്നെ അടിച്ചിട്ടുള്ളത് എന്തിനാ ?. എനിക്കല്ലേ എറ്റവും കൂടുതല്‍ അടി കിട്ടിയതും
കള്ളം പറഞ്ഞതിന് , മോഷ്ടിച്ചതിന് , പഠിക്കാത്തതിനു , പ്രായം ആയവരെ
ബഹുമാനിക്കഞ്ഞതിനു , റേഡിയോവില്‍ ഹിന്ദി പാഠം വരുമ്പോള്‍ ഒളിച്ചു
പോയതിനു , പശുവിനു കാടി കൊടുക്കഞ്ഞതിനു , തെങ്ങും തൈക്കു വെള്ളം
കൊരാഞ്ഞതിനു , സൈക്കിള്‍ ഒളിച്ചു കൊണ്ടുപോയി ഉരുട്ടി ഇട്ടതിനു ,
ട്യൂഷന് പോവാതെ ഒളിച്ചിരുന്നതിനു .......
അമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോള്‍ കേട്ട് ശീലിച്ച ഒരു വാചകം ഉണ്ട്
" ഒരു കൃഷിക്കാരന്റെ ഭാര്യ എന്ന് പറയാന്‍ എന്തോ അഭിമാനമാ ഉള്ളത് ,
ഈ പിള്ളാരെങ്കിലും പഠിച്ചു ഈ ഓണം കേറാമൂലയില്‍ നിന്നു രക്ഷപെട്ടാ
മതിയാരുന്നു "
എന്റെ പാവം അമ്മെ , എന്നാ കേട്ടോ .
"
അച്ഛനെപ്പോലെ ഒരു കൃഷിക്കാരന്റെ മകനാണ് എന്ന് പറയാന്‍ അല്ലാതെ വേറെ
എന്താണ് എനിക്ക് അഭിമാനം അമ്മെ ? എന്റെ രക്ഷപെടല്‍ അരീക്കരയിലേക്ക്
തിരിച്ചു തന്നെ ആണമ്മേ "
ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പട്ടാളത്തില്‍ ചേരാന്‍ കാത്തു നിന്ന അച്ഛന്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
എന്റെ അച്ഛന്‍ , ചെമ്പശ്ശേരി കൃഷ്ണന്‍ മകന്‍ സുദര്‍ശനന്‍ എന്ന തങ്കപ്പന്‍ , 86 വയസ്സ് , അരീക്കരയിലെ പഴയ കൂട്ട് കുടുംബങ്ങളില്‍ ഒന്നായ കിഴക്കേക്കര വീട് ഭാഗം വെച്ച് പിരിയുമ്പോള്‍ അച്ഛന്റെ അച്ഛനായ കൃഷ്ണന്‍ സാര്‍ എന്ന കുടിപള്ളിക്കുടം വാദ്ധ്യാര്‍ക്ക് കുറ്റിക്കാടും ചീങ്കയും വെട്ടുകല്ലും നിറഞ്ഞ നാലേക്കര്‍ മലഞ്ചരിവും അതിനു താഴെ കുറച്ചു പാടവും ആണ് വീതം കിട്ടിയത് . അച്ഛന്റെ അമ്മ മരിക്കുമ്പോള്‍ അച്ഛന് വെറും അഞ്ചു വയസ്സ് . മൂത്ത സഹോദരി നളിനി അപ്പച്ചിയും , ശരിക്കും അമ്മ നോക്കുന്നതുപോലെ അച്ഛനെ വളര്‍ത്തിയത് കൊണ്ടായിരിക്കും.അച്ഛന്‍ ഈ മൂത്ത സഹോദരിയെ " കൊച്ചമ്മ " എന്നാണു വിളിച്ചിരുന്നത് , അച്ഛന് പതിനെട്ടു വയസ്സ് ആവുന്നതിനു മുന്‍പേ കൃഷ്ണന്‍സാര്‍ അച്ഛനെക്കാള്‍ അധികം പ്രായം കൂടുതല്‍ ഒന്നും ഇല്ലാത്ത ഒരു അമ്മയെ വിവാഹം ചെയ്തു . അരയും പുരയും ഉള്ള ഒരു ചെറിയ വീട്ടില്‍ അച്ഛനും നളിനി അപ്പച്ചിയും പിന്നെ അഞ്ചു അര്‍ദ്ധ സഹോദരങ്ങളും ആയി ജീവിതം അത്യന്തം ദുരിതപൂര്‍ണമായി മുന്നോട്ടു നീങ്ങി . കൃഷ്ണ സാറിനു കിട്ടുന്ന ആറു രൂപ ശമ്പളം കൊണ്ട് ഒന്‍പതു പേരുള്ള ആ കുടുംബം എങ്ങിനെ കഴിഞ്ഞു എന്ന് അച്ഛനോട് ചോദിച്ചാല്‍ മാത്രം മതി , അച്ഛന്റെ കണ്ണ് നിറയാന്‍ .
