Monday 3 December 2012

വിജയഭവനം

 അമ്മ  പറഞ്ഞ അറിവാണ് ,  അരീക്കര വന്നു താമസം  തുടങ്ങിയപ്പോള്‍  വലിയ ഒരു വീടിനു തറ കെട്ടി , പക്ഷെ  പലവിധ പ്രശ്നങ്ങള്‍ കാരണം  അവസാനം  ആ തറയുടെ പിന്നില്‍ തന്നെ  ഒരു ചെറിയ  നാല് മുറി  വീട് പണിതു .  പട്ടാളക്കാരനായ അച്ഛന്   അന്ന്  വലിയ വീട്  പണിയണം  എന്ന് ആഗ്രഹം ഉണ്ടായിരുന്നു , പക്ഷെ  കാശിലല്ലോ. അങ്ങിനെ അമ്മ  മൂന്ന്  ആണ്‍കുട്ടികളെയും കൊണ്ട്  ആ  ചെറിയ വീട്ടില്‍  സ്വന്തം  കഷ്ടപ്പാടുകളും   മുളക്കുഴ  സ്കൂളിലെ  ഷിഫ്റ്റ്‌  ഉള്ള  ജോലിഭാരവും  ഒക്കെ  സഹിച്ചു  താമസം തുടങ്ങി .  

ആ  ചെറിയ വീട്  ഇന്നും  എന്റെ  മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല .  ഒരു കിടപ്പ് മുറി ,  ഞങ്ങള്‍  കുട്ടികള്‍ക്ക്  എല്ലാം  കൂടി ഒരു മുറി . അച്ഛന്  കുടുംബ സ്വത്തായി കിട്ടിയ  വലിയ ഒരു പത്തായം  വെക്കാന്‍ ഒരു ചായിപ്പു .  പിന്നെ   ഒരു ചെറിയ  അടുക്കള . അതില്‍   തീയ് ഊതിയും  ഉണങ്ങാത്ത  വിറകു കത്തിച്ചു  അമ്മ  ചുമച്ചു  അച്ഛനെ  ശപിക്കുന്നത്‌   ഇന്നും എനിക്ക് ഓര്‍മയുണ്ട് .  പലപ്പോഴും  പത്തായം ഇരിക്കുന്ന  മുറിയില്‍  ചേരയോ  വാരി മൂര്‍ഖനോ  ഒക്കെ  ഇഴയുന്നത്‌  കണ്ടു  അമ്മയും  കുഞ്ഞുങ്ങള്‍ ആയ  ഞങ്ങളും  പേടിച്ചു കരഞ്ഞിട്ടുണ്ട് .  മഴ പെയ്താല്‍  ഉടന്‍  ഓടുകളുടെ വിടവുകളില്‍ കൂടി  വെള്ളം  ചോര്‍ന്നു  തുടങ്ങും . അതിനു   ഒരു നീളമുള്ള  അലക് അമ്മ തന്നെ  മുറിയുടെ  മൂലയ്ക്ക്  ചാരി വെച്ചിട്ടുണ്ട് . അതുകൊണ്ട്  ഓടു  ചെറുതായി  കുത്തി  അടുപിച്ചാല്‍  ചോര്‍ച്ച നില്‍ക്കും .  പിന്നെയും  നില്‍ക്കാത്ത  ചോര്‍ചക്ക്  ഇരുമ്പു  തൊട്ടിയോ പാത്രമോ  ഒക്കെ  എടുത്തു   വെക്കും .  മിക്ക മഴക്കാലത്തും  അമ്മക്കോ കുട്ടികള്‍ക്കോ  പനി പിടിച്ചു  അവസാനം ഡോ.ഹരിദാസിന്റെ  ആശുപതിയില്‍ നിന്നും  മരുന്നും  ഗുളികയും  ഒക്കെ  വാങ്ങാന്‍  പോകും .  അതിന്റെയെല്ലാം  ദേഷ്യം  അമ്മ  ഞങ്ങളോടോ അച്ഛന് എഴുതുന്ന  എഴുത്തുകളിലോ  തീര്‍ക്കും . അമ്മയുടെ  അച്ഛന്‍( വല്യച്ചന്‍ )  അവസാനം  വിവരം അറിഞ്ഞു  അരീക്കര  വന്നു  കുറച്ചു ദിവസം  താമസിക്കും . ഏക മകളായ  അമ്മയെ  വല്യച്ചനു ജീവനാണ് . അതുപോലെ തിരിച്ചും. .  അമ്മക്ക്  പറയാന്‍  ഒരു  കാര്യമേ ഉള്ളൂ ,  "എന്റെച്ചാ   ഈ കഷ്ടപ്പാട്  നിറഞ്ഞ  കാട്ടുപ്രദേശം  വിട്ടു  എന്നാ  വല്ല  പട്ടണത്തിലും  പോവുക , എന്നെ  എന്തിനീ  മനുഷ്യന്റെ കൂടെ  അയച്ചു ? "  വല്യച്ചന്‍  എല്ലാം  ക്ഷമോയോടെ കേള്‍ക്കും , " തങ്കമ്മേ , തങ്കപ്പന്  ഞാന്‍ എഴുതാം , അവന്‍  വലിയ വീട് വെക്കുമ്പോള്‍  കുറച്ചു കൂടി സൌകര്യം  ആവും ,  പിന്നെ  കറന്റു വരും,  അപ്പൊ  പൈപ്പ്  വെക്കാം , എല്ലാം ശരിയാകും , നീ  കുറച്ചു കൂടി ക്ഷമിക്കൂ " . അമ്മ അത് കേട്ട്  കണ്ണ് തുടച്ചു  വീണ്ടും എന്റെ അച്ഛന്  കത്തെഴുതും .  നിങ്ങള്‍   ഞാന്‍  പറയുന്നത് കേള്‍കില്ല , നിങ്ങളുടെ  അമ്മാവനായ  എന്റെ അച്ഛനെങ്കിലും  പറയുന്നത്  കേള്‍ക്കു ,  ഇത്തിരി കൂടി  സൌകര്യമുള്ള  ഒരു നാട്ടിലേക്ക്    വാടകക്ക് ആണെങ്കിലും  വേണ്ടില്ല , നമ്മുക്ക്  താമസം  മാറാം , എനിക്ക്  ഈ  ഓണം കേറാ മൂല  മടുത്തു " .  അച്ഛന്‍  ഓരോ  തവണയും  " എല്ലാം ശരിയാക്കും , ഞാന്‍  പട്ടാളം  മതിയാക്കി  ഉടന്‍ വരും , അപ്പൊ   തറ കെട്ടിയിട്ടിരിക്കുന്ന  ആ  വലിയ വീടിന്റെ  പണി തുടങ്ങാം , പിന്നെ  കറന്റു, പൈപ്പ് ,  എല്ലാം  ശരിയാക്കും " 

പാവം  അമ്മ , അങ്ങിനെ വര്‍ഷങ്ങള്‍  പലതു  കഴിഞ്ഞു ,   ഞങ്ങള്‍  മൂന്നു പേരും  മുളക്കുഴ  സ്കൂളില്‍  എത്തിയിട്ടും  വലിയ മുറികള്‍  ഉള്ള  ആ സ്വപ്ന വീടിന്റെ  തറ  അങ്ങിനെ തന്നെ കിടന്നു .  വെട്ടുകല്ലുകള്‍  കൊണ്ട് തീര്‍ത്ത  അതിന്റെ  തറയുടെ  കോണും മൂലയും ഒക്കെ  അടര്‍ന്നടന്നു പോയിക്കൊണ്ടിരുന്നു .  അതില്‍  ഓടിക്കളിച്ച  ഞങ്ങള്‍ക്ക്  പലപ്പോഴും  ഉഗ്ര വിഷമുള്ള  മൂര്ഖനെയും  അണലിയും ഒക്കെ  കണ്ടു  പേടിച്ചു  കൊച്ചു വീട്ടിലേക്കു  ഓടിക്കയറും .  ഇടയ്ക്കിടെ അമ്മയെ സഹായിക്കാന്‍   വേലക്കാരെയും  കൊണ്ട് വരുന്ന  വല്യച്ചന്‍  മാത്രമാണ്  ഒരു ആശ്വാസം . 

 പട്ടാള  സേവനം  മതിയാക്കി  അച്ഛന്‍  നാട്ടിലെത്തിയതോടെ  അമ്മയുടെയും  ഞങ്ങള്‍  കുട്ടികളുടെയും  സ്വപ്നങ്ങള്‍ക്ക്  ചിറകു  മുളച്ചു .  അമ്മ കരഞ്ഞു പറഞ്ഞിട്ടും  അച്ഛന്‍ ആദ്യം  വലിയ ഒരു  എരുത്തില്‍  പണിയാന്‍  തീരുമാനിച്ചു . പത്തായം  അതിന്റെ  കൂടെ പണിത  മുറിയിലേക്ക്  മാറ്റി .  പിന്നെയും  തട്ടിയും മുട്ടിയും  ഉപായങ്ങള്‍ പറഞ്ഞും  വീട് പണി നീണ്ടു പോയി,.  അവസാനം  വല്ല്യച്ചന്‍  വഴി  അമ്മ  ഒരു അന്ത്യ ശാസനം  കൊടുത്തു .  ഒന്നുകില്‍   വീട് പണി ,  അല്ലെങ്കില്‍  ഈ സ്ഥലം  വില്‍ക്കണം .അച്ഛന്‍  ശരിക്കും  ഇത്തവണ  വലഞ്ഞു പോയി.  പിരിഞ്ഞു വന്നപ്പോള്‍  കിട്ടിയ തുകയെല്ലാം  എരുത്തില്‍  പണിയും  പശുക്കളും  കൃഷിയും  ഒക്കെ ആയി  ചിലവായി .  ഒരു വലിയ  വീട് പണിയുന്ന മട്ടില്‍ തന്നെ  അത്രയും  തുകയും ചിലവാക്കി  ആണ്  എരുത്തില്‍ പണിതത് . 

 അങ്ങിനെ അച്ഛന്‍  ഒരുവിധത്തില്‍  ഹൌസിംഗ്  ബോര്‍ഡ്‌  ല്‍ നിന്നും  വീട് പണിയാന്‍  ലോണ്‍  കിട്ടും എന്നറിഞ്ഞു  അതിന്റെ  പിറകെ കൂടി .  അതിനു വേണ്ട  പ്ലാന്‍   ഗോപിമാമന്‍  തന്നെ  വരച്ചു   തന്നത്   കണ്ടു  ഞങ്ങളുടെയും  അമ്മയുടെയും  മുഖം   വിടര്‍ന്നു .  ഞങ്ങള്‍  മൂന്ന് പേര്‍ക്കും  വേറെ വേറെ മുറികള്‍ , പഴയ  വീട് മുഴുവന്‍  അടുക്കളയും  ഊണ് മുറിയും ആക്കും  ,  പിന്നെ വലിയ  ഡ്രോയിംഗ്  ഹാള്‍ ,  വലിയ  ഒരു  വരാന്ത , ഒരു  സിറ്റ് ഔട്ട്‌ , കാര്‍ ഷെഡ്‌  അങ്ങിനെ  ആ പ്ലാന്‍ കണ്ടു  ഞങ്ങള്‍   കുട്ടികള്‍  മനപ്പായസം  ഉണ്ടു.     അച്ഛന്‍  തന്നെ  ഞങ്ങളുടെ  മുറികള്‍  അലോട്ട് ചെയ്തു . 
" ഇത്  വിജയന്‍റെ ,  അവനല്ലേ   മൂത്തത് , അവനു ആദ്യത്തെ  മുറി വേണം , മാത്രമല്ല   അവനു ഒരുപാട് പഠിക്കാനും  എഴുതാനും  ഒക്കെ  ഉണ്ടു ,  അവനെ ആരും ശല്യപെടുത്താത്ത  മുറി വേണം ,  ഈ മുറി  കൊച്ചവന്‍  ജ്യോതി , അവന്‍ കുഞ്ഞല്ലേ , അവനു  ഞങ്ങളുടെ  മുറിയോട്  ചേര്‍ന്നുള്ള  മുറി ,  പിന്നെ  നീ ,  നിനക്ക്  എന്തിനാ  പ്രത്യേക  മുറി ? ഒരക്ഷരം  പഠിക്കില്ല , എപ്പൊഴും എന്തെങ്കിലും  കൃത്രിമം  കാണിക്കാനല്ലേ , നീ വരാന്തയില്‍ ഇരുന്നു  പഠിച്ചാല്‍ മതി " 
 ഞാന്‍  മുഖം  പൊത്തി കരഞ്ഞു പോയി ,  എനിക്ക്  നടുക്കത്തെ  മുറി  തറ കെട്ടിയ  കാലം മുതലേ  സ്വപ്നം  കണ്ടതാ , എന്നിട്ട്  ഇപ്പൊ  അത്  വിരുന്നുകാര്‍ക്ക്  ആണ്  പോലും ,  ഇവിടെയെന്താ  എന്നും വിരുന്നുകാര്  വരുമോ ?  വന്നാലെന്താ  ആ ദിവസം  മാറിക്കൊടുത്താല്‍ പോരെ ?   ഞാന്‍ ഈ വീട്ടിലെ  ആരുമല്ലേ ?  ഞാന്‍ എവിടെയെങ്കിലും  ഇറങ്ങിപ്പോകും , നോക്കിക്കോ .