ക്ഷാമ കാലവും ലോക മഹാ യുദ്ധകാലവും ഒക്കെ പട്ടിണിയും, പണമുള്ള ചില ബന്ധുക്കളുടെ ഔദര്യവുമായി അച്ഛന്‍ കൌമാരം കഴിച്ചു കൂട്ടി . ആറു കി മി ദൂരം അതിരാവിലെ നടന്നു മെഴുവേലി ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കാന്‍ പോയി . അച്ഛന്റെ കൂടെ ഒന്നാം ക്ലാസ്സില്‍ പഠിച്ചു തുടങ്ങിയ കുട്ടികളില്‍ പത്താം തരം എത്തിയ ഒരേ ഒരു വിദ്യാര്‍ഥി ആയിരുന്നു അച്ഛന്‍ എന്ന് പറയുമ്പോള്‍ അന്നത്തെ വിദ്യാഭ്യാസം അന്നാട്ടില്‍ എത്ര ദുഷ്കരം ആണെന്ന് മനസ്സിലാകുമല്ലോ . പക്ഷെ അച്ഛന് പഠിക്കാന്‍ നല്ല കഴിവുണ്ടെന്നും കോളേജില്‍ അയച്ചു പഠിപ്പിക്കണം എന്നൊക്കെ കൃഷ്ണന്‍ സര്‍ എന്ന പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ ഒരുപാട് ആശിച്ചു എങ്കിലും അതിനുള്ള പാങ്ങൊന്നും ആ പാവത്തിനില്ലായിരുന്നു . മെഴുവേലി സ്കൂളില്‍ പോകുന്നതും അവിടെ കൃഷ്ണന്‍ സാറിന്റെ ചേട്ടന്റെ വീട്ടില്‍ താമസിച്ചും ഗൌരി കൊച്ചമ്മ എന്ന മറ്റൊരു സഹോദരി ചോറ് വിളമ്പി കൊടുത്തു പാട്ട വിളക്കിന്റെ വെട്ടത്തിരുന്നു പഠിച്ചു ഒന്നാം ക്ലാസ്സോടെ അന്നത്തെ ഇ എസ് എല്‍ സീ പരീക്ഷ പാസായ അച്ഛന് പക്ഷെ സമ്മാനിച്ചത് കൃഷ്ണന്‍ സാറിന്റെ പ്രാരാബ്ധങ്ങളുടെ വലിയൊരു ഭാരമായിരുന്നു . അന്ന് വരെ ആരുടെ മുന്‍പിലും കൈ നീട്ടാതെ വളര്‍ന്ന അഭിമാനിയായ അച്ഛന്‍ അവസാനം കോളേജില്‍ പോകണം എന്നൊരു ആഗ്രഹം മനസ്സില്‍ വെച്ച് ചങ്ങനനാശ്ശേരിയിലുള്ള സ്വന്തം അമ്മാവനെ കണ്ടു സഹായം ചോദിയ്ക്കാന്‍ പോയി . അവിടെയും വലിയ മെച്ചമായ സ്ഥിതി ഒന്നും ആയിരുന്നില്ലെങ്കിലും അരീക്കരയെക്കാള്‍ ഭേദം ആണല്ലോ എന്ന് വിചാരിച്ചാണ് പുറപ്പെട്ടത് . അമ്മാവന് സഹായിയ്ക്കാന്‍ വലിയ മനസ്സുള്ള ആളൊക്കെ ആയിരുന്നു , പക്ഷെ അവിടെയും അഞ്ചാറു മക്കളൊക്കെ പഠിക്കുന്നു , വരുമാനം തുച്ഛം, അമ്മാവന്‍ നിവര്‌തിയില്ലെന്നു പറഞ്ഞു കൈമലര്‍ത്തിയാതോടെ അച്ഛന്റെ കോളേജു സ്വപ്നങ്ങള്‍ ഒക്കെ വാടിക്കരിഞ്ഞു . തിരിച്ചു ബോട്ട് ഇറങ്ങി നടന്നത് സ്വന്തം വീട്ടിലേക്കല്ല , പട്ടാളത്തില്‍ ആളെയെടുക്കുന്നു എന്ന് കേട്ടറിഞ്ഞു മൈതാനത്ത് പൊരിവെയിലില്‍ അച്ഛന്റെ ഊഴം കാത്തു നിന്നു, പിന്നെ പട്ടാള വണ്ടി കയറി എറണാകുളത്തേക്ക് .തങ്കപ്പന്‍ കുഞ്ഞിനെ തിരിച്ചു വരുന്നതും നോക്കി ചോറ് വിളമ്പി കാത്തിരുന്ന നളിനി അപ്പച്ചിക്കും കൃഷ്ണ സര്‍ നും പിന്നെ കിട്ടിയത് അച്ഛന്റെ കത്താണ്
" ആരെയും ബുദ്ധിമുട്ടിക്കുന്നില്ല , ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു"
അച്ഛന്‍ പട്ടാളത്തില്‍ നിന്നും അയക്കുന്ന പണം കൊണ്ട് എട്ടു പേരുള്ള ഒരു കുടുംബം കഴിയണം , അഞ്ചു അര്‍ത്ഥ സഹോദരങ്ങളെ പഠിപ്പിക്കണം , അവിടെ നിന്നു വേണം അച്ഛനെ കുറിച്ച് പറയുമ്പോള്‍ തുടങ്ങാന്‍ . അച്ഛന്‍ ആരെയും കൈവിട്ടില്ല ,അന്നത്തെ പരിതസ്ഥിതിയില്‍ അതൊരു വലിയ ത്യാഗം തന്നെ ആയിരുന്നു . മൂന്നു സഹോദരികളെ വിവാഹം കഴിപ്പിച്ചു , രണ്ടു അനിയന്മാര്‍ക്ക് ജോലി ശരിയാക്കി , ഒരിക്കല്‍ കൈവെടിഞ്ഞ അമ്മാവന്റെ വിദ്യാസമ്പന്നയായ മകളെ വിവാഹവും ചെയ്തു, വലിയ വീട് പണിയാന്‍ തറ കെട്ടിയെങ്കിലും തല്ല്ക്കാലം ചോര്‍നൊലിക്കാത്ത . ഒരു ഓടിട്ട വീട് പണിതു . അമ്മയുടെ അരീക്കരയിലെ കഷ്ടപ്പാടുകളും മഹാ വികൃതിയായി വളര്‍ന്ന ഈ മകനും കാരണം ജോലി കളഞ്ഞു തിരികെ അരീക്കര എത്തി .