 അന്ന് ഞാന്‍ ഉണ്ണാന്‍  വിളിച്ചിട്ട്  ചെന്നില്ല , നല്ല വിശപ്പൊക്കെ  ഉണ്ടു , അമ്മ കാണാതെ  അടുക്കളയിലെ  നിന്ന്  കട്ട് തിന്നു   വിശപ്പടക്കി . അച്ഛനോ  അമ്മയോ   കനിയുന്ന  ലക്ഷണം  ഇല്ല .  അവസാനം  വല്യച്ചന്‍  വന്നു , ഞാന്‍  കെട്ടിപ്പിടിച്ചു  കരഞ്ഞു പറഞ്ഞു  " എനിക്ക് മാത്രം  പുതിയ  വീട്ടില്‍  മുറിയില്ല , വല്യച്ചന്‍  അച്ഛനോട്  പറഞ്ഞു  എനിക്ക് നടുക്കത്തെ  മുറി  തരീക്കണം, ഞാന്‍  പഠിക്കാം ,  ഇല്ല , വേറെ നാശമോന്നും കാണിക്കില്ല  എന്റെ വല്ല്യച്ചാ"  ഒടുവില്‍  എന്റെ കണ്ണ് നീര്‍  കണ്ടു  വല്യച്ഛന്റെ  മനസ്സലിഞ്ഞു . " എടാ  തങ്കപ്പാ , അവനു   എന്റെ  മുറി  കൊടുത്തേര് , ഞാന്‍  എന്നുമൊന്നും വരില്ലല്ലോ , ആ മുറി  അവനെടുത്തോട്ടെ "  അങ്ങനെ  അച്ഛന്‍  മനസ്സിലാ മനസ്സോടെ  ആ മുറി  എന്റെ പേര്‍ക്ക്  അലോട്ട്  ചെയ്തു . 

  അന്നത്തെക്കാലത്ത്‌  അത്രയും വലിയ  ഒരു പ്ലാന്‍  അരീക്കര  പോലെ ഒരു കുഗ്രാമത്തില്‍  സങ്കല്‍പ്പിക്കാന്‍  വയ്യാത്ത  ഒന്നായിരുന്നു . മുപ്പത്തയ്യായിരം  രൂപയാണ്  അന്ന്  എസ്ടിമേറ്റ് , അന്ന്  ഒരു കല്പ്പണിക്കാരന്  ഒന്‍പതു  രൂപ യാണ്  കൂലി . മൈക്കാടിനു  അഞ്ചു രൂപ ,  ഒരു ചാക്ക് സിമന്റിന്   ഒന്‍പതു  രൂപ , ഒരു ലോറി  മണലിനു  നാല്‍പ്പതു  രൂപ ,  അമ്മക്ക്  ശമ്പളം   എഴുനൂറു   രൂപ , അച്ഛന്  പെന്‍ഷന്‍   മുന്നൂറു  രൂപ .  അതൊരു കാലം !. 

 അന്നു കമ്പി  ഇട്ടു വാര്‍ക്കലും മൊസൈക്ക്  ഇട്ട  സിറ്റ് ഔട്ട്‌  ഒക്കെ  അരീക്കര  ആദ്യമായി   എന്ന് തന്നെ  വേണം പറയാന്‍ . വീട് പണിയുന  കിട്ടപ്പണിക്കാനും  ഒക്കെ  അതുവരെ  ഇതൊക്കെ ചെങ്ങന്നൂര്  ഒക്കെ  മാത്രമേ  പണിതു  കണ്ടിട്ടുള്ളൂ ,  ഞങ്ങള്‍  സ്കൂള്‍ കുട്ടികള്‍  ആണ്  ഈ  വീട് പണി   ഏറ്റവും കൂടുതല്‍  ആഘോഷിച്ചത് .  എന്നും  ആശാരിമാരും  കല്പ്പനിക്കാരും  അവരുടെ  ആയുധങ്ങള്‍  എടുത്തു  പെരുമാറുകയും  കമ്പി വളക്കലും  തട്ടടിക്കലും  വാര്‍പ്പും   ഉത്തരം വെക്കലും  കട്ടില  നിര്‍ത്തലും ഒക്കെയായി  സന്തോഷത്തിന്റെ  ഒരു പെരുമഴക്കാലം  ആയിരുന്നു  അത് . അച്ഛന്‍ മാത്രം  പലവിധ  സാമ്പത്തിക  പ്രശ്ങ്ങളും  സിമന്റു  ക്ഷാമവും  അതിനു പെര്‍മിറ്റ്‌  വാങ്ങലും ഒക്കെയായി  ഞെരുങ്ങി  കുഴയുന്നത്  ഞങ്ങള്‍ കണ്ടില്ല .   അമ്മയുടെ  കൈയ്യില്‍ നിന്നും  കടം  വാങ്ങലും അത് പറഞ്ഞു പിന്നെ  വഴക്കിടലും  ഒക്കെ  നിത്യ സംഭവം  ആയിരുന്നു.  പാവം  അച്ഛന്‍  ആ വീട്  പണിതു  അത് താമസയോഗ്യം ആക്കാന്‍   പെടുന്ന പെടാപ്പാടു  ഞങ്ങള്‍  കുട്ടികള്‍ക്ക്  മനസ്സിലായി വരാന്‍  പിന്നെയും സമയമെടുത്തു .   പലതവണ  പല  സാമ്പത്തിക  പ്രയാസങ്ങള്‍  കാരണം  പണികള്‍ മുടങ്ങി ,  അച്ഛന്‍   പെന്‍ഷന്‍   കംമ്യൂട്ടു  ചെയ്തു എടുത്ത തുകയും  ലോണ്‍  തുകയും  അമ്മയുടെ  ആഭരണങ്ങള്‍  പണയം വെച്ചും എടുത്ത  തുക  എല്ലാം  തീര്‍ന്നു .  എന്നിട്ടും  വീടിന്റെ  തറയും  തേപ്പും  പെയിന്റിംഗ്  ഉം ഒക്കെ ബാക്കി കിടക്കുന്നു . കുട്ടികള്‍  പഠിക്കുന്ന  ചിലവുകള്‍ വേറെയും , കൃഷിയില്‍  നിന്നും  വലിയ  വരുമാനം  ഇല്ല .   അച്ഛന്റെ  നെടുവീര്‍പ്പുകളുടെ  അര്‍ഥം  ഞങ്ങള്‍  മക്കള്‍ക്ക്‌  മനസ്സിലായിത്തുടങ്ങി . 

 ഇനിയും  ക്ഷമ  ഇല്ലാതെ ,  പുതിയ വീടിന്റെ   തറ  മണല്‍ വിരിച്ചു  തല്ക്കാലം  താമസം  മാറ്റി , 
എനിക്ക്  എന്റെ സ്വന്തം  മുറി  കിട്ടിയ ദിവസം ,  പിന്നെ  തറ  വാര്‍ത്ത  ദിവസം ,  കറന്റു  കിട്ടിയ ദിവസം ,  വീടിനു  ചേട്ടന്റെ  പേര് ചേര്‍ത്ത്  വിജയ ഭവനം  എന്ന്  പേര് ഇട്ട ദിവസം ,  കുളിമുറിയില്‍  പൈപ്പ്  ഇട്ട ദിവസം , അതിലെ  ഷവരിലൂടെ വെള്ളം  തലയിലേക്ക്  മഴ പെയ്യുന്നത് പോലെ  വീണ ദിവസം ,   പെയിന്റ്  അടിച്ച ദിവസം ,  ടീ  വീ വെച്ച  ദിവസം  എല്ലാം  ഓരോതരം  ആഘോഷം ആയിരുന്നു  ഞങ്ങളുടെ മനസ്സില്‍ . 

 അച്ഛനോടൊപ്പം  പുതിയ  ചെടികളുടെ  കമ്പുകള്‍  നട്ടും  റോസാ ചെടികള്‍ക്ക്  വെള്ളം ഒഴിച്ചും  മുല്ലയും തെറ്റിയും  മുസാണ്ടയും ഒക്കെ  വീട്ടു മുറ്റത്തു നട്ടും ഒക്കെ  ഞങ്ങള്‍  ആ വീട്   ഞങ്ങളുടെ  സ്വര്‍ഗം  ആക്കി തീര്‍ത്തു.    അമ്മക്ക് മാത്രം ആണ്  ആ റോസാ പ്പൂവ്  പറിക്കാന്‍ , സ്കൂളില്‍  പോവുന്ന വഴിയില്‍  തലയില്‍ ചൂടാന്‍  അനുവാദം  ഉണ്ടായിരുന്നത് .   മുറ്റത്തു നിര നിരയായി  വിരിഞ്ഞു നില്‍ക്കുന്ന  റോസാ  പൂക്കളെ  അച്ഛന്‍  കണ്ണിലെ കൃഷ്ണ മണി പോലെ  കാത്തു സൂക്ഷിച്ചു .  ചില്ലപ്പോഴൊക്കെ , " സാറെ  ഒരു പൂ  പറിച്ചോട്ടെ? " എന്ന് ചോദിക്കുന്ന  കുട്ടികളെ " പോയിന്‍ പിള്ളേരെ " എന്നൊക്കെ  വഴക്ക് പറഞ്ഞിട്ട് "  ഇന്ന്  മാത്രം  ഒരെണ്ണം  പറിച്ചോ " എന്ന് പറഞ്ഞു  അനുവദിക്കുന്ന  അച്ഛന്റെ  മുഖം  ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. 

 കാലം  ഏറെ ചെന്നിട്ടും  അത് ഞങ്ങള്‍  മൂന്നുപേര്‍ക്കും  ഒരുപോലെ  വേണ്ടപ്പെട്ടതും  പ്രീയപ്പെട്ടതും  ആയ  വീടായി .   ഞങ്ങളുടെ  നാട്ടിലെ  നടപ്പ് അനുസരിച്ച്  അത്  വീട്ടിലെ  ഇളയ  മകനായ  ജ്യോതിരാജന്  ആണ്   ആ വീടിന്റെ  ഉടമസ്ഥ അവകാശം .  അത്  ഞങ്ങള്‍ക്ക്  എല്ലാവര്ക്കും അറിയാം , പക്ഷെ   അച്ഛനും അമ്മയും  അവിടെ താമസിക്കുന്ന  കാലത്തോളം  അത് ഞങ്ങളുടെ  എല്ലാം  വീടാണ് . ആ വീട്ടില്‍ എന്ത് പണി വന്നാലും  അച്ഛന്‍  ആരോട് പറയുന്നോ  അയാള്‍ അത്  സന്തോഷത്തോടെ  ചെയ്യുന്നു .  എന്ത് റിപ്പയര്‍  ആയാലും പെയിന്റിംഗ്  ആയാലും  കഴിഞ്ഞ ഇരുപതു വര്ഷം  ആയി  അങ്ങിനെയാണ്   ഞങ്ങളുടെ  വീട്ടില്‍ .  ഇന്ന് വരെ   ഞങ്ങളില്‍  ആരെങ്കിലും , അത്  ഇപ്പോള്‍  ഫിലിപ്പിന്‍സ് ഇല്‍   സ്വന്തം വീട് വെച്ച് താമസിക്കുന്ന  എന്റെ  ചേട്ടനോ  പാലാരിവട്ടത്ത്  സ്വന്തം  വീടുള്ള  ഞാനോ     അങ്ങിനെയല്ലാതെ   കരുതിയിട്ടും ഇല്ല .  എന്ത് പണി  വന്നാലും   അച്ഛന്‍  ഒന്ന് പറഞ്ഞാല്‍ മതി , അത്  രാജകല്പ്പന  പോലെ  ഞങ്ങള്‍  ആരെങ്കിലും  സന്തോഷത്തോടെ  ചെയ്യും. 

രണ്ടു മൂന്നു  വര്‍ഷത്തിനു മുന്‍പ്  അച്ഛന്‍   അരീക്കരയിലെ  വസ്തുക്കളും  വേഡും ഒക്കെ  വില്‍പത്രം  ആക്കി ,  പറഞ്ഞതുപോലെ   വീട്   കൊച്ചനിയന്‍  ജ്യോതിയുടെ  പേരില്‍ .   കൃഷി   ഭൂമികളും  ഒക്കെ  തുല്യമായി   ഞങ്ങള്‍  മൂന്നു പേര്‍ക്കുമായി  വീതിച്ചു .  ആരും  അച്ഛന്‍ തീരുമാനിച്ചത്ല്ലാതെ  ഒരക്ഷരം  പറഞ്ഞില്ല .  ഞങ്ങളുടെ വീട്  അച്ഛനും അമ്മയും  ഉള്ളടത്തോളം  ഞങ്ങളുടെ  മൂന്നു പേരുടെയും കൂടെയാണ് .  നടുക്കത്തെ  മുറി   അന്ന് വരെയും  എന്റെതായിരിക്കും .  അന്ന് വരെ വീട്ടിലെ  എന്ത് പണി  വന്നാലും  അത്  ഞങ്ങള്‍  ഞങളുടെ  സ്വന്തം വീടായി  കരുതി  ചെയ്യും ,  കൊച്ചനിയന്‍  ചെയ്യട്ടെ  എന്ന് ഇന്നുവരെ  മനസ്സില്‍ പോലും  കരുതിയിട്ടില്ല . 


 കഴിഞ്ഞ  ദിവസം  അച്ഛന്‍  വിളിച്ചു ,  " കൊച്ചവന്‍  ജ്യോതി  ഗള്‍ഫില്‍  നിന്നും വിളിച്ചു ,  അവനു  റോഡരുകില്‍  കിട്ടിയ  സ്ഥലത്തു  ഒരു പുതിയ  വീട് പണിയണം ,   അതിനാല്‍   ഈ പഴയ  വീട്    എന്ത് ചെയ്യും ?  ഈ  വില്‍പത്രം  ഒന്ന് മാറ്റിയെഴുതി  ഈ  വീട്  നിന്റെ  പേരില്‍  ആക്കിയാലോ , പകരം  കൊച്ചനിയന്  നിന്റെ  വസ്തു  അതിന്റെ വിലക്കനുസരിച്ചു  കൊടുക്കാം , നീ എന്ത് പറയുന്നു ? "

 എന്റെ  ചേട്ടന്റെ  പേരുള്ള വീട് !  എന്റെ  അച്ഛന്റെ  വിയര്‍പ്പും  അമ്മയുടെ  കണ്ണുനീരും  വീണ വീട്  !  എന്റെ  വല്ല്യച്ചന്‍   തന്ന  മുറിയുള്ള  വീട് ,  എന്റെ   കൊച്ചനിയന്‍  വേണമെങ്കില്‍  എടുത്തോ  എന്ന് പറഞ്ഞ  വീട് !