അച്ഛന്‍ തിരികെ എത്തുമ്പോള്‍ യാതൊരു കൃഷിയും ചെയ്യാതെ കിടന്ന വീതം കിട്ടിയ മലഞ്ചരിവും നെല്‍കൃഷി ചെയ്യാതെ കിടന്ന ചെറിയ ഒരു തുണ്ട് ഭൂമിയും നോക്കി നെടുവീര്‍പ്പിട്ടു കാണും . ഇനി ഇതില്‍ നിന്നും എന്തെങ്കിലും ആദായം ഉണ്ടാക്കി വേണം മുന്നോട്ടു പോവാന്‍ , പട്ടാളത്തില്‍ നിന്നു വന്നപ്പോള്‍ പിരിഞ്ഞു കിട്ടിയ തുകയുടെ നല്ലൊരു ഭാഗം അച്ഛന്‍ പദ്ധതിക്കയ്യാല കെട്ടി ആ ഭൂമിയെ തട്ടുകളാക്കി , നിറയെ തെങ്ങും തൈകള്‍ , ഒട്ടു മാവ് , പ്ലാവ് , കാശു മാവ് , പേര , സപ്പോട്ട , വാഴ , ചേന , കാച്ചില്‍ , പല തരം പച്ചക്കറികള്‍ എന്ന് വേണ്ട അവിടെ ഒരു ഹരിത വിപ്ലവം നടത്തി , പശുക്കളെ വാങ്ങി ധവള വിപ്ലവവും !
അച്ഛന്റെ ഭൂമിയോടുള്ള , മരങ്ങളോടുള്ള , പശുക്കലോടുള്ള, പൂക്കലോടുള്ള , സ്നേഹം കണ്ടാണ് ഞങ്ങള്‍ മൂന്നു പേരും വളര്‍ന്നു വലുതായത് . അമ്മക്ക് കൃഷി എന്ന് കേട്ടാല്‍ അലര്‍ജി ആന്നെന്നു കൂടി ഓര്‍ക്കണം . അച്ഛന്‍ പരീക്ഷിക്കാത്ത കൃഷികള്‍ , നടാത്ത ചെടികള്‍ ഇല്ലാന്ന് തന്നെ പറയാം . കൊഴുവല്ലൂര്‍ കാരന്‍ ഗ്രാമ സേവകന്‍ മത്തായി സാര്‍ ഒന്നുകില്‍ അച്ഛനെ തേടി ഇറങ്ങും , അല്ലെങ്കില്‍ അച്ഛന്‍ മത്തായ് സാറിനെ തേടിയിറങ്ങും. ആ സൗഹൃദം കണ്ടു ആണ് അച്ഛന്റെ കൃഷി എന്തൊരു മഹത്തായ ആശയം ആണെന്ന് ഞങ്ങള്‍ക്ക് തോന്നിയത് .
അച്ഛന്റെ ബന്ധുക്കളും സഹപാഠികളും ഒക്കെ വരുമ്പോള്‍ കൃഷി വിഭവങ്ങള്‍ സമ്മാനിക്കാന്‍ അച്ഛനുള്ള ആവേശവും അവയെപ്പറ്റി അച്ഛനുള്ള അറിവും എനിക്കിന്നും മാതൃകയാണ് . മിക്ക കൃഷികളിലും അച്ഛന് നഷ്ടമായിരുന്നു എന്താണ് സത്യം . വളം ഇറക്കാനും കൂലി കൊടുക്കാനും ഒക്കെ അമ്മയുടെ കൈയ്യില്‍ നിന്നും കടം വാങ്ങുമ്പോള്‍ കേള്‍ക്കുന്ന കുത്തുവാക്കുകളും ശകാരങ്ങളും ശാപങ്ങളും ഞങ്ങള്‍ക്ക് നിത്യ പരിചയമായിരുന്നു .
മക്കളെക്കാള്‍ അച്ഛന്‍ സ്നേഹിച്ചിരുന്നത് പശുക്കളെയും കൃഷിയും ആണെന്ന് പലപ്പോഴും തോന്നിപ്പോവും , അതുപോലെ പാവങ്ങള്‍ വന്നു തേങ്ങയോ തെങ്ങും തൈയ്യോ പൊത്താനൊ ചൂട്ടോ മടലോ ഒക്കെ ചോദിച്ചാല്‍ അച്ഛന്‍ അത് കൊടുക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് . പുര കെട്ടാന്‍ ഓല കൊടുക്കുന്നത് കര്‍ശനമായി കാശ് വേണം എന്നൊക്കെ പറയുമെങ്കിലും ഒരിക്കലും വാങ്ങാന്‍ പറ്റാത്ത ആളുകള്‍ക്ക് തന്നെയാണ് കൊടുക്കുന്നതും .