 അത് ഞാന്‍  രണ്ടു കൈയും  നീട്ടി   ദൈവം തന്ന   അനുഗ്രഹമായി  സ്വീകരിക്കും ! 
 എനിക്ക്  അത് പഴയ  വീടല്ല , ഒരിക്കലും  വില മതിക്കാന്‍  ആവാത്ത ഒരു  സ്വപ്ന വീടാണ് !
 ഞങ്ങള്‍  മൂന്നുപേര്‍ക്കും അവരുടെ  മക്കള്‍ക്കും  മക്കള്‍ക്ക്  വേണ്ടാത്ത  അച്ഛന്മാര്‍ക്കും   അമ്മമാര്‍ക്കും ഒക്കെ  എന്നും സ്വന്തം  മക്കളുടെ  എന്ന്  പറഞ്ഞു കടന്നു വരാവുന്ന ,  എപ്പൊഴും ഭക്ഷണം  കിട്ടുന്ന  ഒരു  വീടാക്കി മാറ്റും !  
അതാണ്‌ എന്റെ സ്വപ്നം ! 

വിജയഭവനം !
 
അമ്മ പറഞ്ഞ അറിവാണ് , അരീക്കര വന്നു താമസം തുടങ്ങിയപ്പോള്‍ വലിയ ഒരു വീടിനു തറ കെട്ടി , പക്ഷെ പലവിധ പ്രശ്നങ്ങള്‍ കാരണം അവസാനം ആ തറയുടെ പിന്നില്‍ തന്നെ ഒരു ചെറിയ നാല് മുറി വീട് പണിതു . പട്ടാളക്കാരനായ അച്ഛന് അന്ന് വലിയ വീട് പണിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു , പക്ഷെ കാശിലല്ലോ. അങ്ങിനെ അമ്മ മൂന്ന് ആണ്‍കുട്ടികളെയും കൊണ്ട് ആ ചെറിയ വീട്ടില്‍ സ്വന്തം കഷ്ടപ്പാടുകളും മുളക്കുഴ സ്കൂളിലെ ഷിഫ്റ്റ്‌ ഉള്ള ജോലിഭാരവും ഒക്കെ സഹിച്ചു താമസം തുടങ്ങി .

ആ ചെറിയ വീട് ഇന്നും എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല . ഒരു കിടപ്പ് മുറി , ഞങ്ങള്‍ കുട്ടികള്‍ക്ക് എല്ലാം കൂടി ഒരു മുറി . അച്ഛന് കുടുംബ സ്വത്തായി കിട്ടിയ വലിയ ഒരു പത്തായം വെക്കാന്‍ ഒരു ചായിപ്പു . പിന്നെ ഒരു ചെറിയ അടുക്കള . അതില്‍ തീയ് ഊതിയും ഉണങ്ങാത്ത വിറകു കത്തിച്ചു അമ്മ ചുമച്ചു അച്ഛനെ ശപിക്കുന്നത്‌ ഇന്നും എനിക്ക് ഓര്‍മയുണ്ട് . പലപ്പോഴും പത്തായം ഇരിക്കുന്ന മുറിയില്‍ ചേരയോ വാരി മൂര്‍ഖനോ ഒക്കെ ഇഴയുന്നത്‌ കണ്ടു അമ്മയും കുഞ്ഞുങ്ങള്‍ ആയ ഞങ്ങളും പേടിച്ചു കരഞ്ഞിട്ടുണ്ട് . മഴ പെയ്താല്‍ ഉടന്‍ ഓടുകളുടെ വിടവുകളില്‍ കൂടി വെള്ളം ചോര്‍ന്നു തുടങ്ങും . അതിനു ഒരു നീളമുള്ള അലക് അമ്മ തന്നെ മുറിയുടെ മൂലയ്ക്ക് ചാരി വെച്ചിട്ടുണ്ട് . അതുകൊണ്ട് ഓടു ചെറുതായി കുത്തി അടുപിച്ചാല്‍ ചോര്‍ച്ച നില്‍ക്കും . പിന്നെയും നില്‍ക്കാത്ത ചോര്‍ചക്ക് ഇരുമ്പു തൊട്ടിയോ പാത്രമോ ഒക്കെ എടുത്തു വെക്കും . മിക്ക മഴക്കാലത്തും അമ്മക്കോ കുട്ടികള്‍ക്കോ പനി പിടിച്ചു അവസാനം ഡോ.ഹരിദാസിന്റെ ആശുപതിയില്‍ നിന്നും മരുന്നും ഗുളികയും ഒക്കെ വാങ്ങാന്‍ പോകും . അതിന്റെയെല്ലാം ദേഷ്യം അമ്മ ഞങ്ങളോടോ അച്ഛന് എഴുതുന്ന എഴുത്തുകളിലോ തീര്‍ക്കും . അമ്മയുടെ അച്ഛന്‍( വല്യച്ചന്‍ ) അവസാനം വിവരം അറിഞ്ഞു അരീക്കര വന്നു കുറച്ചു ദിവസം താമസിക്കും . ഏക മകളായ അമ്മയെ വല്യച്ചനു ജീവനാണ് . അതുപോലെ തിരിച്ചും. . അമ്മക്ക് പറയാന്‍ ഒരു കാര്യമേ ഉള്ളൂ , "എന്റെച്ചാ ഈ കഷ്ടപ്പാട് നിറഞ്ഞ കാട്ടുപ്രദേശം വിട്ടു എന്നാ വല്ല പട്ടണത്തിലും പോവുക , എന്നെ എന്തിനീ മനുഷ്യന്റെ കൂടെ അയച്ചു ? " വല്യച്ചന്‍ എല്ലാം ക്ഷമോയോടെ കേള്‍ക്കും , " തങ്കമ്മേ , തങ്കപ്പന് ഞാന്‍ എഴുതാം , അവന്‍ വലിയ വീട് വെക്കുമ്പോള്‍ കുറച്ചു കൂടി സൌകര്യം ആവും , പിന്നെ കറന്റു വരും, അപ്പൊ പൈപ്പ് വെക്കാം , എല്ലാം ശരിയാകും , നീ കുറച്ചു കൂടി ക്ഷമിക്കൂ " . അമ്മ അത് കേട്ട് കണ്ണ് തുടച്ചു വീണ്ടും എന്റെ അച്ഛന് കത്തെഴുതും . നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍കില്ല , നിങ്ങളുടെ അമ്മാവനായ എന്റെ അച്ഛനെങ്കിലും പറയുന്നത് കേള്‍ക്കു , ഇത്തിരി കൂടി സൌകര്യമുള്ള ഒരു നാട്ടിലേക്ക് വാടകക്ക് ആണെങ്കിലും വേണ്ടില്ല , നമ്മുക്ക് താമസം മാറാം , എനിക്ക് ഈ ഓണം കേറാ മൂല മടുത്തു " . അച്ഛന്‍ ഓരോ തവണയും " എല്ലാം ശരിയാക്കും , ഞാന്‍ പട്ടാളം മതിയാക്കി ഉടന്‍ വരും , അപ്പൊ തറ കെട്ടിയിട്ടിരിക്കുന്ന ആ വലിയ വീടിന്റെ പണി തുടങ്ങാം , പിന്നെ കറന്റു, പൈപ്പ് , എല്ലാം ശരിയാക്കും "

പാവം അമ്മ , അങ്ങിനെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു , ഞങ്ങള്‍ മൂന്നു പേരും മുളക്കുഴ സ്കൂളില്‍ എത്തിയിട്ടും വലിയ മുറികള്‍ ഉള്ള ആ സ്വപ്ന വീടിന്റെ തറ അങ്ങിനെ തന്നെ കിടന്നു . വെട്ടുകല്ലുകള്‍ കൊണ്ട് തീര്‍ത്ത അതിന്റെ തറയുടെ കോണും മൂലയും ഒക്കെ അടര്‍ന്നടന്നു പോയിക്കൊണ്ടിരുന്നു . അതില്‍ ഓടിക്കളിച്ച ഞങ്ങള്‍ക്ക് പലപ്പോഴും ഉഗ്ര വിഷമുള്ള മൂര്ഖനെയും അണലിയും ഒക്കെ കണ്ടു പേടിച്ചു കൊച്ചു വീട്ടിലേക്കു ഓടിക്കയറും . ഇടയ്ക്കിടെ അമ്മയെ സഹായിക്കാന്‍ വേലക്കാരെയും കൊണ്ട് വരുന്ന വല്യച്ചന്‍ മാത്രമാണ് ഒരു ആശ്വാസം .

പട്ടാള സേവനം മതിയാക്കി അച്ഛന്‍ നാട്ടിലെത്തിയതോടെ അമ്മയുടെയും ഞങ്ങള്‍ കുട്ടികളുടെയും സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു . അമ്മ കരഞ്ഞു പറഞ്ഞിട്ടും അച്ഛന്‍ ആദ്യം വലിയ ഒരു എരുത്തില്‍ പണിയാന്‍ തീരുമാനിച്ചു . പത്തായം അതിന്റെ കൂടെ പണിത മുറിയിലേക്ക് മാറ്റി . പിന്നെയും തട്ടിയും മുട്ടിയും ഉപായങ്ങള്‍ പറഞ്ഞും വീട് പണി നീണ്ടു പോയി,. അവസാനം വല്ല്യച്ചന്‍ വഴി അമ്മ ഒരു അന്ത്യ ശാസനം കൊടുത്തു . ഒന്നുകില്‍ വീട് പണി , അല്ലെങ്കില്‍ ഈ സ്ഥലം വില്‍ക്കണം .അച്ഛന്‍ ശരിക്കും ഇത്തവണ വലഞ്ഞു പോയി. പിരിഞ്ഞു വന്നപ്പോള്‍ കിട്ടിയ തുകയെല്ലാം എരുത്തില്‍ പണിയും പശുക്കളും കൃഷിയും ഒക്കെ ആയി ചിലവായി . ഒരു വലിയ വീട് പണിയുന്ന മട്ടില്‍ തന്നെ അത്രയും തുകയും ചിലവാക്കി ആണ് എരുത്തില്‍ പണിതത് .

അങ്ങിനെ അച്ഛന്‍ ഒരുവിധത്തില്‍ ഹൌസിംഗ് ബോര്‍ഡ്‌ ല്‍ നിന്നും വീട് പണിയാന്‍ ലോണ്‍ കിട്ടും എന്നറിഞ്ഞു അതിന്റെ പിറകെ കൂടി . അതിനു വേണ്ട പ്ലാന്‍ ഗോപിമാമന്‍ തന്നെ വരച്ചു തന്നത് കണ്ടു ഞങ്ങളുടെയും അമ്മയുടെയും മുഖം വിടര്‍ന്നു . ഞങ്ങള്‍ മൂന്ന് പേര്‍ക്കും വേറെ വേറെ മുറികള്‍ , പഴയ വീട് മുഴുവന്‍ അടുക്കളയും ഊണ് മുറിയും ആക്കും , പിന്നെ വലിയ ഡ്രോയിംഗ് ഹാള്‍ , വലിയ ഒരു വരാന്ത , ഒരു സിറ്റ് ഔട്ട്‌ , കാര്‍ ഷെഡ്‌ അങ്ങിനെ ആ പ്ലാന്‍ കണ്ടു ഞങ്ങള്‍ കുട്ടികള്‍ മനപ്പായസം ഉണ്ടു. അച്ഛന്‍ തന്നെ ഞങ്ങളുടെ മുറികള്‍ അലോട്ട് ചെയ്തു .
" ഇത് വിജയന്‍റെ , അവനല്ലേ മൂത്തത് , അവനു ആദ്യത്തെ മുറി വേണം , മാത്രമല്ല അവനു ഒരുപാട് പഠിക്കാനും എഴുതാനും ഒക്കെ ഉണ്ടു , അവനെ ആരും ശല്യപെടുത്താത്ത മുറി വേണം , ഈ മുറി കൊച്ചവന്‍ ജ്യോതി , അവന്‍ കുഞ്ഞല്ലേ , അവനു ഞങ്ങളുടെ മുറിയോട് ചേര്‍ന്നുള്ള മുറി , പിന്നെ നീ , നിനക്ക് എന്തിനാ പ്രത്യേക മുറി ? ഒരക്ഷരം പഠിക്കില്ല , എപ്പൊഴും എന്തെങ്കിലും കൃത്രിമം കാണിക്കാനല്ലേ , നീ വരാന്തയില്‍ ഇരുന്നു പഠിച്ചാല്‍ മതി "
ഞാന്‍ മുഖം പൊത്തി കരഞ്ഞു പോയി , എനിക്ക് നടുക്കത്തെ മുറി തറ കെട്ടിയ കാലം മുതലേ സ്വപ്നം കണ്ടതാ , എന്നിട്ട് ഇപ്പൊ അത് വിരുന്നുകാര്‍ക്ക് ആണ് പോലും , ഇവിടെയെന്താ എന്നും വിരുന്നുകാര് വരുമോ ? വന്നാലെന്താ ആ ദിവസം മാറിക്കൊടുത്താല്‍ പോരെ ? ഞാന്‍ ഈ വീട്ടിലെ ആരുമല്ലേ ? ഞാന്‍ എവിടെയെങ്കിലും ഇറങ്ങിപ്പോകും , നോക്കിക്കോ .