അച്ഛനെ തിരക്കി എന്തെല്ലാം ആവശ്യങ്ങളുമായി ആണ് ആളുകള്‍ വന്നിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നു . പാര്‍ട്ടിക്കാര്‍ക്ക് കോടി കെട്ടാന്‍ കമുക് വേണം . മലക്ക് പോവാന്‍ പന്തല്‍ കെട്ടാന്‍ കുരുത്തോല വേണം . കല്യാണത്തിനു കാല്‍ നാട്ടാന്‍ കമുക് വേണം, അലക് വേണം , അച്ഛന്റെ വിശ്വസ്തരായ പണിക്കര്‍ക്ക് എന്തെല്ലാം ആണ് സഹായങ്ങള്‍ ചെയ്യുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു .
അച്ഛന്റെ സ്ഥിരം സൈക്കിളില്‍ നിന്നും " സില്‍വര്‍ പ്ലുസ് " എന്നൊരു മോപ്പെട് ലേക്ക് പ്രമോഷന്‍ ആയപ്പോളേക്കും ഞങ്ങള്‍ മൂത്ത രണ്ടു മക്കള്‍ വിദേശത്തു ജോലി ആയിരുന്നു . ഒരിക്കല്‍ ഒരു പരിചയക്കാരനെ തിരക്കി പോകുന്ന വഴിയില്‍ ഒരു കല്ലില്‍ കയറി ചെറുതായി അത് മറഞ്ഞു . അച്ഛന് യാതൊരു പരിക്കും ഇല്ലെന്നു കരുതി എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് കാല് നിലത്തു നില്‍ക്കുന്നില്ല , മുട്ടിനു താഴെ വെച്ച് ഒടിഞ്ഞിരിക്കുന്നു എന്ന് അപ്പോളാണ് മനസ്സിലായത് . കൊച്ചനിയനും അന്ന് എവിടെയോ പോയിരിക്കുന്നു . എന്തിനു പറയുന്നു , ഞങ്ങളില്‍ ഒരാള്‍ വിവരം അറിഞ്ഞു നാട്ടില്‍ എത്തി , അച്ഛനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ , അവിടെയാണെങ്കില്‍ സൂചി കുത്താന്‍ സ്ഥലമില്ല , ജനറല്‍ വാര്‍ഡില്‍ കിടത്തിയിരിക്കുന്നു . അര മുതല്‍ തള്ളവിരല്‍ വരെ ഒറ്റ പ്ലാസ്റെര്‍ ഇട്ടിരിക്കുന്നു . ഞങ്ങള്‍ അതിശയിച്ചു പോയത് അതൊന്നുമല്ല , അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരോ ഏഴോ പേര് അവിടെയുണ്ട് . അരീക്കര നിന്നും മണിക്കൂര്‍ ഇടവിട്ട് ഓരോരുത്തര്‍ ചോറ്റു പാത്രങ്ങളുമായി വാര്‍ഡില്‍ വരുന്നു .
" അണ്ണോ, ഇപ്പഴാ അറിഞ്ഞത് , ഇതെന്തോ പറ്റി അണ്ണാ "
" ഉയ്യോ സാറേ , ഇതെങ്ങനെ പറ്റി ?"
" ഇത് സാറിനു രാവിലത്തെ കഞ്ഞി , ഉച്ചക്കെ ഊണ് , വൈകിട്ടത്തെ കഞ്ഞി , പയറും പപ്പടവും "
അരീക്കര നിന്നും അച്ഛന്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു വണ്ടി കയറുന്നവര്‍ കൊണ്ട് വരുന്ന കാഴ്ച വസ്തുക്കളും ഭക്ഷണവും മറ്റു കണ്ടു നേഴ്സ് മാര്‍ അന്തം വിട്ടിരുന്നു
" അപ്പച്ചന്റെ മക്കള്‍ രാഷ്ടീയക്കാരാണോ അപ്പച്ചാ ?"