അന്ന് ഞാന്‍ ഉണ്ണാന്‍ വിളിച്ചിട്ട് ചെന്നില്ല , നല്ല വിശപ്പൊക്കെ ഉണ്ടു , അമ്മ കാണാതെ അടുക്കളയിലെ നിന്ന് കട്ട് തിന്നു വിശപ്പടക്കി . അച്ഛനോ അമ്മയോ കനിയുന്ന ലക്ഷണം ഇല്ല . അവസാനം വല്യച്ചന്‍ വന്നു , ഞാന്‍ കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞു " എനിക്ക് മാത്രം പുതിയ വീട്ടില്‍ മുറിയില്ല , വല്യച്ചന്‍ അച്ഛനോട് പറഞ്ഞു എനിക്ക് നടുക്കത്തെ മുറി തരീക്കണം, ഞാന്‍ പഠിക്കാം , ഇല്ല , വേറെ നാശമോന്നും കാണിക്കില്ല എന്റെ വല്ല്യച്ചാ" ഒടുവില്‍ എന്റെ കണ്ണ് നീര്‍ കണ്ടു വല്യച്ഛന്റെ മനസ്സലിഞ്ഞു . " എടാ തങ്കപ്പാ , അവനു എന്റെ മുറി കൊടുത്തേര് , ഞാന്‍ എന്നുമൊന്നും വരില്ലല്ലോ , ആ മുറി അവനെടുത്തോട്ടെ " അങ്ങനെ അച്ഛന്‍ മനസ്സിലാ മനസ്സോടെ ആ മുറി എന്റെ പേര്‍ക്ക് അലോട്ട് ചെയ്തു .

അന്നത്തെക്കാലത്ത്‌ അത്രയും വലിയ ഒരു പ്ലാന്‍ അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ സങ്കല്‍പ്പിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു . മുപ്പത്തയ്യായിരം രൂപയാണ് അന്ന് എസ്ടിമേറ്റ് , അന്ന് ഒരു കല്പ്പണിക്കാരന് ഒന്‍പതു രൂപ യാണ് കൂലി . മൈക്കാടിനു അഞ്ചു രൂപ , ഒരു ചാക്ക് സിമന്റിന് ഒന്‍പതു രൂപ , ഒരു ലോറി മണലിനു നാല്‍പ്പതു രൂപ , അമ്മക്ക് ശമ്പളം എഴുനൂറു രൂപ , അച്ഛന് പെന്‍ഷന്‍ മുന്നൂറു രൂപ . അതൊരു കാലം !.

അന്നു കമ്പി ഇട്ടു വാര്‍ക്കലും മൊസൈക്ക് ഇട്ട സിറ്റ് ഔട്ട്‌ ഒക്കെ അരീക്കര ആദ്യമായി എന്ന് തന്നെ വേണം പറയാന്‍ . വീട് പണിയുന കിട്ടപ്പണിക്കാനും ഒക്കെ അതുവരെ ഇതൊക്കെ ചെങ്ങന്നൂര് ഒക്കെ മാത്രമേ പണിതു കണ്ടിട്ടുള്ളൂ , ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ ആണ് ഈ വീട് പണി ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് . എന്നും ആശാരിമാരും കല്പ്പനിക്കാരും അവരുടെ ആയുധങ്ങള്‍ എടുത്തു പെരുമാറുകയും കമ്പി വളക്കലും തട്ടടിക്കലും വാര്‍പ്പും ഉത്തരം വെക്കലും കട്ടില നിര്‍ത്തലും ഒക്കെയായി സന്തോഷത്തിന്റെ ഒരു പെരുമഴക്കാലം ആയിരുന്നു അത് . അച്ഛന്‍ മാത്രം പലവിധ സാമ്പത്തിക പ്രശ്ങ്ങളും സിമന്റു ക്ഷാമവും അതിനു പെര്‍മിറ്റ്‌ വാങ്ങലും ഒക്കെയായി ഞെരുങ്ങി കുഴയുന്നത് ഞങ്ങള്‍ കണ്ടില്ല . അമ്മയുടെ കൈയ്യില്‍ നിന്നും കടം വാങ്ങലും അത് പറഞ്ഞു പിന്നെ വഴക്കിടലും ഒക്കെ നിത്യ സംഭവം ആയിരുന്നു. പാവം അച്ഛന്‍ ആ വീട് പണിതു അത് താമസയോഗ്യം ആക്കാന്‍ പെടുന്ന പെടാപ്പാടു ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായി വരാന്‍ പിന്നെയും സമയമെടുത്തു . പലതവണ പല സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പണികള്‍ മുടങ്ങി , അച്ഛന്‍ പെന്‍ഷന്‍ കംമ്യൂട്ടു ചെയ്തു എടുത്ത തുകയും ലോണ്‍ തുകയും അമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചും എടുത്ത തുക എല്ലാം തീര്‍ന്നു . എന്നിട്ടും വീടിന്റെ തറയും തേപ്പും പെയിന്റിംഗ് ഉം ഒക്കെ ബാക്കി കിടക്കുന്നു . കുട്ടികള്‍ പഠിക്കുന്ന ചിലവുകള്‍ വേറെയും , കൃഷിയില്‍ നിന്നും വലിയ വരുമാനം ഇല്ല . അച്ഛന്റെ നെടുവീര്‍പ്പുകളുടെ അര്‍ഥം ഞങ്ങള്‍ മക്കള്‍ക്ക്‌ മനസ്സിലായിത്തുടങ്ങി .

ഇനിയും ക്ഷമ ഇല്ലാതെ , പുതിയ വീടിന്റെ തറ മണല്‍ വിരിച്ചു തല്ക്കാലം താമസം മാറ്റി ,
എനിക്ക് എന്റെ സ്വന്തം മുറി കിട്ടിയ ദിവസം , പിന്നെ തറ വാര്‍ത്ത ദിവസം , കറന്റു കിട്ടിയ ദിവസം , വീടിനു ചേട്ടന്റെ പേര് ചേര്‍ത്ത് വിജയ ഭവനം എന്ന് പേര് ഇട്ട ദിവസം , കുളിമുറിയില്‍ പൈപ്പ് ഇട്ട ദിവസം , അതിലെ ഷവരിലൂടെ വെള്ളം തലയിലേക്ക് മഴ പെയ്യുന്നത് പോലെ വീണ ദിവസം , പെയിന്റ് അടിച്ച ദിവസം , ടീ വീ വെച്ച ദിവസം എല്ലാം ഓരോതരം ആഘോഷം ആയിരുന്നു ഞങ്ങളുടെ മനസ്സില്‍ .

അച്ഛനോടൊപ്പം പുതിയ ചെടികളുടെ കമ്പുകള്‍ നട്ടും റോസാ ചെടികള്‍ക്ക് വെള്ളം ഒഴിച്ചും മുല്ലയും തെറ്റിയും മുസാണ്ടയും ഒക്കെ വീട്ടു മുറ്റത്തു നട്ടും ഒക്കെ ഞങ്ങള്‍ ആ വീട് ഞങ്ങളുടെ സ്വര്‍ഗം ആക്കി തീര്‍ത്തു. അമ്മക്ക് മാത്രം ആണ് ആ റോസാ പ്പൂവ് പറിക്കാന്‍ , സ്കൂളില്‍ പോവുന്ന വഴിയില്‍ തലയില്‍ ചൂടാന്‍ അനുവാദം ഉണ്ടായിരുന്നത് . മുറ്റത്തു നിര നിരയായി വിരിഞ്ഞു നില്‍ക്കുന്ന റോസാ പൂക്കളെ അച്ഛന്‍ കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിച്ചു . ചില്ലപ്പോഴൊക്കെ , " സാറെ ഒരു പൂ പറിച്ചോട്ടെ? " എന്ന് ചോദിക്കുന്ന കുട്ടികളെ " പോയിന്‍ പിള്ളേരെ " എന്നൊക്കെ വഴക്ക് പറഞ്ഞിട്ട് " ഇന്ന് മാത്രം ഒരെണ്ണം പറിച്ചോ " എന്ന് പറഞ്ഞു അനുവദിക്കുന്ന അച്ഛന്റെ മുഖം ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു.

കാലം ഏറെ ചെന്നിട്ടും അത് ഞങ്ങള്‍ മൂന്നുപേര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടതും പ്രീയപ്പെട്ടതും ആയ വീടായി . ഞങ്ങളുടെ നാട്ടിലെ നടപ്പ് അനുസരിച്ച് അത് വീട്ടിലെ ഇളയ മകനായ ജ്യോതിരാജന് ആണ് ആ വീടിന്റെ ഉടമസ്ഥ അവകാശം . അത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം , പക്ഷെ അച്ഛനും അമ്മയും അവിടെ താമസിക്കുന്ന കാലത്തോളം അത് ഞങ്ങളുടെ എല്ലാം വീടാണ് . ആ വീട്ടില്‍ എന്ത് പണി വന്നാലും അച്ഛന്‍ ആരോട് പറയുന്നോ അയാള്‍ അത് സന്തോഷത്തോടെ ചെയ്യുന്നു . എന്ത് റിപ്പയര്‍ ആയാലും പെയിന്റിംഗ് ആയാലും കഴിഞ്ഞ ഇരുപതു വര്ഷം ആയി അങ്ങിനെയാണ് ഞങ്ങളുടെ വീട്ടില്‍ . ഇന്ന് വരെ ഞങ്ങളില്‍ ആരെങ്കിലും , അത് ഇപ്പോള്‍ ഫിലിപ്പിന്‍സ് ഇല്‍ സ്വന്തം വീട് വെച്ച് താമസിക്കുന്ന എന്റെ ചേട്ടനോ പാലാരിവട്ടത്ത് സ്വന്തം വീടുള്ള ഞാനോ അങ്ങിനെയല്ലാതെ കരുതിയിട്ടും ഇല്ല . എന്ത് പണി വന്നാലും അച്ഛന്‍ ഒന്ന് പറഞ്ഞാല്‍ മതി , അത് രാജകല്പ്പന പോലെ ഞങ്ങള്‍ ആരെങ്കിലും സന്തോഷത്തോടെ ചെയ്യും.

രണ്ടു മൂന്നു വര്‍ഷത്തിനു മുന്‍പ് അച്ഛന്‍ അരീക്കരയിലെ വസ്തുക്കളും വേഡും ഒക്കെ വില്‍പത്രം ആക്കി , പറഞ്ഞതുപോലെ വീട് കൊച്ചനിയന്‍ ജ്യോതിയുടെ പേരില്‍ . കൃഷി ഭൂമികളും ഒക്കെ തുല്യമായി ഞങ്ങള്‍ മൂന്നു പേര്‍ക്കുമായി വീതിച്ചു . ആരും അച്ഛന്‍ തീരുമാനിച്ചത്ല്ലാതെ ഒരക്ഷരം പറഞ്ഞില്ല . ഞങ്ങളുടെ വീട് അച്ഛനും അമ്മയും ഉള്ളടത്തോളം ഞങ്ങളുടെ മൂന്നു പേരുടെയും കൂടെയാണ് . നടുക്കത്തെ മുറി അന്ന് വരെയും എന്റെതായിരിക്കും . അന്ന് വരെ വീട്ടിലെ എന്ത് പണി വന്നാലും അത് ഞങ്ങള്‍ ഞങളുടെ സ്വന്തം വീടായി കരുതി ചെയ്യും , കൊച്ചനിയന്‍ ചെയ്യട്ടെ എന്ന് ഇന്നുവരെ മനസ്സില്‍ പോലും കരുതിയിട്ടില്ല .


കഴിഞ്ഞ ദിവസം അച്ഛന്‍ വിളിച്ചു , " കൊച്ചവന്‍ ജ്യോതി ഗള്‍ഫില്‍ നിന്നും വിളിച്ചു , അവനു റോഡരുകില്‍ കിട്ടിയ സ്ഥലത്തു ഒരു പുതിയ വീട് പണിയണം , അതിനാല്‍ ഈ പഴയ വീട് എന്ത് ചെയ്യും ? ഈ വില്‍പത്രം ഒന്ന് മാറ്റിയെഴുതി ഈ വീട് നിന്റെ പേരില്‍ ആക്കിയാലോ , പകരം കൊച്ചനിയന് നിന്റെ വസ്തു അതിന്റെ വിലക്കനുസരിച്ചു കൊടുക്കാം , നീ എന്ത് പറയുന്നു ? "

എന്റെ ചേട്ടന്റെ പേരുള്ള വീട് ! എന്റെ അച്ഛന്റെ വിയര്‍പ്പും അമ്മയുടെ കണ്ണുനീരും വീണ വീട് ! എന്റെ വല്ല്യച്ചന്‍ തന്ന മുറിയുള്ള വീട് , എന്റെ കൊച്ചനിയന്‍ വേണമെങ്കില്‍ എടുത്തോ എന്ന് പറഞ്ഞ വീട് !

അത് ഞാന്‍ രണ്ടു കൈയും നീട്ടി ദൈവം തന്ന അനുഗ്രഹമായി സ്വീകരിക്കും !
എനിക്ക് അത് പഴയ വീടല്ല , ഒരിക്കലും വില മതിക്കാന്‍ ആവാത്ത ഒരു സ്വപ്ന വീടാണ് !
ഞങ്ങള്‍ മൂന്നുപേര്‍ക്കും അവരുടെ മക്കള്‍ക്കും മക്കള്‍ക്ക് വേണ്ടാത്ത അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും ഒക്കെ എന്നും സ്വന്തം മക്കളുടെ എന്ന് പറഞ്ഞു കടന്നു വരാവുന്ന , എപ്പൊഴും ഭക്ഷണം കിട്ടുന്ന ഒരു വീടാക്കി മാറ്റും !
അതാണ്‌ എന്റെ സ്വപ്നം !

വിജയഭവനം !

No comments:

Post a Comment