" എന്റെ ദൈവമേ ഈ നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ "
സത്യത്തില്‍ ഞങ്ങള്‍ മക്കള്‍ക്ക് അച്ഛന്റെ കാര്യത്തില്‍ ഒരു റോളും ഇല്ലാതെ പോയി എന്ന് തന്നെ പറയാം , അച്ഛനെ കൊണ്ട് പോയതും ഡോക്ടര്‍ നെ കാണിച്ചതും പ്ലാസ്റെര്‍ ഇട്ടതും പണം അടച്ചതും ഒന്നും ഞങ്ങള്‍ അറിഞ്ഞില്ല , ഞാന്‍ ആകെ അച്ഛന് വേണ്ടി ചെയ്തത് ഒരു പരിചയം ഉപയോഗിച്ച് വാര്‍ഡിലേക്ക് മാറ്റി എന്നത് മാത്രമാണ് . ഒരാള്‍ പണം വാങ്ങില്ല , വീട്ടിലും പോവില്ല . അവര്‍ക്ക് അച്ഛന്റെ കൂടെ ഇരിക്കണം
അച്ഛനെപ്പറ്റി എത്ര ആളുകള്‍ വേവലാതിപ്പെടുന്നു , അച്ഛന്റെ സ്നേഹത്തിനു വല്ലാത്ത ഒരു ആജ്ഞാ ശക്തി ഉണ്ടായിരുന്നു ,അച്ഛന് രാഷ്ട്രീയം ഇല്ല , പക്ഷെ മിക്ക രാഷ്ട്രീയക്കാരും അവിടെ വന്നു പത്തു രൂപയോ ഒരുപതു രൂപയോ സംഭാവന വാങ്ങി ചായയും കുടിച്ചു പോവുക പതിവാണ് . അച്ഛന് വലിയ വിശ്വാസം ഒന്നും ഇല്ലെങ്കിലും ഉത്സവങ്ങലോടും കഥകളിയോടും ഒക്കെ നല്ല കമ്പം ഉണ്ട് .
ഒരിക്കല്‍ രാഷ്ട്രീയ പിരിവിനു കുറെ ചെറുപ്പക്കാര്‍ വന്നു , പതിവ് പോലെ കുറെ കുശലം പറഞ്ഞു രസീത് ഒക്കെ എഴുതി കാശ് വാങ്ങി കീശയില്‍ ഇടാന്‍ നേരത്ത് അച്ഛന്‍ വെറുതെ ലോഹ്യം ചോദിച്ചു
" നീ ആ മോടിക്കെ ഭാസ്കരന്റെ മോനാല്യോ ?"
" അതെ സാറെ "
" എന്തോ വരെ പഠിച്ചു ?"
" പ്രീ ഡിഗ്രി , പിന്നെ പോയില്ല സാറെ "
" ഡാ ചെറുക്കാ , നിനക്ക് വല്ല തൊഴിലും എടുത്തു ജീവിച്ചൂടെ? ഈ പിരിവുമായി എത്ര കാലം നടക്കും ? "
പയ്യന്‍ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇറങ്ങിപ്പോയി .
രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ പിരിവും രസീത് കുറ്റിയും ഒക്കെ കളഞ്ഞു അതെ പയ്യന്‍ വീട്ടില്‍ നിന്നു പെയിന്റടിക്കുന്നു,
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ രാവിലെ അച്ഛന്റെ കൂടെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ , ഞാന്‍ അച്ഛനെപ്പറ്റി ഓര്‍ത്തു . ഞാന്‍ ഒരു വികൃതി ആയതിനാല്‍ അല്ലെ അച്ഛന്‍ പണി കളഞ്ഞു അരീക്കര എത്തിയത് .? തരിശ്ശു കിടന്ന മണ്ണെല്ലാം ഒന്നാന്തരം കൃഷി ഭൂമി ആക്കിയത് ? . ഏതെല്ലാം പ്രതികൂല സാഹചര്യങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചാണ് അച്ഛന്‍ സ്വന്തം സഹോദരങ്ങളെയും കുടുംബത്തെയും ഉയര്‍ത്തിക്കൊണ്ടു വന്നത് . അച്ഛന്‍ ഒരാളെയും കൈ വിട്ടില്ല , സഹായം ചോദിച്ചു വന്നവരെയൊക്കെ അച്ഛന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സഹായിച്ചു . ഞങ്ങള്‍ മൂന്ന് മക്കളെ പഠിപ്പിച്ചു ,
അച്ഛനെപ്പോലെയുള്ള കോടിക്കണക്കിനു കൃഷിക്കാരാണ് ഭാരതത്തിന്റെ ഭക്ഷ്യവ്യവസ്ഥ സംരക്ഷിക്കുന്നത് . നഷ്ടങ്ങള്‍ സഹിച്ചു കൃഷി ചെയ്യാന്‍ ഒരു ഉള്‍വിളി പോലെ ഇറങ്ങിത്തിരിക്കുന്നത് . അച്ഛന്‍ ഈ എന്പത്താറാം വയസ്സിലും ഇത്ര ആരോഗ്യവാനായി ഇരിക്കുന്നത് അച്ഛന്റെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശവും അധ്വാന ശീലവും ഒന്ന് കൊണ്ട് മാത്രം ആണ് .
അച്ഛന്റെ കൂടെ അരീക്കര രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ , വല്ലാതെ തേഞ്ഞ റബ്ബര്‍ ചെരുപ്പും ഒറ്റ മുണ്ടും ഉടുത്തു എന്റെ മുന്‍പില്‍ നടക്കുന്ന അച്ഛനെ ഓര്‍ത്തു . എത്ര ആളുകള്‍ ആണ് അച്ഛനോട് കുശലം ചോദിച്ചു പോവുന്നത് . അച്ഛന്റെ മുന്‍പില്‍ ഈ മക്കള്‍ എവിടെ ?
ഈ അച്ഛന്‍ ഏറ്റവും കൂടുതല്‍ എന്നെ അടിച്ചിട്ടുള്ളത് എന്തിനാ ?. എനിക്കല്ലേ എറ്റവും കൂടുതല്‍ അടി കിട്ടിയതും
കള്ളം പറഞ്ഞതിന് , മോഷ്ടിച്ചതിന് , പഠിക്കാത്തതിനു , പ്രായം ആയവരെ ബഹുമാനിക്കഞ്ഞതിനു , റേഡിയോവില്‍ ഹിന്ദി പാഠം വരുമ്പോള്‍ ഒളിച്ചു പോയതിനു , പശുവിനു കാടി കൊടുക്കഞ്ഞതിനു , തെങ്ങും തൈക്കു വെള്ളം കൊരാഞ്ഞതിനു , സൈക്കിള്‍ ഒളിച്ചു കൊണ്ടുപോയി ഉരുട്ടി ഇട്ടതിനു , ട്യൂഷന് പോവാതെ ഒളിച്ചിരുന്നതിനു .......
അമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോള്‍ കേട്ട് ശീലിച്ച ഒരു വാചകം ഉണ്ട്
" ഒരു കൃഷിക്കാരന്റെ ഭാര്യ എന്ന് പറയാന്‍ എന്തോ അഭിമാനമാ ഉള്ളത് , ഈ പിള്ളാരെങ്കിലും പഠിച്ചു ഈ ഓണം കേറാമൂലയില്‍ നിന്നു രക്ഷപെട്ടാ മതിയാരുന്നു "
എന്റെ പാവം അമ്മെ , എന്നാ കേട്ടോ .
" അച്ഛനെപ്പോലെ ഒരു കൃഷിക്കാരന്റെ മകനാണ് എന്ന് പറയാന്‍ അല്ലാതെ വേറെ എന്താണ് എനിക്ക് അഭിമാനം അമ്മെ ? എന്റെ രക്ഷപെടല്‍ അരീക്കരയിലേക്ക് തിരിച്ചു തന്നെ ആണമ്മേ "
ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പട്ടാളത്തില്‍ ചേരാന്‍ കാത്തു നിന്ന അച്ഛന്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
really nice sir,
ReplyDeletei njoyed it.
salute ur father!